അമ്പലപ്പുഴ: പുന്നപ്ര ചള്ളി തീരത്ത് ശക്തമായ കടൽകയറ്റം. ഫിഷ്‌ലാൻഡി ലേക്കും കൂറ്റൻ തിരമാലകൾ ഇരച്ചുകയറുകയാണ്. വണ്ടാനം മാധവൻ മുക്കിലും കടൽഭിത്തിയും കടന്ന് കൂറ്റൻ തിരമാലകൾ ഇരച്ചുകയറുന്നത് പ്രദേശവാസികളെ പരിഭ്രാന്തിയാലാഴ്ത്തി. പൂമീൻ പൊഴിക്കു സമീപമുള്ള പുലിമുട്ടിൽ തട്ടിവരുന്ന കൂറ്റൻ തിരമാലകൾ ചള്ളി ഫിഷ് ലാൻഡിനുള്ളിൽ വരെ കയറി.

പുന്നപ്ര വിയാനി, നർബോന, ഗലീലിയ, അറപ്പപൊഴി തീരമാകെ കടൽകയറ്റം ശക്തമാണ്. അതേസമയം കപ്പലിൽനിന്ന് വേർപെട്ട കണ്ടെയ്നർ അടിയാൻ സാധ്യതയുള്ളതിനാൽ പുന്നപ്ര ഫിഷ് ലാൻഡ് സെന്‍റർ അടക്കം പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തീരത്തടിയുന്ന കണ്ടെയ്നർ, അപൂർവ വസ്തുക്കൾ എന്നിവ കണ്ടാൽ 200 മീറ്ററോളം അകലം പാലിക്കണമെന്ന ജാഗ്രതാ നിർദേശവും തീരദേശ വാസികൾക്ക് നൽകിയിട്ടുണ്ട്.