അമ്പലപ്പുഴ: ദുരിതം വിതച്ച് റെയിൽവേ ക്രോസിലൂടെയുള്ള യാത്ര. പരാതി നൽകി മടുത്ത് നാട്ടുകാർ. കരുമാടി റെയിൽവേ ക്രോസിലൂടെയുള്ള യാത്രയാണ് നാട്ടുകാർക്ക് ദുരിതം വിതയ്ക്കുന്നത്. കരുമാടി സ്കൂളിനു സമീപമുള്ള റെയിൽവേ ക്രോസിൽ വലിയ കല്ലുകൾ ഉയർന്നുനിൽക്കുകയാണ്. ഇതിന്‍റെ ദുരിത ഫലം അനുഭവിക്കുന്നത് ഇതിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ്. പ്രത്യേകിച്ചും സൈക്കിളിൽ യാത്ര ചെയ്യുന്നവർ ഇവിടെ വീഴാത്ത ദിവസങ്ങളില്ല.

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. നിരവധി സ്കൂൾ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. യാത്രാദുരിതത്തിനു പരിഹാരം തേടി നാട്ടുകാരും പ്രദേശത്തെ പല സംഘടനകളും ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.

അപകടത്തിൽപ്പെടുന്ന വിദ്യാർഥികൾ സ്കൂളിലെത്തി പതിവായി പരാതി പറയുകയാണെന്നാണ് പിടിഎ ഭാരവാഹികൾ പറയുന്നത്. കെഎസ്ആർടി സി ബസ് റൂട്ടുള്ള ഇവിടത്തെ യാത്രാ ദുരിതത്തിനു പരിഹാരം കാണാൻ അധികൃതർ യാതൊരു ശ്രമവും നടത്തിയിട്ടില്ല. ഭാരവാഹനങ്ങളും ഇവിടെ പതിവായി അപകടത്തിൽപ്പെടുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ തകഴി റെയിൽവേ ഗേറ്റിൽ അപകടം സംഭവിക്കുമ്പോൾ ഈ റൂട്ടിലൂടെയാണ് ഗതാഗതം തിരിച്ചുവിടുന്നത്. ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ സമയം റൂട്ടിലൂടെ പോകുന്നത്. ഇങ്ങനെയുള്ള റൂട്ടിലാണ് യാത്രാ ദുരിതം. അടിയന്തരമായി പരിഹാരം കാണാൻ റെയിൽവേ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.