കട്ടപ്പന: വാഹനയാത്രികര്‍ക്ക് അപകടക്കെണിയായി വെള്ളയാംകുടി കട്ടപ്പന റോഡിൽ ഗര്‍ത്തം. ഇതിനോടകം നിരവധി ഇരുചക്ര വാഹന യാത്രികരാണ് ഈ ഗര്‍ത്തത്തില്‍ വീണ് അപകടത്തില്‍പ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഇരുചക്ര വാഹനയാത്രികരായ രണ്ട് സ്ത്രീകള്‍ക്ക് ഗര്‍ത്തത്തില്‍ വീണ് ഗുരുതരമായി പരുക്കേറ്റിരുന്നു. കട്ടപ്പന - വെള്ളയാംകുടി റോഡില്‍ എച്ച്പി പമ്പിന് സമീപത്താണ് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്.

ഇവിടെ ഗര്‍ത്തം രൂപപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതായി സമീപത്തെ വ്യാപാരികള്‍ പറയുന്നു. കാഴ്ചയില്‍ ചെറുതായി തോന്നുമെങ്കിലും ഗര്‍ത്തത്തിന് ആഴം കൂടുതലാണ്. വാഹനങ്ങള്‍ പതിച്ചാല്‍ അപകടം ഉറപ്പാണ്.

മഴ ശക്തമായതോടെ ഇവിടെ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ ഇതുവഴി കടന്നുവരുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അടക്കം ഗര്‍ത്തത്തിന്‍റെ വ്യാപ്തി മനസിലാകുന്നില്ല. പ്രദേശത്തെ ആളുകള്‍ നിരവധി തവണ ഈ വിഷയം ബന്ധപ്പെട്ട അധികൃതര്‍ മുമ്പാകെ അറിയിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ഗര്‍ത്തം കൂടാതെ റോഡിന്‍റെ ഈ ഭാഗത്തുണ്ടാകുന്ന വെള്ളക്കെട്ട് കാല്‍നട യാത്രികര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പൊതുമരാമത്ത് വകുപ്പ് എത്രയും വേഗം ഇവിടുത്തെ അപകട ഭീതി ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.