രാജാക്കാട്: സൗഹൃദങ്ങള്‍ സന്തോഷമുള്ള നിമിഷങ്ങള്‍ സമ്മാനിക്കും. ആഴമുള്ള സൗഹൃദങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമിടയില്‍ കാണാന്‍ സാധിക്കും. അങ്ങനെ വ്യത്യസ്തമായ ഒരു സൗഹൃദ കാഴ്ചയാണ് സേനാപതി പള്ളിക്കുന്ന് ഇടക്കുടിയില്‍ അനുരാജിന്‍റെ വീട്ടുമുറ്റത്ത് എന്നും കാണാന്‍ സാധിക്കുന്നത്.

പിരിയാന്‍ കഴിയാത്ത ആത്മസുഹൃത്തുക്കള്‍ എന്നും എവിടെ നിന്നോ പറന്നെത്തുന്ന ഓലേഞ്ഞാലി കിളിയും അനുരാജിന്‍റെ വീട്ടില്‍ വളര്‍ത്തുന്ന കറുത്ത പൂവന്‍ കോഴിയുമാണ്. ദിവസവും പുലർച്ചെ ഓലേഞ്ഞാലി കിളി വീട്ടുമുറ്റത്ത് എത്തും. പിന്നീട് വീട്ടിലെ കോഴികളുമൊത്ത് തീറ്റ തേടും. വെറുതെ കൊത്തിപ്പെറുക്കി തിന്ന് നടക്കുക മാത്രമല്ല, ഇരുവരും തമ്മില്‍ കളിക്കുന്നതും കാണാം. കോഴിയുടെ നെറുകയിലെ പൂവിലും താഴോട്ട് കിടക്കുന്ന താടിയിലുമൊക്കെ ഓലേഞ്ഞാലി കൊത്തി വലിക്കും.

പുറത്ത് കയറി ഇരിക്കും ഒന്നിച്ച് ചേര്‍ന്നാല്‍ പിന്നെ അവരുടെ ലോകമെന്ന് പറയാം. ഈ സൗഹൃദത്തിന് കട്ട സപ്പോര്‍ട്ടെന്നോണം പൂവനൊപ്പം പിടക്കോഴിയുമുണ്ട്.

മറ്റ് പക്ഷികളുമായും വളർത്തുമൃഗങ്ങളുമായും എളുപ്പം ഇണങ്ങുന്ന പ്രകൃതമാണ് ഓലഞ്ഞാലി കിളിക്കെന്നാണ് പക്ഷിനിരീക്ഷകർ പറയുന്നത്. പക്ഷേ കാക്കയെയും പരുന്തിനെയും ഒക്കെ ഇവ കൊത്തിയോടിക്കും.

എന്താണെങ്കിലും പതിവായുള്ള ഈ കാഴ്ച ആസ്വദിക്കുകയാണ് അനുരാജും കുടുംബവും. ഈ സൗഹൃദ കാഴ്ച ഇങ്ങനെ തുടരട്ടേയെന്നാണ് ഈ കുടുംബം പറയുന്നത്. അതിനാൽതന്നെ ഇപ്പോള്‍ കോഴികൾക്കുള്ള തീറ്റയുടെ കൂടെ ഓലേഞ്ഞാലി കിളിക്കുള്ള തീറ്റ കൂടി ഇവർ എന്നും കരുതും.