വണ്ടിപ്പെരിയാർ:സ്കൂൾ കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ ആളെ പോലീസ് പിടികൂടി. ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വണ്ടിപ്പെരിയാർ മൂങ്കലാർ 60 അടി പാലത്തിനു സമീപം തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഒന്നാം ഡിവിഷൻ സ്വദേശിയായ പനീർ സെൽവം സ്കൂൾ കുട്ടികൾ സ്കൂളിലേക്കു പോകുന്നതിനായി ബസ് കാത്തുനിന്ന സമയത്ത് പാലത്തിനു സമീപം എത്തി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടികൾ ബഹളം വയ്ക്കുകയും നാട്ടുകാരെ വിളിച്ചു വരുത്തുകയും ചെയ്തു.

ഈ സമയം ഇയാൾ അവിടെനിന്നു കടന്നു കളഞ്ഞു. പിന്നീട് വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികൾക്കെതിരായ അതിക്രമം കുറ്റം ചുമത്തി ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ സബ്ഇൻസ്പെക്ടർ ടി.എസ്. ജയകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.