നെടുങ്കണ്ടം: ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതിനെത്തുടർന്നു നിലത്തുവീണ വയോധികയുടെ കാലിലുടെ ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങി വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

കായംകുളം സ്വദേശിനി ശാന്തമ്മ(75)യ്ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലെ ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്. സുഹൃത്തിനെ സന്ദര്‍ശിക്കാനായി കല്ലാറില്‍ എത്തിയ ശാന്തമ്മ തിരികെ പോകാനായാണ് ബസ് സ്‌റ്റോപ്പിലെത്തിയത്.

കട്ടപ്പനയ്ക്കുള്ള സ്വകാര്യ ബസില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു ശാന്തമ്മ. ബസിന്‍റെ മുന്‍ വാതിലിലെ ഫുട്ബോര്‍ഡില്‍നിന്ന് ബസിനുള്ളിലേക്ക് കയറുന്നതിനിടെ ബസ് മുന്നോട്ട് എടുത്തു. ഇതോടെ പിടിവിട്ട് റോഡിലേക്കുവീണ ശാന്തമ്മയുടെ വലതു കാലിലൂടെ ബസിന്‍റെ പിന്‍ചക്രം കയറി ഇറങ്ങുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ ശാന്തമ്മയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അപകടത്തിനിടയാക്കിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുക്കും.

മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ശാന്തമ്മയുടെ മൊഴിയെടുത്തശേഷം ആവശ്യമെങ്കില്‍ കണ്ടക്ടര്‍ക്കെതിരേയും കേസെടുക്കുമെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു.