തൊടുപുഴ: മണക്കാട് സഹകരണ ബാങ്ക് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിൽ തീപിടുത്തം. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. മുറിയിൽ സൂക്ഷിച്ചിരുന്ന ബുക്കുകൾ, വിവിധ ഓഫീസ് രേഖകൾ എന്നിവയിലാണ് ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചത്.

കെട്ടിടത്തിന്‍റെ മറ്റൊരു ഭാഗത്ത് പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെന്‍ററിന്‍റെ ഉടമയാണ് വിവരം അഗ്നി രക്ഷാ സേനയെ അറിയിച്ചത്. തൊടുപുഴയിൽ നിന്നും അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ടി.എച്ച്. സാദിഖ്, സീനിയർ ഫയർ ആന്‍റ് റെസ്ക്യു ഓഫീസർ എം.എൻ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി. തീപിടുത്തം ഉണ്ടായ സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനുള്ള വാതിൽ പൂട്ടിയിട്ടിരുന്നതിൽ ഡോർ ബ്രേക്കർ ഉപയോഗിച്ച് തുറന്നാണ് സേനാംഗങ്ങൾ അകത്ത് പ്രവേശിച്ചത്.

സംഭവസമയത്ത് കെട്ടിടത്തിന്‍റെ മറ്റൊരു മുറിയിൽ പ്രവർത്തിച്ചിരുന്ന ടൂഷൻ സെന്‍ററിലെ കുട്ടികൾ തീയും പുകയും കണ്ട് പുറത്തേക്ക് ഓടിമാറിയിരുന്നു. ഇടുങ്ങിയ മുറിയിൽ പുക നിറഞ്ഞിരുന്നതിനാൽ ശ്വസനോപകരണം ധരിച്ച് അകത്തു പ്രവേശിച്ചാണ് സേനാംഗങ്ങൾ തീയണച്ചത്.

സ്വിച്ച് ബോർഡിനോട് ചേർന്നു തന്നെ ബുക്കുകൾ സൂക്ഷിച്ചിരുന്നതാണ് തീ പടർന്നുപിടിക്കാൻ കാരണമായത്. തീ പടരാതിരിയ്ക്കാൻ ബുക്കുകൾ, വിവിധ രേഖകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പ്ലാസ്റ്റിക് കസേരകൾ എന്നിവ പെട്ടെന്നു തന്നെ പുറത്തേക്ക് മാറ്റുകയും ചെയ്തു. മുക്കാൽ മണിക്കൂറോളം സമയം പ്രയത്നിച്ചാണ് തീ പൂർണമായും അണച്ചത്. പ്രാഥമിക നിഗമനത്തിൽ മുപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.