തൊടുപുഴ: കരിമണ്ണൂർ പാഴൂക്കരയിൽ കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. കന്പോത്തുങ്കൽ ഇബ്രാഹിം (65) ആണ് മരിച്ചത്. രാവിലെ കിണറ്റിൽനിന്നു വെള്ളം കോരുന്നതിനിടെ കാൽ തെന്നി വീഴുകയായിരുന്നു. ചുറ്റുമതിലും 30 അടി താഴ്ചയുമുള്ള കിണറ്റിൽ 15 അടിയോളം വെള്ളം ഉണ്ടായിരുന്നു.

വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരിൽ ഒരാൾ കിണറ്റിൽ ഇറങ്ങി ആളെ പുറത്തെത്തിക്കാൻ നോക്കിയെങ്കിലും കിണറിന്‍റെ ആഴം കാരണം ശ്രമം വിജയിച്ചില്ല. തുടർന്ന് തൊടുപുഴ അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

തൊടുപുഴയിൽനിന്ന് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ബിജു പി.തോമസിന്‍റെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്തെത്തി. സീനിയർ ഫയർ ആന്‍റ് റെസ്ക്യു ഓഫീസർ എം.എൻ.വിനോദ് കുമാർ കിണറ്റിലിറങ്ങി ഇബ്രാഹിമിനെ റെസ്ക്യു നെറ്റിൽ കയറ്റി മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ കരയ്ക്കുകയറ്റി. തുടർന്ന് സ്വകാര്യ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കബറടക്കം നടത്തി. ഭാര്യ റഹീമ. മകൾ സുനിത. കരിമണ്ണൂർ പോലീസ് കേസെടുത്തു.