തൊടുപുഴ: വെങ്ങല്ലൂരിനു സമീപം ഷാപ്പുംപടിയിൽ ബേക്കറിയുടെ അടുക്കളയിൽ തീപിടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കാരിക്കോട് കുന്നുംപുറത്ത് മിധിലാജിന്‍റെ ഉടമസ്ഥതയിലുള്ള അൽമത്ത് എന്ന ബേക്കറിയുടെ അടുക്കളയിൽ ഉപയോഗത്തിലിരുന്ന സിലിണ്ടറിൽനിന്നും പാചകവാതകം ചോർന്നാണ് തീപിടിത്തമുണ്ടായത്.

തീപിടിച്ചതോടെ പരിഭ്രാന്തരായ ജീവനക്കാർ പുറത്തേക്ക് ഓടി. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ തൊടുപുഴയിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എം.എൻ. വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി. സിലിണ്ടറിന്‍റെ ട്യൂബിലും സമീപത്തുമായി കത്തിക്കൊണ്ടിരുന്ന തീ അണയ്ക്കുകയും അതോടൊപ്പം സിലിണ്ടർ പുറത്തേക്ക് മാറ്റി ചോർച്ച പരിഹരിച്ച് സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. സമീപത്തുതന്നെ കടകളും പെട്ടെന്ന് തീപിടിക്കാവുന്ന വസ്തുക്കളും ഉണ്ടായിരുന്നെങ്കിലും അതിലേക്ക് പടരുന്നതിനുമുൻപ് തീ അണയ്ക്കാൻ സാധിച്ചു. പതിനായിരം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.