തൊടുപുഴ: ഭാരതാംബ വിവാദം സിപിഎമ്മിന്‍റെ തട്ടിപ്പാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആർഎസ്എസ് ഗവർണർമാർക്ക് ചായസൽക്കാരം നടത്തിയത് മുഖ്യമന്ത്രിയാണ്. എന്തിനാണ് ആർഎസ്എസ് ഗവർണർക്ക് സിപിഎം ഇത്ര പ്രാധാന്യം നൽകുന്നത്.

കുടുംബത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കേരളത്തിന്‍റെ മതേതര പാരന്പര്യത്തെ ഹോമിക്കുകയാണ്. ഗവർണർമാർക്ക് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഇല്ലാത്ത പ്രാധാന്യം കേരളത്തിൽ ലഭിക്കുന്നു. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കുമെന്നത് സ്വാഭാവികം. ഗാന്ധിയെ കൊന്നവർ കൊണ്ടുവരുന്ന ബിംബങ്ങൾ ഒന്നും ഭാരതത്തിന്‍റേതല്ല. അതിനെ ജനങ്ങൾ തള്ളിക്കളയും.