നെടുങ്കണ്ടം: പാമ്പാടുംപാറ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡ് രോഗികളുടെ നടുവൊടിക്കും. വർഷങ്ങളായി ചെളിക്കുണ്ടായി താറുമാറായി കിടക്കുകയാണ് ഈ റോഡ്. വലിയതോവാളയ്ക്കുള്ള റോഡിൽ പ്രധാനമായും പാമ്പാടുംപാറ മുതൽ പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രം വരെയാണ് തകർന്നു കിടക്കുന്നത്. റോഡ് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നതും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികളാണ്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നിലവിൽ പൊതുമരാമത്ത് ഏറ്റെടുത്ത് കരാർ നൽകിയിട്ടുണ്ടെങ്കിലും നിർമാണം അനന്തമായി നീളുകയാണ്.

ഏതാനും വർഷം മുന്പുവരെ പഞ്ചായത്ത്‌ റോഡായിരുന്ന ഇവിടെ നിരവധി പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് വർഷങ്ങൾക്ക് മുന്പ് അറ്റകുറ്റപ്പണികൾ നടത്തിയത്. പിന്നീട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതോടെ പഞ്ചായത്ത്‌, റോഡിനെ ഉപേക്ഷിച്ചു. പിന്നീടിതുവരെ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.

ചെളിക്കുണ്ടിൽ ഓരോ ദിവസവും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. രാമക്കൽമേട് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ഗൂഗിൾ മാപ്പ് നോക്കിയെത്തുന്ന സഞ്ചാരികളും കൃത്യമായി പാമ്പാടുംപാറയിലെ കുഴിയിൽ വീഴും.

ബിഎംബിസി നിലവാരത്തിൽ ഉടൻതന്നെ റോഡ് നിർമാണം ആരംഭിക്കുമെന്നും ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്നുമാണ് അധികൃതരുടെ അവകാശവാദം. എന്തായാലും ഇക്കൊല്ലത്തെ മഴക്കാലംകൂടി നാട്ടുകാരുടെ നടുവൊടിയുമെന്നത് ഏതാണ്ടുറപ്പാണ്.