തൊടുപുഴ: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മായംകലർന്ന തേയില വിറ്റഴിക്കുന്നതായി ആക്ഷേപം ഉയരുന്നു. ഉപയോഗിച്ച തേയില സമാഹരിച്ച് ഇതിൽ കളർ ചേർത്താണ് വിൽപ്പന നടത്തുന്നത്. ഗ്രാമപ്രദേശങ്ങളിലാണ് ഇവയുടെ വിൽപ്പന കൂടുതലായും നടക്കുന്നത്. വിലക്കുറവും കൂടുതൽ കടുപ്പംലഭിക്കുകയും ചെയ്യുന്നതിനാൽ കടക്കാർ ഇതാണ് വാങ്ങുന്നത്.

എന്നാൽ ഇത് ഉപയോഗിക്കുന്നതു കാൻസർ ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായി പരിശോധന നടത്താത്തതുമൂലം ഇവയുടെ വിൽപ്പന വർധിച്ചിട്ടുണ്ട്. നേരത്തേ ഇത്തരം തേയില പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ പരിശോധന കുറഞ്ഞതോടെ വീണ്ടും വ്യാജ തേയിലനിർമാണവും വിൽപ്പനയും വർധിച്ചിരിക്കുകയാണ്.

നിർമാണം നടത്തുന്ന കന്പനിയുടെ പേരോ മറ്റു വിവരങ്ങളോ പായ്ക്കറ്റിൽ ചേർക്കാതെയാണ് വിൽപ്പനയെന്നും പറയപ്പെടുന്നു. ഇതിനു പുറമേ ഗുണനിലവാരം കുറഞ്ഞ പല ഉത്പന്നങ്ങളും കാലാവധി കഴിഞ്ഞതുൾപ്പെടെ പായ്ക്കറ്റുകളുടെ കവർ നീക്കംചെയ്ത് പുതിയ പായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് യഥാസമയം പരിശോധന നടത്തി ഇത്തരം ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.