പീരുമേട്: ഏഴംഗ കുടുംബം താമസിക്കുന്ന വീട് അപകടാവസ്ഥയിൽ. കരടിക്കുഴി ഒമ്പതാം വാർഡ് പുതുവൽ ഭാഗത്ത് രാജു ഭവനിൽ രാജു, ഭാര്യ ഇവരുടെ മകൻ ആനന്ദും കുടുംബവും ഉൾപ്പെടെ ഏഴ് അംഗങ്ങൾ താമസിക്കുന്ന വീടാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ബുധനാഴ്ച വെളുപ്പിന് രണ്ടോടെ ഉണ്ടായ ശക്തമായ മഴയെത്തുടർന്ന് വീടിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീട്ടിലേക്ക് വീഴുകയായിരുന്നു.

ആനന്ദ് - വിജി ദമ്പതികളും ഇവരുടെ രണ്ട് മക്കളും ഉറങ്ങിക്കിടന്ന മുറിയുടെ മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. ഉരുള് പൊട്ടിയതാണോ എന്ന സംശയത്തിൽ ഞെട്ടി എഴുന്നേറ്റ ഇവർ കുട്ടികളുമായി വീടിന് വെളിയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവം കഴിഞ്ഞ രണ്ട് ദിവസം കഴിഞ്ഞിട്ടും വാർഡ് മെംബർ അല്ലാതെ റവന്യു ഡിപ്പാർട്ട്മെന്‍റ് അധികൃതരോ മറ്റ് പഞ്ചായത്ത് അധികൃതരോ സ്ഥലത്ത് വരികയോ വേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല .ഏഴംഗ കുടുംബം ഇപ്പോൾ തൊട്ടടുത്തുള്ള എസ്റ്റേറ്റ് ലയത്തിലാണ് താമസിച്ചു വരുന്നത്. അടിയന്തരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.