കുഞ്ചിത്തണ്ണി: റെഡ് സോണിൽപ്പെട്ട സ്ഥലത്ത് അനധികൃതമായി നടത്തുന്ന റിസോർട്ട് നിർമാണം കുഞ്ചിത്തണ്ണി ടൗണിന് ഭീഷണിയാകുന്നു. കുഞ്ചിത്തണ്ണി ടൗണിന് മുകൾഭാഗത്ത് മലയിലാണ് വൻ റിസോർട്ട് നിർമാണം നടക്കുന്നത്.

ഇതോടെ മഴക്കാലത്ത് കുഞ്ചിത്തണ്ണി ടൗണിൽ ഏതു സമയവും മണ്ണിടിയാനും ഉരുൾപൊട്ടലിനുമുള്ള സാധ്യതയേറി. അധികൃതരുടെ ഒത്താശയോടെയാണ് റെഡ് സോണിൽ അനധികൃത നിർമാണം നടക്കുന്നതെന്നു നാട്ടുകാർ ആരോപിച്ചു.

കുഞ്ചിത്തണ്ണി ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും കുടുംബങ്ങൾക്കും ഒരേപോലെ ഭീഷണി ഉയർത്തിയാണ് അനധികൃത നിർമാണം നടക്കുന്നത്. ഇതിനു സമാനമായ രീതിയിൽ 2013-ൽ മലയുടെ മറ്റൊരു ഭാഗത്ത് റിസോർട്ട് നിർമാണത്തിനായി മണ്ണിടിച്ചു നികത്തിയതാണ് 2013 ഓഗസ്റ്റ് ആറിന് കുഞ്ചിത്തണ്ണി ടൗണിന്‍റെ പകുതിഭാഗം ഇല്ലാതാക്കിയ ഉരുൾപൊട്ടലിന് കാരണമായത്.

ഇക്കഴിഞ്ഞ മേയിൽ കനത്ത മഴയിൽ അനധികൃത നിർമാണം നടക്കുന്ന ഭാഗത്തെ മണ്ണ് ഒലിച്ചുവന്ന് കുഞ്ചിത്തണ്ണി ടൗണിൽ ഗതാഗത തടസമുണ്ടാക്കിയിരുന്നു.

അന്ന് മണ്ണിടിഞ്ഞ ഭാഗത്ത് പടുതയിട്ടു മൂടിയാണ് ഇപ്പോൾ നിർമാണം തകൃതിയായി പുരോഗമിക്കുന്നത്.

കനത്ത മഴക്കാലം വരാനിരിക്കുന്ന സാഹചര്യത്തിൽ അനധികൃത നിർമാണം തുടർന്നാൽ അവിടെ വെള്ളമിറങ്ങി വൻ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാകും.