ഇടുക്കി: ജില്ലയിലെ തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്താനുമായി ജില്ലാ ഭരണകൂടം പദ്ധതി തയാറാക്കുന്നു.

ഇതിന് മുന്നോടിയായി മേഖലയിൽനിന്നുള്ള പ്രതിനിധികളുമായി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ചർച്ച നടത്തും. ജില്ലയുടെ പ്ലാന്‍റേഷൻ സന്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് സമഗ്രമായ ഇടപെടലും കൂട്ടായ പ്രശ്നപരിഹാരവും വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് കളക്ടർ പറഞ്ഞു.

പ്ലാന്‍റേഷൻ മാനേജ്മെന്‍റുകൾ, അഗ്രഗേറ്റർമാർ, കർഷകർ , തോട്ടം തൊഴിലാളികൾ, എഫ്പിഒകൾ, വളം, ഇൻപുട്ട് വിതരണക്കാർ, ലോജിസ്റ്റിക്സ്, ഗതാഗത ദാതാക്കൾ, പാക്കേജിംഗ്, ബ്രാൻഡിംഗ് പ്രഫഷണലുകൾ, തേയില, ഏലം, കാപ്പി, റബർ, അനുബന്ധ വിളകൾ എന്നീ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കും.