തൊടുപുഴ: സംസ്ഥാന ദുരന്തനിവാരണസേന ഉടൻ രൂപീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പിൽ പോലീസ് സേനയുടെ കീഴീൽ ദുരന്തനിവാരണ സേനയ്ക്കായി 100 തസ്തികകൾ സർക്കാർ സൃഷ്ടിച്ചിട്ടുണ്ടങ്കിലും ഈ സംവിധാനം ഇതുവരെ പ്രവർത്തന സജ്ജമായിട്ടില്ല.

ഉദ്യോഗസ്ഥരുടെ പരിശീലനം ഉൾപ്പെടെ യാതൊരു പ്രവർത്തനങ്ങളും നടന്നിട്ടില്ല. പ്രകൃതിദുരന്തങ്ങളും മറ്റ് അപകടങ്ങളും കൂടുകയും ജനസംഖ്യാനുപാതികമായി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുകളുടെ എണ്ണം കുറവായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എസ്ഡിആർഎഫ് പ്രവർത്തനസജ്ജമാകേണ്ടത് അനിവാര്യമാണെന്ന് എംപി ചൂണ്ടിക്കാട്ടി.

മിക്ക സംസ്ഥാനങ്ങളിലും ഇതിനോടകം എസ്ഡിആർഎഫ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലയ്ക്ക് ഏറ്റവും പ്രയോജനകരമായ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും എംപി അറിയിച്ചു.