പാലാ: പാലാ രൂപത ജന്മംകൊണ്ട വര്‍ഷം ഭൂജാതരായ രൂപതാംഗങ്ങളുടെ സംഗമം 'ലിഫ്‌ഗോഷ് 75' ആത്മീയ ഉണര്‍വേകി. രൂപതയുടെ പാരമ്പര്യവും സംസ്‌കാരവും കൈമുതലാക്കി വളര്‍ന്ന നൂറുകണക്കിന് വയോജനങ്ങളെ രൂപത ആദരിച്ചു. രൂപതയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ സാക്ഷ്യം വഹിക്കുകയും വിദ്യാഭ്യാസ, ആതുര, വികസന മേഖലകളിലെ നേട്ടങ്ങളില്‍ അഭിമാനിക്കുകയും ചെയ്യുന്ന വയോജനങ്ങളാണ് ഇന്നലെ പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്നത്.

തങ്ങളുടെയും കുടുംബാഗങ്ങളുടെയും വളര്‍ച്ചയില്‍ രൂപത വഹിച്ച പങ്കിന് നന്ദി അര്‍പ്പിക്കാനുള്ള അവസരമായാണ് രൂപതാംഗങ്ങളായ വയോജനങ്ങള്‍ സമ്മേളനത്തെ നോക്കിക്കണ്ടത്. എല്ലാ ഇടവകകളില്‍നിന്നും രൂപതാംഗങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ചിട്ടയായ സംഘാടനമാണ് പാലാ രൂപത ഫാമിലി അപ്പൊസ്തലേറ്റും മാതൃവേദി, പിതൃവേദി, പ്രോലൈഫ് സമിതികളും നടത്തിയത്.

രൂപതാധ്യക്ഷന്‍റെ കൈയൊപ്പു പതിഞ്ഞ കപ്പും ഭാരതത്തിന്‍റെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കവര്‍ചിത്രം അടങ്ങിയ കൊന്തയും ഭക്ത്യാദരപൂര്‍വമാണ് സമ്മേളനത്തിനെത്തിയവര്‍ ഏറ്റുവാങ്ങിയത്.

സ്വത്വബോധവും സ്വന്തമെന്ന
ബോധവും വളര്‍ത്തണം:
മാര്‍ കല്ലറങ്ങാട്ട്

പാലാ: രൂപതയോടൊപ്പം പിറന്ന ആളുകളുടെ ഒത്തുചേരല്‍ ദൈവപരിപാലനയുടെ അനാവരണമാണെന്നും സ്വത്വബോധവും സ്വന്തമെന്ന ബോധവും വളര്‍ത്താന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് സാധിക്കുമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

ഇഴയടുപ്പത്തിന്‍റെ വേദിയാണിത്. അറിവുകൊണ്ടും ആത്മീയതകൊണ്ടും പാകപ്പെട്ടവരാണ് ഇവിടെ കൂടിയിരിക്കുന്നവര്‍. നാം പഠിച്ചത് വിശാലസമൂഹത്തിനുവേണ്ടിയാണ്. പാടശേഖരമായ ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ വിതച്ചത് മക്കളും കൊച്ചുമക്കളും കൊയ്‌തെടുക്കുന്നു. വിളവെടുപ്പ് കാലമാണിത്. ആത്മീയബലം നഷ്ടപ്പെടരുതെന്നും സമൂഹത്തില്‍ നന്മ ചെയ്യാന്‍ മുന്നിട്ടിറങ്ങണമെന്നും ബിഷപ് ഉദ്‌ബോധിപ്പിച്ചു.

മാതൃകാ കുടുംബത്തിലെ അപ്പന്‍റെ റോള്‍ അമ്മയോടു ചേര്‍ന്ന് മക്കള്‍ക്കും കുടുംബത്തിനും വേണ്ടതെല്ലാം ചെയ്തു കൊടുക്കുക എന്നതാണ്. സഭയോടും സഭാ സംവിധാനങ്ങളോടും യോജിച്ച് നില്‍ക്കാനുള്ള ഉത്തരവാദിത്വം വര്‍ധിച്ചുവരുന്ന കാലഘട്ടമാണെന്നും ബിഷപ് പറഞ്ഞു. കുടുംബചരിത്രങ്ങള്‍ എഴുതണമെന്നും ഇത് സഭയുടെ സ്വത്താണെന്നും ഉറവിടങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടം നമ്മെ വളര്‍ത്തുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

എഴുപത്തിയഞാം വയസിലെത്തിയ ഫാ.ജോസഫ് കോട്ടയില്‍, ഫാ. ജോസഫ് വടകര, ഫാ. ജോണ്‍ പൊതീട്ടേല്‍ എന്നീ വൈദികരും 26 സന്യസ്തരും നൂറുകണക്കിന് അല്മായരും ആദരവ് ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.

സംഘടനാ പ്രതിനിധികളായ ടോമി തുരുത്തിക്കര, മാത്യു പൈലോ, ബിന്‍സ് ജോസ് തൊടുകയില്‍, ജോസുകുട്ടി ജോസഫ് അറയ്ക്കപ്പറമ്പില്‍, ഡോ. ഫെലിക്‌സ് വെട്ടുകാട്ടില്‍, സബീന സക്കറിയാസ് മഠത്തിപ്പറമ്പില്‍, മേഴ്സി മാണി ചെറുകര, ലൗലി ബിനു വള്ളോംപുരയിടത്തില്‍, ഡയാന രാജു ഓലിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

75 കിലോയുടെ
കേക്ക്

പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്നലെ ളാലം സെന്‍റ് മേരീസ് ഹാളില്‍ നടന്ന എഴുപത്തിയഞ്ചു വയസുകാരുടെ സംഗമത്തില്‍ മുറിച്ചത് എഴുപത്തഞ്ചു കിലോയുടെ കേക്ക്. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കേക്ക് മുറിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലാ ബേക്കേഴ്‌സാണ് കേക്ക് സംഭാവന ചെയ്തത്.