ഇടുക്കി: ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ 40 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. വണ്ടിപ്പെരിയാർ -9, തൊടുപുഴ - 8, പുറപ്പുഴ - 7, കുമാരമംഗലം - 4, അറക്കുളം - 3, ദേവിയാർകോളനി- 3, കരിമണ്ണൂർ - 3, വാഴത്തോപ്പ് -3 എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. പകൽ സമയം കടിക്കുന്ന ഈഡിസ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഇത്.

ലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന കടുത്തപനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടൽ, ഛർദി, ക്ഷീണം, ചുമ, കണ്ണിനു പിറകിൽ ഉണ്ടാകുന്ന വേദന എന്നിവയാണ് ലക്ഷണങ്ങൾ. ഇവ കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണം.

രോഗി പരമാവധി സമയം കൊതുകുവലയ്ക്കുള്ളിൽത്തന്നെ കഴിയണം. ധാരാളം പാനീയങ്ങൾ കുടിക്കുക, ഡോക്ടർ നിർദേശിക്കുന്ന കാലയളവ് വരെ വിശ്രമിക്കുക, സ്വയം ചികിത്സ നടത്താതിരിക്കുക എന്നിവ പാലിക്കണം.

പ്രതിരോധം

ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന സ്ഥലങ്ങൾ കണ്ടെത്തി കൂത്താടികളെ നശിപ്പിക്കുക എന്നതാണ് ഫലപ്രദമായ മാർഗം. വീട്ടിലെ ഫ്രിഡ്ജിന്‍റെ പിറകിലെ ട്രേ, ചെടിച്ചട്ടി, പൂക്കൾ, ചെടികൾ എന്നിവ ഇട്ടുവയ്ക്കുന്ന പാത്രം, ടാങ്ക് മുതലായവയിൽനിന്ന് ആഴ്ചയിലൊരിക്കൽ വെള്ളം ഒഴുക്കിക്കളയുക. അക്വേറിയത്തിൽ കൂത്താടികളെ നശിപ്പിക്കുന്ന ഗപ്പി പോലെയുള്ള മത്സ്യങ്ങളെ നിക്ഷേപിക്കുക. വെള്ളമെടുക്കുന്ന പാത്രങ്ങൾ, വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ എന്നിവ ആഴ്ചയിൽ ഒരിക്കൽ ഉരച്ച് തേച്ചുകഴുകി ഉപയോഗിക്കണം.

ചിരട്ട, ടിന്ന്, കുപ്പി, മുട്ടത്തോട്, ടയർ, പ്ലാസ്റ്റിക്, കൂട്, കപ്പ്, ചെടിച്ചട്ടി, കേടായ കളിപ്പാട്ടങ്ങൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, സണ്‍ഷേഡിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കികളയുക, ടാങ്കുകൾ കൊതുകുവല കൊണ്ട് മൂടുക, സ്ഥിരമായി ഉപയോഗിക്കാത്ത ഫ്‌ളഷ് ടാങ്ക്, ടോയ്‌ലറ്റ്, വാഴ, പൈനാപ്പിൾ എന്നിവയുടെ ഇലകളിലും കമുകിൻപാള എന്നിവയിലും ശേഖരിക്കുന്ന വെള്ളം ഒഴിവാക്കുക.

റബർ പാൽ ശേഖരിക്കുന്ന ചിരട്ട, കപ്പ് എന്നിവ ഉപയോഗത്തിനുശേഷം കമഴ്ത്തിവയ്ക്കുക, സെപ്റ്റിക് ടാങ്കിന്‍റെ വെന്‍റ്പൈപ്പിന്‍റെ അഗ്രഭാഗത്ത് കൊതുകുവല ചുറ്റുക, സ്ലാബിന്‍റെ വിടവുകളിൽക്കൂടി കൊതുകു പുറത്തു വരാത്ത വിധം യഥാസമയം അറ്റകുറ്റപ്പണി നടത്തുക.

വീടിന് ചുറ്റും കാണുന്ന പാഴ്ച്ചെടികൾ, ചപ്പുചവറുകൾ എന്നിവ നീക്കം ചെയ്യുക, കൊതുകുകടി ഏൽക്കാതിരിക്കാൻ ശരീരം നന്നായി മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകിനെ അകറ്റാൻ കഴിവുള്ള ലേപനങ്ങൾ ദേഹത്ത് പുരട്ടുക, കിടക്കുന്പോൾ കൊതുകുവല ഉപയോഗിക്കുക എന്നി കാര്യങ്ങൾ ശ്രദ്ധിക്കണം.