കുഞ്ചിത്തണ്ണി: കുഞ്ചിത്തണ്ണി ടൗണിന് മുകൾ ഭാഗത്ത് കുമ്മിണിക്കുന്നിൽ അനധികൃതമായി നടന്ന റിസോർട്ട് നിർമാണത്തിന് സമീപം മണ്ണെടുത്ത സ്ഥലത്ത് ഒറ്റ ദിവസം കൊണ്ട് ഏലച്ചെടികൾ വച്ചുപിടിപ്പിച്ചു.1300 ചതുരശ്ര അടി വലിപ്പമുള്ള വീടിന് അനുമതി നൽകിയ സ്ഥലത്താണ് അനധികൃതമായി വൻ തോതിൽ മണ്ണെടുത്ത് വൻകിട കെട്ടിട നിർമാണം നടന്നത്.

സംഭവം വിവാദമായതോടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കാൻ എത്തിയിരുന്നു. ഇവരെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണ് ഒറ്റ ദിവസം കൊണ്ട് നിർമാണത്തിന് വേണ്ടി മണ്ണെടുത്ത ഭാഗത്ത് ഏല ചെടികൾ വച്ചു പിടിപ്പിച്ചത്. മലമുകളിൽ നടക്കുന്ന നിർമാണം കുഞ്ചിത്തണ്ണി ടൗണിന് ഭീഷണി ആകുമെന്ന ഭീതിയിൽ കുഞ്ചിത്തണ്ണി ടൗൺ സംരക്ഷണ സമിതിയും രൂപീകരിച്ചിരുന്നു.

അനധികൃത നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചുനീക്കണമെന്ന് ഇവർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ടൗൺ സംരക്ഷണ സമിതിയിൽ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഉണ്ടായിട്ടും ഇതുവരെയും അനധികൃത കെട്ടിട നിർമാണത്തിന് പഞ്ചായത്തോ റവന്യു വകുപ്പോ നടപടി സ്വീകരിച്ചിട്ടില്ല. 2013ൽ സമാനരീതിയിൽ നടന്ന മണ്ണെടുപ്പാണ് കുഞ്ചിത്തണ്ണിയിൽ രണ്ട് പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലിന് കാരണമായത്.