തൊടുപുഴ: മോഷണംപോയ സൈക്കിൾ പ്രണവിന് തിരികെ ലഭിച്ചു. കാരിക്കോട് ആശാൻകുടിയിൽ പ്രദീപിന്‍റെ മകനും പത്താം ക്ലാസ് വിദ്യാർഥിയുമായ പ്രണവിന് സമ്മാനമായി ലഭിച്ച സൈക്കിളാണ് ആറാം ദിവസം മോഷ്ടാക്കൾ അപഹരിച്ചത്. ഈ സൈക്കിളാണ് സിസിടിവി പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തി പോലീസ് വീണ്ടെടുത്തു നൽകിയത്. കല്ലാനിക്കൽ സെന്‍റ് ജോർജ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽനിന്നു പത്തിലേക്ക് വിജയിച്ചപ്പോൾ അയൽവാസിയും റിട്ട. ന്യൂമാൻ കോളജ് അധ്യാപകനുമായ കെ.ജെ. ദേവസ്യയാണ് പ്രണവിന് സൈക്കിൾ സമ്മാനിച്ചത്.

കഴിഞ്ഞ 20ന് വൈകുന്നേരം കാരിക്കോടുള്ള ട്യൂഷൻ സെന്‍ററിൽ പഠിക്കാനെത്തിയ പ്രണവിന്‍റെ സൈക്കിൾ മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോകുകയായിരുന്നു. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചത്. തുടർന്ന് ഇവരെ കണ്ടെത്തി പോലീസ് സൈക്കിൾ തിരികെയെത്തിച്ചപ്പോൾ പ്രണവിന്‍റെ മനം നിറഞ്ഞു. പോലീസ് സ്റ്റേഷനിലെത്തി പ്രണവ് സൈക്കിൾ ഏറ്റു വാങ്ങി. കുട്ടി മോഷ്ടാക്കളാണ് സൈക്കിൾ കടത്തിയതെന്ന് പോലീസ് പറഞ്ഞു.