രാജാക്കാട്: കാലവര്‍ഷം വീണ്ടും ശക്തമായിട്ടും അപകടകരമായ രീതിയില്‍ റോഡരികില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച്മാറ്റാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഡിസിസി വൈസ് പ്രസിഡന്‍റ് കെ. എസ്. അരുൺ. തുടര്‍ച്ചയായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും വനം വകുപ്പ് ഇപ്പോഴും അവരുടെ ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടില്ല.

നൂറുകണക്കിന് ജനങ്ങള്‍ യാത്ര ചെയ്യുന്ന പഞ്ചായത്ത് റോഡുകള്‍ തുടങ്ങി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ഇടുക്കിയിലെ ഹൈവേകള്‍ വരെ നീളുന്നതാണ് ഈ ഭീഷണി. കാലവര്‍ഷത്തിന് മുന്നേ മരങ്ങള്‍ മുറിച്ച് അപകടം ഒഴിവാക്കണമെന്നായിരുന്നു വനം വകുപ്പിന് ദുരന്തനിവാരണ അഥോറിറ്റി നല്‍കിയ നിര്‍ദേശം. ഇതു പാലിക്കപ്പെട്ടില്ല. ഒരുമാസം മുന്പ് വന്‍തോതില്‍ മരങ്ങളും ശിഖിരങ്ങളും ഒടിഞ്ഞുവീണ് ജില്ലയാകെ ഇരുട്ടിലായതും കെഎസ്ഇബിക്ക് കോടിക്കണക്കിന് രൂപ നഷ്ടമുണ്ടാക്കിയതും ഇതിനാലാണെന്നും അരുണ്‍ ചൂണ്ടിക്കാട്ടി.