കരിമണ്ണൂർ: ടൗണിലുള്ള സെന്‍റ് ആന്‍റണീസ് കപ്പേളയിലെ വിശുദ്ധ അന്തോനീസിന്‍റെ ഗ്രോട്ടോയോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം അപഹരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇതിനു പുറമെ തിങ്കളാഴ്ച രാത്രി പള്ളിയുടെ കിളിയറ റോഡിൽ സ്ഥാപിച്ചിട്ടുള്ള നേർച്ചക്കുറ്റി കുത്തിത്തുറന്നും പണം മോഷ്ടിച്ചു.

കരിമണ്ണൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരിമണ്ണൂരിലും പരിസര പ്രദേശങ്ങളിലും സമീപനാളിൽ മോഷണം പതിവായിരിക്കുകയാണ്. പോലീസിന്‍റെ അടിയന്തര ശ്രദ്ധ പതിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.