‘ബർമുഡ കള്ളൻ’ പിടിയിൽ
Friday, September 23, 2022 11:39 PM IST
പെരുമ്പാവൂർ: അമ്പതോളം മോഷണക്കേസുകളിലെ പ്രതിയെ കുറുപ്പംപടിയിൽ നിന്ന് പോലീസ് പിടികൂടി. ഇരിങ്ങോൾ മനക്കപ്പടി പാറയ്ക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ്-50) ആണ് അറസ്റ്റിലായത്. ‘ബർമുഡ കള്ളൻ’ എന്നറിയപ്പെടുന്ന ഇയാളെ ചോദ്യം ചെയ്തപ്പോൾ 20ഓളം മോഷണക്കേസുകൾ സംബന്ധിച്ച് പോലീസിനു വിവരം ലഭിച്ചു. നേരത്തെ 30ഓളം കേസുകളിൽ പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മൂന്നു മാസം മുമ്പ് വട്ടയ്ക്കാട്ട്പടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടിൽ നിന്ന് 16 പവൻ സ്വർണവും, പണവും കവർന്ന കേസിലാണ് ഇയാൾ പിടിയിലാകുന്നത്. എഴു വർഷമായി ഇരിങ്ങോളിലെ വിലാസത്തിൽ ഒറ്റയ്ക്കാണ് താമസം. ഈ കാലയളവിൽ പെരുമ്പാവൂർ, കാലടി, കുറുപ്പംപടി, കോതമംഗലം പ്രദേശങ്ങളിൽ ഇയാൾ നടത്തിയ മോഷണങ്ങൾ തെളിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
മോഷണം നടത്തേണ്ട വീട് പ്രതി നേരത്തെ കണ്ടുവയ്ക്കും. ഇതിനായി ആൾത്താമസമുള്ള സമ്പന്നരുടെ വീടാണ് തെരഞ്ഞെടുക്കുക. ബർമുഡ ധരിച്ച് നാലു കിലോമീറ്ററോളം നടന്ന് മോഷണം നടത്തിയശേഷം അത്രയും ദൂരം തിരിച്ചും നടന്നു പോവുകയാണ് ഇയാളുടെ രീതി. കൂൺ കൃഷി നടത്തുകയാണെന്നാണ് ഇയാൾ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എഎസ്പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ മാരായ എം.കെ. സജീവ് (കുറുപ്പംപടി) ആർ. രഞ്ജിത് (പെരുമ്പാവൂർ) എഎസ്ഐമാരായ അബ്ദുൾ സത്താർ, ജോബി ജോർജ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.