ബൈബിൾ കത്തിച്ച സംഭവം: സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്
Friday, February 3, 2023 1:03 AM IST
തൃശൂർ: ലോകത്തെന്പാടുമുള്ള 240 കോടിയിലേറെ വരുന്ന ക്രൈസ്തവ സമൂഹം, തങ്ങളുടെ ജീവിതത്തിന്‍റെ വഴിയും വിളക്കുമായി കരുതുന്ന വിശുദ്ധ ബൈബിൾ കഴിഞ്ഞദിവസം കാസർഗോഡ് കത്തിക്കുകയും, സോഷ്യൽ മീഡിയയിലൂടെ ആഘോഷിക്കുകയും ചെയ്ത സംഭവം അത്യന്തം നിന്ദ്യവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് തൃശൂർ അതിരൂപത സമിതി അഭിപ്രായപ്പെട്ടു. അസാധാരണവും, ഗുരുതരവുമായ ഈ സംഭവത്തിൽ സർക്കാരും രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക നായകന്മാരും സ്വീകരിക്കുന്ന കുറ്റകരമായ മൗനം മതേതര വിശ്വാസികളെ ഭയവിഹ്വലരാക്കുന്നു.
ന്യൂനപക്ഷ ക്ഷേമവകുപ്പ് പോലും വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിക്കുകയും, ചില വിഭാഗങ്ങൾക്ക് മാത്രം സ്ഥിരമായിനൽകുകയും ചെയ്യുന്ന രീതിയും അപകടകരമായ സൂചനകളാണ് നൽകുന്നത്.
രാജ്യത്ത് വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ സംഘടിത ശ്രമങ്ങൾക്കെതിരെ, ജനാധിപത്യ-മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അതിരൂപത പ്രസിഡന്‍റ് ജോഷി വടക്കൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. വർഗീസ് കൂത്തൂർ യോഗം ഉദ്ഘാടനം ചെയ്തു. എൻ.പി. ജാക്സൻ മാസ്റ്റർ, ജോണ്‍സണ്‍ ആളൂർ, റോണി അഗസ്റ്റിൻ, തോമസ് ചിറമ്മൽ, കരോളി ജോഷ്വ, മേഫി ഡെൽസൻ എന്നിവർ പ്രസംഗിച്ചു.