ബജറ്റിനെ ബൈബിളിലെ താലന്തിന്‍റെ കഥയുമായി ഉപമിച്ച് ജോസഫ് ടാജറ്റ്
Friday, March 24, 2023 1:05 AM IST
തൃശൂർ: യജമാനൻ താലന്തുകൾ വർധിപ്പിക്കാൻ നൽകിയപ്പോൾ അത് കുഴിച്ചിട്ട് തിരിച്ചെടുത്ത് കൊടുത്തതുപോലെയാണ് ജില്ലാ പഞ്ചായത്ത് ബജറ്റെന്നു പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്. പഴയ പദ്ധതികൾ വീണ്ടുമെടുത്ത് അവതരിപ്പിക്കുകയാണു ചെയ്യുന്നത്. ഒരു പദ്ധതിയും തുടങ്ങുന്നില്ല. തുടങ്ങുന്ന പദ്ധതിയാകട്ടെ ചില്ലിടാത്ത പുട്ടുകുറ്റിയിൽ അരിപ്പൊടി നിറയ്ക്കുന്നതുപോലെയാണ്. പദ്ധതികൾ നടപ്പാക്കുന്നുണ്ട്, പക്ഷേ അതൊന്നും ആർക്കും പ്രയോജനപ്പെടുന്നില്ല.
ബ്രഹ്മപുരം മാലിന്യമല കത്തിയസംഭവം ജനങ്ങളിൽ ഭീതിയുളവാക്കിയ സാഹചര്യത്തിൽ മാലിന്യ നിർമാർജനത്തിന് ആധുനിക സംവിധാനത്തോടുകൂടിയ പ്രാദേശിക വികേന്ദ്രീകൃതപദ്ധതികൾ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ ഗ്രാന്‍റിൽനിന്ന് 60 ശതമാനം തുക മാലിന്യ നിർമാർജനത്തിനും ശുചിത്വത്തിനും കുടിവെള്ളത്തിനും മാറ്റിവയ്ക്കണമെന്ന നിബന്ധനയുണ്ടായിട്ടും പദ്ധതിയൊന്നും ബജറ്റിൽ ഉൾകൊള്ളിച്ചില്ല.
കാർഷിക മേഖലയിലെ തകർച്ച അതിജീവിക്കാൻ പഠനം നടത്താത്തതിനാൽ തുക ചെലവഴിക്കുന്നതിന്‍റെ പ്രയോജനം ലഭിക്കുന്നില്ല. ഡയാലിസിസ്, കരൾ രോഗികൾക്കായി പദ്ധതിയില്ലെന്നതും ബജറ്റിന്‍റെ മേന്മ ഇല്ലാതാക്കില്ലെന്നു യുഡിഎഫ് പാർലമെന്‍ററി പാർട്ടി സെക്രട്ടറി ജിമ്മി ചൂണ്ടൽ പറഞ്ഞു.