നഗരസഭയിൽ വീട്ടുനികുതി അടച്ചത് കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്തിയില്ലെന്ന് പരാതി
Monday, March 27, 2023 1:05 AM IST
ചാലക്കുടി: നഗരസഭയിൽ വീട്ടു നികുതി അടച്ചത് കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്തിയില്ലെന്ന് പരാതി. വി ആർ പുരം പാലത്തിങ്കൽ പൗലോസിന്‍റെ വീടിന്‍റെ നികുതി അടച്ചതാണ് നഗരസഭയുടെ രേഖകളിൽ ഇല്ലാതായത്. ഇന്നലെ തച്ചുടപ്പറന്പ് പള്ളി ഹാളിനു മുൻപിൽ നികുതി അടക്കാൻ നഗരസഭ സൗകര്യം ഒരുക്കിയിരുന്നു.
ഇവിടെ നികുതി അടയ്ക്കാൻ എത്തിയ പൗലോസിനോട് നാല് വർഷത്തെ നികുതി അടക്കാനുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ താൻ നികുതി മുൻപ് അടച്ചിട്ടുണ്ടെന്നും കുടിശിഖയില്ലെന്ന് പറഞ്ഞപ്പോൾ രേഖകൾ പരിശോധിച്ച ശേഷം 2019 മുതൽ താങ്കൾ നികതി അടച്ചിട്ടില്ലെന്ന് അറിയിച്ചു. നികുതി താൻ അടച്ചതാണെന്ന് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല.
ഒടുവിൽ 2022 ഏപ്രിൽ 21 ന് നികുതി അടച്ച രസീതി പൗലോസ് കാണിച്ചപ്പോൾ ഉദ്യോഗസ്ഥർ വീണ്ടും പരിശോധിച്ചുവെങ്കിലും രേഖപ്പെടുത്തിയതായി കണ്ടില്ല.
തങ്ങൾ ഡെപ്യൂട്ടേഷനിൽ വന്നവരാണെന്നും മുൻപ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പിഴവാണെന്നും പറഞ്ഞ് രസീതിയിൽ നോക്കി തുക അടച്ചതായി രേഖപ്പെടുത്തുകയും ചെയ്തു.
മുൻപ് നികുതി അടച്ച രശീതി സൂക്ഷിച്ചതിനാൽ താൻ രക്ഷപ്പെട്ടു. അല്ലെങ്കിൽ നഗരസഭ അധികൃതർ പറഞ്ഞ പണം അടക്കേണ്ടിവരുമായിരുന്നു എന്ന ആശ്വാസത്തിലാണ് പൗലോസ്. ഇത്തരത്തിൽ എത്രപേർ കബളിപ്പിക്കപ്പെട്ടിരിക്കും എന്നാണ് പൗലോസ് നഗരസഭ സെക്രട്ടറിക്കും മറ്റും നൽകിയ പരാതിയിൽ പറയുന്നു.