കുറ്റമറ്റ പൂരം നടത്താൻ പിന്തുണ: മന്ത്രി രാജൻ
Monday, March 25, 2024 1:14 AM IST
തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരത്തെ ഒരു വിവാദത്തിനും വിട്ടുകൊടുക്കരുതെന്നു മന്ത്രി കെ. രാജൻ.

കുറ്റമറ്റ പൂരം നടത്താൻ സർക്കാരിന്‍റെ പൂർണപിന്തുണയുണ്ടാകും. ലോകം മുഴുവൻ തൃശൂരിൽ വന്നാലും എല്ലാവരെയും സ്വീകരിക്കാനുള്ള മനസ് തൃശൂരുകാർക്ക് ഉണ്ടാകുമെന്നു തൃശൂർ പൂരം പ്രദർശനം ഉദ്ഘാടനം ചെയ്യവെ മന്ത്രി പറഞ്ഞു. പൂരത്തിനു മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു. പൂരം പ്രദർശനമില്ലാതെ തൃശൂർ പൂരവുമില്ല.

ശക്തൻ തന്പുരാന്‍റെ സ്മരണയോടെ ശ്രദ്ധേയമായ പൂരമാണ് നടത്തേണ്ടതെന്നും മന്ത്രി വിശദീകരിച്ചു. മേയർ എം.കെ. വർഗീസ് അധ്യക്ഷനായി. മന്ത്രി ഡോ. ആർ. ബിന്ദു, ടി.എൻ. പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ്, പി. ബാലചന്ദ്രൻ എംഎൽഎ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം.കെ. സുദർശൻ, അംഗം പ്രേംരാജ് ചൂണ്ടലത്ത്, കൗണ്‍സിലർ പൂർണിമ സുരേഷ്, പ്രദർശന കമ്മിറ്റി പ്രസിഡന്‍റ് എ. രാമകൃഷ്ണൻ, സെക്രട്ടറി പി.എ. വിപിനൻ, ജി. രാജേഷ്, എം. ബാലഗോപാൽ, ടി.എ. സുന്ദർ മേനോൻ, കെ. ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.