വൈദ്യുതിവിതരണത്തിൽ തകരാർ; വലഞ്ഞ് നൂറുകണക്കിനു കുടുംബങ്ങൾ
Monday, March 25, 2024 1:14 AM IST
എരുമപ്പെട്ടി: വൈദ്യുതി വിതരണത്തിലെ തകരാർമൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ് കടങ്ങോട് മനപ്പടി പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ. നാലുദിവസമായി വൈദ്യുതി ഭാഗികമായിട്ടേ ലഭിക്കുന്നുള്ളൂവെന്ന് പ്രദേശവാസികൾ പറയുന്നു. വൈദ്യുതി ലഭിക്കുന്ന സമയം നേരിയ വോൾട്ടേജാണുള്ളത്.

കുടിവെള്ള വിതരണ പദ്ധതികളുടെ മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ നാലുദിവസമായി ജലവിതരണം തടസപ്പെട്ടിരിക്കുകയാണ്. വീടുകളിലും മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാതെ വെള്ളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. പ്രായമായവരും രോഗികളും ഉൾപ്പടെയുള്ളവർ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് നേരിടുന്നത്.

കനത്ത ചൂടിൽ ഫാനുൾപ്പടെയുള്ള ശീതീകരണ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണു നാട്ടുകാർ.

എത്രയും പെട്ടെന്ന് വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.