വികസനത്തിന്‍റെ ചൂളംവിളിക്കു കാതോർത്ത് കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷൻ
Tuesday, March 26, 2024 1:17 AM IST
കൊരട്ടി: വളരുന്ന നാടിനൊപ്പം വളരാതെ അവഗണനയേറ്റു കിടക്കുകയാണ് കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷൻ.

ഇൻഫോ പാർക്ക്, കിൻഫ്ര, കാർബോറാണ്ടം, നീറ്റാ ജലാറ്റിൻ തുടങ്ങിയ വ്യവസായിക, വാണിജ്യ സ്ഥാപനങ്ങളും സർക്കാർ പോളിടെക്നിക് പോലുള്ള ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊരട്ടി പള്ളി അടക്കമുള്ള ദേവാലയങ്ങളും നിലകൊള്ളുന്ന കൊരട്ടിയുടെ കുതിപ്പിന് റെയിൽവേ വികസനം അനിവാര്യമാണ്. ആധുനിക സൗകര്യങ്ങളോടെ സ്റ്റേഷൻ നവീകരിക്കണമെന്ന ജനങ്ങളുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

കോവിഡ് വ്യാപനത്തിനുമുമ്പ് നിർത്തിവച്ച കോട്ടയം - നിലമ്പൂർ, ഗുരുവായൂർ - പുനലൂർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നാണ് ട്രെയിൻ യാത്രക്കാരുടെ മറ്റൊരു ആവശ്യം. എല്ലാ ഫ്ലാഗ് സ്റ്റേഷനുകളിലും ചില ഹാൾട്ട് സ്റ്റേഷനുകളിലും ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടും സംസ്ഥാനത്തെ ഹാൾട്ട് സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വരുമാനവും യാത്രക്കാരും ഉണ്ടായിരുന്ന കൊരട്ടിയെ അധികൃതർ അവഗണിക്കുകയാണെന്നാണ് പരാതി.

കമ്പ്യൂട്ടർവൽക്കരണം, അടിപ്പാത, ഫുട്ഓവർ ബ്രിഡ്ജ്, പ്ലാറ്റ്ഫോം നീട്ടൽ എന്നീ അവശ്യങ്ങൾക്കും പരിഹാരം ഉണ്ടാകണമെന്ന നിലപാടാണ് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷനുള്ളത്. കൊരട്ടി, കാടുകുറ്റി, അന്നമനട, മാള ഭാഗങ്ങളിൽ നിന്നു നിരവധി യാത്രക്കാരാണ് 122 വർഷം പഴക്കമുള്ള ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്.

കോവിഡിന് മുമ്പുവരെ പാസഞ്ചർ ട്രെയിനുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാർ കയറിയിരുന്ന സ്റ്റേഷനായിരുന്നു ഇത്.

എറണാകുളം ഭാഗത്തേക്ക് നാലും തൃശൂർ ഭാഗത്തേക്ക് രണ്ടും ട്രെയിനുകൾ ഉണ്ടായിരുന്ന ഘട്ടത്തിൽ ടിക്കറ്റ് ഇനത്തിൽ രണ്ടു ലക്ഷം രൂപയോളം വരുമാനം ഉണ്ടായിരുന്നുവത്രേ. സ്റ്റോപ്പുകൾ നിർത്തിയതും സമയക്രമങ്ങളിൽ വന്ന മാറ്റവും വരുമാനത്തെ സാരമായി ബാധിച്ചു.

കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷൻ വികസന സമിതി ജനകീയ പങ്കാളിത്തത്തോടെ സൗകര്യങ്ങൾ വർധിപ്പിക്കാനും മോടിപിടിപ്പിക്കാനും കാര്യക്ഷമമായി ഇടപെടുന്നുണ്ടെങ്കിലും അവഗണനകൾ മാറ്റി സ്റ്റേഷൻ നവീകരിക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും റെയിൽവേ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മനേഷ് സെബാസ്റ്റ്യൻ
(മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്,
റെയിൽവേ സ്റ്റേഷൻ വികസന
സമിതി അംഗം)

ഏകദേശം 50 വർഷം പഴക്കമുള്ള കരാർ വ്യവസ്ഥയിലാണ് കൊരട്ടി സ്റ്റേഷൻ മുന്നോട്ടുപോകുന്നത്. രണ്ടു പേർക്ക് ശമ്പളം കൊടുത്താണ് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്. ട്രെയിനുകളുടെ സ്റ്റോപ്പുകൾ കുറവു വരുത്തിയതുമൂലം വരുമാനത്തിലും കുറവു വന്നു. ചെലവുകൾക്കായി പല മാസങ്ങളിലും വികസന സമിതി പണം കണ്ടെത്തേണ്ട അവസ്ഥയാണ്.


ജോജോ
(ട്രെയിൻ പാസഞ്ചേഴ്സ്
അസോസിയേഷൻ)

കോവിഡ് വ്യാപനത്തിനു മുമ്പ് നിർത്തിയിരുന്ന കോട്ടയം - നിലമ്പൂർ, ഗുരുവായൂർ - പുനലൂർ എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കണം. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം സ്റ്റേഷനിൽ കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റുകൾ അടക്കം ഹൈടെക് രീതികൾ അവലംബിക്കണം.