കലാമണ്ഡലത്തിൽ വൻ സ്ക്രാപ്പ് കൊള്ള നടക്കുന്നതായി കോൺഗ്രസ്
Wednesday, March 27, 2024 6:11 AM IST
വടക്കാഞ്ചേരി: കേരള കലാമണ്ഡലത്തിൽ വൻ സ്ക്രാപ്പ് കൊള്ള നടക്കുന്നതായി കോൺഗ്രസ്. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുമന്ത്രി ഉൾപ്പടെയുള്ളവർക്കു പരാതി നൽകും. കേരള കലാമണ്ഡലത്തിൽനിന്നും വൻതോതിൽ സ്ക്രാപ്പ് (പഴയ സാധനങ്ങൾ )ലേലമോ മറ്റ് അനുമതികളോ വാങ്ങാതെ കടത്തിക്കൊണ്ടുപോകുന്നു.

കലാമണ്ഡലത്തിലെ എല്ലാഗേറ്റുകളിലും സെക്യൂരിറ്റി ചെക്കിംഗ്് സംവിധാനവും കാമ്പസ്‌ മുഴുവൻ സിസിടിവി കാമറകളും ഉണ്ടായിരിക്കെ കടത്തുകാർക്ക് ഉത്തരവാദിത്തപ്പെ ട്ട കലാമണ്ഡലത്തിലെ ഉദ്യോഗസ്ഥരുടെ പിന്തുണയും നിർദേശവും നൽകിയിട്ടാണ് ഈ കൊള്ള നടത്തുന്നതെന്നു പരാതിയിൽ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 5.30 ന് കെഎൽ 48 ഇ 1618 പിക്കപ്പ് വാനിൽ സ്ക്രാപ്പ് കടത്തിയിട്ടുണ്ട്.

വർഷങ്ങൾക്കുമുൻപ് കലാമണ്ഡലത്തിലേക്ക് ജലവിതരണ സംവിധാനത്തിനായി ഉപയോഗിച്ചിരുന്ന വലിയ പൈപ്പുകൾ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽനിന്നും ലഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ചിരുന്ന നൂറുകണക്കിന് പൈപ്പുകളും മറ്റും ഒരു സ്ഥലത്ത് കൂട്ടിയിട്ട് ഇതിൽനിന്നാണ് ഇടയ്ക്കിടെ അനധികൃതമായി രജിസ്ട്രാറുടെ ഒത്താശയോടെ സിപിഎം അനുകൂല സംഘടനാ നേതാക്കളുടെ പിന്തുണയിൽ ഇത്തരത്തിലുള്ള അനധികൃതമായ കടത്തുനടത്തി ലക്ഷങ്ങൾ കൊള്ളയടിക്കുന്നതെന്നും പരാതിയിലുണ്ട്.

സാമ്പത്തികമായി വൻതകർച്ച നേരിടുന്ന, ജീവനക്കാർക്കു മാസങ്ങളോളം ശമ്പളം മുടങ്ങിയ, ദൈനംദിന ചെലവുകൾക്കുതന്നെ വളരെ പരിതാപകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ഥാപനത്തിന്‍റെ കഴുക്കോൽ അടിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾ വിസിയുടെയും രജിസ്ട്രാറുടെയും അറിവോടെയാണോ എന്നും അല്ലെങ്കിൽ ഈ വിവരം അവർ പോലീസിനെ അറിയിച്ചോ എന്നും അറിയാൻ പൊതുജനങ്ങൾക്കു താൽപര്യം ഉണ്ടെന്നു പരാതിക്കാർ പറഞ്ഞു.

ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നു പറഞ്ഞുകൊണ്ട് കലാമണ്ഡലം കള്ളന്മാർക്കും കച്ചവടക്കാർക്കും സുരക്ഷിതകൂടാരം നിർമിച്ച് അവരെ സംരക്ഷിക്കാനാണ് ഉദ്ദേശ്യമെങ്കിൽ കൂടുതൽ തെളിവുകൾ ഇതുമായി ബന്ധപ്പെട്ടു പൊതുജനമധ്യത്തിൽ കൊണ്ടുവരികയും തുടർന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധത്തിലേക്കു കടക്കും. ഈ വിഷയവുമായി ബന്ധപ്പെട്ടു വിസി തന്നെ നേരിട്ട് അന്വേഷണം നടത്തണമെന്നും മോഷണത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പു മേധാവികൾക്കും മന്ത്രിക്കും പരാതി നൽകുമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് പി.ഐ. ഷാനവാസ് പറഞ്ഞു.