കോർപറേഷന്‍റെ പിടിപ്പുകേടിനു ജനങ്ങളെ പിഴിയുന്നു: ജോണ്‍ ഡാനിയൽ
Wednesday, March 27, 2024 6:11 AM IST
തൃശൂർ: കോർപറേഷനിൽ 31നുശേഷം വീട്ടുനികുതി അടയ്ക്കുന്നവരുടെ കൈയിൽനിന്നു പിഴപ്പലിശ ഈടാക്കുമെന്ന തീരുമാനം ജനങ്ങളെ പിഴിയുന്നതാണെന്നു കൗണ്‍സിലർ ജോണ്‍ ഡാനിയൽ. നേരത്തേ നികുതിയടയ്ക്കാൻ എത്തിയവർക്കു സൗക്യരമൊരുക്കുന്നതിൽ കോർപറേഷൻ വീഴ്ചവരുത്തിയെന്നും ഒഴിവാക്കാമായിരുന്ന പ്രതിസന്ധിയാണിതെന്നും ജോണ്‍ ഡാനിയൽ പറഞ്ഞു.

സ്ഥാപനങ്ങളുടെ ലൈസൻസ് ഫീ വാങ്ങുന്പോൾ പിഴപ്പലിശ ചുമത്തരുതെന്നു കാട്ടി സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടം വന്നതിനാൽ വീട്ടുനികുതിയുടെ പിഴപ്പലിശ ഒഴിവാക്കി പുതിയ ഉത്തരവ് ഇറക്കാനും സാധ്യതയില്ല. സുഗമമായി നികുതി അടയ്ക്കാനുള്ള സാഹചര്യമില്ലാതാക്കി പിഴപ്പലിശ ഈടാക്കാനുള്ള നീക്കമാണു പ്രതിസന്ധിക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.

പിഴപ്പലിശ ഒഴിവാക്കി മാർച്ച് 31നു മുന്പ് ഒറ്റത്തവണയായി കെട്ടിടനികുതി കുടിശിക അടയ്ക്കാമെന്ന ഉത്തരവു വന്നതുമുതൽ കോർപറേഷൻ ഓഫീസിലും സോണൽ ഓഫീസുകളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. നികുതിയടയ്ക്കാനും രേഖകളിൽ പേരു മാറ്റാനും ഉദ്യോഗസ്ഥർ വരുത്തിയ തെറ്റു തിരുത്താനും മണിക്കൂറുകളാണു കാത്തിരിക്കേണ്ടിവരുന്നത്. മാർച്ചിലെ എല്ലാ അവധിദിവസങ്ങളിലും സോണൽ ഓഫീസുകളിൽ ഉൾപ്പെടെ റവന്യൂ വിഭാഗം തുറന്നുപ്രവർത്തിക്കുമെന്നും കെ-സ്മാർട്ട് മുഖേന വസ്തുനികുതി അടയ്ക്കാമെന്നും ഓഫീസുകളിൽ എഴുതി പ്രദർശിപ്പിച്ചിട്ടും തിരക്കിനു കുറവില്ല.

പുതിയ നികുതിപരിഷ്കരണം പ്രാബല്യത്തിൽ വന്നിട്ടും ഓണ്‍ലൈൻ പ്രക്രിയ 90 ശതമാനം പൂർത്തിയാക്കാനാണു കഴിഞ്ഞത്. പരിഷ്കരണം ഓണ്‍ലൈൻ സംവിധാനത്തിലേക്കു മാറിയതോടെ നികുതി അമിതമായി വർധിച്ചെന്നും പരാതിയുണ്ട്.