പിങ്ക് കഫേ എടുത്തുമാറ്റുവാൻ കളക്ടർ ഉത്തരവിട്ടു
Wednesday, March 27, 2024 6:11 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി പോലീസ് സ്‌റ്റേഷനു മുന്നില്‍ സംസ്ഥാനപാതയോരത്ത് പ്രവര്‍ത്തിക്കുന്ന എരുമപ്പെട്ടി കുടുംബശ്രീ പിങ്ക് കഫേ കാരവന്‍ മാറ്റണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉത്തരവിട്ടു. എരുമപ്പെട്ടി പഞ്ചായത്തംഗം എം.സി ഐജു ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ 2024 ജനുവരി 16ലെ വിധിന്യായം പാലിച്ചാണ് ഉത്തരവ്.

കുന്നംകുളം ഭൂരേഖ തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലും പൊതുജനങ്ങളുടേയും സ്‌കൂള്‍ കുട്ടികളുടേയും സുരക്ഷിതത്വവും കണക്കിലെടുത്താണ് നടപടി. ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലത്തു നിന്നും കാരവന്‍ മാറ്റുന്നതിന് അഞ്ചാം എതിര്‍ കക്ഷിയായ എരുമപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവായി.

പിങ്ക് കഫേ സ്ഥിതി ചെയ്യുന്നത് പഞ്ചായത്തിന്‍റെ അധീനതയിലുള്ള സ്ഥലത്താണെന്ന് എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്‍റും പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിലാണെന്ന് പൊതുമരാമത്ത് അസിസ്റ്റന്‍റ്് എക്‌സിക്യൂട്ടീവ് എൻജിനീയറും ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറില്‍ 19ന് നടന്ന കൂടിക്കാഴ്ചയില്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

തുടര്‍ന്ന് നിലവില്‍ പിങ്ക് കഫേ സ്ഥാപിച്ചിട്ടുള്ള സ്ഥലം ആരുടെ അധീനതയിലാണെന്നും കഫേ സ്ഥാപിച്ചതുമൂലമുള്ള അപകടസാധ്യത സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ കുന്നംകുളം ഭൂരേഖ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വില്ലേജ് രേഖകള്‍ പ്രകാരം പുറമ്പോക്ക് റോഡ് എന്ന് രേഖപ്പെടുത്തിയുള്ള സ്ഥലം പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിലാണുള്ളത്.

കഫേയ്ക്ക് എതിര്‍ വശത്ത് റോഡിനപ്പുറം ജിഎല്‍പിഎസ് എരുമപ്പെട്ടി, ജിഎച്ച്എസ്എസ് എരുമപ്പെട്ടി എന്നീ സ്‌കൂളുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇടവേളകളിലും മറ്റും സ്‌കൂള്‍ കുട്ടികള്‍ ഈ കാരവന് സമീപത്ത് കൂട്ടം ചേര്‍ന്ന് നില്‍ക്കുന്നതായും അയതിനാല്‍ അപകടസാധ്യതയുള്ളതായും തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം എട്ടിനാണ് പിങ്ക് കഫേ പ്രവര്‍ത്തനം തുടങ്ങിയത്. അസഹനീയമായി ചൂട് കൂടിയതിനെ തുടര്‍ന്ന് കഫേയ്ക്ക് മുകളില്‍ പന്തല്‍ പണിയാനുള്ള പഞ്ചായത്തിന്‍റെ തീരുമാനത്തിനെതിരേയും വിയോജിപ്പുണ്ട്.