ഫയർ എൻജിനുകളുടെ വളയംകാക്കാൻ 71 പേർ; ഇവർ വെറും പുലികളല്ല... തീപ്പുലികളാണ്
Wednesday, March 27, 2024 6:12 AM IST
സ്വന്തം ലേഖകൻ

തൃശൂർ: നമസ്കാരം ഫയർ സ്റ്റേഷൻ... തീപിടിത്തം പോലുള്ള അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിനായി അഗ്നിശമന സേനാംഗങ്ങളെ ഫോണിൽ വിളിക്കുമ്പോൾ ആദ്യം കേൾക്കുന്നത് ഇതാണ്. പിന്നെ എത്രയും പെട്ടെന്ന് ഫയർഫോഴ്സ് സ്ഥലത്ത് പാഞ്ഞെത്തും. ഒരു നിമിഷംപോലും പാഴാക്കാതെ അഗ്നിശമനരക്ഷാ സേനാംഗങ്ങളെ അത്യാഹിതം നടന്ന സ്ഥലത്ത് എത്തിക്കുന്ന ഫയർ എൻജിൻ ഡ്രൈവർമാർ ഏതൊരു രക്ഷാദൗത്യത്തിലെയും പ്രധാനപ്പെട്ട സേനാംഗങ്ങളാണ്.

കേരളത്തിന്‍റെ വിവിധ ഫയർസ്റ്റേഷനുകളിലേക്കുള്ള 71 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരുടെ നാലുമാസത്തെ പരിശീലനം പൂർത്തിയായി അവർ സേനയുടെ ഭാഗമാകുമ്പോൾ ഏതു റിസ്കും ഏറ്റെടുക്കാൻ ചങ്കൂറ്റമുള്ള കേരള ഫയർഫോഴ്‌സിലെ സേനാംഗങ്ങളെ കൃത്യസമയത്ത് യാതൊരു പിഴവും പറ്റാതെ ആക്സിഡന്‍റ് സ്പോട്ടിൽ എത്തിക്കുക എന്ന വലിയ ദൗത്യമാണ് ഇവർ ഏറ്റെടുക്കുന്നത്.

അതിനുള്ള എല്ലാ പരിശീലനങ്ങളും ഇവർക്ക് തൃശൂരിലെ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ നൽകി സജ്ജമാക്കിക്കഴിഞ്ഞു. ഫയർഫോഴ്സിലെ ഡ്രൈവർമാർ ആണെങ്കിലും ഇവർക്ക് സേനാംഗങ്ങളുടെ എല്ലാ പ്രാഥമിക പരിശീലനങ്ങളും നൽകിയിട്ടുണ്ട്.

ഫയർ സ്റ്റേഷനിലേക്ക്
ഒരു കോൾ വന്നാൽ...

എന്തെങ്കിലും അത്യാഹിതമോ അപകടമോ സംഭവിച്ചുവെന്ന് വിളിച്ചറിയിച്ചുകൊണ്ടുള്ള ഒരു ഫോൺകോൾ ഒരു ഫയർ സ്റ്റേഷനിലേക്കു വന്നാൽ രണ്ടുമിനിറ്റിനകം സേനാംഗങ്ങൾ എല്ലാ സജ്ജീകരണങ്ങളോടുംകൂടി വണ്ടിയിൽ കയറിയിരിക്കണമെന്നാണു ചട്ടം. അപകടം നടന്ന സ്പോട്ടിലേക്ക് രണ്ടു മിനിറ്റിനകം ഫയർ എൻജിൻ എടുത്തിരിക്കണം. സ്പോട്ടിലേക്ക് കുതിക്കുമ്പോൾ ഒരു മിനിറ്റിൽ ഒരു കിലോമീറ്റർ ദൂരം പിന്നിടണം. രക്ഷാപ്രവർത്തനം കഴിഞ്ഞ് തിരികെ വരുമ്പോൾ രണ്ടുമിനിറ്റിൽ ഒരു കിലോമീറ്റർ ദൂരം പിന്നിട്ടാൽ മതിയാകും. ഗതാഗത കുരുക്കിനിടയിലൂടെയും തിരക്കേറിയ നിരത്തുകളിലൂടെയും സേനാംഗങ്ങളെയുംകൊണ്ടുള്ള ഫയർ എൻജിൻ കൃത്യസമയത്ത് സ്പോട്ടിൽ എത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഓരോ ഫയർഫോഴ്സ് ഡ്രൈവർക്കുമുള്ളത്. ഫയർ എൻജിനുള്ളിലെ പമ്പ് ഓപ്പറേഷനും ഡ്രൈവറുടെ ചുമതലയിൽപ്പെടുന്നുണ്ട്.

ഒരിക്കലും ഒരു ഡ്രൈവർ മാത്രമല്ല ഒരു സേനാംഗം. മറ്റു സേനാംഗങ്ങൾ പ്രവർത്തനം നടത്തുമ്പോൾ അവർക്കൊപ്പം ഈ ഡ്രൈവർമാരും ആരും പറയാതെ തന്നെ പങ്കാളികളാകാറുണ്ട്. ഫയർഫോഴ്സ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 71 ഫയർമാൻ ഡ്രൈവർമാർ കേരളത്തിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിയമനം ലഭിച്ചശേഷമാണ് പരിശീലനത്തിനായി തൃശൂരിലേക്ക് എത്തിയത്.

ഇന്നു രാവിലെ 7.30ന് ഫയർഫോഴ്സ് അക്കാദമി ഗ്രൗണ്ടിൽ ഇവരുടെ പാസിംഗ്ഔട്ട് പരേഡ് നടക്കും. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സ് ഡയറക്ടർ ജനറൽ കെ. പത്മകുമാർ മുഖ്യാതിഥിയായി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. ഫയർഫോഴ്സ് അക്കാദമി ഡയറക്ടർ എം.ജി. രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) അരുൺ അൽഫോൺസ്, ടെക്നിക്കൽ ഡയറക്ടർ എം. നൗഷാദ് എന്നിവരും സേനാംഗങ്ങളെ അഭിവാദ്യം ചെയ്യും.