ഇഡി പേടിയും ബിജെപി ബന്ധവും; ദിനംപ്രതി വിശദീകരിക്കേണ്ട ഗതികേടിൽ സിപിഎം
Wednesday, March 27, 2024 6:12 AM IST
സ്വന്തം ലേഖകൻ

തൃശൂർ: പാർട്ടിയുടെ ഇഡി പേടിയും ബിജെപിയുമായുള്ള ധാരണയും താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ ചർച്ചയാകുന്നതിൽ പരിഭ്രാന്തരായി സിപിഎം ജില്ലാ നേതൃത്വം. ഇടതുസ്ഥാനാർഥിയുടെ പാർട്ടിയുടെ (സിപിഐ) കുറ്റപ്പെടുത്തൽകൂടിയായപ്പോൾ, ഇതുസംബന്ധിച്ചു പാർട്ടിക്കുള്ളിലും പൊതുജനങ്ങളോടും ദിനംപ്രതി വിശദീകരണം നല്കേണ്ട ഗതികേടിലാണു നേതാക്കൾ.

കരുവന്നൂർ കേസിൽ സിപിഎം - ബിജെപി ധാരണയുണ്ടാക്കിയെന്ന കോൺഗ്രസ് ആരോപണം നട്ടാൽ കുരുക്കാത്ത നുണയാണെന്നും ഇഡിയെ കണ്ടാൽ പേടിച്ചു പാർട്ടി മാറുന്ന പാരമ്പര്യം കോൺഗ്രസിന്‍റേതാണെന്നുമാണു സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്‍റെ പുതിയ വിശദീകരണം. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപി - സിപിഎം ഡീൽ ശക്തമാണെന്നും നരേന്ദ്ര മോദിയെക്കുറിച്ച് ഒന്നുംപറയാതെ രാഹുൽഗാന്ധിയെ പിണറായി വിജയൻ കുറ്റം പറയുന്നത് ഇഡിയെ പേടിച്ചാണെന്നും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ പറഞ്ഞിരുന്നു. ഇതുതന്നെയാണു പാർട്ടിപ്രവർത്തകരുടെ മനസിലെന്നും തിരിച്ചറിഞ്ഞാണ് എം.എം. വർഗീസ് തുടരെ വിശദീകരണങ്ങൾക്കു തുനിയുന്നതെന്നാണു പൊതുവെയുള്ള വിലയിരുത്തൽ.

കഴിഞ്ഞ ആഴ്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിൽ ചേർന്ന തൃശൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ ബിജെപിയിലേക്കുള്ള അടിയൊഴുക്ക് ചർച്ചയായിരുന്നു. ഗൗരവം മനസിലാക്കി കാര്യങ്ങൾ വിലയിരുത്താൻ സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിലെ പാർട്ടി ഓഫീസിൽ നേരിട്ടെത്തി. മുഖ്യമന്ത്രിയുടെ അടിയന്തരസന്ദർശനവും ചർച്ചയുമെല്ലാം പാർട്ടിയുടെ ഇഡിപേടിയും ബിജെപി ഡീലുമൊക്കെയാണു വ്യക്തമാക്കുന്നതെന്നു അണികൾക്കിടയിൽ അടക്കംപറച്ചിലുണ്ടായിരുന്നു. ഇക്കാര്യത്തിലും ജില്ലാ സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്താനും അണികൾക്കു നിർദേശം നല്കാനുമാണു മുഖ്യമന്ത്രി നേരിട്ടെത്തിയതെന്നായിരുന്നു അന്നത്തെ വിശദീകരണം. സന്ദർശനത്തെ രാഷ്‌ട്രീയ ദുഷ്ടലാക്കോടെയാണു ആളുകളും ചില വാർത്താ ചാനലുകളും വ്യാഖ്യാനിക്കുന്നതെന്നും ആരോപിച്ചു. എന്നാൽ ഡൽഹിയിൽ കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന്‍റെ പശ്ചാത്തലത്തിൽ കരുവന്നൂർ കേസുമായി ബന്ധപ്പെട്ടു ഇഡി നടപടികൾ ഉണ്ടായേക്കാമെന്നും കരുതിയിരിക്കണമെന്നും എ.സി. മൊയ്തീൻ എംഎൽഎ, ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണൻ എന്നിവർക്കു മുന്നറിയിപ്പു നല്കിയാണു മുഖ്യമന്ത്രി മടങ്ങിയത്. കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ആരോപണവിധേയരാണ് ഈ മൂന്നു നേതാക്കളും.

ഇവരെ മുന്പ് ഇഡി പലവട്ടം ചോദ്യംചെയ്യലിനു വിധേയമാക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് ഇടതുപക്ഷത്തിനെതിരെ ബിജെപി ബന്ധം ആരോപിച്ചാൽ ജനം അതു പുച്ഛിച്ചുതള്ളുമെന്ന്, ബിജെപിയുടെ ഭരണകോട്ടങ്ങളും കോൺഗ്രസ് ബിജെപി ബന്ധങ്ങളും അക്കമിട്ടു ചൂണ്ടിക്കാട്ടിയാണു സിപിഎം ജില്ലാ സെക്രട്ടറിയുടെ പുതിയ വിശദീകരണം. ഒരു ഡസനോളം മുഖ്യമന്ത്രിമാരെയും നിരവധി കേന്ദ്രമന്ത്രിമാരെയും പിസിസി അധ്യക്ഷൻമാരെയും ബിജെപിക്കു സംഭാവന ചെയ്‌തതു കോൺഗ്രസാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

ഇത്രയുംകാലം ബിജെപി ബന്ധത്തിന്‍റെ പേരിൽ കോൺഗ്രസിനെ പഴിപറഞ്ഞിരുന്ന സിപിഎമ്മിന്‍റെ നേർക്കു ബിജെപി അടിയൊഴുക്ക് അന്പുകൾ തിരിഞ്ഞപ്പോൾ അസ്വസ്ഥതയിലാണ് പാർട്ടി.

മുരളീധരന്‍റെ ആരോപണം
പരാജയഭീതി
മൂലമെന്നു ബിജെപി

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി - സിപിഎം ധാരണ എന്ന കെ. മുരളീധരന്‍റെ പ്രസ്താവന പരാജയഭീതിയിൽനിന്ന് ഉണ്ടായതെന്നു ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.കെ. അനീഷ് കുമാർ.

തോൽവി മുൻകൂട്ടിക്കണ്ടു ജാമ്യമെടുക്കലാണു മുരളീധരൻ നടത്തുന്നത്. കരുവന്നൂർ കേസ് ഉൾപ്പെടെ സിപിഎമ്മിന്‍റെ തട്ടിപ്പുകൾക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ച പാർട്ടിയാണു ബിജെപി. കേന്ദ്രസർക്കാരിന്‍റെ സമയോചിതമായ ഇടപെടലാണു കരുവന്നൂർ കേസിൽ യഥാർഥപ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നത്. സംസ്ഥാനത്തു പിണറായി സർക്കാരിന്‍റെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനിൽക്കുന്നതു കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ്. ദേശീയതലത്തിൽ കോൺഗ്രസും സിപിഎമ്മും സഖ്യമായി മത്സരിക്കുന്നതിന്‍റെ ജാള്യത മറയ്ക്കാനാണു കേരളത്തിൽ ബിജെപി- സിപിഎം ബന്ധമെന്ന നുണപ്രചാരണം നടത്തുന്നതെന്നും അനീഷ്കുമാർ പറഞ്ഞു.