ഇന്നസെന്‍റിന്‍റെ കല്ലറയിൽ പൂക്കളർപ്പിച്ച് സ്ഥാനാർഥികൾ
Wednesday, March 27, 2024 6:12 AM IST
ഇരിങ്ങാലക്കുട: നടൻ ഇന്നസെന്‍റിന്‍റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചാലക്കുടി മണ്ഡലത്തിലെ ഇടതു - വലതു സ്ഥാനാർഥികളായ സി. രവീന്ദ്രനാഥും ബെന്നി ബഹനാനും ഇരിങ്ങാലക്കുട കിഴക്കേപള്ളി സെമിത്തേരിയിലെത്തി ഇന്നസെന്‍റിന്‍റെ കല്ലറയിൽ പൂക്കളർപ്പിച്ച് പ്രാർഥന നടത്തി.

ഇന്നലെ രാവിലെയാണ് ഇരുവരും ഇന്നസെന്‍റിന്‍റെ കല്ലറയിൽ സ്മരണാഞ്ജലിയർപ്പിക്കാൻ എത്തിയത്.

പൊട്ടിച്ചിരിപ്പിക്കാനുള്ള കഴിവായിരുന്നു ഇന്നസെന്‍റിന്‍റെ സവിശേഷത. ഇന്നസെന്‍റുമായി സംസാരിക്കുന്നത് ഏത്ര ഗൗരവമുള്ള കാര്യമാണെങ്കിലും ആ ചർച്ചയും സംസാരവും ചെന്നവസാനിക്കുന്നതു വലിയൊരു പൊട്ടിച്ചിരിയിലായിരുന്നു. വ്യക്തിപരമായും രാഷ്ട്രീയമായും ഏറെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഇന്നസെന്‍റ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന മുന്പേ അദ്ദേഹത്തെ നേരിട്ട് അറിയാമായിരുന്നു. നേരിട്ട് വിളിക്കും. സംസാരത്തിനൊടുവിൽ പറയും - ഓ... നിങ്ങള് വല്യ പ്രഫസറൊക്കെ തന്നെ, നമുക്ക് വിദ്യാഭ്യാസമൊന്നും ഇല്ലല്ലോ- എന്ന്. അദ്ദേഹത്തിന്‍റെ ഭരണമികവ് നേരിട്ട് കണ്ട സന്ദർഭമായിരുന്നു 2018ലെ പ്രളയം. അന്ന് എറണാകുളം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങളുടെയും പുനർനിർമാണത്തിന്‍റെയും ചുമതല എനിക്കായിരുന്നു. എറണാകുളം കളക്ടറേറ്റിൽ ചേർന്ന യോഗങ്ങളിൽ ദൃഢമായ സ്വരമായിരുന്നു ഇന്നസെന്‍റിന്‍റേത്.

തമാശകൾ പറഞ്ഞ് ഏതു സാഹചര്യത്തേയും ലളിതസുന്ദരമാക്കാൻ കഴിവുണ്ടായിരുന്ന ഇന്നസെന്‍റ് നമുക്കൊപ്പമില്ലാത്തത് തീർത്താൽതീരാത്ത ദുഃഖം തന്നെയാണ്- രവീന്ദ്രനാഥ് പറഞ്ഞു.