രാത്രികാലങ്ങളിൽ യാത്രക്കാർ ജാഗ്രതൈ; കാട്ടുപന്നികൾ കൂട്ടത്തോടെ റോഡിലുണ്ട്
Wednesday, March 27, 2024 6:12 AM IST
മേലൂർ: കാട്ടുപന്നികൾ കൂട്ടത്തോടെ റോഡില്‌. മേലൂർ പഞ്ചായത്ത് പരിധിയിലെ വിവിധ മേഖലകളിലാണ് കാട്ടുപന്നികളുടെ ശല്യം വൻതോതിൽ വർധിച്ചിട്ടുള്ളത്.

കഴിഞ്ഞദിവസം രാത്രിയിൽ മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡിൽ പൂലാനി എടത്രക്കാവ് ക്ഷേത്രത്തിനു സമീപം മൂന്ന് വലിയ പന്നികളെ യാത്രക്കാരും, എഴുത്തുള്ളി പാടം റോഡിലൂടെ നാലെണ്ണം ഓടിപോകുന്നത് സിസിടിവിയിലൂടെയും കണ്ടെത്തിയിരുന്നു. കാട്ടുപന്നികളുടെ ശല്യംമൂലം കർഷകർ വലഞ്ഞ അവസ്ഥയിലാണ്. ജീവനു ഭീഷണി നേരിട്ടതോടെ പുലർച്ചെ പ്രഭാതസവാരിക്ക് ഇറങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു. അടുത്തിടെ കുന്നപ്പിള്ളിയിലെ പറമ്പിൽ ഒന്നിനെ ചത്തനിലയിലുംകണ്ടു. രാത്രികാലങ്ങളിൽ സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രക്കാർ ആശങ്കയിലാണ്. വളർത്തു മൃഗങ്ങളെ കുത്തിപരിക്കേൽപ്പിക്കുന്നതായും പരാതിയുണ്ട്.

കാട്ടുപന്നികളുടെ ശല്യം വർധിച്ച സാഹചര്യത്തിൽ ഇവയെ തുരത്താൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.