കുരങ്ങുശല്യത്തിൽ വലഞ്ഞ് മലയോര കർഷകർ
Thursday, March 28, 2024 1:04 AM IST
വടക്കാഞ്ചേരി: കാലാവസ്ഥ വ്യതിയാനവും കുരങ്ങ് ശല്യവും മൂലം ജീവിതം വഴിമുട്ടിയിരിക്കുകയാണ് വടക്കാഞ്ചേരി നഗരസഭയിൽപ്പെട്ട അകമല, കുഴിയോട്, ചേപ്പലക്കോട് മേഖലയിലെ സാധാരണക്കാരായ മലയോര കർഷകർ.

പ്ലാവിൽ ചക്കയും മാവിൽ മാങ്ങയും മറ്റു ഫല വൃക്ഷങ്ങളും നിറയെ കായ്ച്ചാലും ഉടമസ്ഥരായ കർഷകർക്ക് അതൊന്നും അനുഭവിക്കാൻ കഴിയാത്ത അവസ്ഥയാണ് ഈ മേഖലയിൽ സംജാതമായിട്ടുള്ളത്.

ചക്ക വിരിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴേക്കും കുരങ്ങുകൾ കൂട്ടത്തോടെ വന്നു പറിച്ചു കളയുകയാണ് ചെയ്യുന്നത്.

പയറും വെണ്ടക്കയും മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്ന ഇടങ്ങളിൽ കർഷകർ രാപ്പകൽ കാവൽ ഇരിക്കേണ്ട അവസ്ഥയാണ്. എള്ള് വിതച്ച പാടങ്ങളിൽ പൂ വരാൻ തുടങ്ങുമ്പോഴേക്കും മയിൽശല്യം ദിനംപ്രതി വർധിക്കുകയാണ്.

വനംവകുപ്പിന് വിവരം അറിയിച്ചാൽ യാതൊരു പ്രതികരണവും ഇല്ലെന്നു മാത്രമല്ല കാലാന്തരങ്ങളിൽ ഈ മേഖലയിലെ താമസക്കാർ മറ്റു ഇടങ്ങളിലേക്ക് മാറേണ്ടി വരും എന്നാണ് ഉദ്യോഗസ്ഥ പ്രമാണികൾ പുച്ഛഭാവത്തിൽ പറയാതെ പറയുന്നതത്രേ.