Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DistrictNews

Kollam

കല്ലുംതാഴം ഫ്‌ളൈഓവര്‍ തുറന്നില്ല; ദേശീയപാതയില്‍ കനത്ത ഗതാഗതക്കുരുക്ക്

കൊല്ലം: കൊല്ലം ബൈപാസിലെ ഏറ്റവും തിരക്കേറിയ കല്ലുംതാഴം ജംഗ്ഷനിലെ ഫ്‌ളൈ ഓവര്‍ തുറന്നില്ല. തന്‍മൂലം കനത്ത ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. നിര്‍മാണം വൈകുന്നതും അത് മൂലം അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കും വലിയ ജനരോഷത്തിന് ഇടയാക്കി.

ഇന്നലെ കല്ലുംതാഴം ഫ്‌ളൈഓവര്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്നായിരുന്നു അധികൃതരുടെ ആസൂത്രണം. എന്നാല്‍ പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റേയും റെയില്‍വേ മേല്‍പ്പാല ഭാഗത്തെയും പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഫ്‌ളൈഓവര്‍ തുറക്കാനായില്ല.

അപ്രോച്ച് റോഡുകള്‍ ഉയര്‍ത്തുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള മണ്ണ് സമയബന്ധിതമായി ലഭിക്കാതിരുന്നതും നിര്‍മാണത്തെ ബാധിച്ചു. ജില്ലയില്‍ പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് ടാറിംഗ്് അടക്കമുള്ള പണികള്‍ നിര്‍ത്തി വയ്ക്കേണ്ടി വന്നതും തിരിച്ചടിയായി.

സര്‍വീസ് റോഡുകളിലൂടെയും നിലവിലുള്ള ഇടുങ്ങിയ പാതകളിലൂടെയുമാണ് ഇപ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ദേശീയപാത 66-ലേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നതോടെ കല്ലുംതാഴം ജംഗ്ഷനില്‍ മണിക്കൂറുകളോളം നീളുന്ന വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്.

തിരുവനന്തപുരം - ആലപ്പുഴ/എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകളും ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങളും ഈ കുരുക്കില്‍പ്പെടുന്നത് വലിയ യാത്രാദുരിതത്തിന് കാരണമാകുന്നുണ്ട്.

റോഡ് പണികള്‍ വേഗത്തിലാക്കി അടിയന്തരമായി ഫ്‌ലൈഓവര്‍ തുറന്നുനല്‍കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം. പണികള്‍ അതിവേഗം പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തില്‍ത്തന്നെ ഗതാഗതയോഗ്യമാക്കുമെന്നാണ് കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും വ്യക്തമാക്കുന്നത്.

District News

ഭക്ഷണശാലകളിൽ പരിശോധന; 1.5 ലക്ഷം രൂപ പിഴയീടാക്കി

തൃശൂർ: ജില്ലയിലെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മിന്നൽ പരിശോധന. ഗുരുതര നിയമലംഘനം കണ്ടെത്തിയ വിവിധ സ്ഥാപനങ്ങൾക്ക് ആകെ 1.5 ലക്ഷം രൂപ പിഴ ചുമത്തി. ശുചിത്വക്കുറവുകൾ കണ്ടെത്തിയ 126 സ്ഥാപനങ്ങൾക്കു പോരായ്മകൾ പരിഹരിക്കാൻ ലീഗൽ നോട്ടീസ് അയച്ചു. ദേശീയ പുകയില നിയന്ത്രണനിയമം ലംഘിച്ച സ്ഥാപനങ്ങളിൽനിന്നും പൊതുസ്ഥലങ്ങളിൽ പുകവലിച്ചവരിൽനിന്നുമായി 11,800 രൂപ പിഴയീടാക്കി.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ജില്ലാ സർവൈലൻസ് ഓഫീസർ, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്‍റ് എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, വഴിയോരക്കച്ചവടകേന്ദ്രങ്ങൾ തുടങ്ങി മൊത്തം 1,151 സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്.

District News

കര്‍ഷകസംഘം ഏരിയ കൺവന്‍ഷന്‍

കരുനാഗപ്പള്ളി: പ്രതിസന്ധിയിലായ നാളികേര കര്‍ഷകരെ സംരക്ഷിക്കണമെന്ന് കര്‍ഷകസംഘം കരുനാഗപ്പള്ളി ഏരിയ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
‌‌

ചെമ്പന്‍ചെല്ലി ആക്രമണം, കാറ്റ് വീഴ്ച, മഞ്ഞളിപ്പ് രോഗം, മണ്ഡരി എന്നിവയുടെയും ആഫ്രിക്കന്‍ ഒച്ചിന്‍റെ വ്യാപകമായ ശല്യം എന്നിവ കാരണം കൃഷിക്കാര്‍ ദുരിതത്തിലാണ്. ഇടവിള കൃഷിയും പ്രതിസന്ധിയിലാണ്. ഓണാട്ടുകരയിലെ പ്രധാന നാണ്യവിളയായ നാളീകേരത്തിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കാനും രോഗങ്ങള്‍ തടയാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. കര്‍ഷക സംഘം ജില്ലാ ജോയിന്‍റ്് സെക്രട്ടറി എസ്. സത്യന്‍ ഉദ്ഘാടനം ചെയ്തു. ടി. രാജീവ് അധ്യക്ഷത വഹിച്ചു.

ഏരിയ കമ്മിറ്റി സെക്രട്ടറി ബി. സജീവന്‍ ആമുഖ പ്രഭാഷണം നടത്തി. ടി.എന്‍. വിജയകൃഷ്ണന്‍, ആര്‍. മുരളീധരന്‍ പിള്ള, വി. വിജയന്‍ പിള്ള, ദീപ്തി രവീന്ദ്രന്‍, എന്‍.സി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

പീച്ചിയിൽ ഭൂമിക്കടിയിൽ ഇന്നലെയും മുഴക്കം

പട്ടിക്കാട്: പീച്ചിയിൽ ഭൂമിക്കടിയിൽനിന്നുള്ള ഉഗ്രശബ്ദവും പ്രകന്പനവും വീണ്ടുമുണ്ടായതോടെ മേഖലയിൽ ഭൂവിജ്ഞാന വകുപ്പിന്‍റെയും ദുരന്തനിവാരണ അഥോറിറ്റിയുടെയും അടിയന്തര പരിശോധന വേണമെന്ന് നാട്ടുകാർ. റിക്ടർ സ്കെയിലിൽ രേഖപ്പെടുത്താത്ത ചെറിയ പ്രകന്പനമാണെന്ന് ലഘൂകരിക്കാതെ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇന്നലെ രാവിലെ 8.45നും ഒന്പതിനും ഇടയിലാണ് ഭൂമിക്കടിയിൽനിന്ന് ശക്തമായ മുഴക്കം വീണ്ടും ഉണ്ടായത്. വെള്ളക്കാരിത്തടം, തെക്കേക്കുളം, പള്ളിക്കുന്ന്, പീച്ചി പ്രദേശങ്ങളിലാണ് ശബ്ദം കേട്ടത്. വലിയ ഇടിമുഴക്കം പോലെയും ട്രക്ക് പോകുന്നതുപോലെയുമുള്ള ശബ്ദമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ചില വീടുകളിൽ ഫാനുകളും ജനലുകളും കുലുങ്ങിയതായും പറയുന്നു.
കഴിഞ്ഞ ദിവസമുണ്ടായ പ്രകന്പനത്തിൽ പീച്ചി മേഖലയിലെ പതിമൂന്നു വീടുകൾക്ക് വിള്ളലുണ്ടായി. പ്രകന്പനവും ഭൂചലനവും തുടർച്ചയായതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. വലിയ ഭൂകന്പമുണ്ടാകുമെന്ന ആശങ്കയിൽ ഉറങ്ങാൻ ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി എന്തു സംഭവിക്കുമെന്ന ഭീതി നാട്ടുകാർക്കുണ്ട്.

തിങ്കളാഴ്ച വൈകിട്ട് ആറിനു ശേഷമാണ് പ്രകന്പനവും വലിയ ശബ്ദവുമുണ്ടായത്. ഡാമിനു സമീപം പള്ളിക്കുന്ന്, ജണ്ടമുക്ക്, മനയ്ക്കപ്പാടം, തെക്കേക്കുളം എന്നിവിടങ്ങളിലുണ്ടായ പ്രകന്പനത്തിൽ വീടുകൾക്ക് വിള്ളലുകളുണ്ടായി. പള്ളിക്കുന്നിൽ പത്തു വീടുകൾക്കും ജണ്ടമുക്കിൽ ഒരു വീടിനും, മനയ്ക്കപ്പാടത്തെ രണ്ടു വീടുകൾക്കും വിള്ളലുകളുണ്ടായി. പള്ളിക്കുന്ന് മങ്കമത്തിൽ ശശി, തലക്കോട്ടൂർ ലോനക്കുട്ടി, കാട്ടിപ്പറന്പിൽ സൈമണ്‍, കാഞ്ഞിരത്തിങ്കൽ ഷാജി, തെക്കേക്കര തങ്കായി കുര്യൻ, വേലംകുടി ശാന്ത, ചിറയത്ത് ഡേവിഡ്, മേക്കര സുഭാഷ്, തടത്തിൽ രാജൻ, തെക്കേക്കുളത്തിൽ ലക്ഷ്മി, ചിറ്റിലപ്പിള്ളി ലോനപ്പൻ, മനയ്ക്കപ്പാടം കല്ലിങ്കൽ നാരായണൻ നായർ, തെക്കേക്കര എബി എന്നിവരുടെ വീടുകളിലാണ് വിള്ളലുകൾ കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ചയും ഭൂമിക്കടിയിൽ മുഴക്കമുണ്ടായി. തുടർന്ന് ജണ്ടമുക്ക് തെക്കേക്കര വീട്ടിൽ ജിനേഷിന്‍റെ വീട്ടിലെ കുഴൽക്കിണറിൽ ചെളിവെള്ളം നിറഞ്ഞതായും നാട്ടുകാർ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷങ്ങളിലും പല തവണ ചെറുചലനങ്ങളും മുഴക്കവും അനുഭവപ്പെട്ടിരുന്നു. ഒരാഴ്ചയുടെ ഇടവേളയിൽ രണ്ടു പ്രകന്പനങ്ങളുണ്ടായതും ഓരോ വർഷവും ഭൂചലനങ്ങൾ ഉണ്ടാകുന്നതുമാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.

District News

‘സ്‌പേസ്' പദ്ധതി: പോലീസ് സ്റ്റേഷനുകളില്‍ നിന്ന് 1,500 വാഹനങ്ങള്‍ മാറ്റി

കൊല്ലം: പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വര്‍ഷങ്ങളായി കെട്ടിക്കിടന്നിരുന്ന 1,500 വാഹനങ്ങള്‍ മാറ്റി. സ്ഥലസൗകര്യം വര്‍ധിപ്പിക്കുന്ന ആഭ്യന്തരവകുപ്പിന്‍റെ ‘സ്‌പേസ്' പദ്ധതിപ്രകാരം, കൊല്ലം സിറ്റി പോലീസ് പരിധിയിലുള്ള 17 സ്റ്റേഷനുകളില്‍ നിന്നാണ് വാഹനങ്ങള്‍ തുടര്‍നടപടികള്‍ക്കായി മാറ്റിയത്.

‌സ്റ്റേഷനുകള്‍ക്ക് തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്കാണ് ഇവ മാറ്റിയത്. കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍നിന്ന് മുന്നൂറോളം വാഹനങ്ങളാണ് മാറ്റിയത്.

സ്റ്റേഷനുകളില്‍ ഉപയോഗിച്ചിരുന്ന പഴകിയ കംപ്യൂട്ടറുകള്‍, ഫാനുകള്‍, ഫ്രിഡ്ജുകള്‍, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെയുള്ള ഉപയോഗശൂന്യമായ ഓഫീസ് ഉപകരണങ്ങളും ഘട്ടംഘട്ടമായി നീക്കം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.

 

District News

ശ്രീനാരായണ ട്രോഫി ജലോത്സവം: ആദ്യ സംഭാവന സ്വീകരിച്ചു

കരുനാഗപ്പള്ളി: കന്നേറ്റി കായലില്‍ ഓഗസ്റ്റ് 28 ന് നടക്കുന്ന 86-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്‍റെ ആദ്യ സംഭാവന കെ.സി. വേണുഗോപാല്‍ എംപി മണ്ണാശേരില്‍ നഴ്സറി ഉടമ ബി.ശിവപ്രസാദില്‍ നിന്ന് ഏറ്റുവാങ്ങി.

വൈറ്റ് ഗോള്‍ഡ് ഉടമ സി.ജെ. ബാബു സ്പോണ്‍സര്‍ ചെയ്ത ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ ലക്കി ഡിപ്പ് കൂപ്പണും അദ്ദേഹം സ്വീകരിച്ചു. കേരളത്തിലെ ജലോത്സവങ്ങള്‍ കേരളത്തിന്‍റെ കാര്‍ഷിക സംസ്‌കാരത്തിന്‍റെ പ്രതീകമാണെന്ന് എംപി പറഞ്ഞു. ഗുരുദേവന്‍റെ നാമധേയത്തില്‍ നടക്കുന്ന ഏക വള്ളംകളിയാണ് കന്നേറ്റിയിലേതെന്നും അതിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ജലോത്സവ കമ്മിറ്റി ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി. സോമരാജന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേല്‍, ദീപ ചന്ദ്രന്‍, ജലോത്സവ കമ്മിറ്റി ജനറല്‍ ക്യാപ്റ്റന്‍ പ്രവീണ്‍കുമാര്‍, എസ്എന്‍ഡിപി യോഗം കരുനാഗപ്പള്ളി യൂണിയന്‍ പ്രസിഡന്‍റ് കെ.സുശീലന്‍, കൊല്ലം യൂണിയന്‍ പ്രസിഡന്‍റ് മോഹന്‍ശങ്കര്‍, കെ.സി. രാജന്‍, എല്‍.കെ. ശ്രീദേവി, ബിന്ദു ജയന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷംല നൗഷാദ്, പന്മന പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശേരില്‍, ചവറ ബ്ലോക്ക് പഞ്ചായത്തംഗം കൊണ്ടോടിയില്‍ മണികണ്ഠന്‍, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. കൃഷ്ണകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ രാധാമണി ഷാജി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ബി. മോഹന്‍ദാസ്, മുനമ്പത്ത് ഗഫൂര്‍, കൗണ്‍സിലര്‍മാരായ ശ്രീവിദ്യ, സുധാകുമാരി, ബിതുല തുളസി, രാജേഷ്, ഗിരീഷ്, പന്മന പഞ്ചായത്തംഗങ്ങളായ സലിം, സുജ, വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ജലോത്സവ കമ്മിറ്റി ഭാരവാഹികളായ മുരളീധരന്‍ ചൈതന്യ, ഷാജഹാന്‍ കുളച്ചവരമ്പേല്‍, എന്‍. അജയകുമാര്‍, ഷമ്മാസ് ഹൈദ്രോസ്, ബിനോയ് കരിമ്പാലില്‍, സരിത അജിത്ത്, സുരേഷ് കൊട്ടുകാട്, ജോബ് തുരുത്തിയില്‍, താഹിര്‍ മുഹമ്മദ്, തയ്യില്‍തുളസി, പി.ജി. കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

District News

" മുഴക്കംകേട്ടു ഭയന്നു, കുഞ്ഞിനെയെടുത്ത് പുറത്തേക്കോടി '

പട്ടിക്കാട്: ഇന്നലെ രാവിലെ ഭൂമിക്കടിയിൽനിന്ന് വലിയ മുഴക്കം കേട്ടതോടെ ഭയന്ന് മുറിയിൽനിന്ന് കുഞ്ഞുമായി പുറത്തേക്കോടിയെന്ന് പ്രദേശവാസിയായ സൗമ്യ പറഞ്ഞു. പള്ളിക്കുന്ന് ഭാഗത്തു വീടിനു സാരമായ കേടുപാടുകൾ സംഭവിച്ച ചിറ്റിലപ്പിള്ളി ലോനപ്പന്‍റെ മരുമകളാണ് സൗമ്യ അജീഷ്. ഈ പ്രദേശത്ത് ഇരുപതോളം വീടുകൾക്കാണ് വിള്ളലുകൾ സംഭവിച്ചത്. കൂടുതൽ വീടുകൾക്കു നാശമുണ്ടായതും ഇവിടെയാണ്.

പീച്ചി ഡാമിലേക്ക് ഇവിടെനിന്ന് 200 മീറ്റർ ദൂരം മാത്രമേയുള്ളൂ. ഭൂചലനത്തിന്‍റെ തീവ്രത കൂടിയാൽ അത് ഡാമിന്‍റെ സുരക്ഷയ്ക്കു ഭീഷണിയാകുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ മേഖലയിൽ ഇത്തരത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്രയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുന്നത് ഇതാദ്യമായാണ്. കേടുസംഭവിച്ച വീടുകൾക്ക് അടിയന്തരസഹായം നൽകുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ സന്ധ്യാ ഷാജി ആവശ്യപ്പെട്ടു.

District News

സ്‌നേഹാരാമം ഒരുക്കി വാളക്കോാട് സർക്കാർ എല്‍പി സ്‌കൂള്‍

പുനലൂര്‍: വാളക്കോട് ഗവണ്‍മെന്‍റ്് എല്‍പി സ്‌കൂളിലെ കുട്ടികള്‍ ഇനിമുതല്‍ പുസ്തകത്തിലെ അറിവിനൊപ്പം മാലിന്യമുക്തമായ പരിസരത്തിന്‍റെ ആവശ്യകതയെക്കുറിച്ചും പഠിക്കും. മാലിന്യമുക്ത വിദ്യാലയം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി)യുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ സ്‌നേഹാരാമം പൂന്തോട്ടം ഒരുക്കി. സ്‌കൂളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, നഗരസഭയിലെയും കെഎസ്ഡബ്ല്യുഎംപിയിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്‌കൂള്‍ വളപ്പില്‍ പൂന്തോട്ടം തയാറാക്കിയത്. കനേഡിയന്‍ കൊന്ന, കുറ്റിമുല്ല, ചെത്തി, തെറ്റി, ശ്രീലങ്കന്‍ മുല്ല, അരാലിയ എന്നിവയാണ് പൂന്തോട്ടത്തിലുള്ളത്.

സ്‌നേഹാരാമം പൂന്തോട്ടത്തിന്‍റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.എ. രാജഗോപാല്‍ നിര്‍വയൂണിറ്റിലെ സോഷ്യല്‍ കം കമ്യൂണിക്കേഷന്‍ എക്‌സ്‌പേര്‍ട്ട് രാജേഷ് പൈ, നഗരസഭ എസ്ഡബ്ല്യുഎം എന്‍ജിനീയര്‍ ഫര്‍ഹ നിസാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത വിദ്യാലയം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് ചെടികളും ചെടിച്ചട്ടികളും വിതരണം ചെയ്തു.

District News

മുട്ടയേറും പണച്ചാക്ക് സമർപ്പണവുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം

തൃശൂർ: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ കോലത്തിലേക്ക് പ്രതീകാത്മകമായി മുട്ടയെറിഞ്ഞു പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. ഏജീസ് ഓഫീസിനു മുന്നിൽ നടന്ന തൃശൂർ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ സദസിലാണ് സംഭവം.

ജ്യത്തെ വിദ്യാഭ്യാസ സംവിധാനങ്ങളുടെ തകർച്ചയിലും നീറ്റ് പരീക്ഷാ ക്രമക്കേടിലും കേന്ദ്രസർക്കാരിനെ ചോദ്യംചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റു നേതാക്കളെയും വിദ്യാർഥികളെയും ക്രൂരമായി മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് മുട്ടയേറ് നടത്തിയത്. തുടർന്ന് കോടികൾ കോഴ വാങ്ങി പരീക്ഷകൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനുള്ള പണച്ചാക്ക് ഏജീസ് ഓഫീസിന് മുന്നിൽ സമർപ്പിച്ചും പ്രതിഷേധമറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഹരീഷ് മോഹൻ അധ്യക്ഷത വഹിച്ചു.

District News

നീലകണ്ഠ തീര്‍ഥപാദര്‍ സമാധി വാര്‍ഷികം

ഓച്ചിറ: ജീവിതധര്‍മങ്ങള്‍ ശിഥിലമാകുന്ന ഇക്കാലത്ത് ആചാര്യന്‍മാരുടെ ദര്‍ശനങ്ങളെ പ്രതിഷ്ഠിച്ചു കൊണ്ടു മാത്രമേ മനുഷ്യ കുലത്തിന് നിലനില്‍ക്കാനാവൂ എന്ന് കവി വി. മധുസൂദനന്‍ നായര്‍. നീലകണ്ഠ തീര്‍ഥപാദരുടെ നൂറ്റിയഞ്ചാമത് സമാധി വാര്‍ഷികത്തിന്‍റെ ഭാഗമായി കരുനാഗപ്പള്ളി പുതിയകാവ് ഋഷി മണ്ഡപത്തില്‍ ശ്രീ നീലകണ്ഠ തീര്‍ഥ സ്വാമി ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഭൂമിദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷ്ണവിലാസത്ത് ഗോപിനാഥന്‍ പിള്ളയും ശാന്ത പിള്ളയും ട്രസ്റ്റിന് ഭൂമി കൈമാറി. പ്രഥമ തീര്‍ഥസ്വാമി സാഹിതീയ പുരസ്‌കാരം ഡോ. സുരേഷ് മാധവ് ഏറ്റുവാങ്ങി.

തുടര്‍ന്ന് അധ്യാപകരെ ആദരിക്കുന്ന ചടങ്ങും ഭക്തജനങ്ങള്‍ക്കുള്ള സഹായ വിതരണവും നടന്നു. ട്രസ്റ്റ് പ്രസിഡന്‍റ് എച്ച്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. റിട്ട. എയര്‍ വൈസ് മാര്‍ഷല്‍ പി.കെ. ശ്രീകുമാര്‍, റിട്ട. ഡെപ്യൂട്ടി കളക്‌ടര്‍ ആര്‍.ഹരിദാസ്, ട്രസ്റ്റ് സെക്രട്ടറി എം. പ്രസന്നകുമാര്‍, വൈസ് പ്രസിഡന്‍റ് വി. രവികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

District News

ജീവന്‍ രക്ഷാ ക്ലാസ് സംഘടിപ്പിച്ചു

കൊല്ലം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കടപ്പാക്കട നിലയത്തിന്‍റേയും കൂട്ടിക്കട ശാരദാവിലാസിനി വായനശാലയുടേയും നേതൃത്വത്തില്‍ ജീവന്‍ രക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

ശാരദാവിലാസിനി വായനശാല വൈസ് പ്രസിഡന്‍റ് ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ഫയര്‍ ഓഫീസര്‍ ദീപക് പരിപാടി ഉദ്ഘാടനം ചെയ്തു. ഓഫീസറായ കാര്‍ത്തിക,് കേരള സിവില്‍ ഡിഫന്‍സ് അംഗങ്ങളായ നഹാസ് കൊരണ്ടിപ്പള്ളി, എസ്. മുഹമ്മദ് സുഹൈല്‍ വനിതാവേദി പ്രസിഡന്‍റ് ഡോ. മേഴ്‌സി ബാലചന്ദ്രന്‍, ഐ.സലില്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

വിദ്യാർഥികളെ ഒഴിവാക്കി ഭരണകൂടത്തിന് മുന്നോട്ടുപോകാനാകില്ല: ജോസഫ് ടാജറ്റ്

തൃശൂർ: ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന വിദ്യാർഥി സമൂഹത്തെ ഒഴിവാക്കി മോദി ഭരണകൂടത്തിനു മുന്നോട്ടു പോകാനാകില്ലെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. ജോസഫ് ടാജറ്റ്. വിദ്യാഭ്യാസത്തിന്‍റെ മഹത്വമറിയാത്ത ഭരണാധികാരികളാണ് രാജ്യത്തെ അനീതിക്കു പിന്നിൽ. ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ച രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതുകൊണ്ട് സമരത്തിൽനിന്ന് ആരും പിന്നോട്ട് പോകില്ലെന്നും നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം നയിച്ച വിദ്യാർഥികളെയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിന്‍റെ ജില്ലാതല ഉദ്ഘാടനം അയ്യന്തോളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ.സുരേഷ്, നേതാക്കളായ കെ. രാമനാഥൻ, വത്സല ബാബുരാജ്, സാജൻ ജോർജ്, കെ. സുമേഷ്, സുനിതാ വിനു, രാമചന്ദ്രൻ പുതൂർക്കര, ശ്രീലാൽ ശ്രീധർ, ഹരിത്ത് ബി. കല്ലുപ്പാലം, കെ.ജി. ഉണ്ണിക്കൃഷ്ണൻ, എം.എം. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

District News

പാരിപ്പളി മെഡിക്കല്‍ കോളജ് ആശുപത്രി; ഡോക്ടര്‍മാര്‍ മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പിച്ചു

പാരിപ്പള്ളി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിലവാരമുയരണമെങ്കില്‍ അടിയന്തര ചികിത്സ ആവശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് അധ്യാപകരുടെ മാസ്റ്റര്‍ പ്ലാന്‍. കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷനാണ് (കെജിഎംസിടിഎ) മന്ത്രി കെ. മുരളീധരന് മാസ്റ്റര്‍പ്ലാന്‍ നല്കിയത്.

ആശുപത്രിയെ അത്യാധുനിക സൗകര്യങ്ങളുള്ള പ്രമുഖ ചികിത്സാ-ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിനാണ് ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സമര്‍പ്പിച്ചത്. ജില്ലയിലെയും സമീപ ജില്ലകളിലെയും സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സ ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എസ്. ഷാജഹാന്‍, യൂണിറ്റ് പ്രസിഡന്‍റ് ഡോ. കെ.എസ്. ആശ, സെക്രട്ടറി മാത്യു വി. മാമ്മന്‍, ട്രഷറര്‍ സിദ്ധാര്‍ഥ, ഡോ. ആശിഷ് വി. ജോയ് തുടങ്ങിയവരാണ് മന്ത്രി കെ. മുരളീധരന് മാസ്റ്റര്‍ പ്ലാന്‍ കൈമാറിയത്.

മെഡിക്കല്‍ കോളജിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍കഴിഞ്ഞ ആറിനു ചേര്‍ന്ന പ്രത്യേക അവലോകനയോഗത്തില്‍, രണ്ടാഴ്ചയ്ക്കകം മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കാമെന്ന് കെജിഎംസിടിഎ പ്രതിനിധികള്‍ പറഞ്ഞിരുന്നു.

2013-ല്‍ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത സമയത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളത്. സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗങ്ങളില്‍ ഒരു ഡോക്ടര്‍ മാത്രമേയുള്ളൂ. കാര്‍ഡിയോളജി അടക്കമുള്ള വിഭാഗങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തവിധം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവുണ്ട്. 2013-ലെ സാഹചര്യമല്ല ഇപ്പോള്‍. രോഗികളുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചു. ഓര്‍ത്തോ, മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഒപി ഡ്യൂട്ടി താങ്ങാവുന്നതിനും അപ്പുറമാണ്. 29 വകുപ്പുകളിലും തസ്തിക വര്‍ധിപ്പിക്കണം. 2017-നുശേഷം തസ്തിക സൃഷ്ടിച്ചിട്ടില്ല. തുടങ്ങി അടിയന്തരമായി പരിഹരിക്കേണ്ട കാര്യങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ ചൂണ്ടിക്കാട്ടി.

മാസ്റ്റര്‍ പ്ലാനിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍

-കേന്ദ്രീകൃത ശീതീകരണസംവിധാനം കാര്യക്ഷമമാക്കാതെ ഒരുദിവസംപോലും മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ്. പഴയ എസിയുടെ മാറ്റേണ്ട ഭാഗങ്ങള്‍ മാറ്റിയും നന്നാക്കിയെടുക്കാവുന്നവ നന്നാക്കിയും ഉടന്‍ എസി സംവിധാനം കാര്യക്ഷമമാക്കണം.
ഓക്‌സിജന്‍ പ്ലാന്‍റിലെ കംപ്രസറുകളുടെയും എയര്‍ പ്യൂരിഫയിംഗ് സിസ്റ്റത്തിന്‍റേയും തകരാര്‍ പരിഹരിക്കണം. ഓക്‌സിജന്‍, മെഡിക്കല്‍ എയര്‍ തുടങ്ങിയവ കടന്നുപോകുന്ന മെഡിക്കല്‍ ഗ്യാസ് പൈപ്പ്ലലൈനിന്‍റെ തകരാര്‍ ഉടന്‍ പരിഹരിക്കണം.

കാര്‍ഡിയോളജി, മെഡിസിന്‍ വിഭാഗങ്ങളില്‍ രണ്ട് അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തിക വീതം ഒഴിഞ്ഞുകിടക്കുന്നു. അടിയന്തരമായി നിയമനം നടത്തണം. റേഡിയോളജി, വൃക്കരോഗവിഭാഗം, ഡയാലിസിസ് എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം തുടങ്ങണം.

കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി, ന്യൂറോ സര്‍ജറി തുടങ്ങിയ പ്രധാന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ബ്ലോക്ക് നിര്‍മിക്കണം.

പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരെ പുതുതായി നിയമിക്കുകയോ നിലവിലുള്ളവരെ പൂര്‍ണ അധികാരത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയോ വേണം.

പിജി വിദ്യാര്‍ഥികളുടെ ഹോസ്റ്റലായി ഉപയോഗിക്കുന്നത് ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സാണ്. വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യം പുതിയതായി കണ്ടെത്തണം.

എച്ച്ഡിഎസ് എക്‌സിക്യുട്ടീവ് കമ്മിറ്റി വിളിച്ചുചേര്‍ക്കണം. മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ച് 20 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.
ആശുപത്രിയുടെയും കാമ്പസിന്‍റേയും പാതകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്ത് ഗതാഗതയോഗ്യമാക്കണം.

ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനസജ്ജമല്ല. ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനക്ഷമമാക്കണം.

District News

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; അക്ഷയകേന്ദ്രം താഴത്തെ നിലയിലേക്ക്

തൃശൂർ: അക്ഷയകേന്ദ്രങ്ങൾ കെട്ടിടങ്ങളുടെ താഴത്തെ നിലയിലേക്കു മാറ്റാൻ സംരംഭകർക്കു കർശനനിർദേശം നൽകിയതായി അക്ഷയ ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീതയുടെ ഇടപെടലിനെത്തുടർന്നാണു നടപടി. താഴത്തെ നിലയിൽ കെട്ടിടം ലഭിച്ചാൽ ഉടൻ അക്ഷയകേന്ദ്രം മാറ്റാമെന്ന് സംരംഭകർ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. കോടാലി ജംഗ്ഷൻ അക്ഷയകേന്ദ്രം മൂന്നുമുറി കനറാബാങ്ക് കെട്ടിടത്തിന്‍റെ താഴത്തെ നിലയിലേക്കു മാറ്റുന്നതിന് അനുമതി നൽകുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.

പ്രായമായവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അക്ഷയകേന്ദ്രങ്ങളിൽ കാലതാമസം കൂടാതെ സേവനം ലഭ്യമാക്കാൻ പ്രത്യേകസൗകര്യമൊരുക്കാൻ കമ്മീഷൻ നിർദേശിച്ചു. കിടപ്പുരോഗികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആവശ്യമായ സേവനം വീടുകളിലെത്തി നൽകാൻ അക്ഷയകേന്ദ്രങ്ങൾക്കു നിർദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരം സേവനം ലഭ്യമാണെന്ന് അക്ഷയകേന്ദ്രങ്ങളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ബോർഡ് സ്ഥാപിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മുപ്ലിയം സ്വദേശി കെ.ജി രവീന്ദ്രനാഥ് സമർപ്പിച്ച പരാതിയിലാണു നടപടി.

District News

വടക്കാഞ്ചേരിയിൽ ബസുകാരുടെ വിദ്യാർഥിവിരോധം വീണ്ടും

വടക്കാഞ്ചേരി: വിദ്യാർഥികളോട് സ്വകാര്യ ബസ് ജീവനക്കാർ കാണിക്കുന്ന ക്രൂരത വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ അതിരുകടക്കുന്നു. കൈകൂപ്പി അപേക്ഷിച്ചിട്ടും ബസിൽ കയറ്റാതെ വഴിയാധാരമാക്കുന്ന സംഭവം പതിവായതോടെ, കഴിഞ്ഞദിവസം വിദ്യാർഥികളും രക്ഷിതാക്കളും വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതിനൽകി.

തൃശൂർ, തിരൂർ ഭാഗങ്ങളിലെ സ്കൂളുകളിലേക്കുള്ള വിദ്യാർഥികളോടാണ് രാവിലെ 7.30നും 8.20 നും ഇടയിലുള്ള സമയത്ത് ബസ് ജീവനക്കാരുടെ അതിക്രമം. ദിവസങ്ങളായി ഈ ദുരിതം തുടരുകയാണ്. ബസ് വരുമ്പോൾ പിൻവാതിൽ ബലമായി അടച്ചുപിടിച്ചും, പടിയിൽ കയറാൻ അനുവദിക്കാതെ കണ്ടക്ടർമാർ തടഞ്ഞുനിർത്തിയുമാണ് കുട്ടികളെ വലയ്ക്കുന്നത്. കഴിഞ്ഞദിവസം ഒന്നര മണിക്കൂറോളം കാത്തുനിന്നിട്ടും ബസ് ജീവനക്കാർ കയറ്റാത്തതിനെ തുടർന്ന് 11 വിദ്യാർഥികൾക്കാണ് സ്കൂളിൽ പോകാനാകാതെ വീടുകളിലേക്ക് മടങ്ങേണ്ടിവന്നത്.
മുന്പും വടക്കാഞ്ചേരിയിൽനിന്ന് വിദ്യാർഥികളെ കയറ്റാത്ത വിഷയം വലിയ വാർത്തയാവുകയും സംസ്ഥാനതലത്തിൽതന്നെ ചർച്ചയാവുകയും ചെയ്തിരുന്നു. അന്ന് അധികൃതരുടെ ഇടപെടലിനെത്തുടർന്ന് ഏതാനും ദിവസം മാന്യമായി പെരുമാറിയ ജീവനക്കാർ, വീണ്ടും പഴയ തന്നിഷ്ടത്തിലേക്ക് മടങ്ങുകയായിരുന്നു.

നിയമം കാറ്റിൽപ്പറത്തുന്ന ബസുകളുടെ വ്യക്തമായ വിവരങ്ങൾ അടക്കമാണ് രക്ഷിതാക്കളും വിദ്യാർഥികളും പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ബസ് സ്റ്റാൻഡിലെത്തിയ ഉദ്യോഗസ്ഥർ ബസ് ജീവനക്കാർക്ക് കർശന മുന്നറിയിപ്പ് നൽകി. കുട്ടികളോട് വിവേചനം കാട്ടിയാൽ വിട്ടുവീഴ്ചയില്ലാതെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികളിലേക്ക് കടക്കുമെന്ന് എഎംവിഐമാരായ ഷീബ, സെന്തിൽ എന്നിവർ വ്യക്തമാക്കി.

District News

ഓണം ഖാദി മേള 23 മുതല്‍ ഓഗസ്റ്റ് 25 വരെ

കൊല്ലം: ഓണം ഖാദി മേള 2026 പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 23 മുതല്‍ ഓഗസ്റ്റ് 25 വരെ 30 ശതമാനം സ്‌പെഷല്‍ റിബേറ്റ്.

ഓണം ഖാദി മേള 2026 ന്‍റെ ഭാഗമായി ആകര്‍ഷകമായ സമ്മാനപദ്ധതി നടപ്പിലാക്കും. ഓരോ 1000 രൂപയുടെ ഗ്രോസ് പര്‍ച്ചേസിനും കൂപ്പണ്‍ ലഭ്യമാക്കും. ഒന്നാം സമ്മാനം ഒരാള്‍ക്ക് ടാറ്റ ടിയാഗോ കാറും രണ്ടാം സമ്മാനമായി 14 ജില്ലയിലും ഓരോ സുസുക്കി ആക്‌സസ് 125 സ്‌കൂട്ടറും മൂന്നാം സമ്മാനമായി 50 പേര്‍ക്ക് 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും നല്‍കും. എല്ലാ ആഴ്ചയിലും ജില്ലാ തല നറുക്കെടുപ്പ് നടത്തി 3000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും നല്‍കും. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കെജിഎസ്‌ കര്‍ബല, കൊല്ലം (04742743587), കൊട്ടാരക്കര (7591990823), കരുനാഗപ്പള്ളി (7025904915) എന്നിവിടങ്ങളില്‍ റിബേറ്റ് ആനുകൂല്യം ലഭിക്കും. ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്.

District News

വാടകയ്ക്കെടുത്ത മണ്ണുമാന്തിയന്ത്രം തിരികെ നല്‍കിയില്ല: രണ്ടുപേര്‍ അറസ്റ്റില്‍

കൊട്ടാരക്കര: പ്രതിമാസ വാടകയ്ക്ക് നല്‍കിയ മണ്ണുമാന്തിയന്ത്രം ഉടമയറിയാതെ വ്യാജ നമ്പര്‍ പതിച്ചു ഉപയോഗിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എറണാകുളം കുന്നത്തുനാട് മുടപ്പുഴ കുടപ്പുഴ നിരവത്തുവീട്ടില്‍ മനുപ്രസാദ് (38), ആലുവ അയ്യമ്പുഴ ചുള്ളി കോളാട്ടുകുഴിവീട്ടില്‍ ടോണി ഉറുമീസ് (38) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര സ്വദേശി ടോബിന്‍ തങ്കച്ചന്‍റെ ഉടമസ്ഥതയിലുള്ള ജെസിബിയാണ് മറച്ചുവെച്ചത്.
\

പ്രതിമാസം 70,000 രൂപ വാടകനിരക്കില്‍ 2023 നവംബര്‍ 15-നാണ് ആറുമാസത്തേക്ക് മനുപ്രസാദ് വാടകയ്ക്കെടുത്തത്. കാലാവധി കഴിഞ്ഞിട്ടും വാഹനം തിരികെ നല്‍കിയില്ല. ജെസിബി ടോണിക്ക് കൈമാറുകയും പിടിക്കപ്പെടാതിരിക്കാന്‍ ഇരുവരും ചേര്‍ന്ന് ജെസിബിയില്‍ വ്യാജ നമ്പര്‍ പതിക്കുകയുമായിരുന്നു.

 

District News

ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് വേഗത അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം: വിവിധമേഖലകളിലെ ഡിജിറ്റല്‍സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് സാങ്കേതിക സംവിധാനങ്ങളുടെ നവീകരണം അനിവാര്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. എസ്എന്‍ കോളജ് ജംഗ്ഷനില്‍ ഇ-കേരളം ഡിജിസൊല്യൂഷന്‍സ് ഇ-ഹബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയകാലം ആവശ്യപ്പെടുന്ന സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പ്രധാനം എന്നും കൂട്ടിച്ചേര്‍ത്തു.

മേയര്‍ എ.കെ. ഹഫീസ് അധ്യക്ഷനായി. റൂട്രോണിക്സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.എ. രതീഷ്, മാനേജിംഗ് പാര്‍ട്ണര്‍ മഹേഷ് മധു തുടങ്ങിയവര്‍ പങ്കെടുത്തു.

District News

പീച്ചിയിൽ ഭൂമിക്കടിയിൽ ഇന്നലെയും മുഴക്കം

പട്ടിക്കാട്: പീച്ചിയിൽ ഭൂമിക്കടിയിൽനിന്നുള്ള ഉഗ്രശബ്ദവും പ്രകന്പനവും വീണ്ടുമുണ്ടായതോടെ മേഖലയിൽ ഭൂവിജ്ഞാന വകുപ്പിന്‍റെയും ദുരന്തനിവാരണ അഥോറിറ്റിയുടെയും അടിയന്തര പരിശോധന വേണമെന്ന് നാട്ടുകാർ. റിക്ടർ സ്കെയിലിൽ രേഖപ്പെടുത്താത്ത ചെറിയ പ്രകന്പനമാണെന്ന് ലഘൂകരിക്കാതെ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇന്നലെ രാവിലെ 8.45നും ഒന്പതിനും ഇടയിലാണ് ഭൂമിക്കടിയിൽനിന്ന് ശക്തമായ മുഴക്കം വീണ്ടും ഉണ്ടായത്. വെള്ളക്കാരിത്തടം, തെക്കേക്കുളം, പള്ളിക്കുന്ന്, പീച്ചി പ്രദേശങ്ങളിലാണ് ശബ്ദം കേട്ടത്. വലിയ ഇടിമുഴക്കം പോലെയും ട്രക്ക് പോകുന്നതുപോലെയുമുള്ള ശബ്ദമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ചില വീടുകളിൽ ഫാനുകളും ജനലുകളും കുലുങ്ങിയതായും പറയുന്നു.
കഴിഞ്ഞ ദിവസമുണ്ടായ പ്രകന്പനത്തിൽ പീച്ചി മേഖലയിലെ പതിമൂന്നു വീടുകൾക്ക് വിള്ളലുണ്ടായി. പ്രകന്പനവും ഭൂചലനവും തുടർച്ചയായതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. വലിയ ഭൂകന്പമുണ്ടാകുമെന്ന ആശങ്കയിൽ ഉറങ്ങാൻ ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി എന്തു സംഭവിക്കുമെന്ന ഭീതി നാട്ടുകാർക്കുണ്ട്.

തിങ്കളാഴ്ച വൈകിട്ട് ആറിനു ശേഷമാണ് പ്രകന്പനവും വലിയ ശബ്ദവുമുണ്ടായത്. ഡാമിനു സമീപം പള്ളിക്കുന്ന്, ജണ്ടമുക്ക്, മനയ്ക്കപ്പാടം, തെക്കേക്കുളം എന്നിവിടങ്ങളിലുണ്ടായ പ്രകന്പനത്തിൽ വീടുകൾക്ക് വിള്ളലുകളുണ്ടായി. പള്ളിക്കുന്നിൽ പത്തു വീടുകൾക്കും ജണ്ടമുക്കിൽ ഒരു വീടിനും, മനയ്ക്കപ്പാടത്തെ രണ്ടു വീടുകൾക്കും വിള്ളലുകളുണ്ടായി. പള്ളിക്കുന്ന് മങ്കമത്തിൽ ശശി, തലക്കോട്ടൂർ ലോനക്കുട്ടി, കാട്ടിപ്പറന്പിൽ സൈമണ്‍, കാഞ്ഞിരത്തിങ്കൽ ഷാജി, തെക്കേക്കര തങ്കായി കുര്യൻ, വേലംകുടി ശാന്ത, ചിറയത്ത് ഡേവിഡ്, മേക്കര സുഭാഷ്, തടത്തിൽ രാജൻ, തെക്കേക്കുളത്തിൽ ലക്ഷ്മി, ചിറ്റിലപ്പിള്ളി ലോനപ്പൻ, മനയ്ക്കപ്പാടം കല്ലിങ്കൽ നാരായണൻ നായർ, തെക്കേക്കര എബി എന്നിവരുടെ വീടുകളിലാണ് വിള്ളലുകൾ കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ചയും ഭൂമിക്കടിയിൽ മുഴക്കമുണ്ടായി. തുടർന്ന് ജണ്ടമുക്ക് തെക്കേക്കര വീട്ടിൽ ജിനേഷിന്‍റെ വീട്ടിലെ കുഴൽക്കിണറിൽ ചെളിവെള്ളം നിറഞ്ഞതായും നാട്ടുകാർ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷങ്ങളിലും പല തവണ ചെറുചലനങ്ങളും മുഴക്കവും അനുഭവപ്പെട്ടിരുന്നു. ഒരാഴ്ചയുടെ ഇടവേളയിൽ രണ്ടു പ്രകന്പനങ്ങളുണ്ടായതും ഓരോ വർഷവും ഭൂചലനങ്ങൾ ഉണ്ടാകുന്നതുമാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.

District News

""മുഴക്കംകേട്ടു ഭയന്നു, കുഞ്ഞിനെയെടുത്ത് പുറത്തേക്കോടി''

പട്ടിക്കാട്: ഇന്നലെ രാവിലെ ഭൂമിക്കടിയിൽനിന്ന് വലിയ മുഴക്കം കേട്ടതോടെ ഭയന്ന് മുറിയിൽനിന്ന് കുഞ്ഞുമായി പുറത്തേക്കോടിയെന്ന് പ്രദേശവാസിയായ സൗമ്യ പറഞ്ഞു. പള്ളിക്കുന്ന് ഭാഗത്തു വീടിനു സാരമായ കേടുപാടുകൾ സംഭവിച്ച ചിറ്റിലപ്പിള്ളി ലോനപ്പന്‍റെ മരുമകളാണ് സൗമ്യ അജീഷ്. ഈ പ്രദേശത്ത് ഇരുപതോളം വീടുകൾക്കാണ് വിള്ളലുകൾ സംഭവിച്ചത്. കൂടുതൽ വീടുകൾക്കു നാശമുണ്ടായതും ഇവിടെയാണ്.

പീച്ചി ഡാമിലേക്ക് ഇവിടെനിന്ന് 200 മീറ്റർ ദൂരം മാത്രമേയുള്ളൂ. ഭൂചലനത്തിന്‍റെ തീവ്രത കൂടിയാൽ അത് ഡാമിന്‍റെ സുരക്ഷയ്ക്കു ഭീഷണിയാകുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ മേഖലയിൽ ഇത്തരത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്രയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുന്നത് ഇതാദ്യമായാണ്. കേടുസംഭവിച്ച വീടുകൾക്ക് അടിയന്തരസഹായം നൽകുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ സന്ധ്യാ ഷാജി ആവശ്യപ്പെട്ടു.

District News

ജനപ്രിയ കൗണ്‍സിലര്‍ അജിത് കുമാര്‍ ഓര്‍മയായി, അവയവങ്ങള്‍ അഞ്ച് പേരിലൂടെ ജീവിക്കും

കൊല്ലം: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും വിദ്യാഭ്യാസ-കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ബി.അജിത് കുമാര്‍ (തൃക്കടവൂര്‍ അജിത്-53) ഓര്‍മയായി. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുരീപ്പുഴയിലെ വീട്ട് വളപ്പില്‍. മസ്തിഷ്‌ക മരണം സംഭവിച്ച അജിത് കുമാറിന്‍റെ അവയവങ്ങള്‍ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം അഞ്ചു പേര്‍ക്കു ദാനം ചെയ്തു.

സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്‍റ്ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) പദ്ധതി പ്രകാരമാണ് അവയവങ്ങള്‍ ദാനം ചെയ്തത്. രണ്ട് കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ട് പേര്‍ക്കും രണ്ട് കിഡ്‌നികള്‍ കൊല്ലം മെഡിസിറ്റിലെയും തിരുവനന്തപുരം കിംസിലെയും രോഗികള്‍ക്കും കരള്‍ തിരുവനന്തപുരം കിംസിലെ രോഗിക്കുമാണ് മാറ്റിവയ്ക്കുക. ഇന്നലെ ഉച്ച കഴിഞ്ഞ് അവയവങ്ങള്‍ നീക്കം ചെയ്ത് ബന്ധപ്പെട്ട ആശുപത്രികളിലേക്കു കൊണ്ടു പോയി. കുരീപ്പുഴ പ്ലാവറ നഗര്‍ 47, കോനാവട്ടത്ത് വീട്ടില്‍ പരേതരായ ഭാസ്‌കരന്‍ പിള്ളയുടെയും ഗജദമ്മയുടെയും മകനാണ് അജിത് കുമാര്‍. സഹോദരങ്ങള്‍ സുരേഷ് കുമാര്‍, അജിത.
കൊല്ലം കോര്‍പ്പറേഷന്‍ ഏഴാം നമ്പര്‍ ഡിവിഷനായ കുരീപ്പുഴയെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. തൃക്കടവൂര്‍ പഞ്ചാത്തിലേക്കും രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു.

പൊതുരംഗത്ത് ജനങ്ങള്‍ക്കായി ഓടിനടന്ന അജിത്, മരണത്തിലും വലിയൊരു മാതൃകയായി. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ കെഎസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അജിത്ത് മാതൃകാപരമായ പൊതു പ്രവര്‍ത്തനമാണ് നയിച്ചത്. രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യതയാണ് അദ്ദേഹത്തിന് എല്ലായിടത്തും ലഭിച്ചത്. വീടില്ലാത്തവര്‍ക്കു വീട് വച്ചു കൊടുക്കാനും റേഷന്‍ കാര്‍ഡ് മുതല്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വരെയുള്ള കാര്യങ്ങളില്‍ പാവപ്പെട്ടവര്‍ക്കു താങ്ങും തണലുമാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
അവിവാഹിതനായ അജിത് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് ദിവസം മുന്‍പ് പക്ഷാഘാതം പിടിപെട്ട അദ്ദേഹത്തിനു മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ സഹോദരങ്ങളും മറ്റു കുടുംബാംഗങ്ങളുമാണ് അജിത് കുമാറിന്‍റെ ഇഷ്ടപ്രകാരം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കിയത്.

അജിത് കുമാറിന്‍റെ മൃതദേഹം മേയര്‍ എ.കെ ഹഫീസിന്‍റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്നു രാവിലെ പത്തിന് കൊല്ലം കോര്‍പ്പറേഷന്‍ അധികാരികളെത്തി മൃതദേഹം ഔദ്യോഗികമായി ഏറ്റുവാങ്ങും. തുടര്‍ന്ന് വിലാപയാത്രയായി തട്ടാമല, പള്ളിമുക്ക്, കോളജ് ജംഗ്ഷന്‍ വഴി കോര്‍പ്പറേഷന്‍ അങ്കണത്തിലെത്തിക്കും. അവിടെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗങ്ങളും ഉദ്യോഗസ്ഥരും ആദരാഞ്ജലി അര്‍പ്പിക്കും.

11 ന് സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ കൊണ്ടുവരും. അവിടെയാണ് കൊല്ലം നഗരത്തിനു വേണ്ടിയുള്ള പൊതു ദര്‍ശനം. 12 ഓടെ വീടിനു സമീപമുള്ള സ്‌കൂളില്‍ കൊണ്ടു വരും. രണ്ടിന്  കുരീപ്പുഴയിലെ വീട്ടിലെത്തിച്ച് അന്ത്യ കര്‍മങ്ങള്‍ നടത്തും. മൂന്നിനു കുടുംബ വീടിനോടു ചേര്‍ന്നൊരുക്കുന്ന ചിതയില്‍ മൃതദേഹം സംസ്‌കരിക്കും.
അജിത് കുമാറിന്‍റെ വിയോഗത്തില്‍ മന്ത്രിമാരായ ബിന്ദുകൃഷ്ണ, പി.സി. വിഷ്ണുനാഥ്, ഷിബു ബേബി ജോണ്‍, മേയര്‍ എ.കെ ഹഫീസ്, കൊടിക്കുന്നില്‍ സുരേഷ് എംപി, വിഷ്ണു മോഹൻ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എ. ഷാനവാസ്ഖാന്‍, പി. ജെര്‍മിയാസ്, സൂരജ് രവി, ഡിസിസി പ്രസിഡന്‍റ് പി. രജേന്ദ്ര പ്രസാദ് തുടങ്ങിയവര്‍ അനുശോചിച്ചു.

District News

ന്യൂഡൽഹിയിലെ പോലീസ് നടപടിയിൽ നാടെങ്ങും കോൺഗ്രസ് പ്രതിഷേധം

പാലക്കാട്: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഡൽഹിയിൽ പോലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽനിന്നും ഹെഡ് പോസ്റ്റ് ഓഫീസിലേക്കു പ്രതിഷേധ മാർച്ച് നടത്തി.

കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു, ഡിസിസി സെക്രട്ടറി വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.എ. ചന്ദ്രൻ, കെപിസിസി സെക്രട്ടറിമാരായ പി. ബാലഗോപാൽ, പി.വി. രാജേഷ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ഭവദാസ്, കെ.സി. പ്രീത്, പ്രകാശൻ കാഴ്ച്ചപറമ്പ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് കെ.എസ്. ജയഘോഷ്, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് നിഖിൽ കണ്ണാടി, സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം നേതാക്കളായ സി.വി. സതീഷ്, പി.കെ. വാസു, ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, സുധാകരൻ പ്ലാക്കാട്ട്, പി.എച്ച്. മുസ്തഫ, മണ്ഡലം പ്രസിഡന്‍റുമാരായ രമേശ് പുത്തുർ, എസ്. സേവ്യർ, അനിൽ ബാലൻ, എസ്.എം. താഹ, പ്രസാദ് കണ്ണാടി തുടങ്ങിയവർ പങ്കെടുത്തു.

വടക്കഞ്ചേരി, കിഴക്കഞ്ചേരി

വടക്കഞ്ചേരി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കും നേരേ നടന്ന പോലീസ് അതിക്രമത്തിലും അറസ്റ്റ് നടപടിയിലും പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വടക്കഞ്ചേരി ടൗണിൽ പ്രകടവും പൊതുയോഗവും നടത്തി.

ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്‍റ് എം.പി. ശശികല ടീച്ചർ അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്‍റ് റെജി കെ. മാത്യു, കെ. മോഹൻദാസ്, ബാബു മാധവൻ, ജോണി ഡയൻ, സുനിൽ ചുവട്ടുപാടം പ്രസംഗിച്ചു.

കിഴക്കഞ്ചേരി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടുകാട്ടിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്‍റ് സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാബുപോൾ അധ്യക്ഷത വഹിച്ചു. ബേബി കോലാനി, ഷാജു പുളിക്കൻ, ടി.കെ. ഷാനവാസ്, ബിജു മാസ്റ്റർ, പി.പി. പത്മനാഭൻ, സി.കെ. ഉസനാർ പ്രസംഗിച്ചു.

വണ്ടാഴിയിൽ

വണ്ടാഴി: കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. കർഷക കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.എം. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ സെക്രട്ടറിമാരായ എം. സുരേഷ്കുമാർ, ഗഫൂർ മുടപ്പല്ലൂർ, വി. വാസു, എൻ. വിഷ്ണു, ബി. രതീഷ്, വി. പ്രകാശൻ, പഞ്ചായത്ത്‌ മെംബർ എം. ഹംസ, മറ്റു മണ്ഡലം ഭാരവാഹികളായ വി. മനോജ്‌, കെ.പി. കൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് ആർ. അനീഷ്, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് ഷൈനി ബെന്നി, കെ. അജിത്ത്, അഡ്വ.സിബി, എ.എ. അബ്ദുൾ ലത്തീഫ്, വി. വിനേഷ്, സുരേഷ് ബാബു, വി. സുരേഷ് പ്രസംഗിച്ചു.

നെന്മാറയിൽ

നെന്മാറ: യുജിസി നീറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരേ സമരം നടത്തിയ വിദ്യാർഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച രാഹുൽഗാന്ധിയെ പോലീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രതിഷേധപ്രകടനം നടത്തി. ഡിസിസി സെക്രട്ടറി സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് വിനോദ് ചക്രായി അധ്യക്ഷത വഹിച്ചു.

അയിലൂർ പഞ്ചായത്ത് പ്രസിഡന്‍റ് രാജേശ്വരി, എം.ആർ. നാരായണൻ, കെ.വി. ഗോപാലകൃഷ്ണൻ, കെ.ആർ. പത്മകുമാർ, പ്രദീപ് നെന്മാറ, പി.പി. ശിവപ്രസാദ് , മണികണ്ഠൻ തിട്ടുംപുറം, എം. ദേവൻ, പി. എസ്. രാമനാഥൻ, റിജേഷ് നാരായണൻ എന്നിവർ പ്രസംഗിച്ചു.

ഷോളയൂരിൽ

അഗളി: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഷോളയൂർ മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ് പി. സുബ്രഹ്്മണ്യൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്‍റ് ഡി.എസ്‌. ചിത്ര ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. കനകരാജ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ എം.സി. ഗാന്ധി, ചിന്നസ്വാമി, പി.വി. സന്തോഷ്‌ കുമാർ, മണികണ്ഠൻ, സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ വനിത, റുക്ക, ഗണേശൻ പ്രസംഗിച്ചു.

District News

എംആര്‍എസ് സ്‌കൂളില്‍ ചാന്ദ്രദിനം ആചരിച്ചു

കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ ഗവണ്‍മെന്‍റ് മോഡല്‍ റെസിഡന്‍ഷല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ചാന്ദ്രദിനാചരണം നടത്തി. തിരുവനന്തപുരം കെഎസ്എസ്ടി മ്യൂസിയം ആന്‍ഡ് പ്രിയദര്‍ശനി പ്ലാനറ്റോറിയത്തിന്‍റെ നേതൃത്വത്തില്‍ ശാസ്ത അവബോധ ക്ലാസും വാനനിരീക്ഷണവും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ചു.
\

കെഎസ്എസ്ടി സയന്‍റിഫിക് ഓഫീസര്‍ അശ്വിന്‍.ബി ശിവന്‍, പ്ലാനിറ്റേറിയം ഓപ്പറേറ്റിംഗ് ആന്‍ഡ് ടെലിസ്‌കോപ്പ് ഇന്‍സ്റ്റാളിംഗ് സ്‌പെഷലിസ്റ്റ് എസ്.എസ്. സുമീഷ് എന്നിവരാണ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ടെലിസ്‌കോപ്പ് വഴിയുള്ള വാനനിരീക്ഷണം ഒരുക്കിത്. സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് വി. വിജുകുമാര്‍. പ്രധാന അധ്യാപകന്‍ ആര്‍. രാജേഷ്, സയന്‍സ് ക്ലബ് കണ്‍വീനര്‍ എം. ഷിജി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

District News

പെരുങ്കുളം-കൊടിതൂക്കുംമുകള്‍ പാത തകര്‍ന്നിട്ട് രണ്ടു പതിറ്റാണ്ട്

പുത്തൂര്‍ : നാട്ടിലെ ഇടവഴികളും നടവഴികളുമെല്ലാം ടാറിംഗും കോണ്‍ക്രീറ്റിംഗും നടത്തി നവീകരിക്കുമ്പോള്‍ അധികൃതര്‍ കാണാതെ പോകുകയാണ് തങ്ങളുടെ ദുരിതമെന്ന് പെരുങ്കുളം കൊടിതൂക്കുംമുകളിലുള്ള നൂറുകണക്കിനു കുടുംബങ്ങള്‍. രണ്ടു പതിറ്റാണ്ടിലേറെയായി റോഡെന്നുപോലും വിളിക്കാനാകാതെ തകര്‍ന്നുകിടക്കുന്ന, പെരുങ്കുളം മാവേലി ജംഗ്്ഷന്‍-കൊടിതൂക്കുംമുകള്‍ വലിയവിള ക്ഷേത്രം റോഡിന്‍റെ തകര്‍ച്ചയാണ് പരാതിക്കടിസ്ഥാനം.

ആശുപത്രി ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍പ്പോലും ഒരു വാടകവാഹനവും ഇതുവഴി പോകാൻ തയാറാകുന്നില്ല. രണ്ടോ മൂന്നോ തവണ ഇതുവഴി യാത്രപോയാല്‍ ലഭിക്കുന്ന വാടകയുടെ പത്തിരട്ടി കൊടുത്താലും വാഹനത്തിനന്‍റെ കേടുപാടുകള്‍ തീര്‍ക്കാനാകില്ലെന്നതാണ് ഡ്രൈവര്‍മാര്‍ പറയുന്ന കാരണം.

ടാറിംഗ് പൂര്‍ണമായും ഇളകി മണ്‍പാതയ്ക്കു സമാനമാണ് നിലവിലെ സ്ഥിതി. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി വശങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. റോഡിലെ കുഴിയൊഴിക്കാന്‍ വശങ്ങളിലൂടെ പോകാന്‍ തീരുമാനിച്ചാല്‍ അപകടം പതിയിരിക്കുന്ന പടുകുഴികളിലാകും വാഹനങ്ങള്‍ പതിക്കുക. മെറ്റലാകെ ഇളകിക്കിടക്കുന്നതും മഴക്കാലമായാല്‍ ചെളിനിറയുന്നതും ഇരുചക്രവാഹനയാത്രക്കാരെ ഏറെ വലയ്ക്കുന്നു. ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കാന്‍ വെട്ടിക്കുഴിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി.

ജില്ലാപഞ്ചായത്തിന്‍റെ അധീനതയിലായിരുന്ന റോഡ് കെ.എന്‍. ബാലഗോപാല്‍ എംഎല്‍എയുടെ ശ്രമഫലമായി പൊതുമരാമത്തുവകുപ്പ് ഏറ്റെടുത്ത് 52 ലക്ഷം രൂപ നവീകരണത്തിന് അനുവദിച്ചിരുന്നു. ടെന്‍ഡറും റീ-ടെന്‍ഡറും നടന്നിട്ടും ആരും കരാര്‍ ഏറ്റെടുക്കാന്‍ തയാറായില്ല. നിര്‍മാണ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചതാണ് കരാറുകാര്‍ മുഖംതിരിക്കാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്.

ഇനിയും നിര്‍മാണം വൈകിയാല്‍ അധികൃതര്‍ക്കുമുന്നില്‍ ഒറ്റക്കെട്ടായി നിരാഹാരസമരം ഉള്‍പ്പെടെ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

District News

നെന്മാറ മേഖലയിലെ നെൽകൃഷിയിൽ മണ്ഡരിരോഗം വ്യാപകം

നെന്മാറ: നെന്മാറ കൃഷിഭവനും വിള ആരോഗ്യകേന്ദ്രവും വിവിധ പാടശേഖരങ്ങളിൽ നടത്തിയ കീടരോഗസർവേയിൽ നെല്ലോലകളെ ആക്രമിക്കുന്ന മണ്ഡരികളുടെ ആക്രമണം രൂക്ഷമായതായി കണ്ടെത്തി.

വിള ആരോഗ്യപരിപാലന പദ്ധതിയുടെ ഭാഗമായുള്ള സർവേയിലാണ് അകമ്പാടം, എടക്കമ്പാടം സമിതികളിൽ മണ്ഡരിയുടെ സാന്നിധ്യം കണ്ടെത്തിയത്. എടക്കംപാടം പാടശേഖരസമിതിയിലെ കെ. സേതുമാധവൻ എന്ന കർഷകന്‍റെ പാടത്ത് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മണ്ഡരി സ്ഥിരീകരിച്ചത്.

ഇടയ്ക്കിടെയുള്ള നല്ല വെയിലും മഴയുമാകാം മണ്ഡരികളുടെ വ്യാപനത്തിനു കാരണമാകുന്നതെന്നു നെന്മാറ കൃഷിഓഫീസർ എസ്. കൃഷ്‌ണ പറഞ്ഞു.
പലതരത്തിൽപ്പെട്ട മഞ്ഞളിപ്പും ഇലകരിച്ചിലും പാടത്തു കാണുന്നുണ്ടെങ്കിലും മണ്ഡരികളുടെ ആക്രമണമാണോ എന്ന് കൃഷിഭവനുമായി ബന്ധപ്പെട്ടു ഉറപ്പാക്കിയ ശേഷം മാത്രം നിയന്ത്രണമാർഗങ്ങൾ അനുവർത്തിക്കേണ്ടതാണെന്നും കൃഷി ഓഫീസർ പറഞ്ഞു.

ലക്ഷണങ്ങൾ ശ്രദ്ധയിൽപെടുകയാണെങ്കിൽ ഉടൻ നെന്മാറ കൃഷിഭവനുമായി ബന്ധപ്പെടണം. കൃഷിഓഫീസർ എസ്. കൃഷ്ണ‌, അസിസ്റ്റന്‍റ് കൃഷി ഓഫീസർ സി. സന്തോഷ്, കൃഷി അസിസ്റ്റന്‍റ് വി. ലിഗിത, പെസ്റ്റ് സ്കൗട്ട് അജ്‌മൽ എന്നിവരടങ്ങിയ സംഘമാണ് രോഗബാധയുള്ള കൃഷിയിടങ്ങളിൽ പരിശോധന നടത്തിയത്.

District News

ഏരൂരില്‍ കവര്‍ച്ച പരമ്പര; ഹോട്ടലിലും പെട്രോള്‍ പമ്പിലും മോഷണം

അഞ്ചല്‍: ഏരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പിലും കവര്‍ച്ചയും നിരവധി സ്ഥാപനങ്ങളില്‍ കവര്‍ച്ചാ ശ്രമവും നടന്നു. കാഞ്ഞുവയലില്‍ പ്രവര്‍ത്തിക്കുന്ന മദീന ഹോട്ടലില്‍ പുലര്‍ച്ചെ നാലരയോടെയാണ് കവര്‍ച്ച നടന്നത്. ഹോട്ടലിന്‍റെ മുന്‍വശത്തെ ഗ്ലാസ് ഡോര്‍ കുത്തിപ്പൊളിച്ച് ആകത്തുകടന്ന മോഷ്ടാവ് മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും മേശക്കുമുകളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരുന്ന ബോക്‌സിലുണ്ടായിരുന്ന രൂപയും കവര്‍ന്നു. രാവിലെ ഹോട്ടല്‍ തുറക്കാനായി എത്തിയ ജീവനക്കാരാണ് മുന്‍വശത്തെ ഡോറിന്‍റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ വിവരം ഉടമയെ അറിയികുകയും ഉടമ എത്തി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഇവിടെനിന്നും രണ്ടു കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ പഴയേരൂരില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ ഓഫീസിന്‍റെ ഗ്ലാസ് ഡോര്‍ തകര്‍ത്താന് കവര്‍ച്ച നടത്തിയത്. ഇവിടെ നിന്നും ഓഫീസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്നു. കൂടാതെ പമ്പില്‍ സ്ഥാപിച്ചിരുന്ന മുഴുവന്‍ സിസിടിവി ക്യാമറകളും നശിപ്പിച്ചിട്ടുണ്ട്. പമ്പില്‍നിന്നും നൂറുമീറ്റര്‍ ദൂരത്തില്‍ മീന്‍ കടയുടെ മുന്‍വശത്തെ ഗ്രില്ലിന്‍റെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് ഉള്ളില്‍ കടന്നുവെങ്കിലും ഇവിടെനിന്നും ഒന്നും നഷ്ടമായിട്ടില്ല. മറ്റ് നിരവധി സ്ഥാപനങ്ങളിലും കവര്‍ച്ചാ ശ്രമം നടന്നിട്ടുണ്ട്. ഏരൂര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു അന്വേഷണം ആരംഭിച്ചു. മോഷണം നടന്ന സ്ഥാപനങ്ങളില്‍നിന്നും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളില്‍നിന്നുമുള്ള സിസിടിവി ദൃശ്യങ്ങളില്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അടുത്തിടെ കുളത്തുപ്പുഴയില്‍ ഉള്‍പ്പടെ നിരവധി മോഷണ കേസുകളില്‍ പിടിയിലായ കുട്ടിക്കുറ്റവാളിയാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

വിരലടയാള വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഏരൂര്‍ പോലീസ് അറിയിച്ചു.

 

District News

മഴയ്ക്കുശേഷം പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് മന്ത്രി

നെന്മാറ: പാതിവഴിയിൽ നിലച്ച നെന്മാറ- ഒലിപ്പാറ റോഡിന്‍റെ നവീകരണപ്രവൃത്തികൾ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉറപ്പുനൽകി.

നിലവിലെ കരാറുകാരനെ പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കാലവർഷം അവസാനിക്കുന്നതോടെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോ, എസ്.എം. ഷാജഹാൻ മാസ്റ്റർ എന്നിവർ മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് ഇക്കാര്യം അറിയിച്ചത്.
റോഡ് നവീകരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്്ഷൻ കൗൺസിൽ അംഗങ്ങളെയും മന്ത്രിയുടെ നിലപാട് ഇവർ അറിയിച്ചു. ഇതിനിടെ, പ്രവൃത്തികൾ മുടങ്ങിയതിനെ തുടർന്ന് നിലവിലെ കരാറുകാരനോടു പൊതുമരാമത്ത് വകുപ്പ് വിശദീകരണം തേടി.

തന്‍റെ നിയന്ത്രണത്തിനു പുറത്തുള്ള കാരണങ്ങളാലാണ് പണി നിർത്തിവച്ചതെന്നു കരാറുകാരൻ ആവർത്തിച്ചെങ്കിലും വകുപ്പ് അതംഗീകരിച്ചിട്ടില്ല.

അഭിഭാഷകനോടൊപ്പം ഹിയറിംഗിൽ പങ്കെടുത്ത കരാറുകാരൻ പണി വേഗത്തിൽ പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും മുൻപ് പലതവണ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ അതിൽ വിശ്വാസമില്ലെന്നാണ് വകുപ്പിന്‍റെ നിലപാട്. ഹിയറിംഗിനു ആദ്യം അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്ന കരാറുകാരൻ പിന്നീട് ഹാജരായി പ്രവൃത്തി പൂർത്തിയാക്കാമെന്നു ഉറപ്പുനൽകി. ഇതേ തുടർന്ന് കെ. പ്രേമൻ എംഎൽഎയുമായി ചർച്ച നടത്തിയതായി ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ സി. രാജേഷ്‌ചന്ദ്രൻ അറിയിച്ചു. നിലവിലെ കരാറുകാരനെ വിശ്വസിക്കരുതെന്നായിരുന്നു എംഎൽഎയുടെ അഭിപ്രായമെങ്കിലും പുതിയ കരാർ നടപടികൾ ആരംഭിച്ചാൽ മാസങ്ങൾ വൈകുമെന്നതിനാൽ നിലവിലെ കരാറുകാരന് അവസാന അവസരം നൽകാനാണ് വകുപ്പ് ആലോചിക്കുന്നത്.

രണ്ടുദിവസത്തിനകം പ്രവൃത്തി ഷെഡ്യൂൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹിയറിംഗിന്‍റെ വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

District News

മണപ്പാടത്തെ ക്വാറിവിരുദ്ധ സമരക്കാർ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിൽ

വടക്കഞ്ചേരി: പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി തുടരുന്ന കരിങ്കൽ ക്വാറിക്കെതിരേ ശബ്ദിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് സ്ത്രീകള്‍ ഉൾപ്പെടെയുള്ള നാട്ടുകാർ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി.
പുതുക്കോട് മണപ്പാടത്തെ കരിങ്കൽ ക്വാറിക്കെതിരേയുള്ള സമരക്കാരാണ് ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയത്. സംയുക്ത സമരസമിതി പ്രസിഡന്‍റ് പി. ശങ്കരനാരായണൻ, സെക്രട്ടറി എൻ. ഷൺമുഖൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സിഐ എം.പി. എബിയുമായി സംസാരിച്ചു.

നീതിക്കായി കോടതിയെ സമീപിക്കുമെന്ന് പിന്നീട് സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു. സമരക്കാരിൽചിലർ ക്വാറിക്കുള്ളിൽ കയറി നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് കാണിച്ചായിരുന്നു ക്വാറി നടത്തിപ്പുകാർ പോലീസിൽ പരാതി നൽകിയത്. ഉദയൻ, ജയൻ എന്നിവർക്കെതിരേയായിരുന്നു പരാതി.
ഇതേതുടർന്നാണ് പ്രകോപിതരായ സമരക്കാർ ഒന്നടങ്കം സ്റ്റേഷനിൽ എത്തിയത്.
ഇത്തരം വ്യാജ പരാതികൾക്കൊണ്ടൊന്നും ഭയപ്പെടില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും സമരക്കാരായ സ്ത്രീകൾ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കേണ്ട ക്വാറിയിലെ സിസി ടിവി, പരാതിയിൽ പറയുന്ന സമയംമാത്രം പ്രവർത്തിച്ചിരുന്നില്ലെന്ന ക്വാറി നടത്തിപ്പുക്കാരുടെ വിശദീകരണംതന്നെ പരാതി വ്യാജമാണെന്നതിന്‍റെ തെളിവാണെന്നു സമരക്കാർ ചൂണ്ടിക്കാട്ടി.

പ്രദേശത്ത് താമസിക്കാൻ കഴിയാത്തവിധം ഉഗ്രസ്ഫോടനങ്ങളും ജലമലിനീകരണവും പൊടിശല്യവുമാണുണ്ടാകുന്നത്. പാറ പൊട്ടിക്കുമ്പോൾ കല്ല് തെറിക്കുന്ന സംഭവങ്ങളുമുണ്ട്.

നാലുദിവസം മുമ്പ് ക്വാറിക്കടുത്തെ പാടത്ത് പണിയെടുത്തിരുന്ന തന്‍റെ ദേഹത്തോട് ചേർന്ന് വലിയ കല്ല് പാഞ്ഞുപോയതായും ഭാഗ്യത്തിന് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നെന്നും അനിത എന്ന നാട്ടുകാരി പറഞ്ഞു.
രണ്ടാഴ്ച മുമ്പ് പാറ പൊട്ടിക്കുന്ന സ്ഫോടന ശബ്ദം കേട്ട് കുഴഞ്ഞുവീണ അറളാക്കോട് സ്വദേശിനി ചെല്ലമ്മ (60) ഇപ്പോഴും ചികിത്സയിലാണ്. ഇത്തരം അപായകരമായ സംഭവങ്ങൾ പ്രദേശത്ത് തുടരുന്നുണ്ട്.

ക്വാറി പ്രവർത്തിക്കാൻ പഞ്ചായത്ത് നൽകിയ അനുമതി റദ്ദാക്കിയിരുന്നെങ്കിലും നടത്തിപ്പുകാർ തിരുവനന്തപുരം ട്രൈബ്യൂണലിൽ നിന്നും പഞ്ചായത്ത് നടപടിക്കെതിരേ സ്റ്റേ വാങ്ങിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സമരസമിതി പ്രസിഡന്‍റ് പി. ശങ്കരനാരായണൻ പറഞ്ഞു. ക്വാറിക്കുള്ളിൽ അതിക്രമിച്ചു കടന്നെന്ന പരാതിയിലാണ് ഉദയൻ, ജയൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് സിഐ എം.പി. എബി പറഞ്ഞു.

അതേസമയം, ക്വാറിക്കെതിരേയുള്ള പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്ന നടപടികളിൽ വീഴ്ചയുണ്ടാകുന്നതായി അക്ഷേപമുണ്ട്.
ക്വാറിക്കെതിരേ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന പ്രമേയം പാസാക്കിയാൽ ക്വാറി നടത്തിപ്പിന് തടയിടാനാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

District News

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 29ന്

പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 29 ന് നടക്കും. ഇതു സംബന്ധിച്ച അറിയിപ്പ് വരണാധികാരി ജില്ലാ കളക്ടർ കെ. സുധീർ അംഗങ്ങൾക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ടി.എം. ശശി ആലത്തൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ച് വിജയിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്‍റായിരുന്ന എൻ. സരിതയ്ക്കാണ് ഇപ്പോൾ പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല. 29 ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ്. പല്ലശന ഡിവിഷനിൽ നിന്നാണ് ടി.എം. ശശി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ഇതൊഴികെയുള്ള 30 സീറ്റുകളിൽ എൽഡിഎഫ്- 18, യുഡിഎഫ്- 12 എന്നിങ്ങനെയാണ് കക്ഷിനില. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ വിജയം ഉറപ്പാണ്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ആലോചനകൾ മുന്നണികൾ ആരംഭിച്ചിട്ടുണ്ട്.

District News

സിഎംഎൻ ട്രസ്റ്റിന്‍റെ ഭവനപദ്ധതി സമർപ്പണം നാളെ ഒറ്റപ്പാലത്ത്

പാലക്കാട്: ഭവനരഹിതരായ അന്പതു കുടുംബങ്ങൾക്ക് മേൽക്കൂരയൊരുക്കുന്നതിന്‍റെ ഭാഗമായി ചന്ദ്രമ്മ മാധവൻ നായർ ട്രസ്റ്റ് (സിഎംഎൻ ട്രസ്റ്റ്) നിർമിച്ച വീടുകളുടെ സമർപ്പണവും പുതിയ ഭവന പദ്ധതികൾക്കായുള്ള ധാരണാപത്ര വിതരണവും 24ന് നടക്കും.

രാവിലെ 10 ന് ഒറ്റപ്പാലം കെഎം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഭവനസമർപ്പണം നിർവഹിച്ച് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറുമെന്നു ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ട്രസ്റ്റ് ചെയർമാനും ഗൾഫ് വ്യവസായിയും സംരംഭകനും ജീവകാരുണ്യപ്രവർത്തകനുമായ പന്പാവാസൻ നായർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ.എ. തുളസി, വി.കെ. ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ എം. വിൻസെന്‍റ്, പി. മമ്മിക്കുട്ടി, കെ. പ്രേംകുമാർ, വി.ടി. ബൽറാം, മുൻ മന്ത്രി എം.ബി. രാജേഷ്, ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റ് പി.കെ. കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

അഞ്ചുവർഷത്തിനുള്ളിൽ അന്പതു വീടുകൾ അർഹരായവർക്കു നൽകുകയെന്ന ലക്ഷ്യത്തോടെ 2024 ഓഗസ്റ്റ് 25 നാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയാരംഭിച്ച് ഇരുപതുമാസത്തിനുള്ളിൽ നാൽപ്പത്തിയെട്ടു വീടുകൾ നൽകാൻ ട്രസ്റ്റിനു കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. പാലക്കാട് ജില്ലയിൽ മുപ്പതു വീടുകൾ നൽകി. തൃശൂർ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിലും വീടുകൾ നൽകിയിട്ടുണ്ട്. 500 ചതുരശ്ര അടി വിസ്തൃതിയിൽ ഗുണഭോക്താവിന്‍റെ സ്ഥലത്തിന് അനുയോജ്യമായ വീടുകളാണ് നിർമിച്ചു നൽകുന്നത്. വീടു നൽകുക മാത്രമല്ല ലൈറ്റ്, ഫാൻ, ഗ്യാസ് അടുപ്പ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളും ട്രസ്റ്റ് ഒരുക്കി നൽകുന്നുണ്ട്.

പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പന്പാവാസൻ നായർ, ട്രസ്റ്റിമാരായ കലാ പന്പാവാസൻ , വിഘനേഷ് പന്പാവാസൻ , ട്രസ്റ്റ് മാനേജർ സന്തോഷ് കയറാട്ട്, ട്രസ്റ്റ് ചാർട്ടേഡ് അക്കൗണ്ടന്‍റ് വി. ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.

District News

യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദിച്ചതിലും പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ സമരം ചെയ്ത രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങി കോണ്‍ഗ്രസ് എംപിമാരെയും മുതിർന്ന നേതാക്കളെ മർദിച്ചതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്.

വിക്ടോറിയ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞതോടെയാണ് തർക്കവും സംഘർഷവും രൂപപ്പെട്ടത്. ബാരിക്കേഡുകൾ തകർത്ത് അകത്തുകയറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരേ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.

ചില പ്രവർത്തകർ മതിൽ ചാടിക്കടന്ന് പോസ്റ്റ് ഓഫീസ് കോന്പൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസും സമരക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
പ്രതിഷേധമാർച്ച് കെ.എം. അഭിജിത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കെ.എസ്. ജയഘോഷ് അധ്യക്ഷത വഹിച്ചു. നേതാക്കളെയുൾപ്പെടെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ഒ.കെ. ഫാറൂഖ്, സി. വിഷ്ണു, വിനോദ് ചെറാട്, ജിതേഷ് നാരായണൻ, അരുണ്‍കുമാർ പാലക്കുറിശി, കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം, ദിജു ദിവാകരൻ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ ഇ.കെ. ജസീൽ, പി.ടി. അജ്മൽ, ശ്യാം ദേവദാസ്, സതീഷ് തിരുവാലത്തൂർ, വിനീഷ് കരിന്പാറ, കെഎസ്‌യു ജില്ലാ ഭാരവാഹികളായ രഞ്ജിത്ത്, ആകാശ് കുഴൽമന്ദം, നിതിൻ ഫാത്തിമ, റോഷിത് നെന്മാറ, ദിലീപ് നെല്ലിയാന്പതി എന്നിവർ നേതൃത്വം നൽകി.

District News

സഹയാത്രയുമായി സ്നേഹിത; ബസ് സ്റ്റാൻഡുകളിൽ വേറിട്ട ബോധവത്കരണ കാന്പെയിൻ

പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്‍റെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്‍റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളിൽ അവബോധം ശക്തിപ്പെടുത്തുന്നതിനായി സഹയാത്ര എന്ന പേരിൽ ജില്ലാതലബോധവത്കരണ കാന്പെയിൻ സംഘടിപ്പിക്കും. ഇന്നു മുതൽ 25വരെയും 27നുമായി യഥാക്രമം തിരുവല്ല, അടൂർ, പന്തളം, പത്തനംതിട്ട ബസ് സ്റ്റാൻഡുകളിലാണ് പരിപാടി നടക്കുക.

സ്നേഹിതയുടെ സേവനങ്ങൾ കൂടുതൽ ജനങ്ങളിലെത്തിക്കുക, കൗൺസലിംഗ്, മാനസികാരോഗ്യ പിന്തുണ, നിയമസഹായം, സ്ത്രീ-ശിശു സുരക്ഷാ സേവനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നിവയാണ് കാന്പെയിന്‍റെ പ്രധാന ലക്ഷ്യം. തിരുവല്ലയിൽ നഗരസഭ ചെയർപേഴ്സൺ എസ്. ലേഖയുടെ അധ്യക്ഷതയിൽ വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. അടൂരിൽ നഗരസഭ ചെയർപേഴ്സൺ റീന സാമുവേലിന്‍റെ അധ്യക്ഷതയിൽ സി.വി. ശാന്തകുമാർ എംഎൽഎ‍യും പന്തളത്ത് സിഡിഎസ് ചെയർപേഴ്സൺ സിനി മോട്ടിലാലിന്‍റെ അധ്യക്ഷതയിൽ നഗസഭ ചെയർപേഴ്സൺ എം.ആർ. കൃഷ്ണകുമാരിയും പത്തനംതിട്ടയിൽ സിഡിഎസ് ചെയർപേഴ്സൺ ലേഖയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ സിന്ധു അനിലും കാമ്പെയിൻ ഉദ്ഘാടനം ചെയ്യും.

കാന്പെയിന്‍റെ ഭാഗമായി സ്നേഹിതയുടെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് കൈമാറുകയും ആവശ്യക്കാർക്ക് കൗൺസലിംഗ്, നിയമസഹായം, മാനസിക പിന്തുണ എന്നിവ ലഭ്യമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും. സ്ത്രീ-ശിശു സുരക്ഷ, ലിംഗസമത്വം, കുടുംബബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ, മാനസികാരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

District News

വാഹനത്തിന്‍റെ ചില്ലുതകർത്ത് മോഷണം: പ്രതി അറസ്റ്റിൽ

പാലക്കാട്: കോട്ടമൈതാനം പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട ട്രാവലറിന്‍റെ ഗ്ലാസ് തകർത്ത് ഐഫോണ്‍ അടങ്ങിയ ബാഗ് മോഷണം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. പാറ എലപ്പുള്ളി സ്വദേശി കോഴി ബാബു എന്ന ബാബു (46) വിനെയാണ് പാലക്കാട് സൗത്ത് പോലീസ് പിടികൂടിയത്.
പാർക്കിംഗ് ഏരിയയിൽ സിസി ടിവി ഇല്ലാത്തതിനാൽ അന്വേഷണം ദുർഘടമായിരുന്നു. നഷ്ടപ്പെട്ട മൊബൈൽഫോണ്‍ തിരിച്ചുകിട്ടിയിട്ടുണ്ട്. പിടിയിലായ പ്രതിക്ക് കൊലപാതകം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.

പാലക്കാട് സൗത്ത് ഇൻസ്പെക്ടർ അബ്ദുൾ ജലീൽ, എസ്ഐ ഷബീബ് റഹ്്മാൻ, എഎസ്ഐ ഷൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആർ. രാജീദ്, കെ.എസ്. ഷാലു, പ്രദീപ് എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

District News

കുളപ്പുള്ളി ജലസേചന കനാൽ നബാർഡ് ഫണ്ടിൽ പുനരുദ്ധരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായ കുളപ്പുള്ളി കനാൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

കെഐപി കാഞ്ഞിരപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്.

കമ്മീഷൻ ഉത്തരവിന്‍റെ പകർപ്പ് നബാർഡിന് അയക്കണമെന്നും ഉത്തരവിൽ പറയുന്നു. നബാർഡിൽനിന്നും ഭരണാനുമതി ലഭ്യമായാൽ സമയബന്ധിതമായി കാലതാമസം കൂടാതെ പണികൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
കാലപ്പഴക്കം കാരണം കനാൽ നിലവിൽ ശോചനീയാവസ്ഥയിലാണെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ഡിസംബറിൽ കൃഷിക്കും മാർച്ചിൽ കുടിവെള്ളത്തിനുമായി കുളപ്പുള്ളി കനാലിലൂടെ വെള്ളം തുറന്നുവിട്ടപ്പോൾ വെള്ളം ചോരുന്നതായി മനസിലാക്കിയതായി റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ വലിയതോതിലുള്ള അപകടങ്ങൾ ഉണ്ടാകാത്തതിനാൽ ജലവിതരണം തുടർന്നു. നബാർഡിൽനിന്നും സാന്പത്തികാനുമതിയും ഭരണാനുമതിയും ലഭ്യമായാലുടൻ നിർമാണം നടപ്പാക്കാമെന്നും റിപ്പോർട്ടിൽ പറഞ്ഞു.

ചളവറ പടിക്കലാത്ര വീട്ടിൽ രാമകൃഷ്ണന്‍റെ പരാതിയിലാണ് നടപടി. പരാതിക്കാരന്‍റെ വീട് നിൽക്കുന്ന സ്ഥലത്ത് കനാലിലെ ദ്വാരങ്ങളിലൂടെ വെള്ളം ചോർന്ന് വീടുകൾക്ക് ബലക്ഷയം സംഭവിക്കുകയാണെന്നു പരാതിയിൽ പറയുന്നു.

District News

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സാങ്കേതിക പിഴവുകളും അനിശ്ചിതത്വവും ജനറൽ ആശുപത്രി കെട്ടിടങ്ങൾ വൈകും

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ നിർമാണത്തിലുള്ള ഒപി ബ്ലോക്കും ക്രിട്ടിക്കൽ കെയർ ബ്ലോക്കും ഉദ്ഘാടനം ചെയ്തുവെങ്കിലും പൊതുജനങ്ങൾക്കായി തുറന്നു നൽകാനാകുന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണ് കെട്ടിടങ്ങൾ അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തത്.

കെട്ടിടങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ടു നൽകിയിരുന്ന കരാർ കാലാവധി ഏറെക്കുറെ പൂർത്തിയായെങ്കിലും പണികൾ പൂർത്തീകരിച്ചിട്ടില്ല. പണികൾ പൂർത്തിയാക്കാത്ത കെട്ടിടമാണ് ഉദ്ഘാടനം ചെയ്തതെന്ന ആക്ഷേപം അന്നേ ഉയർന്നിരുന്നു. ക്രിട്ടിക്കൽകെയർ ബ്ലോക്കിന്‍റെ 65 ശതമാനം ജോലികളാണ് പൂർത്തിയായത്. ആരോഗ്യവകുപ്പ് നേരിട്ടു നിർമിക്കുന്ന കെട്ടിടത്തിന് ആറു നിലയുടെ പ്ലാനാണുണ്ടായിരുന്നത്. നിലവിൽ മൂന്നു നിലകളാണ് പണിതിരിക്കുന്നത്. പ്ലാനിൽ നിന്നു മാറി കെട്ടിടം നിർമാണം നടത്തിയതു തന്നെ പിഴവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് ഫയർ എൻഒസി ഇതേവരെ വാങ്ങിയിട്ടുമില്ല. നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവുകൾ പലതും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുന്പായി കെട്ടിടം പൂർത്തിയാക്കണമെന്ന അന്നത്തെ സർക്കാർ നൽകിയ നിർദേശപ്രകാരം പണികളുടെ സാങ്കേതിക വശങ്ങൾ പൂർണമായി പരിശോധിച്ചിട്ടില്ലെന്ന് എൻജിനിയറിംഗ് വിഭാഗം ഇതിനോടകം പരസ്യമായി സമ്മതിക്കുകയും ചെയ്തു.

നബാർഡിന്‍റെ കൂടി സഹായത്തോടെയുള്ള ഒപി ബ്ലോക്ക് നിർമാണം 80 ശതമാനത്തിലധികം പൂർത്തിയായി. ഓഗസ്റ്റ് 31നകം കെട്ടിടം പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്. ഒരു മാസം കൂടി കരാറുകാരൻ അധികമായി ആവശ്യപ്പെട്ടിരുന്നു.

സ്ഥലസൗകര്യം പരിമിതം

കെട്ടിട നിർമാണം അനിശ്ചിതമായി നീളുന്നതോടെ ജില്ലാ ആസ്ഥാനത്തെ ജനറൽ ആശുപത്രിയിലെത്തുന്നവർ നന്നേ ബുദ്ധിമുട്ടുകയാണ്. പരിമിതമായ സൗകര്യത്തിലാണ് അത്യാഹിത വിഭാഗവും ഒപിയും പ്രവർത്തിക്കുന്നത്. കിടക്കകളുടെ എണ്ണവും കുറഞ്ഞു. അടിയന്തര സാഹചര്യത്തിൽ രോഗികളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. ഒപി .ടിക്കറ്റ് എടുക്കാൻ പോലും വെയിലും, മഴയും നനഞ്ഞ് ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.

ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൺസൾട്ടന്‍റ്് ജനറൽ മെഡിസിൻ , രണ്ട് സീനിയർ കൺസൾട്ടന്‍റ്, രണ്ട് ഓർത്തോ പീഡിക്, രണ്ട് നേത്രരോഗ വിദഗ്ധർ, പീഡിയാട്രീഷൻ, സീനിയർ ഗൈനക്കോളജിസ്റ്റ് തസ്തികകളിൽ ആളില്ല.

ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളുമായി 50 ലേറെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനുണ്ട്.

ചികിത്സകളും പരിമിതപ്പെടുത്തി

സ്ഥലസൗകര്യമില്ലാത്തതും ഡോക്ടർമാരുടെ അഭാവവും കാരണം ജനറൽ ആശുപത്രിയിലെ ചികിത്സകളും പരിമിതപ്പെടുത്തി. ശസ്ത്രക്രിയ ഉപകരണങ്ങൾ അടക്കം പുതുതായി ലഭിച്ചത് പലതും ഉപയോഗിക്കാൻ പോലുമാകാത്ത സ്ഥിതിയുണ്ട്.

സാധാരണക്കാർക്ക് ഭാരിച്ച ചെലവില്ലാതെ മുട്ടുമാറ്റിവയ്ക്കൽ, കാലിലെ പൊട്ടലിന് കമ്പിയിടൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ തുടങ്ങിയവ ചെയ്യുന്നതിന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബുദ്ധിമുട്ടായിട്ടുണ്ട്. ഇത്തരം ചികിത്സയ്ക്കുള്ള ഉപകരണങ്ങളും ശസ്ത്രക്രിയ സാധനങ്ങളും വിതരണം ചെയ്യുന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനിക്ക് കൊടുക്കാൻ ഉള്ളത് മൂന്ന് കോടിയിലധികം രൂപയാണ്. അതിനാൽ അവർ വിതരണം നിർത്താനുള്ള ആലോചനയിലാണെന്ന് അറിയുന്നു.വിതരണം നിലച്ചാൽ വലയുന്നത് വലിയ തുക ചെലവാക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ ശേഷി ഇല്ലാത്ത സാധാരണക്കാരായിരിക്കും. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം സൗജന്യമായിട്ടാണ് ഉത്തരം ചികിത്സകൾ ഇവിടെ നടന്നുവരുന്നത്. 2012 മുതൽ സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ ഈ ഉപകരണങ്ങൾ നൽകുന്നത് ഹിന്ദുസ്ഥാൻ ലാറ്റക്സാണ്. കഴിഞ്ഞ നാല് വർഷമായി പത്തനംതിട്ട ജനറൽ ആശുപത്രി ഇവർക്ക് നൽകാനുള്ളത് മൂന്ന് കോടി രൂപയിലധികമാണ്. കോന്നി മെഡിക്കൽ കോളജ് കൊടുക്കാനുള്ളത് ഒന്നരക്കോടി രൂപയാണ്

മറ്റു സ്ഥലങ്ങളിൽ നിന്നും യഥാസമയം തുക ലഭിക്കാറുണ്ടെങ്കിലും പത്തനംതിട്ട ജില്ലയിൽ നിന്നാണ് ഏറ്റവും അധികം കുടിശികയുള്ളതെന്ന് പറയുന്നു.

ആരോഗ്യമന്ത്രി ഇടപെട്ടു; അടിയന്തരയോഗം 29ന്

പത്തനംതിട്ട: നിരവധി രോഗികൾ ദിനംപ്രതി ചികിത്സയ്ക്കായി ആശ്രയിക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയുടെ വികസനം സംബന്ധിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍റെ അധ്യക്ഷതയിൽ 29ന് തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് അബിൻ വർക്കി എംഎൽഎ അറിയിച്ചു.

ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് അബിൻ വർക്കി ഇന്നലെ മന്ത്രിയെ നേരിൽ കണ്ട് ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ അടിയന്തര ഇടപെടൽ. കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയ എംഎൽഎ നിലവിലെ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു.

അതേസമയ യോഗത്തിൽ ആശുപത്രിയിൽ നടന്ന സിവിൽ വർക്കുകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും അബിൻ വർക്കി കോടിയാട്ട് എംഎൽഎ പറഞ്ഞു.

District News

മാരത്തൺ ഓട്ടമത്സരവും ജനകീയ റാലിയും 25ന് പുല്ലാട്ട്

പത്തനംതിട്ട: കോയിപ്രം ഗ്രാമപഞ്ചായത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉള്ളൂർ പപ്പായ വില്ലേജ് ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്‍റെ ലഹരിമുക്ത പരിപാടിയായ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് 25ന് പുല്ലാട്ട് പുരുഷ, വനിത തൂഫാൻ ജാഗരൺ മാരത്തൺ ഓട്ടമത്സരവും ജനകീയ റാലിയും ലഹരി വിരുദ്ധ സമ്മേളനവും നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ഇരവിപേരൂർ നെല്ലാട് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പുരുഷന്മാരുടെ മാരത്തൺ ഓട്ടമത്സരം പുല്ലാട് ജംഗ്ഷനിൽ സമാപിക്കും.

നെല്ലാട് ജംഗ്ഷനിൽ അബിൻ വർക്കി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.സി. ബിജിമോൾ അധ്യക്ഷത വഹിക്കും. വനിതകളുടെ മാരത്തൺ ഓട്ടമത്സരത്തിന്‍റ് ഉദ്ഘാടനം കുമ്പനാട് ജംഗ്ഷനിൽ കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വർഗീസ് ഈപ്പൻ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം സി. കെ. ശശി അധ്യക്ഷത വഹിക്കും. അഞ്ചിനു പുല്ലാട് ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ആന്‍റോ ആന്‍റണി എംപി, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ അനീഷ് വരിക്കണ്ണാമല, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് തുടങ്ങിയവർ പങ്കെടുക്കും. ചീഫ് പ്രോഗ്രാം കോഓർഡിനേറ്റർ ജേക്കബ് ഇമ്മാനുവേൽ, പബ്ലിസിറ്റി കൺവീനർ സുബിൻ നീറുംപ്ലാക്കൽ, ആൻ മണിയാറ്റ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

District News

വയോധികയെയും മകളെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ

തിരുവല്ല: ബന്ധുവായ വയോധികയെയും അവരുടെ മകളെയും വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയും, ലൈംഗിക ചുവയോടെ അപമാനിക്കുകയും ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുളിക്കീഴ് കടപ്ര പരുമല വാലുപറമ്പില്‍ താഴ്ചയില്‍ ജിജോ ജോസഫ് (39)നെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അറസ്റ്റിലായ ജിജോ 2011ല്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമ കേസിലും പ്രതിയാണ്. തന്‍റെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും എതിര്‍ത്ത് ബഹളം വച്ച പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ നിന്ന് വീണ് ബോധരഹിതയാകുകയും ചെയ്തിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ ജാമ്യത്തില്‍ ഇറങ്ങിയാണ് ഇപ്പോള്‍ ബന്ധുവായ സ്ത്രീയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നത്. ഇയാള്‍ തിരുവല്ല, പുളിക്കീഴ്, മാവേലിക്കര, പോലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പുളിക്കീഴ് എസ്ഐ പ്രബോധ് ചന്ദ്രൻ, സിപിഒമാരായ സജില്‍, രഞ്ജു, അരുണ്‍ ദാസ് അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

District News

കല്ലിങ്കൽപ്പാടത്ത് റബർകടയിൽ മോഷണം

വടക്കഞ്ചേരി: കല്ലിങ്കൽപ്പാടത്ത് റബർകടയിൽനിന്നും 25,000 രൂപ മോഷണം പോയി. സുമേഷിന്‍റെ റബർ കടയിലാണ് മോഷണം നടന്നത്. ഉച്ചയ്ക്കു രണ്ടരക്കാണ് സംഭവം. കടയുടെ ഷട്ടർ താഴ്ത്തിയിട്ട് സമീപത്തു തന്നെയുള്ള വീട്ടിൽ ഭക്ഷണം കഴിക്കാൻപോയ സമയത്താണ് മോഷണം നടന്നത്.

കടയുടെ മേശവലിപ്പിൽ സൂക്ഷിച്ച ബാഗ് സഹിതമാണ് മോഷണം പോയത്. ഭക്ഷണം കഴിച്ച് 15 മിനിറ്റിനകം സുമേഷ് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. നഷ്ടപ്പെട്ട ബാഗിൽ പണത്തിനു പുറമെ മറ്റു രേഖകളും താക്കോൽകൂട്ടവുമുണ്ടായിരുന്നു.

സമീപത്തെ സിസി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ ഒരാൾ ഈ സമയം കടയിലേക്കു കയറിപ്പോയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കാമറ ദൃശ്യങ്ങൾ സഹിതം സുമേഷ് വടക്കഞ്ചേരി പോലീസിൽ പരാതി നല്കിയിട്ടുണ്ട്.

District News

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ പുതിയ ഭരണസമിതി ചുമതലയേറ്റു

പാലക്കാട്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷന്‍റെ പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്‍റായി അഡ്വ. സുമേഷ് അച്യുതൻ എംഎൽഎയും സെക്രട്ടറിയായി ആലത്തൂർ എഎസ്എംഎച്ച്എസ്എസിലെ സ്കൗട്ട് മാസ്റ്റർ സി. ഗോപകുമാറും ചുമതലയേറ്റു.

പാലക്കാട് ഡിഇഒ ആസിഫ് അലിയാർ അധ്യക്ഷനായ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്.
യോഗത്തിൽ അസിസ്റ്റന്‍റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ നൂറുൽ അമീൻ, ലീഡർ ട്രെയിനർമാരായ നാരായണൻകുട്ടി, പാർവതി മൂസത്, വൈസ് പ്രസിഡന്‍റുമാരായ പി.എം. നൂർ മുഹമ്മദ്, എം. ശശികുമാർ, ടി.എം. സാലിഹ്, പി.പി. മുഹമ്മദ് കോയ, എ.ജി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിദ്യാർഥികേന്ദ്രീകൃതമായ വിവിധ പരിപാടികൾ നടപ്പാക്കുന്നതിനുമായി ഒരുവർഷത്തെ വാർഷിക പ്രവർത്തന പദ്ധതികൾ യോഗത്തിൽ ആസൂത്രണം ചെയ്തു.

District News

ഡൽഹിയിലെ പോലീസ് നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ്

പത്തനംതിട്ട: നീറ്റ് പരീക്ഷാ ക്രമക്കേടിന്‍റെ പേരിൽ സമരം ചെയ്ത വിദ്യാർഥികൾക്കുനേരേയുള്ള പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കുനേരേയുണ്ടായ കിരാതമായ നടപടികളിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ.

നീറ്റ് പരീക്ഷപ്പിഴവിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്‌ക്കേണ്ടതിനു പകരം അതിനെതിരേ സമരം ചെയ്യുന്ന വിദ്യാർഥികൾക്കും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അടക്കമുള്ള നേതാക്കൾക്കും എതിരേ നരേന്ദ്രമോദി സർക്കാർ നടത്തിയ കിരാതമായ പോലീസ് നടപടി ജനാധിപത്യ ധ്വംസനവും സമരം ചെയ്യുവാനുള്ള അവകശത്തിന്‍റെ നിഷേധവുമാണെന്ന് കെപിസിസി കോർ കമ്മിറ്റി അംഗം പ്രഫ. പി ജെ കുര്യൻ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നായിരുന്നു പൊതുയോഗം.

ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. സി. വി. ശാന്തകുമാർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി പി. മോഹൻരാജ്, മുൻ എംഎൽഎ കെ. ശിവദാസൻ നായർ, സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി നേതാക്കളായ എ. സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, ടി. കെ. സാജു, ഹരികുമാർ പൂതംങ്കര, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, സിന്ധു അനിൽ, റെജി തോമസ്, ജോൺസൺ വിളവിനാൽ, സജി കൊട്ടക്കാട്, കെ കെ റോയിസൺ, എസ് വി പ്രസന്നകുമാർ, രജനി പ്രദീപ്, റോജി പോൾ ദാനിയേൽ, റെനീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

District News

കോൺഗ്രസ് പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു

അടൂർ: ഡൽഹിയിൽ കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമുൾപ്പെടെയുള്ള നേതാക്കൾക്കെതിരേ പോലീസ് നടത്തിയ നടപടിയിലും നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങളിലും പ്രതിഷേധിച്ച്കോൺഗ്രസ് അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു.

ബ്ലോക്ക് പ്രസിഡന്‍റ് ആബിദ് ഷെഹീമിന്‍റെ നേതൃത്വത്തിൽ പ്രകടനമായി എത്തിയ പ്രവർത്തകർ പോസ്റ്റ് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കി അകത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. തുടർന്ന് സി. വി. ശാന്തകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ കെ.പി. റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധയോഗം സി. വി. ശാന്തകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്‍റ് ആബിദ് ഷെഹീം അധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, ഏഴംകുളം അജു, ബിജു വർഗീസ്, മണ്ണടി പരമേശ്വരൻ, നഗരസഭ ചെയർപേഴ്സൺ റീനാ ശാമുവേൽ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ. എ. ലത്തീഫ്, നിസാർ കാവിളയിൽ, ഗീത ചന്ദ്രൻ, പി. കെ. മുരളി, സുരേഷ് കുഴിവേലി, എൻ. കണ്ണപ്പൻ, സി. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

District News

റെയ്ഡിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി

ചിറ്റൂർ: ചിറ്റൂർ- തത്തമംഗലം നഗരസഭാ പരിധിയിൽ ക്ലീൻസിറ്റി മാനേജർ ആർ.എസ്. മധുവിന്‍റെ നേതൃത്വത്തിൽ 11 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മൂന്നു സ്ഥാപനങ്ങളിൽനിന്നായി 66 കിലോ നിരോധിത പ്ലാസ്റ്റിക്കുകൾ പിടിച്ചെടുക്കുകയും പിഴയീടാക്കൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

റെയ്ഡിൽ പിഎച്ച്ഐമാരായ വി. വിനയ്, എ. അനിത, എ.എ. ആദർശ്, എസ്. ഷിഫാന എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽപരിശോധന കൂടുതൽ കർശനമാക്കുമെന്നു നഗരസഭാ ചെയർപേഴ്സൺ ബി. കൃഷ്ണലീല, സെക്രട്ടറി എം.എസ്. ശ്രീരാഗ് എന്നിവർ അറിയിച്ചു.

District News

അഞ്ചുകുഴി - നാറാണംമൂഴി റോഡ് തകർച്ചയിൽ

അത്തിക്കയം: നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ അഞ്ചുകുഴി - നാറാണംമൂഴി റോഡ് പൂർണമായും തകർന്നു തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി. ചെത്തോങ്കര – അത്തിക്കയം റോഡിലെ അഞ്ചുകുഴിയിൽനിന്ന് ആരംഭിച്ച് മൂങ്ങാപ്പാറ വഴി നാറാണംമൂഴിയിൽ സംഗമിക്കുന്ന റോഡിന്‍റെ പലഭാഗങ്ങളിലും ടാറിംഗ് ഇളകി മെറ്റൽതന്നെ നഷ്ടപ്പെട്ട സ്ഥിതിയാണ്.

റോഡിന്‍റെ ഭൂരിഭാഗം ഭാഗങ്ങളിലും ടാറിംഗ് പൂർണമായും ഇളകിമാറി മെറ്റലുകൾ മാത്രമായി അവശേഷിക്കുന്ന അവസ്ഥയിലാണ്. ഇതുവഴിയുള്ള വാഹനയാത്ര അങ്ങേയറ്റം ദുഷ്കരവും അപകടം നിറഞ്ഞതുമായി മാറിയിരിക്കുകയാണ്. 15 വർഷത്തോളമായി റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന് പറയുന്നു.

നിലവിൽ വലിയ കുഴികളും കൂർത്ത മെറ്റൽ കക്ഷണങ്ങളും നിറഞ്ഞ പാതയിലൂടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. ഇരുചക്ര വാഹന യാത്രികർ മെറ്റലിൽ തെന്നിവീണ് അപകടത്തിൽപെടുന്നത് ഇവിടെ നിത്യസംഭവമായി. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടേക്ക് വരാൻ മടിക്കുകയാണ്.

റോഡിന്‍റെ പുനരുദ്ധാരണത്തിനായി നാട്ടുകാർ പലതവണ ജനപ്രതിനിധികളോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലവർഷം ശക്തമാകുന്നതോടെ ബാക്കി റോഡ് കൂടി പൂർണമായി ഒലിച്ചുപോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

വളവുകളും കയറ്റങ്ങളുമില്ലാത്ത പാത

ചെത്തോങ്കര - അത്തിക്കയം പാതയിൽ നിരവധി അപകട വളവുകളും കയറ്റവും ഉള്ളപ്പോൾ ഈ പാത ഏറെ സുരക്ഷിതമാണ്. കൊടും വളവുകളില്ല, വശങ്ങളിൽ വലിയ കുഴികളില്ല, ശബരിമല തീർഥാടക വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും സുഗമമായി യാത്ര ചെയ്യാം. വാഹനങ്ങൾ അഞ്ചുകുഴി, കരികുളം, കക്കൂടുമൺ എന്നിവിടങ്ങളിലെ കയറ്റങ്ങൾ കയറാൻ ഏറെ പ്രയാസപ്പെടുന്പോൾ അഞ്ചുകുഴി - നാറാണംമൂഴി റോഡ് പരിഹാരമാണ്. യാത്രാക്ലേശം പരിഹരിക്കാൻ റോഡിന്‍റെ റീടാറിംഗ് ജോലികൾ അടിയന്തരമായി ആരംഭിച്ച് ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.

District News

കല്ലടിക്കോട് റോട്ടറിക്ലബ് സ്ഥാനാരോഹണം

കല്ലടിക്കോട്: കല്ലടിക്കോട് റോട്ടറിക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.എ. നന്ദജൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്‍റ് ജെറിൻ ടോം അധ്യക്ഷത വഹിച്ചു.

ഡിസ്ട്രിക്ട് ഡയറക്ടർ രാജേഷ് പി. നായർ, അസിസ്റ്റന്‍റ് ഗവർണർ വിനു ജേക്കബ് തോമസ്, ഗവർണർ പ്രധിനിധി മോഹൻ, വി.കെ. തുഷാർ, ഡോ. മാത്യു കല്ലടിക്കോട്, സി.കെ. ജയശ്രീ, എ. രാജേഷ്, അനൂപ് വർക്കി, അഭിലാഷ് ജി. ആസാദ്, ഫാ. ലാലു ഓലിക്കൽ, ദേവ്ദാസ്, ആദർശ് കുര്യൻ, ജിൻസി അഭിലാഷ്, ജോനാഥൻ ജോർജ് പി. അനിൽ, പി. രവി, ഷിജു ജോർജ്,തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി സി.കെ. ജയശ്രി- പ്രസിഡന്‍റ്, വി.കെ. തുഷാർ- സെക്രട്ടറി, ആദർശ് കുര്യൻ- ട്രഷറർ, ജിൻസി അഭിലാഷ്- റോട്ടറി ആൻസ് ക്ലബ് പ്രസിഡന്‍റ്, ജോനാഥൻ ജോർജ്- റോട്ടറി ആനറ്റ്സ് പ്രസിഡന്‍റ് എന്നിവരെ തെരഞ്ഞെടുത്തു.

District News

വിള ഇൻഷ്വറൻസ് ആനുകൂല്യം വേഗത്തിലാക്കണം: ഐക്യ കർഷക സംഘം

കോന്നി: വിള ഇൻഷ്വറൻസ് പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് വേഗത്തിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർഎസ്പി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.എസ്. ശിവകുമാർ ആവശ്യപ്പെട്ടു. ഐക്യ കർഷക സംഘം കോന്നി നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വന്യജീവികൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നതു തടയാൻ വനം മന്ത്രിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ പ്രസിഡന്‍റുമാരെയും ജനപ്രതിനിധികളെയും മുൻനിർത്തി ആരംഭിച്ച നടപടികൾ കർഷകർക്ക് ആശ്വാസകരമാണെന്ന് കൺവൻഷൻ വിലയിരുത്തി.

സോളർ വേലികളുടെ നിർമാണ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ഇ-ടെൻഡറിലൂടെ പരിചയസമ്പന്നരായ കോൺട്രാക്‌ടർമാരെ കണ്ടെത്തണം. കഴിഞ്ഞ അഞ്ചു വർഷമായി സ്ഥാപിച്ച സോളർ വേലികളുടെ ഗുണനിലവാരത്തെക്കുറിച്ചും ഇതിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അഴിമതികൾ നടന്നിട്ടുണ്ടെങ്കിൽ അതേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡന്‍റ് രവിപിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പ്രഫ. ബാബു ചാക്കോ മുഖ്യപ്രഭാഷണം നടത്തി. യുടിയുസി ജില്ലാ സെക്രട്ടറി എൻ. സോമരാജൻ, ഐക്യ കർഷക സംഘം ജില്ലാ സെക്രട്ടറി ജോൺസ് യോഹന്നാൻ, ചിറ്റാർ രാധാകൃഷ്ണൻ, സുനിൽ ഏലിയാസ്, സലീൽ വയലാത്തല, പി.പി. ജോൺ, ഷാജി തിരുവല്ല, പൊടിമോൻ കെ. മാത്യു, പെരിങ്ങര രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഷൈലജ പ്രദീപ് സ്വാഗതവും സുനിൽ എലിയാസ് നന്ദിയും പറഞ്ഞു. ഐക്യ കർഷക സംഘം കോന്നി മണ്ഡലം പ്രസിഡന്‍റായി ഷൈലജപ്രദീപിനെയും സെക്രട്ടറിയായി സുനിൽ ഏലിയാസിനെയും തെരഞ്ഞെടുത്തു.

District News

സ്നേഹഭവനം സമ്മാനിച്ചു

പത്തനംതിട്ട: സ്വന്തമായി വീട് നിർമിക്കാൻ സൗകര്യമില്ലാതെ കുടിലുകളിൽ കഴിയുന്ന വിധവകളായ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിനു സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിലിന്‍റെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന 381-മത് സ്നേഹഭവനം മണ്ണടി പാണ്ടിമലപ്പുറം പനമ്പിന്‍ചിറകുഴി വിധവയായ സരസ്വതിക്കും കുടുംബത്തിനും ആയി നിർമിച്ചുനൽകി. വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവും സ്പോൺസർ സാറാമ്മ നിർവഹിച്ചു. ചടങ്ങിൽ പ്രോജക്ട് കോഓർഡിനേറ്റർ കെ.പി. ജയലാൽ, ലയൺസ് ക്ലബ് സോണൽ പ്രസിഡന്‍റ് സന്തോഷ് എം. സാം, സിന്ധു ദിലീപ്, ബിനോയി സ്കറിയ, ദിയ ജോയ് എന്നിവർ പ്രസംഗിച്ചു.

District News

പൊതുസ്ഥലത്തെ മരങ്ങളുടെ മൂല്യനിർണയാവകാശം വനംവകുപ്പിന്

പത്തനംതിട്ട: പൊതുസ്ഥലത്ത് അപകടകരമായതും വിവിധ പദ്ധതികളുടെ ഭാഗവുമായും മുറിക്കേണ്ട മരങ്ങളുടെ മൂല്യനിർണയം ഇനി വനംവകുപ്പ് നട‌ത്തും. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് അസിസ്റ്റന്‍റ് എൻജിനിയർമാർക്ക് പൊതുസ്ഥലത്തെ മരങ്ങൾ മൂല്യനിർണയം നടത്താനോ മുറിച്ചുമാറ്റാനോ അധികാരമില്ലെന്ന ഹൈക്കോട‌തി ഉത്തരവായതോടെയാണിത്.

പാലക്കാട് മണ്ണാർകാട് സ്വദേശി കെ. സതീഷ് കുമാറിന്‍റെ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് പൊതുസ്ഥലത്തെ മരങ്ങളുടെ മൂല്യനിർണയം വനംവകുപ്പ് തന്നെ നടത്തണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടത്.

സംസ്ഥാന സർക്കാർ 2024ൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുഭൂമിയിലെ മരങ്ങളുടെ മൂല്യനിർണയം വനംവകുപ്പിൽ നിന്ന് തദ്ദേശ സ്ഥാപന അസിസ്റ്റന്‍റ് എൻജിനിയർമാർക്ക് കൈമാറിയിരുന്നു. ഇത് നിയമപരമായും യുക്തിപരമായും അംഗീകാരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം. വനംവകുപ്പിലെ അസിസ്റ്റന്‍റ് കൺസർവേറ്റർക്കാണ് മരങ്ങളുടെ മൂല്യനിർണയം നടത്തേണ്ട ചുമതല.

പൊതുസ്ഥലത്തെ അപകടകരമായ മരങ്ങളുടെ ഇനം, പ്രായം, ഗുണനിലവാരം തുടങ്ങിയവ കണക്കാക്കി നിലവിൽ വില നിശ്ചയിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് അസിസ്റ്റന്‍റ് എൻജിനിയർമാരാണ്.

മരത്തിന്‍റെ ഇനം, പ്രായം, ആയുസ്, ആരോഗ്യനില, പരിസ്ഥിതി പ്രാധാന്യം, ജൈവമൂല്യം, സാമ്പത്തിക മൂല്യം എന്നിവ വിലയിരുത്തുന്നത് പൊതുമരാമത്ത് എൻജിനിയറിംഗ് ജോലി അല്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. അത്തരം വിഷയങ്ങളിൽ വനശാസ്ത്രം, സസ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ പ്രത്യേക വൈദഗ്ധ്യവും അനുഭവപരിചയവും ആവശ്യമാണ്. പൊതുമരാമത്ത് അസി.എൻജിനിയർ വനംവകുപ്പിലെ അസിസ്റ്റന്‍റ് കൺസർവേറ്റർക്ക് പകരമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ട്രീ കമ്മിറ്റികൾ നിർജീവം

തദ്ദേശ സ്ഥാപനങ്ങളിലെ ട്രീ കമ്മിറ്റികൾ നിർജീവമായതോടെ ഉദ്യോഗസ്ഥ - തടി വ്യാപാര ലോബി സജീവമായതായി ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥരും തടി ലോബികളും ചേർന്ന് പൊതുസ്ഥലത്തെ വിലപിടിപ്പുള്ള മരങ്ങൾ അപകടകരമാണെന്നു ചൂണ്ടിക്കാട്ടി മുറിക്കുകയും വില്പന നടത്തുകയും കമ്മീഷൻ കൈപ്പറ്റുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്. മഴക്കാലത്താണ് മരങ്ങൾ വ്യാപകമായി വെട്ടിമാറ്റുന്നത്.

പ്രദേശത്തെ മരങ്ങളുടെ സർവേ നടത്തുക. മരം നട്ടുപിടിപ്പിക്കുക, വെട്ടേണ്ട മരങ്ങൾക്ക് ശിപാർശ നൽകുക, അപകടാവസ്ഥയിലുള്ള മരങ്ങൾ പരിശോധിക്കുക, ഹരിതകേര പദ്ധതി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ട്രീ കമ്മിറ്റികളുടെ ചുമതലയിൽപെടുന്നത്. പ്രതിമാസ യോഗം കൂടണമെന്നാണ് ചട്ടമെങ്കിലും നടക്കുന്നില്ല. തദ്ദേശ സ്ഥാപന അധ്യക്ഷർ, സ്ഥിരം സമിതി അധ്യക്ഷർ, പൊതുമരാമത്ത് പ്രതിനിധി, വനംവകുപ്പ് പ്രതിനിധി, വില്ലേജ് ഓഫീസർ തുടങ്ങിയവർ അംഗങ്ങളാണ്.

District News

സ്കൂളുകളിൽ ചാന്ദ്രദിനാഘോഷം

കോന്നി: ഗവൺമെന്‍റ് എൽപി സ്കൂളിൽ ചാന്ദ്രദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയോടെ പരിപാടികൾക്ക് തുടക്കമായി. ചാന്ദ്രദിനത്തിന്‍റെ പ്രാധാന്യവും ബഹിരാകാശ ശാസ്ത്രത്തിന്‍റെ നേട്ടങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി.

റിട്ട.അധ്യാപകൻ വർഗീസ് മാത്യു ചാന്ദ്ര പര്യവേഷണത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ചന്ദ്രനിൽ മനുഷ്യൻ നടത്തിയ ആദ്യ കാൽവയ്പും ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രവും അദ്ദേഹം വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരുടെ വേഷം ധരിച്ച് അഭിമുഖ പരിപാടി അവതരിപ്പിച്ചു. ചാന്ദ്രയാത്രയുടെ അനുഭവങ്ങൾ, പരിശീലനം, ശാസ്ത്രത്തിന്‍റെ പ്രാധാന്യം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവർ കഥാപാത്രങ്ങളായി മറുപടി നൽകി. കൂടാതെ വിദ്യാർഥികൾ റോക്കറ്റ് നിർമിച്ചു പ്രദർശിപ്പിച്ചു.

ശാസ്ത്രബോധവും സൃഷ്ടിപരമായ ചിന്തയും വളർത്താൻ സഹായകമായ പരിപാടിയിൽ പ്രഥമ അധ്യാപിക ജെമ്മി ചെറിയാൻ, പ്രസിഡന്‍റ് എ.എസ്. ഷിജു, അധ്യാപകരായ എസ്. സാജിത, ശ്രീസൗമ്യ, ഹംദ നജീബ് തുടങ്ങിയവർ പ്രസംഗിച്ചു.

District News

ആർട്ട് ഓഫ് പേരന്‍റിംഗ് സെമിനാർ

ചിറ്റാർ: ലിറ്റിൽ ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ജുവനൈൽ ജസ്റ്റീസ് ബോർഡ് വിത്ത് പ്രോഗ്രാമിന്‍റെ ഭാഗമായി സ്കൂൾ ജൂണിയർ റെഡ്ക്രോസ് യൂണിറ്റ് സെമിനാർ നടത്തി. ജില്ലയിലെ ജൂണിയർ റെഡ്ക്രോസ് യൂണിറ്റുകളുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിത്ത് പ്രോഗ്രാമിലെ ആദ്യ പരിപാടിയായിരുന്നു ഇത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷാ കുമാരി അധ്യക്ഷത വഹിച്ചു. അക്കാഡമിക് ഡയറക്‌ടർ ആദർശ വർമ, ജെ ആർ സ്കൂൾ കൗൺസിലർ ഷീജ തുടങ്ങിയവർ പ്രസംഗിച്ചു.

ആർട്ട് ഓഫ് പേരന്‍റിംഗ് എന്ന വിഷയത്തിൽ ജെജെ ബോർഡ് മെംബർ ഷാൻ രമേശ് ഗോപൻ, കുട്ടികളുമായി ബന്ധപ്പെട്ട നിയമ സംവിധാനങ്ങൾ എന്ന വിഷയത്തിൽ ജെജെ ബോർഡ് മെംബർ എം.എസ്. ദീപ എന്നിവർ വിഷയാവതരണം നടത്തി.

District News

ചാന്ദ്ര എക്സ്പോ ഉദ്ഘാടനം

തിരുവല്ല: ഇരുവള്ളിപ്ര സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാചരണം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമിച്ച ചാന്ദ്ര അറിവിന്‍റെ വിവിധ നിർമിതി പ്രദർശനത്തിന്‍റെ ഉദ്ഘാടനം ഹയർ സെക്കൻഡറി ശാസ്ത്ര അധ്യാപകൻ ടൈറ്റസ് ജോർജ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശാലു ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

സയൻസ് ക്ലബ് കോഓർഡിനേറ്റർ സിബി സ്റ്റീഫൻ, ശാസ്ത്ര അധ്യാപകർ എന്നിവർ നേതൃത്വം നൽകി. ടെലിസ്കോപ്പ്, ബഹിരാകാശ നീരിക്ഷണ പഠന ആപ്ലികേഷൻ സ്റ്റെലെരീയം എന്നിവയുടെ പരിചയപ്പെടുത്തൽ കുട്ടികൾക്കു നവ്യ അനുഭവമായി.

District News

തെരുവുനായ പ്രശ്നം: പ്രതിഷേധം വ്യാപകം

അടൂർ: തെരുവുനായ പ്രശ്നത്തിൽ അധികൃതർ നടപടിയെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ചയ്ക്കിടെ 13 പേർക്കാണ് ഏഴംകുളം മേഖലയിൽ തെരുവുനായ്ക്കളുടെ കടിയേറ്റത്.

ശനിയാഴ്ച തൊടുവക്കാട്ട് ഒന്നര വയസുകാരനെ നായക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. പിന്നാലെ ഞായറാഴ്ച ഏഴംകുളം ടൗണിന് സമീപം പത്തോളം പേരെ തെരുവ് നായ കടിച്ചു. ഇതേ നായ അറുകാലിക്കൽ പടിഞ്ഞാറ് ഭാഗത്ത് മറ്റ് നായ്ക്കളെയും കടിച്ചതായി പറയുന്നു. നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കുട്ടികളെ സ്കൂളിലേക്ക് കാൽനടയായി അയയ്ക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്. വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഏഴംകുളത്തെ തെരുവുനായ പ്രശ്നത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് - എം ഏഴംകുളം മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ നടത്തി. കേരള കോൺഗ്രസ്- എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഡോ. വർഗീസ് പേരയിൽ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം തോമസ് മാത്യു അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി എ.സി. ബോസ്, ആർജെഡി മണ്ഡലം സെക്രട്ടറി ശശികുമാർ താന്നിക്കൽ, സാം വാഴോട്ട്, ബിനോയ് കുഴിവിള, ടിബി കുരിശുമൂട്ടിൽ, സജി തോമസ്, ഗോപിനാഥപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

District News

വൈഎംസിഎ വജ്ര ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

തിരുവല്ല: സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെയും ജീവകാരുണ്യ ഇടപെടലുകളിലൂടെയും മതാതീത മാനവികതയുടെ മാതൃകയായി വൈഎംസിഎ വളർന്നത് ക്രിസ്തുസ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെയാണെന്ന് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തിരുവല്ല വൈഎംസിഎയുടെ വജ്രജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയും മനുഷ്യസ്നേഹവും സമന്വയിപ്പിച്ച പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്‍റെ സമഗ്രവളർച്ചയിൽ ശ്രദ്ധേയമായ പങ്കുവഹിക്കാൻ വൈഎംസിഎയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.

ജാതി, മത, വർഗ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യനെ ചേർത്തുപിടിക്കുന്ന സേവനങ്ങളാണ് വൈഎംസിഎയുടെ മുഖമുദ്ര. ആശയറ്റവർക്കും നിരാശയിലായവർക്കും പ്രത്യാശയും ആശ്വാസവും പകരുന്ന പ്രവർത്തനങ്ങളാണ് ഒരു സമൂഹത്തിന്‍റെ യഥാർഥ ശക്തിയെന്നും ദുരിതമനുഭവിക്കുന്നവരുടെ ജീവിതത്തിലേക്ക് കരുതലും കരുണയും എത്തിക്കുന്ന സേവനങ്ങളിലൂടെ വൈഎംസിഎ മാനവികതയുടെ പ്രകാശമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വജ്രജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ വർഗീസ് മാമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹസന്ദേശം നൽകി. കേരള റീജിൺ ചെയർമാൻ പ്രഫ. അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്‍റ് പ്രഫ. ഇ. വി. തോമസ്, ദേശീയ നിർവാഹക സമിതി അംഗം ജോ ഇലത്തിമൂട്ടിൽ, ദേശീയ എക്യൂമെനിക്കൽ ആൻഡ് ഇന്‍റർ റിലിജിയസ് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്ക, സബ് റീജിൺ ചെയർമാൻ ജോജി പി. തോമസ്, ജൂബിലി കമ്മിറ്റി വൈസ് ചെയർമാൻ സാജൻ വർഗീസ്, ജനറൽ കൺവീനർ പ്രഫ. കുര്യൻ ജോൺ, കൺവീനർ ഇ.എ. ഏലിയാസ്, വൈഡബ്ല്യുസിഎ പ്രസിഡന്‍റ് ഐറിൻ കോശി, പ്രഫ. പി.എസ്. സഖറിയ, ജൂവാൻ തോമസ്, ലോണി ടൈറ്റസ്, റോയിസ് മാത്യു, സെക്രട്ടറി ജോയി ജോൺ എന്നിവർ പ്രസംഗിച്ചു.

തിരുവല്ല എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട വൈഎംസിഎ മുൻ പ്രസിഡന്‍റ് വർഗീസ് മാമ്മൻ, വൈഎംസിഎ ദേശീയ നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോ ഇലത്തിമൂട്ടിൽ, ലിനോജ് ചാക്കോ, ജൂബിൻ ജോൺ, സ്ത്രീശക്തി പുരസ്കാര ജേതാവ് സീന സാറാ മജ്നു, സുനിൽ കോശി ജോർജ് (ടേബിൾ ടെന്നീസ് വെട്രിൻ ചാമ്പ്യൻ), ചെറിയാൻ എൻ. കൊച്ചി ഇന്‍റർ സ്കൂൾ സംസ്ഥാന ചാമ്പ്യൻ, വികാസ് സ്കൂൾ പ്രിൻസിപ്പൽ ലത രാജേഷ്, സെക്രട്ടറി ജോയി ജോൺ എന്നിവരെ ആദരിച്ചു.

District News

ഹൈക്കോടതി പറഞ്ഞിട്ടും ഓട്ടോസ്റ്റാൻഡ് മാറ്റുന്നില്ല; വ്യാപാരികൾ പ്രതിസന്ധിയിൽ

ഏറ്റുമാനൂർ: ഹൈക്കോടതി ഉത്തരവിട്ടിട്ടും വ്യാപാര സ്ഥാപനത്തിന് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാൻഡ് മാറ്റുന്നില്ലെന്ന പരാതി.

അതിരമ്പുഴ ടൗൺ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിനെതിരേയാണ് വ്യാപാര സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഉടമയും വ്യാപാരിയുമായ മാത്തുക്കുട്ടി മാങ്കോട്ടിൽ പരാതി ഉന്നയിക്കുന്നത്.

വ്യാപാര സ്ഥാപനത്തിന് തടസമായ ഓട്ടോ സ്റ്റാൻഡ് മാറ്റണമെന്ന ഉടമയുടെ ഹർജിയിൽ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പഞ്ചായത്തോ മറ്റ് അധികൃതരോ കോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് വ്യാപാരിയുടെ പരാതി.

തിരക്കേറിയ കോട്ടയം-ഏറ്റുമാനൂർ പിഡബ്ല്യുഡി റോഡിനോട് ചേർന്നാണ് ഓട്ടോ സ്റ്റാൻഡ്. വ്യാപാര സ്ഥാപനങ്ങളോടു ചേർന്നുള്ള അനധികൃത പാർക്കിംഗ് കച്ചവടത്തെ ബാധിക്കുന്നതായും പല വ്യാപാര സ്ഥാപനങ്ങളും നിർത്തിപോയതായും വ്യാപാരികളും പറയുന്നു.

വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് മൂലം ഉപഭോക്താക്കൾക്ക് വ്യാപാര സ്ഥാപനത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല.

വാഹനങ്ങളിൽ എത്തുന്ന ഉപഭോക്താക്കളെ ഓട്ടോ ഡ്രൈവർമാർ കൂട്ടമായിയെത്തി അധിക്ഷേപിക്കുന്നുവെന്നും വ്യാപാരികൾ പരാതിപ്പെട്ടിരുന്നു.ഹൈക്കോടതി ഉത്തരവ് വന്ന് ആറ് മാസമായിട്ടും വിധി നടപ്പാകാത്തതിനാൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികൾ പറഞ്ഞു.

District News

കൂരോപ്പട ബാങ്കിനെതിരേ വ്യാജപ്രചാരണം നിയമനടപടിയുമായി ഭരണസമിതി

പാമ്പാടി: കൂരോപ്പട സഹകരണ ബാങ്കിന്‍റെ മറ്റപ്പള്ളി ശാഖയിലെ താത്കാലിക സ്വീപ്പർ ജ്യോത്സന തോമസും കുടുംബവും ജീവനൊടുക്കിയ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ബാങ്ക് ഭരണസമിതി. ദാരുണ സംഭവത്തിന് പിന്നാലെ ബാങ്കിനെയും ജീവനക്കാരെയും ബന്ധപ്പെടുത്തി ചില കേന്ദ്രങ്ങൾ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്‍റ് അറിയിച്ചു. മരണപ്പെട്ട ജ്യോത്സനയ്ക്കും ഭർത്താവിനും ബാങ്കിന്‍റെ മറ്റപ്പള്ളി ശാഖയിൽ ഏതാനും ചിട്ടികൾ മാത്രമാണുണ്ടായിരുന്നത്. ഇതല്ലാതെ ബാങ്കുമായി മറ്റ് യാതൊരുവിധ സാമ്പത്തിക ഇടപാടുകളോ ബാധ്യതകളോ ഉണ്ടായിരുന്നില്ല. വസ്തുത ഇതായിരിക്കെ, ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ വഴിയും മറ്റും പ്രചരിപ്പിക്കുന്നത്. നാടിന്‍റെ വികസനത്തിൽ സ്തുത്യർഹമായ പങ്ക് വഹിച്ച് പ്രവർത്തിക്കുന്ന ബാങ്കിന്‍റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് ചിലർ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരേ പാമ്പാടി പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

കുറ്റക്കാർക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സഹകാരികളുടെയും നാട്ടുകാരുടെയും നിർലോപമായ പിന്തുണയോടെയാണ് ബാങ്ക് സാമ്പത്തികസ്ഥിരത കൈവരിച്ചത്. സഹകരണ നിയമം അനുശാസിക്കുന്ന നിക്ഷേപ, വായ്പ, കരുതൽ ധന അനുപാതം ബാങ്ക് കർശനമായി പാലിക്കുന്നുണ്ട്. ഇടപാടുകാരുടെ താത്പര്യങ്ങൾ പൂർണമായും സംരക്ഷിക്കാൻ പ്രാപ്തിയുള്ള സ്ഥാപനമാണിത്. അംഗങ്ങൾക്ക് ഡിവിഡന്‍റ് നൽകി ലാഭകരമായി പ്രവർത്തിക്കുന്ന ബാങ്കിനെതിരായ വ്യാജപ്രചാരണങ്ങളിൽ ഇടപാടുകാർ വഞ്ചിതരാകരുതെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.

ജ്യോത്സനയുടെയും കുടുംബത്തിന്‍റെയും ആത്മഹത്യ സംബന്ധിച്ച് അധികാരികളുടെ ഭാഗത്തുനിന്ന് സത്യസന്ധമായ അന്വേഷണം ഉണ്ടാകണം. ദുരന്തത്തിന് പിന്നിലെ വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരണമെന്നും ബാങ്ക് പ്രസിഡന്‍റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് ബിജെപി

പാമ്പാടി: കൂരോപ്പടയിലെ കൂട്ട ആത്മഹത്യ സംബന്ധിച്ച ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് ബിജെപി അയർക്കുന്നം മണ്ഡലം കമ്മിറ്റി. ധനകാര്യ സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരിയായ മരിച്ച ജ്യോത്സനയ്ക്ക് ചിട്ടി നടത്തിപ്പിൽ ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായി ആരോപണമുണ്ട്. ബാങ്കുകളിൽനിന്ന് വായ്പയെടുത്തിട്ടുള്ളതായും പറയപ്പെടുന്നു. ഈ തുകകൾ എന്തിനു വിനിയോഗിച്ചു എന്നുള്ള കാര്യത്തിലും ദുരൂഹതയുണ്ട്. കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്തിട്ടും അന്വേഷിക്കാതിരുന്ന പുതുപ്പള്ളി എംഎൽഎ, ഒരു മുൻ മന്ത്രി എന്നിവർക്ക് സംഭവം മൂടിവയ്ക്കുന്നതിൽ പങ്കുണ്ടെന്നു സംശയിക്കുന്നതായി മണ്ഡലം പ്രസിഡന്‍റ് സി.ജി. ഗോപകുമാർ പറഞ്ഞു.

ജ്യോത്സനയുടെ മകൾ മരിയ തോമസിന്‍റെ ബുക്കിൽനിന്ന് കണ്ടെടുത്തു എന്ന് പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പും മരണമൊഴിയും ധനകാര്യ സ്ഥാപനത്തിന്‍റെ ചിട്ടി പാസ് ബുക്കുകളും പുറത്തു കൊണ്ടുവരണം. സ്ഥാപനത്തിലെ മേലുദ്യോഗസ്ഥയ്ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്‍റെ സത്യാവസ്ഥ അധികൃതർ വ്യക്തമാക്കണം. വ്യക്തമായ ഉത്തരം കിട്ടാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്ന് മണ്ഡലം പ്രസിഡന്‍റ് സി.ജി. ഗോപകുമാർ, കൂരോപ്പട പഞ്ചായത്ത്‌ പ്രസിഡന്‍റ് വർഗീസ് താഴത്ത്, ജനറൽ സെക്രട്ടറി കെ.കെ. രാജൻ എന്നിവർ അറിയിച്ചു.

District News

സന്തോഷ് വിടപറഞ്ഞു; സിനിയുടെ സന്തോഷം മാഞ്ഞു

അതിരമ്പുഴ: ശയ്യാവലംബിയായി നീണ്ട 17 വർഷം സിനിയുടെ സ്നേഹപരിചരണം ഏറ്റുവാങ്ങിയ സന്തോഷ് വിട ചൊല്ലി. വിവാഹത്തിന്‍റെ സന്തോഷ നാളുകളിൽ തന്നെ ശയ്യാവലംബിയായ സന്തോഷിന്‍റെ സർവവുമായി ഭാര്യ സിനി ഇക്കാലമത്രയും കിടക്കയ്ക്കരികേ തന്നെയായിരുന്നു.

തടിവെട്ട് തൊഴിലാളിയായിരുന്നു അതിരമ്പുഴ മറാമ്പിൽ തടത്തിൽ സന്തോഷ് കുര്യൻ. ജോലിക്കിടെ മരം വീണ് നട്ടെല്ലിന് പരിക്കേറ്റ സന്തോഷ് കഴിഞ്ഞ 17 വർഷമായി കിടപ്പിലായിരുന്നു. അപകടത്തിന് മൂന്നു മാസം മുമ്പായിരുന്നു സന്തോഷിന്‍റെ വിവാഹം. സ്ലീവാപുരം ഇടത്തിനാൽ കുടുംബാംഗമായ സിനി അന്നു മുതൽ സന്തോഷിനെ ശുശ്രൂഷിച്ച് ഒപ്പമുണ്ട്. കുടുംബ ജീവിതത്തിന്‍റെ സന്തോഷമുഹൂർത്തങ്ങളെല്ലാം നഷ്ടപ്പെട്ട ദമ്പതികൾക്ക് പരിധിയില്ലാത്ത സ്നേഹസമർപ്പണത്തിന്‍റെ ഉദാത്ത മാതൃകയാകാൻ കഴിഞ്ഞു.

ചങ്ങനാശേരി ആർച്ച്ബഷപ് മാർ തോമസ് തറയിൽ കഴിഞ്ഞ ദിവസം സന്തോഷിനെ സന്ദർശിക്കാൻ എത്തിയിരുന്നു. സന്തോഷിന്‍റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ നടന്നു.

District News

പ്രവേശനപരീക്ഷാ ക്രമക്കേട് ആശങ്കകള്‍ക്കു പരിഹാരം വേണമെന്ന് യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്

കോട്ടയം: മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ യുവജനങ്ങളും വിദ്യാര്‍ഥികളും ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാധ്യമവിഭാഗം പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത. ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിഷയത്തിന്‍റെ ഗൗരവം സൂചിപ്പിക്കുന്നു. കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും തുടര്‍ന്നുണ്ടായ പരീക്ഷാ റദ്ദാക്കലുകളും ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയുമാണ് മാനസികമായി തളര്‍ത്തിയത്. സ്വപ്നങ്ങള്‍ തകര്‍ന്ന് ആത്മഹത്യ ചെയ്ത പിഞ്ചുമക്കളും അവരുടെ കണ്ണീരണിഞ്ഞ കുടുംബങ്ങളും നമ്മുടെ മനഃസാക്ഷിക്കു മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. അറിവിന്‍റെ പുസ്തകത്താളുകളില്‍ അഴിമതിയുടെ കറപുരളുന്നത് പുരോഗമന സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. വിദ്യാഭ്യാസമേഖല പൂര്‍ണമായും സുതാര്യവും അഴിമതിരഹിതവുമാകണമെന്ന തികച്ചും ന്യായമായ ആവശ്യത്തെ കേള്‍ക്കാനും അനുഭാവപൂര്‍വം പരിഗണിക്കാനും അധികൃതര്‍ അടിയന്തരമായി തയാറാകേണ്ടതുണ്ടെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

പ്രതിഷേധങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബിഷപ് ഡോ. മലയില്‍ സാബു

കോട്ടയം: രാജ്യത്തെ ദേശീയ പ്രവേശനപരീക്ഷാ ക്രമക്കേടുകളില്‍ വേദനയുണെന്നും യുവജനങ്ങളും വിദ്യാര്‍ഥികളും നടത്തുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍. വിദ്യാഭ്യാസ സംവിധാനത്തിന്‍റെ സുതാര്യതയും നീതിയും തകര്‍ക്കുന്ന പ്രവേശനപരീക്ഷാ ക്രമക്കേടുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ആശങ്ക അറിയിക്കുന്നതായും യുവജനങ്ങളുടെ ആത്മവിശ്വാസത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ച പരീക്ഷാ ക്രമക്കേടുകളെ ശക്തമായി അപലപിക്കുന്നതായും ബിഷപ് പറഞ്ഞു.

പ്രവേശനപരീക്ഷാ ക്രമക്കേടുകളെ സംബന്ധിച്ചുയര്‍ന്നുവന്ന ആരോപണങ്ങളില്‍ സമഗ്രവും സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി തെറ്റുകള്‍ക്ക് ഉത്തരവാദികളായവരെ നീയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. ഭരണപരമായ വീഴ്ചകളുടെയും അനാസ്ഥകളുടെയും ഇരകളായി യുവജനങ്ങളുടെ ഭാവി തകര്‍ക്കപ്പെടരുതെന്നും ബിഷപ് പറഞ്ഞു.

District News

പോലീസ് ഉദ്യോഗസ്ഥന്‍റെ കാർ മോഷ്‌ടിക്കാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ചിങ്ങവനം: പോലീസ് സ്‌റ്റേഷനു മുന്നിലെ റോഡരികില്‍ പാർക്ക് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍റെ വാഹനം മോഷ്‌ടിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ സിറാജുള്‍ ഇസ്‌ലീമി(24)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന ലോറിയില്‍നിന്നു സാധനങ്ങളെടുത്ത ശേഷമാണ് പ്രതി കാർ മോഷ്‌ടിക്കാനായി പ്രതി എത്തിയത്. കാറിന്‍റെ ചില്ലുകള്‍ തല്ലിത്തകർത്തു കാറിലുണ്ടായിരുന്ന പണവും മൊബൈലും എടുത്തതിനു ശേഷം മോഷണശ്രമം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

സംഭവത്തെത്തുടർന്ന് പ്രദേശത്തെ അൻപതോളം സിസിടിവി കാമറ പരിശോധിച്ചാണ് പ്രതിയായ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതിയെ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിങ്ങവനം എസ്എച്ച്‌ഒ എസ്. പ്രദീസ്, എസ്ഐമാരായ പ്രവീണ്‍, എസ്. കൃഷ്ണകുമാർ, സിവില്‍ പോലീസ് ഓഫീസർമാരായ സുമേഷ്, സാല്‍ബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.‍

District News

പുതിയ ചെയര്‍പേഴ്‌സനായി പാലായില്‍ കരുനീക്കങ്ങള്‍

കോട്ടയം: നഗരസഭയില്‍ യുഡിഎഫ് ഭരണം നഷ്ടമായതോടെ പുതിയ ഭരണസമിതി രൂപീകരണത്തിനുള്ള കരുനീക്കങ്ങള്‍ സജീവമായി. നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ നീക്കങ്ങളാണ് നിര്‍ണായകം.
വിപ്പ് ലംഘിച്ച് വോട്ടു ചെയ്ത കോണ്‍ഗ്രസിലെ നാല് അംഗങ്ങള്‍ക്ക് പുതിയ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാമെന്ന് കേരള കോണ്‍ഗ്രസ്-എം പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ബിജു പാലൂപ്പടവനും കോണ്‍ഗ്രസ് അംഗം ചെയര്‍പേഴ്‌സനാകുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായിരുന്ന ടോണി തൈപ്പറമ്പിലും പറഞ്ഞതോടെയാണു ചര്‍ച്ചകള്‍ സജീവമായത്.
കോണ്‍ഗ്രസ് ചെയര്‍പേഴ്‌സനു പുറമെനിന്നുള്ള പിന്തുണയാണു കേരള കോണ്‍ഗ്രസ്-എം ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസ് അംഗമായ ആളെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫില്‍ സിപിഎം തയാറായില്ലെങ്കിലും ഭൂരിപക്ഷത്തിനു കുഴപ്പമുണ്ടാകില്ല. 26 അംഗ നഗരസഭയില്‍ 14 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഭരിക്കാം.

കോണ്‍ഗ്രസ് പുറത്താക്കിയ നാല് അംഗങ്ങളും കോണ്‍ഗ്രസ് വിമത മായാ രാഹുലും കൂടി അഞ്ച് അംഗങ്ങളുണ്ട്. കേരള കോണ്‍ഗ്രസ്-എമ്മിനു 10 അംഗങ്ങളുമുണ്ട്. പുതിയ നീക്കം കേരള കോണ്‍ഗ്രസ്- എമ്മിന്‍റെ യുഡിഎഫിലേക്കുള്ള രാഷ്ട്രീയ പ്രവേശനമായി കാണുന്നവരുമുണ്ട്. അത്തരം കാര്യങ്ങള്‍ പാലായില്‍ ചര്‍ച്ചയാക്കേണ്ടെന്നും പാലായെ അനാഥമാക്കാതെ വികസന കാര്യത്തിനായി പിന്തുണ നല്‍കുന്നുവെന്നുമാണ് കേരള കോണ്‍ഗ്രസ്-എം ഉന്നത വൃത്തങ്ങള്‍ പറയുന്നത്.

വൈസ്‌ചെയര്‍പേഴ്‌സന്‍ മായാ രാഹുലിനെ ചെയര്‍പേഴ്‌സനാക്കി പുറമേനിന്നു പിന്തുണയ്ക്കാനാണു കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ ആലോചന. ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. വൈസ് ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ്- എമ്മിനു നല്‍കാന്‍ കോണ്‍ഗ്രസിലെ വിമത കൗണ്‍സിലര്‍മാര്‍ക്ക് എതിര്‍പ്പില്ല.

ഇക്കാര്യത്തിലും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. നിലവിലെ ഭരണസമിതിക്കെതിരേ ശക്തമായി രംഗത്തുവന്ന ടോണി തൈപ്പറമ്പില്‍, ബിജു തോമസ് എന്നിവര്‍ക്കും എന്തെങ്കിലും സ്ഥാനങ്ങള്‍ നല്‍കിയേക്കും. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ലിസിക്കുട്ടി മാത്യു, രജിത പ്രകാശ്, ടോണി തൈപ്പറമ്പില്‍, ബിജു മാത്യൂസ് എന്നിവരാണ് വിപ്പ് ലംഘിച്ച് സഭയില്‍ ഹാജരായതും എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതും.

വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി അച്ചടക്ക നടപടിയുമായി പാര്‍ട്ടി നേതൃത്വം മുന്നോട്ടുപോകുമോ എന്നത് കാത്തിരുന്നു കാണേണ്ടി വരും. ചെയര്‍പേഴ്സണ്‍ സ്ഥാനം വനിതയ്ക്ക് ആയതിനാല്‍ ലിസിക്കുട്ടി മാത്യു, രജിത പ്രകാശ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു‌വരാനും സാധ്യതയുണ്ട്.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെതിരേ മത്സരിച്ചു വിജയിച്ച മായാ രാഹുലിനെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നിര്‍ദേശിക്കാനുള്ള സാധ്യത കുറവാണ്. വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നിര്‍ദേശിക്കുന്ന ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിന് സ്വീകാര്യയാകുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.

കസേര നഷ്ടമായെങ്കിലും പാലായിലെ രാഷ്‌ട്രീയ പോരാട്ടം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന സൂചനയാണ് സ്വതന്ത്ര മുന്നണിയും നല്‍കുന്നത്. അവിശ്വാസത്തെ പിന്തുണയ്ക്കാത്ത യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പിന്തുണ തുടര്‍ന്നും നേടാന്‍ സ്വതന്ത്ര കൂട്ടായ്മ ശ്രമിക്കുന്നുണ്ട്.

District News

പ്രതിഷേധിച്ചു

കോട്ടയം: രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി അടക്കമുള്ള എംപിമാരെയും തെരുവില്‍ കൈയേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചു കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്‍കം ടാക്‌സ് ഓഫീസിനു മുന്നില്‍ പ്രതിഷേധ യോഗം നടത്തി. സെറ്റോ ജില്ലാ ചെയര്‍മാന്‍ രഞ്ജു കെ. മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ആര്‍.എല്‍. ശ്യാംരാജ് അധ്യക്ഷത വഹിച്ചു. ടി.എസ്. അന്‍സാരി, അരുണ്‍കുമാര്‍, മാത്തുക്കുട്ടി കുരുവിള, ഷീജ ബീവി, സാബു ജോസഫ്, ഒ.എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

അയർക്കുന്നം: പാർലമെന്‍റ് മാർച്ചിലെ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അയർക്കുന്നം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടങ്ങൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ അനീഷ് അന്ത്രയോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്‍റ് രഞ്ജിത്ത് ബിജു അധ്യക്ഷനായി.

പാമ്പാടി: രാഹുൽ ഗാന്ധിക്കു നേരേ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് പാമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി ടൗണിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്‍റ് കെ.ആർ. ഗോപകുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ജയ്ജി പാലക്കലോടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷേർലി തര്യൻ, പഞ്ചായത്ത്‌ പ്രസിഡന്‍റ് സിജു കെ. ഐസക്, ജില്ലാ പഞ്ചായത്തംഗം പി.എസ്. ഉഷാകുമാരി, ഐഎൻടിയുസി മണ്ഡലം പ്രസിഡന്‍റ് എൻ.ജെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

പള്ളിക്കത്തോട്: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള എംപിമാരെയും മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോജി മാത്യു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ സുനിൽ മാത്യു, സുമേഷ് കെ. നായർ, ബെന്നി ഒഴുക, സൗമ്യ ടീച്ചർ, ലൈസമ്മ സണ്ണി, സുരജ്, പി.ജെ. ഏബ്രഹാം, സാജു മറ്റം, ഇ.വി. തോമസ്, ജോഷിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

District News

വിവര്‍ത്തന ശില്പശാല നടത്തി

കോട്ടയം: ബിസിഎം കോളജിലെ ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിന്‍റെയും എംജി യൂണിവേഴ്സിറ്റിയുടെയും ആഭിമുഖ്യത്തില്‍ വിവര്‍ത്തന ശില്പശാല സംഘടിപ്പിച്ചു. സാഹിത്യ അക്കാദമി മുന്‍ എഡിറ്റര്‍ ഡോ. എ.ജെ. തോമസ്, പെന്‍ഗ്രാന്‍റ് അവാര്‍ഡ് ജേതാവ് ഡോ. വൃന്ദ വര്‍മ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഡോ. കെ.വി. തോമസ്, പൊന്നു ലിസ് മാളിയേക്കല്‍, ഡോ. നിത്യ മറിയം ജോണ്‍, ആന്‍സി സിറിയക്, ആന്‍മരിയ സാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലയില്‍ അധ്യാപകരും ഗവേഷക വിദ്യാര്‍ഥികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ അന്‍പതിലധികം പേര്‍ പങ്കെടുത്തു.

Latest News

Corehub Up