Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeepikaNEws

അതിശക്തമായ മഴ: പത്ത് ജില്ലകളിൽ നാളെ സമ്പൂർണ അവധി; രണ്ട് ജില്ലകളിൽ ഭാഗികം, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമ്പൂർണ അവധിയും രണ്ടു ജില്ലകളിൽ ഭാഗിക അവധിയും പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി വൈകിയും ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ അവധി പ്രഖ്യാപനങ്ങൾ വന്നതോടെ മുൻകരുതൽ നടപടിയെന്നോണം ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും ജാഗ്രതാ നിർദേശം കർശനമാക്കിയിട്ടുണ്ട്.

ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ 10 ജില്ലകളിലാണ് പൂർണമായും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾ, ട്യൂഷൻ സെന്‍ററുകൾ, പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പഠനകേന്ദ്രങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലകളും വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂർ, വയനാട് ജില്ലകളിൽ നിയന്ത്രിത അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധിയുള്ളതെങ്കിലും ഇവിടെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമായിരിക്കും അവധി. മലയോര മേഖലകളിലും നദീതീരങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർമാർ നിർദേശിച്ചു.

District News

പൊതുഗതാഗത രംഗത്ത് സമഗ്ര മാറ്റം കൊണ്ടുവരും: മാത്യു കുഴല്‍നാടന്‍

മൂവാറ്റുപുഴ : മണ്ഡലത്തിലെ പൊതുഗതാഗത രംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ വേണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇതു സംബന്ധിച്ചു കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രമോജ് ശങ്കറുമായി എംഎല്‍എ ഇന്നലെ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയില്‍ എംഡിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ബാക്കി വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാൻ ഇടപ്പെടണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. എംഎല്‍എ ഫണ്ടില്‍ നിന്നും 4.25 കോടി ചെലവഴിച്ചു നിര്‍മിച്ച പുതിയ ഷോപ്പിംഗ് കോംപ്ലക്‌സിലെ മുറികള്‍ ഇതുവരെ വാടകയ്ക്ക് നല്‍കി തുടങ്ങിയിട്ടില്ല. പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു വൈദ്യുതീകരണം പൂര്‍ത്തിയാകാത്തതാണ് മുറികള്‍ തുറന്നു നല്‍കുന്നതിനുള്ള പ്രധാന തടസമാകുന്നത്. മുറികള്‍ വാടകയ്ക്ക് നല്‍കി തുടങ്ങിയാല്‍ കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാന സാധ്യത ഒരുക്കുമെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.

വിഷയങ്ങളിലെല്ലാം വകുപ്പിന്‍റെ കൃത്യമായ ഇടപെടല്‍ എംഎല്‍എ അഭ്യര്‍ഥിച്ചു. മൂവാറ്റുപുഴയിലെ പൊതുഗതാഗത രംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനു ട്രാന്‍സ്പോര്‍ട്ട് മാനേജ്‌മെന്‍റ് കമ്മിറ്റി യോഗം ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുമെന്നും എംഎല്‍എ അറിയിച്ചു.
മണ്ഡലത്തില്‍ കൂടുതല്‍ ബസുകളും ജീവനക്കാരെയും അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.

District News

ആവോലിയില്‍ 37 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആറ് സെന്‍റ് വീതം

മൂവാറ്റുപുഴ: പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ ആദിവാസി പുനരധിവാസ വികസന മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതിനുള്ള ബെനിഫിഷ്യറി ഐഡന്‍റിഫിക്കേഷന്‍ കമ്മിറ്റി യോഗവും പ്ലോട്ട് നറുക്കെടുപ്പും പൂര്‍ത്തിയായി. മൂവാറ്റുപുഴ താലൂക്കിലെ ആവോലി പഞ്ചായത്തില്‍ വാങ്ങിയ സ്ഥലത്ത് നിന്ന് 37 കുടുംബങ്ങള്‍ക്കാണ് ആറ് സെന്‍റ് വീതം ഭൂമി അനുവദിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കുള്ള പട്ടയം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക അറിയിച്ചു. ടിആര്‍ഡിഎം ലാന്‍ഡ് ബാങ്ക് പദ്ധതിയിലുള്‍പ്പെടുത്തി 1,81,99,285 രൂപ ചെലവഴിച്ചാണ് ആവോലിയില്‍ 2.8 ഏക്കര്‍ സ്ഥലം വാങ്ങിയത്.

ആകെ സ്ഥലത്തിന്‍റെ 20 ശതമാനം ഭാഗം പൊതുഇടമായി തിരിക്കുകയും എല്ലാ പ്ലോട്ടുകളിലേക്കും വഴി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി ലഭിച്ച ഓരോ കുടുംബത്തിനും വീട് നിര്‍മാണത്തിനായി ടിആര്‍ഡിഎം പദ്ധതി വഴി ആറുലക്ഷം വീതം ലഭ്യമാക്കും. തുക ഉപയോഗിച്ച് സ്വന്തമായോ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയോ വീടുപണിയാം.

District News

ചെല്ലാനത്ത് നിരവധി വീടുകളിൽ വെള്ളം കയറി

ചെല്ലാനം : കടൽ ശക്തിയായി ഇളകിയതോടെ കണ്ണമാലിയിലും ചെറിയകടവിലും കടൽ കയറ്റം ശക്തമായി. നിരവധി വീടുകളും സമീപ പറമ്പുകളും വെള്ളത്തിലായി.

കടൽഭിത്തി തീർത്തും തകർന്നു കിടക്കുന്നയിടങ്ങളിലാണ് കടൽ കയറുന്നത്. ചെല്ലാനം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കണ്ണമാലി , ചെറിയകടവ് തുടങ്ങിയ തീരദേശങ്ങളിൽ പല ഭാഗങ്ങളിലും ജിയോ ബാഗുകളും മണൽ വാടയും നിർമിച്ച് പ്രതിരോധിച്ചതുമൂലം കടൽക്കയറ്റത്തെ ചെറിയരീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞു. എന്നാൽ കടൽക്ഷോഭം കൂടുതൽ ശക്തിയായാൽ ഈ പ്രതിരോധങ്ങളെക്കെ തകർന്നടിയും. തോരാതെ പെയ്യുന്ന മഴ മൂലം കടൽ അതിശക്തമായി ഇളകി ഇരിക്കുകയാണ്.

ഇന്നലെ രാവിലെ മുതൽ തന്നെ കടൽ പ്രക്ഷുബ്ദ്ധമാണ്. രാവിലെ തന്നെ വേലിയേറ്റ സമയങ്ങളിൽ കടൽവെള്ളം ശക്തിയായി കയറുകയായിരുന്നു. ചെറിയകടവിലും കണ്ണമാലിയിലും പ്രധാന റോഡു വരെ കടൽ വെള്ളമെത്തി. സിഎംഎസ് , മേനാശേരി, സൗദി പ്രദേശങ്ങളിലും കടലാക്രമണം ഉണ്ട്.

തീരപ്രദേശങ്ങളിൽ പലഭാഗത്തുംമണൽവാട തകർന്നിട്ടുണ്ട്. ടെട്രാപോഡ് കടൽത്തി നിർമിക്കാത്ത തെക്കേ ചെല്ലാനത്തും കടലാക്രമണ ഭീഷണിയുണ്ട്. ഇവിടെ താത്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ പോലും ഇത്തവണ ചെയ്തിട്ടില്ല. കടൽ തീരം മുഴുവനായും തകർന്ന നിലയിലാണ്.

വൈപ്പിനിലെ ബീച്ചുകളിൽ കടൽകയറ്റം

വൈപ്പിൻ: കാലവർഷം കനത്തതോടെ വൈപ്പിൻ തീരത്ത് കടലേറ്റം രൂക്ഷം. ഇന്നലെ ഉച്ചയോടെ പള്ളിപ്പുറം കോൺവെന്‍റ് ബീച്ചിലും എടവനക്കാട് അണിയിൽ, നായരമ്പലം വെളിയത്ത് പറമ്പ് ബീച്ചുകളിലുമാണ് കടൽ കയറിയത്. ആഞ്ഞടിച്ച തിരമാലകൾ തകർന്നു കിടക്കുന്ന കടൽ ഭിത്തിക്കിടയിലൂടെ തീരദേശ റോഡിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

ഇതാകട്ടെ കോൺവെന്‍റ് ബീച്ചിലും വെളിയത്ത് പറമ്പ് ബീച്ചിലും പരിസരത്തെ വീടുകൾക്കും ഭീഷണി ഉയർത്തി. കോൺവെന്‍റ് ബീച്ച് ഭാഗത്ത് തീരദേശ റോഡും തകർന്നിട്ടുണ്ട്. ഈ ഭാഗത്ത് ഏതാനും വീടുകളിൽ വെള്ളം കയറി. സ്ഥിതി തുടർന്നാൽ വീട്ടുകാരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് ഒന്നാം വാർഡംഗം കുഞ്ഞുമോൻ അറിയിച്ചു.

District News

പെരിയാർ കരകവിഞ്ഞു: മണപ്പുറം ക്ഷേത്രത്തിൽ ആറാട്ട് പൂജ

ആലുവ: ശക്തമായ കാലവർഷത്തിൽ ഭൂതത്താൻകെട്ട് ഷട്ടറുകൾ തുറന്നതോടെ പെരിയാർ നിറഞ്ഞു കവിയുന്നു. പെരിയാറിലെ ജലനിരപ്പ് ഉയർന്ന് പലയിടത്തും കരകവിഞ്ഞു. ആലുവയിൽ ശിവരാതി മണപ്പുറത്തെ താത്കാലിക ശിവക്ഷേത്രത്തിലേക്ക് വെള്ളം കയറി. ആലുവ നഗരസഭാ ഓഫീസിൽ കാലവർഷക്കെടുതികൾ നേരിടാനായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായി.

ഇന്നലെ രാവിലെ മുതൽ ഇടവിട്ട നേരങ്ങളിലാണ് ആലുവയിൽ മഴ പെയ്തത്. എന്നാൽ ജില്ലയിലെ കിഴക്കൻ മേഖലയിലെ ശക്തമായ മഴ കാരണം പെരിയാറിൽ ജലനിരപ്പ് ഉയരുകയായിരുന്നു. രാവിലെ 10 ഓടെ മണപ്പുറത്തെ ക്ഷേത്രാങ്കണത്തിലേക്ക് പുഴ കരകവിഞ്ഞ് എത്തി. ആ സമയം മണപ്പുറം മുഴുവനായി മുങ്ങിയിരുന്നില്ല.

ആറാട്ട് പൂജ നടന്നു

ഉച്ചയ്ക്ക് 12ഓടെ പെരിയാറിൽ ഒഴുക്ക് ശക്തമായി. ഇതോടെ മഹാദേവ ക്ഷേത്രത്തിലെ സ്വയംഭൂ വിഗ്രഹം ജലത്തിനടിയിലായി. തുടർന്ന് മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് നടന്നു. ഉച്ചയ്ക്ക് 11.58ന് ആറാട്ടു നടന്നത്. ക്ഷേത്രത്തിൽ ആറാട്ട് പൂജയും നടന്നു. പെരിയാറിലെ ആലുവ മാർത്താണ്ഡവർമ ജലനിരപ്പ് 2.81 മീറ്റർ ആയപ്പോഴാണ് ശിവരാത്രി മണപ്പുറം മുഴുവനായി വെള്ളത്തിനടിയിലായത്.

എല്ലാ വർഷവും മഴക്കാലത്ത് പെരിയാർ കരകവിഞ്ഞ് ആറാട്ട് നടക്കുന്നത്.
ചില വർഷങ്ങളിൽ ഒന്നിലേറെ തവണ ആറാട്ട് നടക്കാറുണ്ടെങ്കിലും ആറാട്ട് പൂജയും ആറാട്ട് സദ്യ, ആറാട്ട് പായസ വിതരണം എല്ലാം നടക്കുന്നത് വർഷത്തിലെ ആദ്യത്തെ ആറാട്ടിന് മാത്രമാണ്. വെള്ളം ഇറങ്ങി വിഗ്രഹം കാണുന്നതോടെയാണ് ഭക്തർക്കായി ആറാട്ട് സദ്യ ഒരുങ്ങുന്നത്. ഏറെ ഭക്തിപുരസരമാണ് വിശ്വാസികൾ ആറാട്ട് ദർശിക്കാനെത്തുന്നത്.

മണപ്പുറത്തെ പിതൃകർമങ്ങൾ നടക്കുന്ന ബലിത്തറകൾ മുങ്ങിയതിനാൽ തർപ്പണം ചടങ്ങുകൾ ആൽത്തറ ഭാഗത്തേക്ക് മാറ്റിയിരിക്കുകയാണ്. പാലസ് റോഡിൽ നിന്ന് മണപ്പുറത്തേക്ക് വരാനുപയോഗിക്കുന്ന ശിവരാത്രി നടപ്പാലത്തിലെ നടകളും വെള്ളത്തിനടിയിലായി. ക്ഷേത്രത്തിന്‍റെ മേൽക്കൂരയിൽ ഒന്നര അടി താഴെയാണ് പുഴ ഒഴുകുന്നത്.

കൺട്രോൾ റൂം തുറന്നു

ആലുവ നഗരസഭാ ഓഫീസിൽ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 0484-2623755, 2623757
കടുങ്ങല്ലൂർ മേഖലയിൽ വെള്ളക്കെട്ട്
കടുങ്ങല്ലൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. കടുങ്ങല്ലൂരിൽ കീരപ്പിള്ളി പാടശേഖരങ്ങളൽ വെള്ളക്കെട്ട് വർധിച്ചതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നുംപറവൂർ താലൂക്ക് ഓഫീസ് അറിയിച്ചു.

District News

ചെല്ലാനത്ത് ദുരിതാശ്വാസ ക്യാന്പ് തുറന്നു

ഫോര്‍ട്ടുകൊച്ചി: ശക്തമായ മഴയും കടല്‍ക്ഷോഭത്തെയും തുടര്‍ന്ന് നൂറു കണക്കിന് വീടുകളില്‍ കടല്‍ വെള്ളം കയറി. ഇതേ ചെല്ലാനം പഞ്ചായത്തില്‍ ആദ്യത്തെ ദുരിതാശ്വാസ ക്യാന്പ് തുറന്നു. ചെറിയ കടവ് സെന്‍റ് ജോസഫ് കോണ്‍വന്‍റില്‍ ആരംഭിച്ച ക്യാന്പില്‍ ആറു വീട്ടുകാരാണ് അഭയം തേടിയിടുള്ളത്.

കണ്ണമാലി, ചെല്ലാനം റോഡിലേക്ക് കടല്‍ വെള്ളം എത്തിയതോടെ തീരദേശ റോഡുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ഇരു ചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നടുറോഡില്‍ കുടുങ്ങി. വീടുകള്‍ക്ക് ചുറ്റുമുള്ള മരങ്ങള്‍ പലതും കടപുഴകിയ നിലയിലാണ്. പുത്തന്‍തോട് ഭാഗത്ത് കടല്‍ തീരത്ത് സൂക്ഷിച്ചിരുന്ന വള്ളങ്ങളും, വലകളും കടല്‍ ഒഴുക്കിയെടുത്തതായി നാട്ടുകാര്‍ പറഞ്ഞു. കടലുമായി ബന്ധപ്പെട്ടിരുന്ന ഇട തോടുകള്‍ മണല്‍ നിറഞ്ഞ് അടഞ്ഞു പോയതോടെ കടല്‍വെള്ളം ഒഴുകി പോകാന്‍ ഇടമില്ലാതായി.

പഞ്ചായത്തിനന്‍റെ നിയന്ത്രണത്തില്‍ നടക്കുന്ന കടലാക്രമണ പ്രതിരോധത്തിനായി മണല്‍ വാടകള്‍ തീര്‍ക്കുന്ന ജോലികള്‍ മുടങ്ങിയതോടെ കടല്‍വെള്ളത്തിന്‍റെ വരവിന്‍റെ ശക്തി വര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞു.തെക്കേ ചെല്ലാനം മുതല്‍ പുത്തന്‍ തോട് ഭാഗം വരെ ടെട്രോ പോഡ് കടല്‍ ഭിത്തികള്‍ നിര്‍മിച്ചിട്ടുള്ള പ്രദേശങ്ങള്‍ സുരക്ഷിതമാണ്. പ്രദേശത്ത് കൊച്ചി തഹസില്‍ദാര്‍ നിഷാന്ത് മോഹന്‍, ചെല്ലാനം വില്ലേജ് ഓഫീസര്‍ സോണി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.

ഒക്കൽ തുരുത്ത് മുങ്ങി

പെരുമ്പാവൂർ: ഒക്കൽ തുരുത്ത് ചപ്പാത്ത് മുങ്ങി. പെരിയാറിൽ ജലനിരപ്പ് ഉയർന്നത് മൂലം തുരുത്തിലേക്കുള്ള ഏക സഞ്ചാരമാർഗം ചപ്പാത്ത് വെള്ളത്തിനടിയിലായി. വഞ്ചിയിലൂടെ കടക്കാനുള്ള വഴിയിൽ വഴിമുടക്കി ഇല്ലി പട്ടകൾ മറിഞ്ഞു കിടക്കുകയാണ്.

District News

തൂഫാൻ കെയർ നവയാത്ര വാക്കത്തൺ നടത്തി

അങ്കമാലി: ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി നവതി ആഘോഷങ്ങളുടെ ഭാഗമായി തൂഫാന്‍ കെയര്‍ നവയാത്ര വാക്കത്തൺ സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി റോജി എം. ജോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ആശുപത്രി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമേ അങ്കമാലി പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, കൊച്ചിന്‍ ലയണ്‍സ് ക്ലബ്, അങ്കമാലി ലയണ്‍സ് ക്ലബ്, അങ്കമാലി റസിഡന്‍റ്സ് അസോസിയേഷന്‍ അപ്പക്‌സ് ബോഡി എന്നിവരുടെ പ്രതിനിധികളും തൂഫാന്‍ കെയര്‍ നവയാത്രയില്‍ പങ്കാളികളായി. നവതി ആഘോഷത്തിന്‍റെ കൊടിയേറ്റം ബിഷപ് മാര്‍ തോമസ് ചക്യത്ത് നിര്‍വഹിച്ചു.

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റീത്ത പോള്‍, ബിജി റെജി, ബാസ്റ്റിന്‍ ഡി. പാറയ്ക്കല്‍, ജിബി വര്‍ഗീസ്, എന്‍.വി. പോളച്ചന്‍, ബിനു പഴയിടത്ത്, ജോയിന്‍റ് ഡയറക്ടര്‍ ഫാ.വര്‍ഗീസ് പൊന്തേംപിള്ളി, അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ഫാ. എബിന്‍ കളപ്പുരക്കല്‍, ഫാ.സെബാസ്റ്റ്യന്‍ കല്ലറയ്ക്കല്‍, ഫാ. ഡേവിസ് പടന്നക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും ഉണ്ടായിരുന്നു.

ആശുപത്രിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് നാലിന് സാളാര്‍ ലൈറ്റുകളുടെയും പാനലുകളുടെയും സ്വിച്ച്ഓണ്‍ കര്‍മം വൈദ്യുതി മന്ത്രി സണ്ണി ജോസഫും എട്ടിന് സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും.

District News

സ്വന്തം കഴിവുകളോട് മത്സരിക്കുക: ജസ്റ്റീസ്‌ ദേവന്‍ രാമചന്ദ്രന്‍

കാക്കനാട്: രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ഒന്നാം വര്‍ഷ ബി.ടെക്, എം.ടെക് വിദ്യാർഥികളുടെ അധ്യയന വര്‍ഷാരംഭച്ചടങ്ങായ ദീക്ഷാരംഭം 2026 നടത്തി. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം മൂല്യങ്ങളില്‍ അധിഷ്ഠിതമായി ഭാവി രൂപപ്പെടുത്താനും മറ്റുള്ളവരോട് മത്സരിക്കാതെ സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്താനും വിദ്യാർഥികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സിഎംഐ, തിരുഹൃദയ പ്രവിശ്യയിലെ വിദ്യാഭ്യാസ കൗണ്‍സിലറും രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. വര്‍ഗീസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെയ്സണ്‍ പോള്‍ മുളേരിക്കല്‍, അസി. ഡയറക്ടര്‍ ഫാ. ഡോ. ജോയല്‍ ജോര്‍ജ് പുള്ളോലില്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

ഐസാറ്റിന് ഓട്ടോണമസ് പദവി; മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി

കളമശേരി: ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് ഓട്ടോണമസ് പദവി. കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപനം നടത്തി.

വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു.
മന്ത്രി വി.ഇ. അബ്ദുൾ ഗഫൂര്‍, ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, കളമശേരി നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെറി ജെ.തോമസ്, ഐസാറ്റ് അസിസ്റ്റന്‍റ് മാനേജര്‍ ഫാ. മനോജ് ഫ്രാന്‍സിസ് മരോട്ടിക്കല്‍, പ്രിന്‍സിപ്പൽ ഡോ. വി. വീണ എന്നിവര്‍ പ്രസംഗിച്ചു.

പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ സ്വാഗത ചടങ്ങ് ആയ സ്‌കോള ബ്രവിസ് 2026 ഇതോടൊപ്പം നടന്നു.

ഐസാറ്റ് എന്‍ജിനിയറിംഗ് കോളജ് മാനേജര്‍ ഫാ. ആന്‍റണി വക്കോ അറയ്ക്കല്‍ വിദ്യാദീപം തെളിയിക്കുകയും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
വൈസ് പ്രിന്‍സിപ്പാള്‍മാരായ പ്രഫ. വി. പോള്‍ അന്‍സല്‍, പ്രഫ. കനക സേവ്യര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

District News

കാർഡിയോ തൊറാസിക് സർജറിയിൽ ലൂർദ് ആശുപത്രിക്കു നേട്ടം

കൊച്ചി: ലൂർദ്‌ ആശുപത്രിയുടെ കാർഡിയോ തൊറാസിക് സർജറി വിഭാഗം 100 ദിവസങ്ങൾക്കുള്ളിൽ 100 ലധികം ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്‍റെ ആഘോഷപരിപാടി നടത്തി.

ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ടോണി ചമ്മിണി എംഎൽ‌എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ പ്രസംഗിച്ചു. കാർഡിയോ തൊറാസിക് സർജൻ ഡോ. ജോസഫ് തോമസ്, കാർഡിയാക് അനസ്‌തേഷിയോളജിസ്റ്റുമാരായ ഡോ. ആനന്ദ് മാത്യു മാമ്മൻ, ഡോ. ടോം തോമസ്, നഴ്‌സിംഗ് വിഭാഗം എന്നിവരാണു ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകിയത്.

District News

വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം; പന്തലിന് കാല്‍നാട്ടി

കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്ക് നടത്തുന്ന തീര്‍ഥാടനത്തിനും ബൈബിള്‍ കണ്‍വന്‍ഷനുമായി വല്ലാര്‍പാടം റോസറി പാര്‍ക്കില്‍ നിര്‍മിക്കുന്ന പന്തലിന്‍റെ കാല്‍നാട്ടു കര്‍മം വരാപ്പുഴ അതിരൂപത വികാര്‍ ജനറൽ മോണ്‍. മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു.

ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത്, ജനറല്‍ കണ്‍വീനര്‍ ഫാ.മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ഫാ. ജോബ് വാഴക്കൂട്ടത്തില്‍, ഫാ. ആന്‍റണി ഷൈന്‍ കാട്ടുപറമ്പില്‍, ജോ ജനറാൾ കണ്‍വീനര്‍മാരായ അഡ്വ. ഷെറി ജെ.തോമസ്, അഡ്വ. എല്‍സി ജോര്‍ജ്, ഫാ. ജിക്‌സണ്‍ ജോണി, ഫാ. അമല്‍ ആന്‍റണി, കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്‍റ് റോയി ഡി ക്കൂഞ്ഞ, കെഎല്‍സി ഡബ്ലിയുഎ പ്രസിഡന്‍റ്ഡോ. കെ.ജെ. ബീന, കെസിവൈഎം പ്രസിഡന്‍റ് രാജീവ് പാട്രിക് തുടങ്ങിയവര്‍ പങ്കെടുത്തു. ആറ് മുല്‍ 10 വരെ നടക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലാണ് നയിക്കുന്നത്. 13നാണ് വല്ലാര്‍പാടം തീര്‍ഥാടനം.

District News

ദുരിതപ്പെയ്ത്ത്...

കൊച്ചി: മൂന്നു ദിവസമായി തുടരുന്ന മഴ ജില്ലയില്‍ ശക്തിപ്രാപിക്കുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലും തീരദേശം കടലാക്രമണ ഭീതിയിലുമാണ്. കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നു. മൂവാറ്റുപുഴയിലെയും കൊച്ചിയിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.പെരിയാറില്‍ ജലനിരപ്പ് മുന്നറിയിപ്പുനില പിന്നിട്ടു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്‍റെ ഷട്ടറുകളും ഇന്നലെ വൈകിട്ടോടെ ഉയര്‍ത്തി.

കടലാക്രമണത്തെ തുടര്‍ന്ന് ചെല്ലാനത്ത് താത്കാലികമായി നിര്‍മിച്ച ജിയോ ബാഗ് സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

ശക്തമായ മഴയില്‍ ജില്ലയില്‍ ഒരു വീടിന് പൂര്‍ണമായും മറ്റൊരു വീടിന് ഭാഗികമായും കേടുപാടുകള്‍ സംഭവിച്ചു. ആലുവ താലൂക്കിലെ ഒരു കടമുറിക്ക് ഭാഗിക നാശനഷ്ടമുണ്ടായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കിഴക്കന്‍ മേഖലയില്‍ വ്യാപക നാശം

കനത്ത മഴയില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മണ്ണിടിച്ചിലും വ്യാപക കൃഷി നാശവും. വാഴക്കുളം മേഖലയില്‍ പത്തോളം വീടുകള്‍ക്ക് മണ്ണിടിച്ചിലില്‍ നാശം സംഭവിച്ചു. നേര്യമംഗലത്ത് രണ്ട് വീടുകളുടെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു. മണികണ്ഠന്‍ചാല്‍ ചപ്പാത്ത്, കുത്തുകുഴി, കുടമുണ്ടപാലം എന്നിവ വെള്ളത്തില്‍ മുങ്ങി. ജലനിരപ്പ് ഉയര്‍ന്നതോടെ ബ്ലാവന കടത്ത് താത്കാലികമായി നിർത്തിവച്ചു. ശക്തമായ കാറ്റില്‍ കിഴക്കന്‍ മേഖലയില്‍ വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. മൂവാറ്റുപുഴയില്‍ 200ഓളം വീടുകളില്‍ വെള്ളം കയറി.

കടലാക്രമണ ഭീതിയില്‍ തീരദേശം

മഴ കനത്തതോടെ കടലാക്രമണ ഭീതിയിലാണ് ജില്ലയുടെ തീരദേശം. ചെല്ലാനം പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് താത്കാലികമായി നിര്‍മിച്ച ജിയോ ബാഗ് സംരക്ഷണ ഭിത്തികള്‍ തകര്‍ന്നത്. ചെല്ലാനം ചെറിയകടവ്, കണ്ണമാലി റോഡുകളിലും പ്രദേശത്തെ വീടുകളിലും വെള്ളം കയറി. ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിക്കാത്ത തെക്കേ ചെല്ലാനത്തും കടലാക്രമണ ഭീഷണിയുണ്ട്. ഇവിടെ താത്കാലിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും ഇത്തവണ ചെയ്തിട്ടില്ല. ചെറിയകടവിലും കണ്ണമാലിയിലും പ്രധാന റോഡു വരെ കടല്‍ വെള്ളമെത്തി. വൈപ്പിന്‍ മേഖലയും വെള്ളപ്പൊക്ക ഭിതിയിലാണ്. മഴയെത്തുടര്‍ന്ന് കാലാവസ്ഥ പ്രതികൂലമായതോടെ പ്രദേശത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ പലതും ഇന്നലെ വൈകിട്ടോടെ മടങ്ങിയെത്തി.

പെരിയാര്‍ കരകവിഞ്ഞു

കനത്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞു. ഇതോടെ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിലായി. ഇന്നലെ വൈകിട്ട് ആറിന് പെരിയാറിലെ ജലനിരപ്പ് മാര്‍ത്താണ്ഡവര്‍മ പോയിന്‍റില്‍ 3.53 മീറ്റര്‍ ആണ്. മുന്നറിയിപ്പ് നിരപ്പ് 3.190 മീറ്റര്‍ ആണ്. കാലടി പോയിന്‍റില്‍ 6.77 മീറ്ററും മംഗലപ്പുഴ പോയിന്‍റില്‍ 3.44 മീറ്ററുമാണ് ജലനിരപ്പ്.
കൊച്ചി നഗരത്തില്‍ ഇടവിട്ടുള്ള മഴ നഗരത്തിനുള്ളിലെ ഇടറേഡുകളെ വെള്ളത്തിലാക്കി. ഇത് ഗതാഗതക്കുരുക്കിന് കാരണമായി. ജനവാസമേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ആലുവ, അങ്കമാലി, പെരുമ്പാവൂര്‍. ആലങ്ങാട് മേഖലകളില്‍ കൃഷിനാശവും സംഭവിച്ചിടുണ്ട്.

മഴ കനക്കുന്നു... ജാഗ്രത വേണം

കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയിലടക്കം ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അഥോറിറ്റി. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്.

ഇത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം.

ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

പ്രത്യേക ശ്രദ്ധയ്ക്ക്

മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് മാറണം.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

മഴയുടെ സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. യാത്രകള്‍ പരമാവധി ഒഴിവാക്കുക. മഴ മുന്നറിയിപ്പ് മാറുന്നത് വരെ വിനോദ യാത്രകളും ഒഴിവാക്കുക.

ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലൂടെയുമുള്ള യാത്രകളില്‍ ജാഗ്രത പാലിക്കുക. തീരപ്രദേശത്ത് കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക. വെള്ളക്കെട്ടുകളില്‍ ഇറങ്ങരുത്.

അടിയന്തര സാഹചര്യങ്ങളില്‍ 1077, 1070 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

 

 

 

 

District News

രാത്രികാല ബൈക്ക് അഭ്യാസികള്‍ക്ക് എട്ടിന്‍റെ പണിയുമായി എംവിഡി

കൊച്ചി: നഗരത്തില്‍ രാത്രികാലങ്ങളില്‍ ശബ്ദമലിനീകരണവും ഭീതിയും സൃഷ്ടിക്കുന്ന ബൈക്ക് അഭ്യാസികള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി). ശബ്ദം ഉണ്ടാക്കുന്ന ബൈക്കുകളുടെ അഭ്യാസപ്രകടനം കാരണം രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് എംവിഡിയുടെ നടപടി.

വെള്ളിയാഴ്ച രാത്രി ആരംഭിച്ച മിന്നല്‍ പരിശോധന ഇന്നലെ പുലര്‍ച്ചെ അഞ്ചു വരെ നീണ്ടു.

കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡ്, ചാത്യാത്ത് ക്വീന്‍സ് വാക്ക് വേ, മറൈന്‍ഡ്രൈവ്, കടവന്ത്ര, പനമ്പിള്ളിനഗര്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ നേതൃത്വത്തില്‍ അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. നിയമലംഘനം നടത്തിയ വാഹന ഉടമകള്‍ക്കെതിരെ 2,20,500 രൂപ പിഴ ചുമത്തി.

രാത്രി 11ന് ശേഷമാണ് സൈലന്‍സറുകളില്‍ മാറ്റം വരുത്തി വലിയ ശബ്ദമുണ്ടാക്കുന്ന ബൈക്കുകള്‍ എത്തുന്നത്. ഇതു മൂലം കുഞ്ഞുങ്ങള്‍ക്കും വയോധികര്‍ക്കും ഉറങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ നിരന്തര പരാതി.

നിയമലംഘനം തുടരുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സും വാഹനങ്ങളുടെ ആര്‍സിയും റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ ബിജു ഐസക് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും.

നിരോധിച്ച സൈലന്‍സര്‍ മുതല്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വരെ

പരിശോധന നടത്തിയ 80ഓളം വാഹനങ്ങളില്‍ 35 എണ്ണത്തില്‍ നിരോധിച്ച സൈലന്‍സറുകളും 20 വാഹനങ്ങളില്‍ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തി. കാമറയില്‍ പെടാതിരിക്കാന്‍ വ്യാജമായി നിര്‍മിച്ചതും മറച്ചുപിടിച്ചതുമായ നമ്പര്‍ പ്ലേറ്റുകള്‍, മടക്കിവയ്ക്കാന്‍ കഴിയുന്ന ബ്രാക്കറ്റുകള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ഹാന്‍ഡില്‍ ബാര്‍ ബോഡി മാറ്റങ്ങള്‍ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്.

District News

കൊച്ചി ഹാർബറിലെ കൂലിത്തർക്കം: യോഗത്തിൽ തീരുമാനമായില്ല

ഫോർട്ടുകൊച്ചി: കൊച്ചി ഫിഷറീസ് ഹാർബറിൽ പി.എന്‍ വിഭാഗം കയറ്റിറക്ക്  തൊഴിലാളികൾക്കുള്ള കൂലിയെ ചൊല്ലി തൊഴിലാളി യൂണിയനും പേഴ്സിൻ നെറ്റ് ബോട്ടുടമ അസോസിയേഷനും തമ്മിലുള്ള  തർക്കത്തില്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു.

ഇരുവിഭാഗവും തമ്മില്‍ സമവായത്തില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്. നേരത്തേ വിഷയത്തില്‍  ജില്ലാ ലേബര്‍ ഓഫീസര്‍ ഇറക്കിയ ഉത്തരവില്‍  ആകെ മത്സ്യബന്ധനത്തിന്‍റെ ഒരു ശതമാനം തൊഴിലാളികള്‍ക്ക് വേതനമായി നല്‍കണമെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ തൊഴിലാളി യൂണിയന്‍ തയാറായില്ല. ജില്ലാ ലേബര്‍ഓഫീസറുടെ ഉത്തരവിനെതിരെ യൂണിയന്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ക്ക് നല്‍കിയ അപ്പീലിലാണ് ഇന്നലെ യോഗം വിളിച്ചത്. ആകെ മത്സ്യബന്ധനത്തിന്‍റെ രണ്ടു ശതമാനം കൂലിയായി നല്‍കണമെന്ന നിലപാടിലാണ് യൂണിയന്‍.
ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്തെങ്കില്‍ മാത്രമേ വിഷയം പരിഹരിക്കാന്‍ കഴിയൂവെന്നാണ് വിലയിരുത്തല്‍. പുതിയ സീസണ്‍ തുടങ്ങുമ്പോള്‍ രണ്ടു ശതമാനം കൂലി നല്‍കാത്ത ബോട്ടുകളിലെ മത്സ്യം ഇറക്കില്ലെന്ന നിലപാടാണ് യൂണിയന്‍റേത്.

തര്‍ക്കം  സംഘര്‍ഷത്തിലേക്ക് വഴി മാറുമോയെന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്.
പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം മുഹമ്മദ് ഷിയാസ് എംഎല്‍എ, കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ വ്യവസായ സംരക്ഷണ സമിതി ചെയര്‍മാന്‍ എ.എം. നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.

District News

37 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികൾ പിടിയിൽ

പറവൂർ: വില്പനയ്ക്കെത്തിച്ച 37 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികൾ അറസ്റ്റിലായി. മൂർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് (20) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് സംഘവും പറവൂർ പോലീസും ചേർന്ന് പിടികൂടിയത്.

ഒഡീഷയിൽ നിന്നു കഞ്ചാവുമായി ചാലക്കുടി റെയിൽവേ സ്റ്റേഷനിലെത്തിയ ഇരുവരും പോലീസിന്‍റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഓൺലൈൻ ടാക്സി വഴി പറവൂരിലേക്ക് എത്തുന്നതിനിടെ ചേന്ദമഗലം പാലത്തിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.

ബാഗിൽ പ്രത്യേകം പായ്ക്ക് ചെയ്ത് വസ്ത്രങ്ങൾക്കുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ കിലോയ്ക്ക് 3,000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് ഇവിടെ പത്തിരട്ടിയിലധികം തുകയ്ക്കാണ് വില്പന നടത്തുന്നത്.
വില്പന നടത്തിയ ശേഷം അന്നു തന്നെ മടങ്ങിപ്പോകുന്നതാണ് ഇവരുടെ രീതി. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ വർഷം റൂറൽ ജില്ലയിൽ 550 കിലോയോളം കഞ്ചാവാണ് പിടികൂടിയിട്ടുള്ളത്. 360ഓളം നർക്കോട്ടിക് കേസുകളിലായി 445 പേർ പിടിയിലായിട്ടുണ്ട്.

District News

15 പവൻ സ്വർണാഭരണം മോഷ്‌ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ

പറവൂർ: വീട്ടിൽനിന്നു 15 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. പറവൂർ കൈതാരം സ്വദേശിനി ശ്രീജയാണ് (47) അറസ്റ്റിലായത്. കോട്ടുവള്ളി സ്വദേശി ശ്രീദേവി അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പറവൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

2025 ഡിസംബർ 28നും 2026 ജൂലൈ 12നും ഇടയിലാണ് മോഷണം നടന്നത്. സ്വർണം ലോക്കറിൽ നിന്നു നഷ്‌ടപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

മൂന്നു പവൻ വീതം തൂക്കമുള്ള മൂന്നു വളകളും ഒരു മാലയും ഒരു പവൻ വീതം തൂക്കം വരുന്ന രണ്ട് മോതിരങ്ങളും രണ്ട് പവൻ തൂക്കം വരുന്ന ഒരു മാലയിൽ നിന്ന് ഒരു പവൻ തൂക്കം വരുന്ന ഭാഗം പൊട്ടിച്ചെടുത്തതും ഉൾപ്പെടെയാണു 15 പവൻ നഷ്‌ടപ്പെട്ടതായി പരാതിയിലുള്ളത്.

ലോക്കറിന്‍റെ പൂട്ടു തുറന്നാണു മോഷണം നടത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സ്വർണം പണയം വച്ചെന്നാണ് ഇവർ പോലീസിന് നൽകിയിരിക്കുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

District News

ദുരിതമഴ

കണ്ണൂർ: കാലവർഷം കനത്തതോടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വ്യാപക നാശ നഷ്ടം. കർണാടക, ആറളം വനമേഖലകളിലും ഉളിക്കൽ പഞ്ചായത്തിലെ അറബി രണ്ടാംകൈയിലും ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിലിലും കക്കുവ, ചീങ്കണ്ണി, പേരട്ട പുഴകൾ കരകവിഞ്ഞും ടൗണുകളിലും നിരവധി വീടുകളിലും വെള്ളം കയറി. അയ്യൻകുന്നിൽ ഇന്നലെ രാവിലെ 8.30 മുതൽ രാത്രി 9 വരെ 300 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
പുഴകൾ കരകവിഞ്ഞു;
പാലങ്ങൾ മുങ്ങി
മലയോരത്തെ വലുതും ചെറുതുമായ പുഴകൾ അപകടകരമായി നിറഞ്ഞ് ഒഴുകുകയാണ്. മഴ തോരാതെ പെയ്യുന്നതോടെ താഴ്ന്നപ്രദേശങ്ങൾ പലതും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പ്രധാന പുഴകളായ ബാരാപോൾ , ബാവലി , വയത്തൂർ പുഴകളും ഇവയുടെ കൈവഴികളായ പുഴകളും അപകടരേഖയ്ക്ക് മുകളിലേക്ക് വെള്ളം കുതിച്ചെത്തിയതോടെ നാല് പാലങ്ങൾ വെള്ളത്തിനടിയിലാണ്. വയത്തൂർ പുഴയിലെ വട്ട്യാംതോട് , മണിക്കടവ് , വയത്തൂർ പാലങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. ബാവലിപ്പുഴ കരകവിഞ്ഞതോടെ ആറളം ഫാമിലേക്കുള്ള പ്രധാന കവാടമായ പാലപ്പുഴ പാലം വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
പാലങ്ങൾ വെള്ളത്തിനടിയിലായതോടെ ആറളം ഫാം, മണിക്കടവ്, മണിപ്പാറ മേഖലകൾ ഒറ്റപ്പെട്ടു . ചീങ്കണ്ണിപ്പുഴ കരകവിഞ്ഞ് ഒഴുകിയതോടെ ആറളം വന്യജീവി സങ്കേതം ഒറ്റപ്പെട്ടു. ആറളം വന്യജീവി സങ്കേത്തിന്‍റെപ്രധാന ഓഫിസ് കവാടവും വഴിയും വെള്ളം കയറി മൂടി. ചടിച്ചിക്കുണ്ട് കല്ലുവയൽ റോഡിൽ വീടിന്‍റെ സംരക്ഷണ ഭിത്തി റോഡിലേക്ക് പതിച്ചു. കേളോത്ത് വീട്ടിൽ പി. ബാബുവിന്‍റെ വീട്ടുമുതലാണ് ഭാഗികമായി തകർന്നത്. അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാം കടവിൽ മരം കടപുഴകി വൈദ്യുതി ലൈനിലേക്ക്‌ വീണു. വാണിയപ്പാറ പുഴയും വെമ്പുഴയും കരകവിഞ്ഞൊഴുകി.
ചെറുപുഴ: കർണാടക വനത്തിലും ചെറുപുഴ പഞ്ചായത്തിലെ വിവിധയിടങ്ങളിലും ഉരുൾപൊട്ടിയിതിനു പിന്നാലെ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകി. ശക്തമായ ഒഴുക്കിൽ പാലങ്ങൾ തകർന്നു. ഉച്ചകഴിഞ്ഞ് മൂന്നോടെ രാജഗിരി ഇല്ലിമൂട്ടിൽ സാബുവിന്‍റെ പുരയിടത്തിൽ ഉരുൾപൊട്ടി വെള്ളവും ചെളിയും കാര്യങ്കോട് പുഴയിലേക്ക് കുത്തിയൊഴുകി. ജോസ്ഗിരിയിലെ മേത്തല റോബിയുടെ കൃഷിയിടത്തിലും ഉരുൾ പൊട്ടി. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ റവന്യൂവിൽ ഒറ്റപ്പെട്ടു പോയ നാലു കുടുംബങ്ങളെ നാട്ടുകാർ രക്ഷപെടുത്തി. ഇവർ ബന്ധുവീടുകളിലേക്ക് താമസം മാറി. രാജഗിരിയിൽ കഴിഞ്ഞ ദിവസം കല്ല് ഇടിഞ്ഞു വീണതിന് സമീപത്തെ വീട്ടുകാരെ ബന്ധുവീടുകളിലേയ്ക്ക് മാറ്റിത്താമസിപ്പിച്ചു. കോഴിച്ചാൽ സെന്‍റ് അഗസ്റ്റിൻസ് സ്കൂളിൽ ചെറുപുഴ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോലുവളളി കമ്പിപ്പാലം, മീന്തുള്ളയിലെ കോൺക്രീറ്റ് നടപ്പാലം, രാജഗിരി ഉന്നതിയിലേയ്ക്കുള്ള മുളപ്പാലം എന്നിവ ഒലിച്ചുപോയി. കാസർഗോഡ് ജില്ലയിലെ തയ്യേനി വായിക്കാനത്ത് ഉരുൾപൊട്ടി വെള്ളം ഏണിച്ചാൽ തോട് വഴി ഉച്ചയോടെ കാര്യങ്കോട് പുഴയിലെത്തിയതോടെ ജലനിരപ്പ് വീണ്ടും ഉയരുകയും ശക്തമായ കുത്തിയൊഴുക്കും അനുഭവപ്പെട്ടു. പട്ടത്തുവയൽ, താബോർ എന്നിവിടങ്ങളിലും വൻതോതിൽ മണ്ണിടിഞ്ഞു. ചെറുപുഴ കോഴിച്ചാൽ ഉന്നതിയിൽകുളം ഇടിഞ്ഞുതാണു.താബോർ - മുണ്ടേരിത്തട്ട് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞു. രാജഗിരി - മരുതും തട്ട്, മരുതുംതട്ട് - ചേന്നാട്ടുകൊല്ലി, മരുതുംതട്ട് - ജോസ്ഗിരി റോഡുകൾ തകർന്നു. ഇതോടെ ജോസ്ഗിരി പ്രദേശം പൂർണമായി ഒറ്റപ്പെട്ടു.
ചെറുപുഴ - പുളിങ്ങോം - രാജഗിരി റോഡിൽ കന്നിക്കളത്ത് റോഡിൽ ഒരാൾ ഉയരത്തിൽ വെള്ളം പൊങ്ങി. ഉമയംചാലിലും റോഡിലും രണ്ടാൾ ഉയരത്തിലും വെള്ളം പൊങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു. പുളിങ്ങോം - പാലാവയൽ പാലം പൂർണമായി മുങ്ങി. ചെറുപുഴ - കമ്പിപ്പാലം റോഡും തിയേറ്റർ റോഡും വെള്ളത്തി മുങ്ങി. ചെറുപുഴ ചെക്ക്ഡാം പാലം അടച്ചു. കൊല്പാട പാലവും വെള്ളത്തിൽ മുങ്ങി.

പഴശി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു

കണ്ണൂർ: ശക്തമായ മഴയിൽ പഴശി ഡാമിന്‍റെ റിസർവോയറിലേക്കുള്ള നീരൊഴുക്ക് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഷട്ടറുകൾ നാലു മീറ്ററാക്കി ഉയർത്തി. അണക്കെട്ടിലെ 15 ഷട്ടറുകളും ഇത്തരത്തിൽ ക്രമീകരിച്ചു. ഇതേ തുടർന്ന് വൃഷ്ടി പ്രദേശങ്ങളായ പടിയൂര്‍, പായം, വിളമന, കീഴൂര്‍, വയത്തൂര്‍, ചാവശേരി എന്നിവിടങ്ങളില്‍ ബാവലിപ്പുഴയുടെ ഇരുകരകളിലുള്ളവരും ജലം ഒഴുകിപ്പോകുന്ന വളപട്ടണം പുഴയുടെ പടിയൂര്‍, ചാവശേരി, പൊറോറ, എളയന്നൂര്‍, കൊട്ടാരം, മണ്ണൂര്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

കണ്ണൂർ: മഴ ശക്തമായി തുടരുന്നതിനാല്‍ അപകടസാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര- ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ ഡിടിപിസി, വനംവകുപ്പ് എന്നിവയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് വിലക്കേര്‍പ്പെടുത്തിയത്. ഹൗസ്‌ബോട്ട്, ട്രക്കിംഗ്, ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ് എന്നിവയ്ക്കും നിരോധനമുണ്ട്. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡിടിപിസി അറിയിച്ചു. കടല്‍ ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ ബീച്ചുകളിലേക്ക് ഉള്‍പ്പെടെ ഉള്ള യാത്ര ഒഴിവാക്കണമെന്നും ഡിടിപിസി അറിയിച്ചു.

District News

പാൽച്ചുരത്ത് മണ്ണിടിച്ചിൽ

കേളകം: കൊട്ടിയൂർ ബോയ്സ് ടൗൺ ചുരംപാതയിലെ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു. ഇന്നലെ രാവിലെ 11.30ഓടെയുണ്ടായ മണ്ണിടിച്ചിലിൽ പാറക്കൂട്ടങ്ങളും മണ്ണും റോഡിലേക്ക് പതിച്ചും. ഈ സമയം റോഡിൽ വാഹനങ്ങളൊന്നുമില്ലാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്.

മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഇതുവഴിയുള്ള വാഹന ഗതാഗതം നിർത്തിവയ്പ്പിച്ചു. മഴ മാറിയ സമയങ്ങളിൽ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് റോഡിലേക്ക് പതിച്ച മണ്ണും പാറക്കൂട്ടങ്ങളും ചെയ്തു.

മഴ തുടരുന്ന സാഹചര്യത്തതിൽ ഇനിയും മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്.നെടുംപൊയിൽ ചുരം പാതയിൽ ഏലപീടിക വെള്ളച്ചാട്ടം കവിഞ്ഞൊഴുകി റോഡിലേക്ക് പരന്നൊഴുകുകയാണ്. യാത്രക്കാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അപകടസാധ്യത മുൻനിർത്തി ഇന്നലെ രാത്രി ഇതുവഴിയുള്ള ഗതാഗതം ജില്ലാ കളക്ടർ നിരോധിച്ചിരുന്നു.

District News

തയ്യേനിയും പാലാവയലും ഒറ്റപ്പെട്ടു

പാലാവയൽ: കർണാടക വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതോടെ കാസർഗോഡ് ജില്ലയുടെ കിഴക്കൻ മലയോരമേഖലയിലെ തയ്യേനി, പാലാവയൽ പ്രദേശങ്ങൾ ഏറെക്കുറെ പൂർണമായും ഒറ്റപ്പെട്ടു. തയ്യേനി വായ്ക്കാനം - കൊയിലംപാറ എസ്റ്റേറ്റ് റോഡ് ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും പൂർണമായും തകർന്നു. എട്ട് വീടുകൾക്ക് നാശമുണ്ടായി. 12 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

തയ്യേനി ലൂർദ് മാതാ പള്ളി കപ്പേളയുടെ ചുറ്റുമതിൽ തകർന്നു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും ജനപ്രതിനിധികളും സ്ഥലത്തെത്തി.
പല സ്ഥലങ്ങളിലും ഇപ്പോഴും എത്തിപ്പെടാനാവാത്ത സാഹചര്യമായതിനാൽ നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കാൻ കഴിഞ്ഞിട്ടില്ല.

പുളിങ്ങോം - പാലാവയൽ പാലവും ഏണിച്ചാൽ പാലവും വെള്ളത്തിൽ മുങ്ങി. ഓടപ്പള്ളി, ഏണിച്ചാൽ, മുനയംകുന്ന് പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. ചിറ്റാരിക്കാൽ-നല്ലോംപുഴ- ചെറുപുഴ റോഡിന്‍റെ പല ഭാഗങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

District News

കാസർഗോഡ് ജില്ലയിൽ അതിതീവ്ര മഴ

കാസർഗോഡ്: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ അതിതീവ്ര മഴ (റെഡ് അലർട്ട്) പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ മേഖലകളിലും വിപുലമായ ജാഗ്രതാ നിർദേശങ്ങളുമായി ജില്ലാ ഭരണകൂടം.

റാണിപുരം ഉൾപ്പെടെയുള്ള ഹിൽ സ്റ്റേഷനുകളിലും വെള്ളച്ചാട്ടവും ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിൽ . മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും ആവശ്യമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും പോലീസ്, തദ്ദേശ സ്വയംഭരണ, ടൂറിസം വകുപ്പുകൾക്ക് നിർദേശം നൽകി. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം പൂർണമായും നിരോധിച്ചു.

മുന്നറിയിപ്പുകൾ പിൻവലിക്കുന്നതു വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കളക്‌ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കുന്നതിന് നിർദേശം നൽകി. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളോടും പോലീസ്, അഗ്നിരക്ഷാസേന വിഭാഗങ്ങളോടും ഏകോപിച്ച് പ്രവർത്തിക്കാൻ നിർദേശം നൽകി. ദേശീയപാത നിർമാണ മേഖലകളിൽ മണ്ണിടിച്ചിലും ഗതാഗത തടസവും തടയാൻ ജാഗ്രത പാലിക്കണമെന്ന് പ്രത്യേക നിർദേശം നൽകി.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. വിവിധ തീരങ്ങളില്‍ കടലേറ്റം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കളക്ടറേറ്റിലും വിവിധ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സൗജന്യ ഹെൽപ്പ് ലൈൻ ടോൾ ഫ്രീ നമ്പർ: 1077. ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂം: 04994 257700,
9446601700. താലൂക്ക് തല കൺട്രോൾ റൂമുകൾ - കാസർഗോഡ്: 04994 230021, 9188944318. ഹൊസ്ദുർഗ്: 0467 2204042, 95624 24586.
മഞ്ചേശ്വരം: 04998 244044, 9747618464. വെള്ളരിക്കുണ്ട്: 0467 2242320, 9249028653.

പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടറുടെ കൺട്രോൾ റൂം: 04994 255782. അഗ്നിരക്ഷാസേന കാസർഗോഡ്: 04994 230101, 101. പോലീസ്: 9497928721, 112. കെഎസ്ഇബി: 9496011431, 1912.

പുഴകളിൽ ജലനിരപ്പ് ഉയരുന്നു

കാഞ്ഞങ്ങാട്: ഇന്നലെ രാവിലെ മുതൽ ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കർണാടക വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതാണ് ഇതിനു കാരണമെന്നാണ് സൂചന.
കാര്യങ്കോട് പുഴയിൽ വെള്ളം ഉയർന്നതോടെ നീലേശ്വരം, ചെറുവത്തൂർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലയിടങ്ങളിലും റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുൻകരുതൽ നടപടികൾ തുടങ്ങി. ഇനിയും വെള്ളം ഉയരുകയാണെങ്കിൽ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനും ഒരുക്കങ്ങളായിട്ടുണ്ട്.

നാളെ അവധി

കാസർഗോഡ്: ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് മദ്രസകൾ ഉൾപ്പടെയുള്ള മതപഠന കേന്ദ്രങ്ങൾക്കും ട്യൂഷൻ സ്ഥാപനങ്ങൾക്കും ഞായറാഴ്ച പ്രവർത്തിക്കാൻ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

District News

പനത്തടി നെല്ലിത്തോട്ട് വീടിന്‍റെ മേൽക്കൂര തകർന്നു

പനത്തടി: നെല്ലിത്തോട്ട് ശക്തമായ മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നു. നെല്ലിത്തോട്ടെ രാജേഷിന്‍റെ വീടിന്‍റെ മേൽക്കൂരയാണ് പൂർണമായും തകർന്നത്.

ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളരിക്കുണ്ട് തഹസിൽദാറും വില്ലേജ് ഓഫീസറും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രാജേക്ഷിനെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.

District News

പരപ്പ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന് 80 ലക്ഷം രൂപയുടെ പ്ലാൻ കൈമാറി

പരപ്പ: പരപ്പയിൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കാൻ മുൻ എംഎൽഎ ഇ. ചന്ദ്രശേഖരന്‍റെ ആസ്തി വികസന പദ്ധതിയിൽ നിന്ന് 80 ലക്ഷം രൂപ അനുവദിച്ചതിന്‍റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്ലാൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് എൽഎസ്ജിഡി അസി. എൻജിനിയർ ബി. ജയരാജൻ ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎയ്ക്ക് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. ബിന്ദു, കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റ് എം. രാജൻ എന്നിവരും സംബന്ധിച്ചു. എംഎൽഎയും മറ്റു ജനപ്രതിനിധികളും നേതാക്കളും നിർദിഷ്ട ബസ്റ്റാൻഡ് നിർമാണ സ്ഥലവും സന്ദർശിച്ചു.
അഞ്ചു മുറികളോടു കൂടിയ കെട്ടിടവും ഇരിപ്പിടങ്ങളും ദീർഘദൂര ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും യാർഡ് നിർമാണവും ഉൾപ്പെടുത്തിയാണ് പ്ലാൻ തയ്യാറാക്കിയത്. ഇതിന് ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് നിർമാണ പ്രവൃത്തികൾ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒക്ലാവ് കൃഷ്ണൻ, റീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. സുരേന്ദ്രൻ, സജിത്ത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ടി.എൻ. ബാബു, കെ.പി. സെറീന, മുഹമ്മദ് നൗഷാദ് എന്നിവർ സംബന്ധിച്ചു.

District News

എംഡിഎംഎ: പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും പിഴയും

കാസര്‍ഗോഡ്: ലഹരിമരുന്ന് കൈവശം വെച്ച കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. ചെര്‍ക്കള മുട്ടത്തോടിയിലെ സി.അബ്ദുള്ള (41) നെയാണ് കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ആര്‍. വിനായകറാവു ശിക്ഷിച്ചത്. 2020 സെപ്റ്റംബര്‍ 26ന് രാത്രി 11ഓടെയാണ് ചെര്‍ക്കളയില്‍ നിന്നും നാലു ഗ്രാം എംഡിഎംഎയുമായി ഇയാളെ പിടികൂടിയത്. അന്നത്തെ വിദ്യാനഗര്‍ എസ്‌ഐ വി.കെ.വിജയന്‍ ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വേണുഗോപാലന്‍ ഹാജരായി.

District News

ലോക ശ്വാസകോശാർബുദ ദിനം ജില്ലാതല ഉദ്ഘാടനം

രാജപുരം: ലോക ശ്വാസകോശാർബുദ ദിനാചരണത്തിന്‍റ് ജില്ലാതല ഉദ്ഘാടനം പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.ബിന്ദു നിർവഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.രജിത അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ ദിനാചരണ സന്ദേശം നൽകി.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റീന തോമസ്, പഞ്ചായത്ത് അംഗം ലിറ്റി ജോസ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സന്തോഷ്, മെഡിക്കൽ ഓഫീസർ ഡോ. വി.കെ. ഷിൻസി, ഹെൽത്ത് ഇൻസ്പെക്ടർ അനി തോമസ് എന്നിവർ പ്രസംഗിച്ചു.

District News

പള്ളിക്കര കടപ്പുറം എംഎൽഎയും കളക്ടറും സന്ദർശിച്ചു

പള്ളിക്കര: കടലേറ്റം രൂക്ഷമായ പള്ളിക്കര കടപ്പുറവും മിഷൻ കോളനിയിലെ വീടുകളും കെ. നീലകണ്ഠൻ എംഎൽഎയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും സന്ദർശിച്ചു.

അടിയന്തരഘട്ടങ്ങളിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ വിലയിരുത്തി. പ്രദേശത്തെ സ്വകാര്യ വ്യക്തികൾ മതിൽ കെട്ടിയതോടെ മിഷൻ കോളനിയിലെ കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും പുറംലോകവുമായി ബന്ധപ്പെടുന്നതിന് വഴിയടഞ്ഞ സാഹചര്യം നാട്ടുകാർ ഇവരുടെ ശ്രദ്ധയിൽ പെടുത്തി.

ഇവിടേക്ക് റോഡ് സൗകര്യമുണ്ടാക്കുന്ന കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് എംഎൽഎയും കലക്ടറും നിർദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ കുന്നിൽ, പഞ്ചായത്ത് അംഗങ്ങളായ രാജേഷ് പള്ളിക്കര, ബീഫാത്തിമ ഹമീദ്, അസുറാബി റാഷീദ്, ശംഭു ബേക്കൽ, ഹൊസ്ദുർഗ് തഹസിൽദാർ രമേശൻ പൊയിനാച്ചി എന്നിവരും ഒപ്പമുണ്ടായിരുന്നു.

District News

കിദൂരില്‍ ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

കുമ്പള: കിദൂര്‍ പക്ഷിഗ്രാമത്തിലെ ജൈവവൈവിധ്യ പഠനകേന്ദ്രത്തിൽ സംഘടിപ്പിച്ച ദ്വിദിന മണ്‍സൂണ്‍ ബയോഡൈവേഴ്സിറ്റി ട്രക്കിംഗ് ക്യാമ്പ് സമാപിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വനം വകുപ്പ്, കുമ്പള കൊപ്പളം പീസ് വാലി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികൾ ക്യാമ്പില്‍ പങ്കെടുത്തു.

പക്ഷി നിരീക്ഷകരായ രാജു കിദൂര്‍, ശ്യാം പുറവങ്കര എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പംഗങ്ങൾക്ക് മുപ്പതോളം ഇനം പക്ഷികളെ പരിചയപ്പെടുത്തി. തലശേരി ഗവ. ബ്രണ്ണന്‍ കോളജിലെ ബോട്ടണി വിഭാഗം അസി. പ്രഫസര്‍ ഡോ.കെ.എ. മുഹമ്മദ് ഹനീഫ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു, ആർആർടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍ എന്നിവർ ക്ലാസെടുത്തു.
ക്യാമ്പിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ പൊസഡിഗുംബെ മലയിലേക്ക് ട്രക്കിംഗ് നടത്തി. ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ. നസീബ്, പീസ് വാലി പ്രതിനിധി കെ. മുനീറുദ്ദീന്‍, ക്യാമ്പ് ഡയറക്ടര്‍ ഫാത്തിമത്ത് റസ്മിയ എന്നിവര്‍ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

District News

ജില്ലയിൽ 11 ദുരിതാശ്വാസ ക്യാന്പുകൾ

കണ്ണൂർ: ശക്തമായ മഴയിൽ വശക്തമായ മഴയിൽ വനമേഖലയിൽ ഉരുൾപൊട്ടലുൾപ്പെടെയുണ്ടായതിനെ തുടർന്ന് ജില്ലയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ ആകെ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകളിലും കടകളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങളുണ്ടായി.
ഇരിട്ടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊട്ടിയൂര്‍ പാല്‍ചുരത്തില്‍ ചെകുത്താന്‍ തോടിന് സമീപം ശക്തമായ മണ്ണിടിച്ചിലുണ്ടായി. വലിയ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.

ജില്ലയിൽ ഏറ്റവും കൂടുതൽ ക്യാന്പുകൾ ഇരിട്ടി താലൂക്കി ലാണ്. ഇരിട്ടിയിൽ നാലു ക്യാന്പു കളും തളിപ്പറമ്പ് താലൂക്കിൽ നാലുംം പയ്യന്നൂർ താലൂക്കിൽ മൂന്ന് ക്യാന്പുകളും ആരംഭിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്കിലെ ക്യാമ്പുകളിൽ 162 പേരാണുള്ളത്. തളിപ്പറന്പിലെ ക്യാന്പുകളിൽ 243 പേരും പയ്യന്നൂരിൽ 166 പേരുമാ ണുള്ളത്. വയത്തൂർ നൂറുൽ ഹുദാ മദ്രസ, വയത്തൂർ കോളിത്തട്ട് സെന്‍റ് ജോൺസ് എൽ പി സ്കൂൾ, ആറളം ഓമനമുക്ക് അങ്കണവാടി, ആറളം കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. തളിപ്പറമ്പ് താലൂക്കിൽ എരുവേശി വില്ലേജിലെ രത്നഗിരി സെന്‍റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂൾ, വെള്ളാട് വില്ലേജിലെ കാപ്പിമല വിജയഗിരി ജിയുപിഎസ്, പയ്യാവൂർ വില്ലേജിൽ ചന്ദനക്കാംപാറ ചെറുപുഷ്പം സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.

ഏരുവേശി വില്ലേജിലെ മാന്ധംകുണ്ട് പുഴയിൽ ജലനിരപ്പ്‌ ഉയർന്നതിനാലാണ് മുൻകരുതലായി ആറ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.ചീത്തംപാറ ഉന്നതി നിവാസികളായ 140 പേരാണ് ചന്ദനക്കാംപാറ ക്യാമ്പിലുള്ളത്. ഇരിട്ടി താലൂക്ക് വയത്തൂര്‍ വില്ലേജിലെ ഉളിക്കല്‍, പേരട്ട, തൊട്ടിപ്പാലം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. എട്ട് കുടുംബങ്ങളെ നൂറുല്‍ ഹുദ മദ്രസ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വീടുകളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി. ഒന്പത് പുരുഷന്‍മാരും എട്ട് സ്ത്രീകളും ഒന്പതു കുട്ടികളും ഉള്‍പ്പെടെ 26 പേരെയാണ് മാറ്റിത്താമസിപ്പിച്ചത്. ഇതേ വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോളിത്തട്ട് സെന്‍റ് ജോണ്‍സ് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് 11 പുരുഷന്‍മാരും 10 സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 26 പേരെ മാറ്റിത്താമസിപ്പിച്ചു. ഇന്നലെ മൂന്ന് തവണ ജില്ലാ ദുരന്തനിവാരണ അഥോറിട്ടി ചെയർമാനായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.കൾ വിലയിരുത്തി.

പയ്യന്നൂര്‍ താലൂക്കിലെ പുളിങ്ങോം വില്ലേജില്‍ പല ഭാഗങ്ങളിലും വെള്ളം കയറി. കര്‍ണാടക വനാന്തര്‍ഭാഗത്ത് ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് കാര്യങ്കോട് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണിത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിച്ചാല്‍ ഇടക്കോളനിയിലെ തുരുത്തില്‍ താമസിക്കുന്ന അഞ്ചു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കാനം വയല്‍ കോളനിയില്‍ പുഴയോട് ചേര്‍ന്ന് താമസിക്കുന്ന രണ്ടു കുടുംബങ്ങളെയും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. പുളിങ്ങോം വില്ലേജിലെ ഇടവരമ്പയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 10 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പയ്യാവൂര്‍ പഞ്ചായത്തിലെ മാവുന്തോട് ആനയടിപ്പാലം തകര്‍ന്നു. ചന്ദനക്കാംപാറ - ഏറ്റുപാറ റോഡിലാണ് ഈ പാലം. ഒഴുകിവന്ന മരത്തടി പാലത്തിന്‍റെ തൂണില്‍ ഇടിച്ചാണ് പാലം തകര്‍ന്നത്. പയ്യന്നൂര്‍ താലൂക്കിലെ മാടായി വേങ്ങര കക്കാടപ്പുറത്ത് കൊടക്ക ബാലകൃഷ്ണന്‍, ഭാര്യ ജാനകി എന്നിവരുടെ മണ്‍കട്ട വീട് തകര്‍ന്നുവീണു. അപകട സമയത്ത് ഇരുവരും മകന്‍റെ വീട്ടിലായിരുന്നതിനാല്‍ ആളപായമുണ്ടായില്ല. തലശേരി താലൂക്കിലെ തിരുവങ്ങാട് വില്ലേജ് വയലളം ദേശത്ത് ഊരാന്‍കോട്ട് ഹെവന്‍ വീട്ടില്‍ സനീഷ് എന്നയാളുടെ വീടിന്‍റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ആളപായമില്ല.

തളിപ്പറമ്പ് താലൂക്കിലെ മണിക്കടവ് ടൗണില്‍ കടകളില്‍ വെള്ളം കയറി. പാനൂര്‍ അണിയാരം ശിവക്ഷേത്രം വളപ്പിലെ കിഴക്ക് ഭാഗം മതില്‍ കനത്ത മഴയില്‍ തകര്‍ന്നു. പാണപ്പുഴ വില്ലേജ് ഏര്യം കുപ്പേരിയില്‍ സല്‍മാന്‍ ഫാരിസ് എന്നയാളുടെ വീടിന് സമീപം മണ്ണിടിഞ്ഞു വീണു. ആളപായമില്ല.

ആലക്കോട്, ഉദയഗിരി മേഖലകളിലെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

ആലക്കോട്: ശക്തമായ മഴയും കുടക് മലകളിലെ ഉരുൾപൊട്ടലും കാരണം രയറോം പുഴ കരകവിഞ്ഞൊഴുകി ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ജയഗിരിയിൽ തയ്യിൽ ഷിബുവിന്‍റെ വീടിന്‍റെ സമീപത്ത് രണ്ടിടത്ത് ചെറിയ തോതിൽ ഉരുൾപൊട്ടി. വീടിനോടു ചേർന്ന സ്ഥലവും കുളിമുറിയും ഒലിച്ചുപോയി. ഉദയഗിരി പഞ്ചായത്തിലെ താളിപ്പാറ, മൂന്നാംതോട്, മാമ്പൊയിൽ കാരിക്കയം, ആലക്കോട് പഞ്ചായത്തിലെ കാപ്പിമല, പൈതൽമല പ്രദേശം, രയറോം പരപ്പ പ്രദേശവും ഒറ്റപ്പെട്ടു. രയറോം-പരപ്പ-കാർത്തികപുരം പിഡബ്ല്യുഡി റോഡിൽ വെള്ളം കയറി വാഹന ഗതാഗതം തടസപ്പെട്ടു. രയറോം ടൗണിന് സമീപത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ മാറ്റി പാർപ്പിച്ചു. ഫർലോംഗ്കരയിൽ ഉരുൾപൊട്ടൽ സാധ്യതകളുള്ളതിനാൽ ഉന്നതിയിലെ 80 കുടംബങ്ങളെ കാപ്പിമല യുപി സ്കൂളിലെ ക്യാന്പിലേക്ക് മാറ്റി. ഉദയഗിരി പഞ്ചായത്തിലെ താളിപ്പാറ, അരിവളഞ്ഞപൊയിൽ, പ്രദേശങ്ങളിൽ ശക്തമായ ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടായി. മണക്കടവ്-കാരിക്കയം പാലത്തിലും മൂക്കട പാലവും വെള്ളത്തിനിടയിലായി. ആലക്കോട്, കരുവഞ്ചാൽ പുഴകളും കരകവിഞ്ഞ് ഒഴുകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്ക് മാറി. ഉദയഗിരി താളിപ്പാറ മെക്കാഡം റോഡിൽ മൂന്നാംതോട്ടിൽ ശക്തമായ മലവെള്ളപാച്ചിലിൽ റോഡിന് സമീപത്തെ തയ്യൽകട പൂർണമായി തകർന്നു. സമീപത്തെ വീടുകളിലും പറമ്പുകളിലും വെള്ളം കയറി.

വണ്ണായിക്കടവ് പാലം കരകവിഞ്ഞു

പയ്യാവൂർ: കനത്തമഴയും കർണാടക ഉൾവനത്തിലെ ഉരുൾപൊട്ടലും കാരണം മലയോരത്ത് പുഴകളിൽ ജലനിരപ്പ് ഉയർന്നു. പയ്യാവൂർ വണ്ണായിക്കടവ് പാലം കരകവിഞ്ഞു. ഗ്രാമപഞ്ചായത്തും പോലീസും നിർദേശിച്ചതിനെ തുടർന്ന് റോഡ് ഗതാഗതം നാട്ടുകാർ തടഞ്ഞു. കൂറ്റൻ മരങ്ങൾ ഒഴുകിവന്ന് പാലത്തിൻ ഇടിച്ചതിനെ തുടർന്ന് കൈവരികൾ തകർന്നു. പുതിയ പാലത്തിനായി മുറവിളി തുടങ്ങിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറഞ്ഞു. പയ്യാവൂർ ആടാംപാറയിലും ചന്ദനക്കാംപാറയിലും വഞ്ചിയത്തും ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. പയ്യാവൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഏതാനും ചെറുപാലങ്ങളും കരകവിഞ്ഞിട്ടുണ്ട്.

കാരിക്കയം പാലം മുങ്ങി മാമ്പൊയിൽ ഒറ്റപ്പെട്ടു

മണക്കടവ്: കാരിക്കയം പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് മാമ്പൊയിൽ മേഖല ഒറ്റപ്പെട്ടു. വാഹനഗതാഗതം തടസപ്പെട്ടു. കർണ്ണാടക വനത്തിൽ അതിശക്തമായ മഴ തുടരുകയാണ്. ചീക്കാട്, മണക്കടവ്, മുക്കട പുഴകളും കരകവിഞ്ഞൊഴുകി. മണക്കടവ് മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള പാലത്തിൽ വെള്ളം ക‍യറിയതിനെ തുടർന്ന് ജീവനക്കാർ ക്ഷേത്രത്തിൽ കുടുങ്ങി.

യാത്രക്കാരുമായി ബസ് വെള്ളക്കെട്ടിൽ കുടുങ്ങി

ശ്രീകണ്ഠപുരം: തുന്പേനിയിൽ നിറയെ യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. പയ്യാവൂർ ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് വെള്ളം നിറഞ്ഞ റോഡിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ പലയിടത്തും വെള്ളം ഉയർന്നു. ശ്രീകണ്ഠപുരം ചെങ്ങളായിൽ താഴ്ന്നഭാഗങ്ങൾ വെള്ളത്തിലായി. ശ്രീകണ്ഠപുരം മാർക്കറ്റിലെ കടകളിലെ സാധനങ്ങൾ വ്യാപാരികൾ മാറ്റി. പൊടിക്കളം-വെണ്ണക്കുന്ന് റോഡിലും പൊടിക്കളം-മടമ്പം റോഡിലും വെള്ളം കയറി. അലക്സ് നഗർ, കൈതപ്രം, മടമ്പം, കാഞ്ഞിലേരി, ബാലങ്കരി ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി.

കുത്തൊഴുക്കിൽ പാലം തകർന്നു

ചന്ദനക്കാംപാറ: മലവെള്ളപാച്ചിലിൽ ഏറ്റുപാറ റോഡിലെ മാവും തോട് പാലം തകർന്നു. ശക്തമായ ഒഴുക്കിൽ പാലത്തിന്‍റെ തുണുകൾ ചെരിഞ്ഞ് പാലം വീഴുകയായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സജീവ് ജോസഫ് എംഎൽഎ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു ബെന്നി, ജനപ്രതിനിധികൾ എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു. ഏറ്റുപാറ ആനയടി പ്രദേശത്ത് ചെറിയ തോതിൽ ഉരുൾ പൊട്ടി. സംഭവസ്ഥലം അഡ്വ. സജീവ് ജോസഫ് എം.എൽ.എ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.

ചപ്പാരപ്പടവ് ടൗണിൽ വെള്ളം കയറി

ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പുഴ കരകവിഞ്ഞതിനെ തുടർന്ന് ചപ്പാരപ്പടവ് ഉൾപ്പടെയുള്ള സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. നിരവിധ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. കരുവഞ്ചാല്‍ കോട്ടക്കടവ് പാലം പൂർണമായും വെള്ളത്തിനടിയിലായി.ആലക്കോട്- റയരോം- പരപ്പ റോഡില്‍ വെള്ളം കയറി വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. ഉദയഗിരി പഞ്ചായത്തിലെ താളിപ്പാറയിലും അരിവിളഞ്ഞപൊയിലിലും മണ്ണിടിച്ചല്‍ ഉണ്ടായ ഗതാഗതം തടസപ്പെട്ടു. മണക്കടവ് തുരുത്തിലെ മഹാവിഷ്ണു ക്ഷേത്രത്തിന് ചുറ്റും വെള്ളം കയറി അമ്പലത്തില്‍ കുടുങ്ങി പോയ പുജാരിയെ സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

District News

തദ്ദേശസ്ഥാപനങ്ങളിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി

പെരുമ്പടവ്: തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടി കുറച്ചതിൽ പ്രതിഷേധിച്ച് എരമം-കുറ്റൂർ ‌പഞ്ചായത്ത് ഓഫീസിലേക്ക് ‌എൽഡിഎഫിന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം. കരുണാകരൻ ഉദ്ഘാടനം ചെയ്തു. അജിത്ത് അനികം അധ്യക്ഷത വഹിച്ചു. കെ.ബി. ബാലകൃഷ്ണൻ, രാധകൃഷ്ണൻ, പ്രകാശ് മാത്യു, ജോസ് മാത്യു, ജോസ് മറ്റത്തിൽ, കെ.വി. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.

ചപ്പാരപ്പടവ്: തദ്ദേശ സ്വയംഭരണ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ എൽഡിഎഫ് ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ. സന്തോഷ് ധർണ ഉദ്ഘാടനം ചെയ്തു. പി.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ജോൺ മുണ്ടുപാലം, നെല്ലിയോട്ട് ബാലകൃഷ്ണൻ, പി. രവീന്ദ്രൻ, വി.പി. ഗോവിന്ദൻ, കെ.വി. രാഘവൻ, പി. പ്രേമലത, വി.വി. റീത്ത, എം.പി. ഗോപി, റെനീഷ് മാത്യു, ജോജി പുളിച്ചുമാക്കൽ, ടി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. ടോമി മൈക്കിൾ, വി. ഉണ്ണികൃഷ്ണൻ, കുമാരൻ എന്നിവർ നേതൃത്വം നൽകി.

തളിപ്പറമ്പ്: ആന്തൂർ നഗരസഭയിലേക്ക് നടത്തിയ മാർച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി. നാരായണൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ വി. സതീദേവി, വൈസ് ചെയർമാൻ പാച്ചേനി വിനോദ്, കെ. ഗണേശൻ. സി. അശോക് കുമാർ, പി.കെ. ശ്യാമള തുടങ്ങിയവർ പ്രസംഗിച്ചു. ധർമശാല കേന്ദ്രീകരിച്ച് പ്രകടനം നടത്തി.

തളിപ്പറമ്പ് നഗരസഭയിൽ കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടറി സജി കുറ്റ്യാനിമറ്റം ഉദ്ഘാടനം ചെയ്തു. സി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ടി. ബാലകൃഷ്ണൻ, മീത്തൽ കരുണാകരൻ, ഒ. സുഭാഗ്യം എന്നിവർ പ്രസംഗിച്ചു. പൂക്കോത്ത് നട കേന്ദ്രീകരിച്ച് പ്രകടനം നടത്തി.

District News

മഴക്കെടുതിയിൽ വിറങ്ങലിച്ച് മലയോരം

കണ്ണൂർ: ശക്തമായ മഴയിൽ വനമേഖലയിൽ ഉരുൾപൊട്ടലുൾപ്പെടെയുണ്ടായതിനെ തുടർന്ന് ജില്ലയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ ആകെ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകളിലും കടകളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങളുണ്ടായി.

ഇരിട്ടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊട്ടിയൂര്‍ പാല്‍ചുരത്തില്‍ ചെകുത്താന്‍ തോടിന് സമീപം ശക്തമായ മണ്ണിടിച്ചിലുണ്ടായി. വലിയ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.

ജില്ലയിൽ ഏറ്റവും കൂടുതൽ ക്യാന്പുകൾ ഇരിട്ടി താലൂക്കി ലാണ്. ഇരിട്ടിയിൽ നാലു ക്യാന്പു കളും തളിപ്പറമ്പ് താലൂക്കിൽ നാലുംം പയ്യന്നൂർ താലൂക്കിൽ മൂന്ന് ക്യാന്പുകളും ആരംഭിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്കിലെ ക്യാമ്പുകളിൽ 162 പേരാണുള്ളത്. തളിപ്പറന്പിലെ ക്യാന്പുകളിൽ 243 പേരും പയ്യന്നൂരിൽ 166 പേരുമാ ണുള്ളത്. വയത്തൂർ നൂറുൽ ഹുദാ മദ്രസ, വയത്തൂർ കോളിത്തട്ട് സെന്‍റ് ജോൺസ് എൽ പി സ്കൂൾ, ആറളം ഓമനമുക്ക് അങ്കണവാടി, ആറളം കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. തളിപ്പറമ്പ് താലൂക്കിൽ എരുവേശി വില്ലേജിലെ രത്നഗിരി സെന്‍റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂൾ, വെള്ളാട് വില്ലേജിലെ കാപ്പിമല വിജയഗിരി ജിയുപിഎസ്, പയ്യാവൂർ വില്ലേജിൽ ചന്ദനക്കാംപാറ ചെറുപുഷ്പം സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.

ഏരുവേശി വില്ലേജിലെ മാന്ധംകുണ്ട് പുഴയിൽ ജലനിരപ്പ്‌ ഉയർന്നതിനാലാണ് മുൻകരുതലായി ആറ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.ചീത്തംപാറ ഉന്നതി നിവാസികളായ 140 പേരാണ് ചന്ദനക്കാംപാറ ക്യാമ്പിലുള്ളത്. ഇരിട്ടി താലൂക്ക് വയത്തൂര്‍ വില്ലേജിലെ ഉളിക്കല്‍, പേരട്ട, തൊട്ടിപ്പാലം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. എട്ട് കുടുംബങ്ങളെ നൂറുല്‍ ഹുദ മദ്രസ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വീടുകളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി.

ഒന്പത് പുരുഷന്‍മാരും എട്ട് സ്ത്രീകളും ഒന്പതു കുട്ടികളും ഉള്‍പ്പെടെ 26 പേരെയാണ് മാറ്റിത്താമസിപ്പിച്ചത്. ഇതേ വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോളിത്തട്ട് സെന്‍റ് ജോണ്‍സ് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് 11 പുരുഷന്‍മാരും 10 സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 26 പേരെ മാറ്റിത്താമസിപ്പിച്ചു. ഇന്നലെ മൂന്ന് തവണ ജില്ലാ ദുരന്തനിവാരണ അഥോറിട്ടി ചെയർമാനായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

ആറളത്ത് വീടുകളിൽ വെള്ളം കയറി

ആറളം: ശക്തമായ മഴയില്‍ കക്കുവ പുഴയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ആറളം ഫാമിന്‍റെ 11, 13 ബ്ലോക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ രണ്ട് ക്യാന്പുകളിലേക്ക് മാറ്റി. 16 പുരുഷന്‍മാരും 15 സ്ത്രീകളും 19 കുട്ടികളും ഉള്‍പ്പെടെ 50 പേരെ ഓമനമുക്ക് അങ്കണവാടിയിലേക്കും അഞ്ചു പുരുഷന്‍മാരും 35 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടെ 60 പേരെ കമ്യൂണിറ്റി ഹാളിലേക്കുമാണ് മാറ്റിത്താമസിപ്പിച്ചത്.

അറബി രണ്ടാംകൈയിൽ ഉരുൾപൊട്ടലിൽ എട്ടോളം വീടുകളിൽ വെള്ളം കയറി. കർണാടക വനത്തിൽ ഉരുൾ പൊട്ടിയതോടെ പേരട്ട പുഴ കരകവിഞ്ഞ് എട്ട് വീടുകളിൽ വെള്ളം കയറി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിൽ അമ്മിണി, ഗോപാലൻ, വിജയൻ, ശാന്ത ,നാരായണി. നങ്ങ ,ശാരദ ,ശാന്ത-രാജു എന്നീ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. കക്കുവ പുഴയോരത്തെ ചങ്ങാലിമറ്റം അന്നക്കുട്ടി, പാലക്കോടൻ സക്കീന എന്നിവരുടെ വീടുകളിലും വെള്ളം കയറി. ആറളത്തും അയ്യൻകുന്നിലും 24 മണിക്കൂറിനുള്ളിൽ 100 മില്ലി മീറ്റർ കൂടുതൽ മഴപെയ്തതാണ് കണക്ക്.

ആറളം പഞ്ചായത്ത് പ്രസിഡന്‍റ് വി. ശോഭ , വൈസ് പ്രസിഡന്‍റ് ജിമ്മി അന്തീനാട്ട് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി , വൈസ് പ്രസിഡന്റ് ടോമി ജോസഫ് , മുഴുവൻ ഭരണ സമിതി അംഗങ്ങളും മറ്റ് ജനപ്രതിനിധികളും, റവന്യു ,പഞ്ചായത്ത്, ആരോഗ്യവകുപ്പ് ജീവനക്കാർ , സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മണിക്കടവിൽ വെള്ളം കയറി 

മണിക്കടവ്: വയത്തൂർ പുഴ കരകവിഞ്ഞതോടെ ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ടൗൺ പൂർണമായും വെള്ളത്തിലായി. നിരവധി കടകൾ വെള്ളത്തിലായി. മഴക്ക് ശമനമില്ലാതെ തുടരുന്നത് കൂടുതൽ ഭീഷണി ആയിരിക്കുകയാണ്. കടകളിൽ വെള്ളം കയറി കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഉളിക്കൽ ടൗണിന് സമീപം നുച്യാടും പരിക്കളത്തും വെള്ളം കയറി. ഇവിടെനിന്നും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പഞ്ചായത്തും റവന്യൂ വകുപ്പും നടപടി ആരംഭിച്ചു. വയത്തൂർ പുഴയിലെ ജലനിരപ്പ് വീണ്ടും അപകടകരമായി ഉയരുന്നതിനാലാണ് കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നത്.

പേര്യ ചുരത്തിൽ മണ്ണിടിച്ചിൽ

പേരാവൂർ: ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന നെടുംപൊയിൽ-പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി ഏഴോടെ 29ാം മൈലിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഗ്നിരക്ഷാസേനയും മറ്റു ദുരന്തനിവാരണ സേനകളും സ്ഥലത്തെത്തി മണ്ണു നീക്കൽ പ്രവർത്തി ആരംഭിച്ചു.

മട്ടന്നൂർ പ്രദേശങ്ങളിൽ വെള്ളം കയറി

മട്ടന്നൂർ: പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ മണ്ണൂർ, ചോലത്തോട്, വെളിയമ്പ്ര മേഖലയിൽ വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ വൈകുനേരത്തോടെയാണു വീടുകളിൽ വെള്ളം കയറി തുടങ്ങിയത്.
മണ്ണൂരിൽ കെ.പി. സുബൈദ, സി. പ്രേമ, ടി. ഉത്തമൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ ബന്ധുക്കളുടെ വീട്ടിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. ചോലത്തോട് മേഖലയിലും വീടുകളിൽ വെള്ളം കയറി. കൊട്ടാരം-പെരിയത്തിൽ റോഡ് വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു.

കൊട്ടാരം പ്രദേശത്തെ ഇരുപതോളം വീടുകളിൽ വെള്ളക്കെട്ടുണ്ട്. മഴയുടെ ശക്തി വർധിച്ചാൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. കർണാടക വനമേഖലയിലെ ഉരുൾപൊട്ടലും പഴശി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തിയതുമാണ് ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. നഗരസഭാ കൗൺസിലർമാർ ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് വീട്ടുകാരെ മാറ്റിയത്. പുഴയോരത്തുള്ള നിടുകുളം കടവ് പാർക്കിലും വെള്ളം കയറി.

കൊട്ടിയൂർ: ബാവലിപ്പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ പാല്‍ചുരം ഉന്നതിയിലെ വെള്ളം കയറാന്‍ സാധ്യതയുള്ള കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇരിട്ടി താലൂക്കിലെ വയത്തൂര്‍ അറബിക്കുളത്തിന് സമീപം രണ്ടാംകൈയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് സുധീഷ് നടുവിലെപുരക്കല്‍ എന്നയാളുടെ വീട്ടില്‍ ഭാഗികമായി വെള്ളം കയറി. കുടുബാംഗങ്ങളെ ബന്ധു വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. പുഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഉളിക്കല്‍ പഞ്ചായത്തിലെ വട്ട്യാംതോട് പാലത്തില്‍ വെള്ളം കയറി. ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മണിക്കടവ് ചപ്പാത്ത് പാലം വെള്ളത്തിനടിയിലായി.

മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
ട്യൂഷൻ സെന്‍ററുകൾക്കും അവധി

കണ്ണൂർ: ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് മദ്രസകളടക്കമുള്ള മതവിദ്യാഭ്യാസ കേന്ദ്രങ്ങൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവയ്ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾ, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റുമുണ്ടാകില്ല.

District News

ആരോഗ്യവകുപ്പിൽ അവധിയിലുള്ള ജീവനക്കാർ ജോലിക്ക് ഹാജരാകണം

കണ്ണൂർ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ അടിയന്തരമായ അവധിയിലല്ലാതെ അവധിയിലുള്ള ആരോഗ്യ വകുപ്പിലെ മുഴുവൻ ജീവനക്കാരാരോടും ജോലിക്ക് ഹാജരാകാൻ ഡിഎംഒ ഡോ. വിവേക് കുമാർ നിർദേശിച്ചു. സ്ഥാപനമേധാവികൾ സർക്കാർ ആംബുലൻസുകൾക്ക് പുറമേ സ്വകാര്യ ആംബുലൻസുകളുമായുള്ള നെറ്റ്‌വർക്ക് ശക്തിപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

അടിയന്തിര സാഹചര്യം നേരിടാൻ എല്ലാ വിധ സജ്ജീകരണങ്ങളും ആരോഗ്യവകുപ്പ് കൈക്കൊണ്ടതായും ഡിഎംഒ അറിയിച്ചു. മഴക്കെടുതിയിൽ പൊതുജനങ്ങളുടെയും ക്യാമ്പിൽ മാറ്റി പാർപ്പിച്ചവരുടെയും ഉൾപ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും ദുരന്തങ്ങൾ നേരിടുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി ആരോഗ്യ വകുപ്പിലെ വിവിധ പ്രോഗ്രാം ഓഫീസർമാർ, പ്രധാന സർക്കാർ ആശുപത്രി സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർ മാർ, പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ അടിയന്തിര യോഗവും ഇന്നലെ ചേർന്നു. മഴ‌ക്കെടുതി നേരിടുന്നതിന് അവധി ദിവസങ്ങളിൽ അടക്കം സജ്ജമായിരിക്കാൻ ആരോഗ്യ പ്രവർത്തകരോട് ഡിഎംഒ നിർദേശിച്ചു.

നിലവിൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ആവശ്യ മരുന്നുകൾ ജില്ലയിൽ സ്റ്റോക്കുണ്ട്. എലിപ്പനി തടയുന്നതിന് ഡോക്സി സൈക്ലിൻ, ആന്‍റി സ്നേക്ക് വെനം ഉൾപ്പെടെ ആവശ്യമായ എല്ലാ മരുന്നുകളുടെയും ലഭ്യത ഉറപ്പുവരുത്തണമെന്ന് ഡിഎംഒ നിർദേശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധി പടരുന്നില്ലെന്ന് ഉറപ്പാക്കണം. ക്യാമ്പുകളിൽ ഉപയോഗിക്കുന്ന കുടിവെള്ളം, ഭക്ഷണം, ക്യാമ്പിന്റെ പരിസരം എന്നിവയുടെ ശുചിത്വം ആരോഗ്യ വിഭാഗം ഉറപ്പുവരുത്തും.
ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന പ്രായമുള്ളവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു പകർച്ചേതര രോഗമുള്ളവർ എന്നിവരുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പുവരുത്തും. ക്യാമ്പിലുള്ള കുട്ടികളുടെ കുത്തിവ‍യ്പ്പുകൾ ഉൾപ്പെടെ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കും. വെള്ളപ്പൊക്കം, മറ്റു മഴക്കെടുതികൾ സംബന്ധിച്ച വേളയിൽ സ്വീകരിക്കേണ്ട ആരോഗ്യ ബോധവൽകരണ പ്രവർത്തനങ്ങൾ ജില്ലാ മാസ് മീഡിയ വിഭാഗം ഏകോപിപ്പിക്കും.

District News

തദ്ദേശസ്ഥാപനങ്ങളിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി

കണ്ണൂർ: കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ സംസാരം നാലാംക്ലാസ് കോൺഗ്രസുകാരന്‍റെ തരംതാണ തെരുവ് പ്രസംഗം പോലെയാണെന്ന സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ള പദ്ധതി ഫണ്ട് വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരേ എൽഡിഎഫ് കോർപറേഷൻ കമ്മിറ്റി കോർപറേഷൻ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മന്ത്രിമാർ ഒന്നിനെ കുറിച്ചും നിശ്ചയമില്ലാത്തവരാണ്. മന്ത്രിമാർ അധികാരത്തിന്‍റെയും താൻ പ്രമാണിത്തത്തിന്‍റെയും വക്താക്കളായി മാറുകയാണ്. പ്ലാൻ ഫണ്ടിൽ കുറവ് വരുത്തിയത് മൂലം തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള അങ്കണവാടി, കുടുംബശീ , പാലിയേറ്റീവ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. കുട്ടികളുടെ പോഷകാഹാര വിതരണം പോലും തടസപ്പെട്ട സംസ്ഥാനത്ത് എല്ലാവികസന പ്രവർത്തനങ്ങളും മുരടിച്ചിരിക്കുകയാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു. പി. അജയകുമാർ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്‍റ് കടന്നപ്പള്ളി രാമചന്ദ്രൻ, എം. പ്രകാശൻ, കെ.പി. പ്രശാന്തൻ, പി. ധീരജ്, എം.പി. മുരളി, എ.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. പോത്തോടി സജീവൻ, വെള്ളോറ രാജൻ,ഒ.കെ. വിനീഷ്, വി.രാജേഷ് പ്രേം, കോർപറേഷൻ എൽഡിഎഫ് കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി.

മട്ടന്നൂർ: ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തദ്ദേശ സ്ഥാനങ്ങളിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി. മട്ടന്നൂർ നഗരസഭാ ഓഫീസ് മാർച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ.പി. രമേശൻ അധ്യക്ഷത വഹിച്ചു.

വി. രാമദാസ്, അണിയേരി അച്യുതൻ, കെ.ടി. ജോസ്, മണാട്ട് കുമാരൻ, എൻ. ഷാജിത്ത്, ഏരിയാ സെക്രട്ടറി എം. രതീഷ് എന്നിവർ പ്രസംഗിച്ചു. വി.പി. ഇസ്മായിൽ, എ. കെ. സുരേഷ് കുമാർ, ഇ. ജയപ്രകാശ്, എം. വിനോദ് എന്നിവർ നേതൃത്വം നൽകി.

SUNDAY DEEPIKA

തടാക നീലിമയിൽ അലിഞ്ഞ കണ്ണീർമുത്ത് 

ഉത്തരാഖണ്ഡില്‍ ഇന്ത്യയുടെ ഹൃത്തടംപോലെ നൈനിറ്റാള്‍ തടാകം. പച്ചപ്പണിഞ്ഞ മലനിരകള്‍ ചുറ്റും കാവല്‍ നില്‍ക്കുന്ന തടാകത്തിന്‍റെ വശ്യസൗന്ദര്യം നുകരണമെങ്കില്‍ ഇവിടെയെത്തുകതന്നെ വേണം. ഡല്‍ഹിയില്‍നിന്ന്, നിബിഡവനങ്ങളിലൂടെയും മനോഹര ഗ്രാമങ്ങളിലൂടെയും ദീർഘയാത്രയ്ക്കുശേഷമാണ് നൈനി തടാകക്കരയിലെ ഹില്‍സ്റ്റേഷനില്‍ എത്തിയത്. ഉത്തരാഖണ്ഡിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന നൈനിറ്റാള്‍, പ്രകൃതിരമണീയതകൊണ്ടും വശ്യമായ കാലാവസ്ഥകൊണ്ടും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പര്‍വതപ്രദേശമാണ്.

ഹോട്ടലില്‍നിന്നു ടാക്സിയിലായിരുന്നു യാത്ര. മലനിരകള്‍ക്കു നടുവിലെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ പൈന്‍, ദേവദാരു മരങ്ങള്‍ ഇടതൂര്‍ന്ന വനങ്ങളിലൂടെയായിരുന്നു സഞ്ചാരം. പച്ചപ്പണിഞ്ഞ കുന്നിന്‍ചെരിവിലെ ഓരോ വളവിലും നോക്കെത്തും ദൂരത്ത് നൈനി തടാകം തിളക്കമാര്‍ന്നു കിടന്നു. വളവു തിരിയുമ്പോള്‍ തടാകക്കാഴ്ച മറയുന്നതോടെ അടുത്ത വളവിനായി കാത്തിരിക്കും. ഹരിതമലകള്‍ക്കു നടുവില്‍ ചിലപ്പോള്‍ ചന്ദ്രക്കലയുടെ ആകൃതിയിലും മറ്റു ചിലപ്പോള്‍ മാമ്പഴത്തിന്‍റെ ആകൃതിയിലുമൊക്കെയാണ് തടാകക്കാഴ്ച.

കാറില്‍നിന്നിറങ്ങി അല്പദൂരം നടന്നുവേണം തടാകക്കരയിലെത്താന്‍. തടാകക്കരയിലൂടെയുള്ള നടത്തം അവിസ്മരണീയമായിരുന്നു. കുത്തനെയുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട നൈനി തടാകം സ്ഫടികംപോലെ തിളങ്ങുന്നു. ഞങ്ങള്‍ ബോട്ടില്‍ തടാകത്തിലൂടെ സഞ്ചരിച്ചു. ശാന്തമായ തടാകത്തില്‍ ചുറ്റുമുള്ള കുന്നുകള്‍ കണ്ണാടിയിലെന്നപോലെ പ്രതിഫലിക്കുന്നത് അദ്ഭുതക്കാഴ്ചയായി. തടാകത്തിലൂടെ മന്ദമായൊഴുകി നടക്കുന്ന ശിക്കാര ബോട്ടുകള്‍ കൗതുകമാണ്. നൈനി തടാകമാണ് നൈനിറ്റാളിന്‍റെ ഹൃദയം.

പച്ചപ്പുനിറഞ്ഞ മലനിരകളും തടാകത്തിലെ വഞ്ചിയാത്രയുമാണ് പ്രധാന ആകര്‍ഷണം. സായന്തനങ്ങളില്‍ തെളിമയാര്‍ന്ന വെള്ളത്തിലൂടെ ബോട്ട് തുഴഞ്ഞുപോകുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം വാക്കുകള്‍ക്കതീതമാണ്. രാത്രിയിൽ ‍ വിളക്കുകളുടെ പ്രകാശം നൈനി തടാകത്തില്‍ പ്രതിഫലിക്കുന്നതുനോക്കി എത്രനിന്നാലും മടുപ്പു തോന്നില്ല. ഏറെ മലയാളികള്‍ക്കും നൈനിറ്റാൾ കേവലമൊരു വിനോദസഞ്ചാരകേന്ദ്രം മാത്രമായിരിക്കില്ല, അതു മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍നായരുടെ 'മഞ്ഞി'ന്‍റെ നാട്ടിലേക്കുള്ള തീര്‍ഥാടനംകൂടിയാണ്. അത്രമാത്രം ആഴത്തിലാണ് നൈനിറ്റാളിന്‍റെ ഛായാചിത്രം എം.ടി. തന്‍റെ മാന്ത്രികത്തൂലികയില്‍ കുറിച്ചിട്ടിരിക്കുന്നത്.

“ നൈനിറ്റാളില്‍ മഞ്ഞു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു...'' എന്നു തുടങ്ങുന്ന വരികളിലൂടെ ഓരോ മലയാളിയുടെയും മനസില്‍ ആ മഹാപ്രതിഭ വരച്ചിട്ടിരിക്കുന്നത് ഈ മനോഹാരിതയുടെ നേര്‍ചിത്രമാണ്. ബോട്ട് യാത്രയ്ക്കിടയിലും റോഡിലൂടെയുള്ള സായാഹ്ന നടത്തത്തിനിടയിലും തടാകക്കരയില്‍ മഞ്ഞുപെയ്തപ്പോള്‍ എംടിയെയും ‘മഞ്ഞി’ലെ പ്രധാന കഥാപാത്രമായ വിമല ടീച്ചറിനെയും ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വൈകുന്നേരമാണ് നൈനി തടാകക്കരയിലുള്ള നൈനാദേവി ക്ഷേത്രത്തിലെത്തിയത്. രാജ്യത്തെ പ്രശസ്തമായ 51 ശക്തിപീഠങ്ങളിലൊന്നാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.

സതീദേവിയുടെ കണ്ണുകള്‍

സതീദേവിയുടെ കണ്ണുകള്‍ വീണ സ്ഥലമാണത്രെ നൈനിറ്റാള്‍. അതുകൊണ്ടാണ് നഗരത്തിന് നൈനിറ്റാള്‍ (നൈന എന്നാല്‍ കണ്ണ്, താല്‍ എന്നാല്‍ തടാകം) എന്ന് പേര് ലഭിച്ചത്. ക്ഷേത്രത്തിനു സമീപം കണ്ട മുതിര്‍ന്നയാളോട് ക്ഷേത്രത്തിന്‍റെ ചരിത്രത്തെക്കുറിച്ചു ചോദിച്ചു.

അദ്ദേഹം പറഞ്ഞ ഐതിഹ്യപ്പെരുമ ഇപ്രകാരമാണ്: ശിവന്‍ ദക്ഷയാഗം പൂര്‍ത്തിയാക്കിയശേഷം നടത്തിയ ശിവതാണ്ഡവത്തില്‍ സതീദേവിയുടെ മൃതദേഹവും കൈയിലേന്തിയിരുന്നു. തുടര്‍ന്ന് വിഷ്ണു സുദര്‍ശനചക്രംകൊണ്ട് സതിയുടെ ശരീരം കഷണങ്ങളാക്കി. ഇതില്‍ സതിയുടെ കണ്ണുകള്‍ (നൈന) വീണത് ഇവിടെയാണ്. കണ്ണുകള്‍ വീണിടത്ത് രൂപംകൊണ്ടതാണ് നൈനി തടാകം. തുറന്നുനില്‍ക്കുന്ന ദേവിയുടെ രണ്ട് കണ്ണുകളാണ് ക്ഷേത്രത്തിലെ ആരാധനാരൂപം. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ദേവിയുടെ കണ്ണുകള്‍ക്കു പുറമെ ഗണപതിയുടെയും കാളിയുടെയും പ്രതിഷ്ഠകളും‍ കാണാം. ആല്‍ചുവട്ടിലിരിക്കുമ്പോള്‍ കേള്‍ക്കുന്ന ദലമര്‍മരങ്ങള്‍ മന്ത്രാക്ഷരികളാണ്.

തടാകത്തിന് സമാന്തരമായാണ് മാള്‍ റോഡുള്ളത്. നൈനിറ്റാളിന്‍റെ ഹൃദയം നൈനി തടാകമാണെങ്കില്‍ മാള്‍ റോഡ് നൈനിറ്റാളിന്‍റെ ജീവനാഡിയാണെന്നു പറയാം. സഞ്ചാരികള്‍ക്ക് നടക്കാന്‍ സായാഹ്നങ്ങളില്‍ വാഹനഗതാഗതം നിരോധിക്കുന്ന ഈ റോഡിലൂടെയുള്ള നടത്തം മറക്കാനാവാത്ത അനുഭവമാണ്.

ഏകദേശം 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നഗരത്തിന്‍റെ രണ്ട് പ്രധാന ഭാഗങ്ങളായ മല്ലിതാലിനെയും തല്ലിതാലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. മാള്‍ റോഡിന്‍റെ ഒരു വശത്ത് മഞ്ഞും പച്ചപ്പും നിറഞ്ഞ മലനിരകളും മറുവശത്ത് ശാന്തസുന്ദരമായ നൈനി തടാകവുമാണ്. സഞ്ചാരികള്‍ മാള്‍ റോഡ് എന്നാണു വിളിക്കുന്നതെങ്കിലും ഔദ്യോഗികനാമം 'ഗോവിന്ദ് വല്ലഭ് പന്ത് മാര്‍ഗ്' എന്നാണ്. ‍ തല്ലിതാല്‍ ഭാഗത്ത് ഗോവിന്ദ് വല്ലഭ് പന്തിന്‍റെ കൂറ്റൻ വെങ്കലപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. നൈനിറ്റാളിന്‍റെ പ്രധാന ലാന്‍ഡ്മാര്‍ക്കാണിത്.

ഇവിടെനിന്നാണ് മാള്‍ റോഡിലെ മനോഹരകാഴ്ചകള്‍ ആരംഭിക്കുന്നത്.മെഴുകുതിരികള്‍, തദ്ദേശീയ കമ്പിളിവസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന ധാരാളം കടകള്‍ മാള്‍ റോഡില്‍ കാണാം. സുഗന്ധപൂരിതവും ചിത്രപ്പണികളുള്ളതുമായ ഈ തിരികള്‍ ലോകപ്രശസ്തമാണ്. നൈനിറ്റാള്‍ യാത്രയില്‍ സഞ്ചാരികള്‍ കൂടുതല്‍ വാങ്ങുന്നതും ഈ തിരികളാണ്. ബ്രിട്ടീഷ് ഭരണകാലത്ത് വൈദ്യുതിയി ത്ത സാഹചര്യത്തിലാണ് ഇവിടെ മെഴുകുതിരി നിര്‍മാണം ആരംഭിച്ചത്.

കാലക്രമേണ അതൊരു കുടില്‍വ്യവസായമായി വളര്‍ന്നു. പിന്നീട്, വൈദ്യുതി സൗകര്യം എത്തിയെങ്കിലും പരമ്പരാഗതമായ ഈ തൊഴിൽ നിലനിര്‍ത്താന്‍ ആഗ്രഹിച്ച തദ്ദേശവാസികള്‍ തിരി നിര്‍മാണത്തില്‍ തങ്ങളുടെ സര്‍ഗാത്മകതയുടെ അലകുകള്‍കൂടി ചേര്‍ക്കാന്‍ തുടങ്ങി. അങ്ങനെ നൈനിറ്റാളിലെ മെഴുകുതിരികള്‍ ഒരു കരകൗശലവസ്തുവായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ആപ്പിള്‍, മുന്തിരി, ഓറഞ്ച്, വഴുതനങ്ങ തുടങ്ങിയവയുടെയൊക്കെ ആകൃതിയില്‍, യഥാര്‍ഥ ഫലങ്ങളെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വിനോദസഞ്ചാരികള്‍ തിരികള്‍ കത്തിച്ച് തടാകത്തില്‍ ഒഴുക്കിവിടാറുണ്ട്. ഒഴുകി നടക്കുന്ന പ്രഭ വിതറുന്ന തിരികൾ ഏവരെയും ആകര്‍ഷിക്കും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, ദേവീ-ദേവന്മാര്‍, മൃഗങ്ങള്‍ തുടങ്ങിയ രൂപങ്ങളിലും തിരികളുണ്ട്. ഡിസൈനുകള്‍ക്കപ്പുറം ഇവയെ ലോകപ്രശസ്തമാക്കുന്നത് കത്തിക്കുമ്പോള്‍ പരക്കുന്ന സൗരഭ്യത്താലാണ്. റോസ്, ജാസ്മിന്‍, ലാവെന്‍ഡര്‍, ചന്ദനം, വാനില, തുളസി തുടങ്ങിയ സുഗന്ധതൈലങ്ങള്‍ മെഴുകില്‍ ചേര്‍ക്കുന്നതിലൂടെയാണ് സുഗന്ധം പരക്കുന്നത്. സുതാര്യമായ ജലാറ്റിന്‍ തിരികളാണ് മറ്റൊരു പ്രത്യേകത. ചില്ലുഭരണികളിലും പാത്രങ്ങളിലും ഈ തിരികള്‍ സ്ഥാപിച്ച് നല്‍കുന്നുണ്ട്. മുത്തുകള്‍, കടല്‍ച്ചിപ്പികള്‍, കൃത്രിമ ചെടികള്‍ എന്നിവ ഉപയോഗിച്ച് ഇവയില്‍ അലങ്കാരപ്പണികളും നടത്താറുണ്ട്.

ഏവരെയും ആകര്‍ഷിക്കുന്ന മറ്റൊന്ന് അവിടത്തെ ഭക്ഷണ വൈവിധ്യമാണ്. വിശേഷാൽ കോഫികള്‍ ലഭിക്കുന്ന ഷോപ്പുകള്‍, തട്ടുകടകള്‍പോലെ തോന്നിക്കുന്ന സ്ട്രീറ്റ് ഫുഡ് സ്റ്റാളുകള്‍, റസ്റ്ററന്‍റുകള്‍ എന്നിവയാണ് മാള്‍ റോഡിലെ പ്രധാന ആകര്‍ഷണം. ഉത്തരേന്ത്യന്‍ വിഭവങ്ങളും ചൈനീസ് വിഭവങ്ങളും സുലഭമാണ്. പുറമെ തണുപ്പില്‍ ചൂടോടെ കഴിക്കാന്‍ മോമോസ്, തിപ്പന്‍ എന്നിവ തെരുവു ഭക്ഷണശാലകളിലെ പ്രധാന വിഭവങ്ങളാണ്. ഉത്തരാഖണ്ഡിലെ പരമ്പരാഗത ഭക്ഷണമായ കുമാവോണിയും ടിബറ്റന്‍ ഭക്ഷണങ്ങളും രുചികരം. തുക്പ എന്ന ടിബറ്റന്‍ സൂപ്പ് പ്രത്യേക വിഭവമാണ്. നൂഡില്‍സും പച്ചക്കറികളും (അല്ലെങ്കില്‍ ചിക്കന്‍) ചേര്‍ത്തുണ്ടാക്കുന്ന സൂപ്പാണിത്.

നൈനിറ്റാളിന്‍റെ പ്രകൃതിസൗന്ദര്യം ശരിക്കും ആസ്വദിച്ചറിയാന്‍ പര്‍വതങ്ങളിലേക്കുതന്നെ പോകണം. അതിനായി ഒരു ദിവസത്തെ യാത്ര വേണ്ടിവരും. ഏരിയല്‍ എക്സ്പ്രസ് എന്ന റോപ്‌വേയിലൂടെ സഞ്ചരിച്ച് സ്നോ വ്യൂ പോയിന്‍റില്‍ എത്തി. ആ മനോഹരകാഴ്ചകളില്‍ കണ്ണുടക്കി എത്രനേരം നിന്നുവെന്ന് അറിയില്ല. അവിടെനിന്നാല്‍ ഹിമാലയ പര്‍വതനിരകളുടെ വിദൂര ദൃശ്യം ആസ്വദിക്കാം. കുതിരപ്പുറത്തോ നടന്നോ പോകാന്‍ കഴിയുന്ന ടിഫിന്‍ ടോപ്പിലേക്കായിരുന്നു അടുത്ത യാത്ര. കുതിരസവാരിക്ക് പ്രത്യേക പാതയുണ്ട്.

ഒരു പ്രണയകഥ

ഡൊറോത്തി സീറ്റെന്നും അവിടത്തെ ടിഫിന്‍ ടോപ്പിനു വിളിപ്പേരുണ്ട്. ഈ പേരിനു പിന്നിലൊരു പ്രണയകഥയുണ്ടെന്ന് ഗൈഡ് പറഞ്ഞു. ചുരുങ്ങിയ വാക്കുകളില്‍ കഥയൊതുക്കാന്‍ ഗൈഡ് ശ്രമിച്ചെങ്കിലും ഞാന്‍ വഴങ്ങിയില്ല. കഥയല്ലിത്, ചരിത്രമാണെന്ന് ഗൈഡ് പറഞ്ഞു: സ്വാതന്ത്ര്യപ്രാപ്തിക്കു മുന്‍പു നടന്നതാണ്. ഡൊറോത്തി കെല്ലറ്റ് എന്ന ബ്രിട്ടീഷ് വനിതയുടെ ഓര്‍മയ്ക്കായാണ് സ്ഥലത്തിന് ഇങ്ങനെ പേരു നല്‍കിയിരിക്കുന്നത്.

അവരൊരു ചിത്രകാരിയായിരുന്നു. നൈനിറ്റാളിലെ പ്രകൃതിഭംഗി ഏറെ ഇഷ്‌ടപ്പെട്ടിരുന്ന ഡൊറോത്തി, സ്ഥിരമായി ടിഫിന്‍ ടോപ്പിലെത്തി താഴെയുള്ള നഗരത്തെയും തടാകത്തെയും കാന്‍വാസില്‍ പകര്‍ത്തിയിരുന്നു. പലപ്പോഴും തനിച്ചായിരുന്നു കപ്പലില്‍ ഡൊറോത്തിയുടെ ഇന്ത്യയിലേക്കുള്ള വരവും പോക്കും. ഒരിക്കല്‍ മക്കളെ കാണാന്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുമ്പോള്‍ അവര്‍ പെട്ടെന്ന് രോഗബാധിതയായി കപ്പല്‍ ഇംഗ്ലണ്ടിലെത്തുന്നതിന് മുമ്പേ മരണപ്പെട്ടു. തുടര്‍ന്ന് മൃതദേഹം കടലില്‍ ഒഴുക്കേണ്ടിവന്നു.

പ്രിയതമയുടെ വിയോഗത്തില്‍ ദുഃഖിതനായ ഭര്‍ത്താവ് കേണല്‍ ജെ.പി. കെല്ലറ്റും ഡൊറോത്തിയുടെ ചില സുഹൃത്തുക്കളും ചേര്‍ന്ന്, ഡൊറോത്തി ചിത്രം വരച്ചിരുന്ന ഹില്‍ ടോപ്പില്‍ കല്ലുകൊണ്ട് ഒരു ഇരിപ്പിടം നിര്‍മിച്ചു. അന്നുമുതല്‍ ടിഫിന്‍ ടോപ്പ് ഡൊറോത്തി സീറ്റ് എന്നും അറിയപ്പെടാന്‍ തുടങ്ങി. പിന്നീട് ഇരിപ്പിടം പ്രാദേശിക ഭരണകൂടം വിപുലീകരിച്ചെങ്കിലും ഇന്ന്, തകര്‍ന്നു കിടക്കുകയാണെന്നത് വല്ലാത്ത വ്യഥയുളവാക്കും. നൈനിറ്റാള്‍ യാത്ര അവസാനിപ്പിച്ചു ഡൽഹിയിലേക്കു ബസ് കയറുമ്പോള്‍ മനസ് മലനിരകള്‍ക്കിടയിലെ വളഞ്ഞുപുളഞ്ഞ പാതകളിലും നീലത്തടാകത്തിലെ ജലയാനങ്ങളിലും ചുറ്റിത്തിരിയുകയായിരുന്നു... മനസ് മന്ത്രിച്ചു... നൈനിറ്റാള്‍ നീയെത്ര മനോഹരി!

District News

പാർസൽ ലോറിയും കാറും കൂട്ടിയിടിച്ചു

ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ അന്തർസംസ്ഥാന പാതയിലെ 32ാം മൈലിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ചു. യാത്രക്കാരെ നിസാര പരിക്കുകളോടെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പാർസൽ ലോറി തലകീഴായി റോഡിലേക്ക് മറിഞ്ഞതോടെ അന്തർസംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

District News

ഒറ്റ മഴ: നഗരം മുങ്ങി

തൃശൂർ: പതിവുപോലെ ഒറ്റൊരു മഴയിൽ നഗരം വീണ്ടും വെള്ളക്കെട്ടിലായി.
മഴക്കാല മുന്നൊരുക്കങ്ങൾ വളരെ മുൻപേ നടപ്പാക്കിയെന്ന അധികൃതരുടെ അവകാശവാദങ്ങൾ കടലാസിലൊതുങ്ങിയെന്നു വ്യക്തമാക്കുന്ന കാഴ്ചയ്ക്കാണു നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. മുൻവർഷങ്ങളിലെന്നപോലെ ശക്തൻ ബസ് സ്റ്റാൻഡും ടിബി റോഡും ഇത്തവണയും വെള്ളത്തിനടിയിലായി. സ്റ്റാൻഡിലെ കടകളിലും നിർത്തിയിട്ട വാഹനങ്ങളിലും വെള്ളംകയറി. മലിനജലം ശക്തമായി ഒഴുകിയെത്തിയതോടെ സ്റ്റാൻഡിലെ ടയർകടയിൽനിന്ന് ഒലിച്ചുപോയ ടയറുകൾ പിടിച്ചുവയ്ക്കാൻ കനത്തമഴയിലും നെട്ടോട്ടമോടുകയായിരുന്നു തൊഴിലാളികൾ.

പരന്നൊഴുകിയ മലിനജലത്തിലൂടെ കഷ്ടപ്പെട്ടാണു യാത്രക്കാർ സ്റ്റാൻഡിലേക്കു പ്രവേശിച്ചത്. ഇതിനിടെ ചിലർ വെള്ളത്തിനടിയിലെ കല്ലിലുംമറ്റും തട്ടിവീണു പരിക്കേറ്റു. സ്റ്റാൻഡിനോടുചേർന്നുള്ള കാനയ്ക്ക് സ്ലാബ് പോലും ഇല്ലാത്തതിനെത്തുടർന്നു വെള്ളം നിറഞ്ഞൊഴുകിയതോടെ കാനയും റോഡും തിരിച്ചറിയാതെ ജനം വലഞ്ഞു. ഇതിനിടെ ഒരു യുവാവ് കാനയ്ക്കു സമീപം വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കനത്ത വെള്ളക്കെട്ട് നഗരത്തിലെ വാഹനഗതാഗതവും താറുമാറാക്കി. എല്ലാ വർഷവും ഇതേ ദുരവസ്ഥ നേരിട്ടിട്ടും ശാശ്വതപരിഹാരം കാണാത്തതിനെതിരേ ശക്തമായ ജനരോഷമാണ് ഉയരുന്നത്.

പോസ്റ്റ് ഓഫീസ് റോഡ്, റിംഗ് റോഡിനു സമീപമുള്ള ആർസിഎം ലെയ്ൻ, ചെട്ടിയങ്ങാടി റോഡ്, സ്വരാജ് റൗണ്ട്, ഇക്കണ്ടവാര്യർ റോഡ്, ആകാശപാതയ്ക്കു താഴെ തുടങ്ങി നഗരത്തിലെ പ്രധാനപാതകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കുറുപ്പം റോഡ് കോണ്‍ക്രീറ്റിംഗിനെത്തുടർന്ന് കാന നിർമിക്കാതിരുന്നതും നിലവിൽ നടക്കുന്ന കാനനിർമാണത്തിലെ മെല്ലെപ്പോക്കും സ്ഥിതി കൂടുതൽ വഷളാക്കി. ഇവിടെയും നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി വലിയ നഷ്ടമുണ്ടായി. നേരത്തെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ ഇന്നലെ പുലർച്ചെ മുതൽ കനത്തമഴ പെയ്തതോടെ കാലാവസ്ഥാകേന്ദ്രം റെഡ് അലർട്ട് കൂടി പ്രഖ്യാപിച്ചത് ആശങ്കയ്ക്കിടയാക്കി.

അശ്വിനി ആശുപത്രിക്കു പിറകിലുള്ള അക്വാട്ടിക് ലെയ്നിൽ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചു.

District News

മഴക്കെടുതിയിൽ വിഷമിക്കുന്നവരെ സഹായിക്കണം: മാർ താഴത്ത്

തൃശൂർ: മഴക്കെടുതിയിൽ വിഷമിക്കുന്നവരെ സഹായിക്കാനുള്ള ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണമെന്ന് അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.

ഇടവകയിലെ വിവിധ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സംരക്ഷിക്കാനും അവശ്യസന്ദർഭങ്ങളിൽ സഹായം എത്തിക്കാനും സംഘടനാഭാരവാഹികൾ, കുടുംബകൂട്ടായ്മകൾ എന്നിവർ വികാരിമാരോടു ചേർന്നുനിന്നു പ്രവർത്തിക്കണം.

ഒരോരുത്തരും സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കണം. ദുരന്തത്തിൽപെടുന്നവർക്കു സംരക്ഷണം നൽകാൻ എല്ലാവരും സമയോചിതമായി ഇടപടണമെന്നും ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.

District News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്‍ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷൽ ക്ലാസുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇന്നു ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. റെസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തണം. കുട്ടികളുടെ സുരക്ഷ മുൻനിർത്തി സാഹചര്യമനുസരിച്ച് അവധി നൽകാവുന്നതാണെന്നും വ്യക്തമാക്കി.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ മുന്നറിയിപ്പുനൽകി.
തൃശൂർ

സുവോളജിക്കൽ പാർക്കിന് ഇന്ന് അവധി

തൃശൂർ: കനത്ത മഴയെത്തുടർന്ന് പുത്തൂരിലുള്ള തൃശൂർ സുവോളജിക്കൽ പാർക്ക് ഇന്നു പ്രവർത്തിക്കില്ല.
സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണു പാർക്കിന് അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചെതെന്നു പാർക്ക് ഡയറക്ടർ അറിയിച്ചു.
ട്രക്കിംഗ്,

ക്യാന്പിംഗ് നിരോധിച്ചു

തൃശൂർ: ജില്ലയിലെ മലയോരമേഖലകൾ, വനപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ട്രക്കിംഗ്, വൈൽഡർനസ് ക്യാന്പിംഗ് എന്നിവ താത്കാലികമായി നിരോധിച്ചു.

District News

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

തൃശൂർ: കനത്തമഴയെത്തുടർന്ന് ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാലും മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലും അതിരപ്പിള്ളി, വാഴച്ചാൽ ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്ക് പൊതുജനത്തിനു പ്രവേശനം നിരോധിച്ചു. സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പീച്ചിഡാമിലേക്കു വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം താത്ക്കാലികമായി നിർത്തിവച്ചെന്ന് അധികൃതർ അറിയിച്ചു.

കണ്‍ട്രോൾ റൂം തുറന്നു; കോർപറേഷൻ സജ്ജം

തൃശൂർ: കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ നഗരസഭാപ്രദേശങ്ങളിൽ വെള്ളം കയറിയ സ്ഥലങ്ങൾ മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എന്നിവർ സന്ദർശിച്ചു. കാലവർഷക്കെടുതികൾ നേരിടുന്നതിന്‍റെ ഭാഗമായി നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.

നഗരസഭ ജീവനക്കാർ, ആർആർടി അംഗങ്ങൾ, കൗണ്‍സിലർമാർ എന്നിവരടങ്ങുന്ന ടീം, ആവശ്യമായ വാഹനങ്ങൾ, ക്യാന്പുകൾ ആരംഭിക്കേണ്ടിവന്നാൽ തുടങ്ങേണ്ട പൊതുസ്ഥലങ്ങൾ, സ്കൂളുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
കണ്‍ട്രോൾ റൂം ഹെൽപ് ലൈ ൻ: 0487-2422020, 8078011505.

District News

ചിറങ്ങരയിൽ വയോധിക ദന്പതികൾ ദുരിതത്തിൽ

കൊരട്ടി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ചിറങ്ങരയിൽ നിർമിച്ച ഡ്രെയ്നേജ് സംവിധാനത്തിലെ അശാസ്ത്രീയത മൂലം വയോധിക ദന്പതികൾ കടുത്ത ദുരിതത്തിലെന്നു പരാതി. ദേശീയപാതയിലെ ചിറങ്ങര ജംഗ്ഷനും റെയിൽവേ ട്രാക്കിനും ഇടയിൽ ദേശീയപാതയോടുചേർന്ന് 20 അടി താഴ്ചയിൽ താമസിക്കുന്ന കൊടിയപ്പാടൻ തോമസും ഭാര്യ ത്രേസ്യാമ്മയുമാണ് രണ്ടു വർഷമായി ദുരിതജീവിതം നയിക്കുന്നത്.

43 വർഷമായി ഇവിടെ താമസിക്കുന്ന ഇവർക്ക് ദേശീയപാത വികസനപ്രവൃത്തികൾ ആരംഭിക്കുന്നതുവരെ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പ്രദേശത്തെ മഴവെള്ളം പഴയ തോട്ടിലൂടെയും തുടർന്ന് റെയിൽവേ ട്രാക്കിന് സമീപത്തെ ഓവുചാലിലൂടെയും ഒഴുകിപ്പോയിരുന്നതിനാൽ വീടിനു ഭീഷണിയുണ്ടായിരുന്നില്ല. എന്നാൽ അടിപ്പാതയും പുതിയ ഡ്രെയ്നേജ് സംവിധാനവും നിലവിൽ വന്നതോടെ ചിറങ്ങര ജംഗ്ഷനിലെ വലിയ തോതിലുള്ള മഴവെള്ളം മുഴുവൻ ഈ വീടിനു സമീപത്തേക്കാണ് കുത്തിയൊഴുകുന്നത്.

നിർമാണത്തിന്‍റെ ആദ്യഘട്ടത്തിൽ സർവീസ് റോഡിൽ വീടിന്‍റെ പ്രവേശനകവാടത്തിനു സമീപം മണ്ണ് കൂട്ടിയിട്ടതോടെ വീട്ടിൽനിന്ന് പുറത്തേക്കിറങ്ങാൻ പോലും ബുദ്ധിമുട്ടി. വിഷയം ചർച്ചയായതോടെ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് എൻഎച്ച്എഐക്കും കരാർ കന്പനിക്കും ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. തുടർന്ന് യാത്രാസൗകര്യം പുനഃസ്ഥാപിച്ചെങ്കിലും ഡ്രെയ്നേജ് പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടായില്ലെന്നാണു പരാതി.

ഒന്നര മാസംമുന്പ് പെയ്ത കനത്ത മഴയിൽ മഴവെള്ളം വെള്ളച്ചാട്ടം പോലെ വീട്ടിലേക്കു പതിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ തോമസ് വഴുതിവീണ് വാരിയെല്ല് ഒടിഞ്ഞു. ശക്തമായ മഴയിൽ വീടിന്‍റെ മേൽക്കൂരയിലെ ഓടുകൾ തകർന്നതിനെത്തുടർന്ന് ടാർപോളിൻ കെട്ടിയാണു ചോർച്ച തടയുന്നത്.

രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വീണ്ടും വെള്ളം വീടിനും മുറ്റത്തിനും ചുറ്റും കുത്തിയൊഴുകുകയാണ്. വീടിന്‍റെ സുരക്ഷ തന്നെ അപകടത്തിലാകുമോയെന്ന ആശങ്കയിലാണ് ഈ വയോധിക ദന്പതികൾ.

ചിറങ്ങരയിലെ മുഴുവൻ മഴവെള്ളവും ഒരിടത്തേക്കു മാത്രം തിരിച്ചുവിടാതെ സമീപ പ്രദേശങ്ങളിലേക്കും കട്ടിച്ചാലിലേക്കും ശാസ്ത്രീയമായി ഒഴുക്കിവിടുന്ന രീതിയിൽ ഡ്രെയ്നേജ് പുനഃക്രമീകരിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

District News

മഴ: വെള്ളക്കെട്ട്, മണ്ണിടിച്ചിൽ

ഗുരുവായൂർ: കനത്ത മഴയിൽ ഗുരുവായൂർ മേഖലയിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി കടകളിലും വീടുകളിലും വെള്ളംകയറി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. നഗരസഭയിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ഇന്നലെ രാവിലെ പത്തിനാണ് മഴ ശക്തമായത്.

തൈക്കാട് തിരിവിൽ അമ്പതോളം കടകളിലാണ് വെള്ളം കയറിയത്. പച്ചക്കറികളും പഴവർഗങ്ങളും ഒലിച്ചുപോയി. മമ്മിയൂർ, കൈരളി ജംഗ്ഷൻ, പഞ്ചാരമുക്ക്, താമരയൂർ ആനത്താവളം റോഡ് എന്നിവിടങ്ങളിലെ കടകളിലും വെള്ളംകയറി.

കാരക്കാട് വെള്ളം പൊങ്ങിയതിനെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കൈരളി ജംഗ്ഷനിലെ ഫയർഫോഴ്സ് ഓഫീസിലും വെള്ളം കയറി. ശക്തമായ വെള്ളക്കെട്ടിനെ തുടർന്ന് തൃശൂർ ഗുരുവായൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു. മമ്മിയൂർ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ്, മമ്മിയൂർ കാട്ടുപാടം റോഡ്, മാവിൻചുവട് കോട്ടപ്പടി റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. കാറുകളും ഇരുചക്ര വാഹനങ്ങളും വെള്ളം കയറി കേടായി. നിരവധി മതിലുകൾ ഇടിഞ്ഞുവീണു. മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണവും തടസപ്പെട്ടു.

ശക്തമായ മഴയിൽ നെന്മിനിയിൽ രണ്ടു കാറുകൾ നിയന്ത്രണംവിട്ടു ഒഴുകിപ്പോയി. ഒരു കാർ ഫയർഫോഴ്സ് എത്തി കരയ്ക്ക് കയറ്റി. ചൊവ്വല്ലൂർപടിയിൽ വെള്ളക്കെട്ട് ആയതിനാൽ ഗതാഗതം തടസപ്പെട്ടതിനെതുടർന്ന് കുറുക്കുവഴി തേടിയ രണ്ട് കാറുകളാണ് വെള്ളത്തിൽ ഒലിച്ചു പോയത്. നെന്മിനി പോസ്റ്റ് ഓഫീസിന് സമീപമുള്ള റോഡിലൂടെ വരുന്നതിനിടെ വലിയ തോട്ടിലേക്ക് ഒഴുകുകയായിരുന്നു. ഒരു കാറിൽ തൈക്കാട് സ്വദേശിയും കുടുംബവുമാണ് ഉണ്ടായിരുന്നത്. കാർ നിയന്ത്രണംവിട്ട് ഒഴുകാൻ തുടങ്ങിയതോടെ കുട്ടികൾ അടക്കമുള്ളവർ ഇറങ്ങി രക്ഷപ്പെട്ടു. ഈ കാർ പിന്നീട് ഫയർഫോഴ്സ് എത്തി കെട്ടിവലിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ചാവക്കാട് സ്വദേശി ചാവക്കാട് നഗരസഭ മുൻ കൗൺസിലറുടെ കാറാണ് കാണാതായത്. ഫയർഫോഴ്സ് ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പടിഞ്ഞാറെ നടയിലെ മല്ലിശേരിപറമ്പിനു സമീപം വീട്ടിൽ വെള്ളം കയറിയതിനെതുടർന്ന് ദേവസ്വം ജീവനക്കാരിയേയും കുടുംബത്തേയും ഒഴിപ്പിച്ചു.
ചാവക്കാട്: ചാവക്കാടും പരിസരത്തും വെള്ളക്കെട്ട് അതിരൂക്ഷം, ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഏനാമാവ് റോഡ്, വടക്കേ ബൈപാസ് കവല, ബസ് സ്റ്റാൻഡ് പരിസരം, ചേറ്റുവ , ഗുരുവായൂർ, പേരകം റോഡുകൾ പൂർണമായും വെള്ളത്തിലാണ്. ദേശീയ പാത 66 സർവീസ് റോഡുകൾ കനത്ത വെള്ളക്കെട്ടിലാണ്. പഞ്ചാരമുക്ക് കവലയും, മണത്തല പള്ളി പരിസരവും വെള്ളത്തിൽ മുങ്ങി.

കാനകൾ യഥാസമയം ശുചീകരിക്കാത്തതാണ് ടൗണിൽ വെള്ളക്കെട്ടിന് മുഖ്യകാരണമെന്ന് ആരോപിച്ച വ്യാപാരി ജനറൽ സെകട്ടറി ജോജി തോമസ് , വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാട്ടി. ദേശീയപാതയിലെ കാനകളുടെ നിർമാണത്തിലെ അപാകതയും പണി പാതി വഴിയിൽ നിർത്തിയതുമാണ് സർവീസ് റോഡിലെ വെള്ളക്കെട്ടിന് കാരണമെന്ന് പൊതുപ്രവർത്തകൻ തിരുവത്ര ഹാഷിം കുറ്റപ്പെടുത്തി.
ദേശീയപാതയ്ക്കായി റോഡുകൾ ഉയർന്നതും വെള്ളത്തിന്‍റെ വഴി തടഞ്ഞു. ശക്തമായകാറ്റിൽ അഞ്ചങ്ങാടി പുളിഞ്ചോട്ടിൽ മരം കടപുഴകി റോഡിലേക്ക് വിണു. ട്രോളിംഗ് നിരോധനം കഴിഞ്ഞു പ്രതീക്ഷയോടെ കടലിൽ പോകാൻ ഒരുക്കം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ഇറങ്ങാൻ മുന്നറിയിപ്പ് തടസമായി.

കുറുമാലിപ്പുഴ കരകവിഞ്ഞു

പുതുക്കാട്: ശക്തമായ മഴയിൽ കുറുമാലിപ്പുഴ കരകവിഞ്ഞു. വരന്തരപ്പിള്ളി പഞ്ചായത്തിലെ പല ഭാഗങ്ങളിലാണ് പുഴ കരകവിഞ്ഞത്. പാലപ്പിള്ളി പിള്ളത്തോട് ഭാഗത്തെ റബ്ബർ തോട്ടങ്ങളിൽ വെള്ളം കയറി താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലായി. തോട്ടുമുഖം പമ്പ് ഹൗസ് റോഡും വെള്ളത്തിൽ മുങ്ങി. വരന്തരപ്പിള്ളി കുട്ടോലിപ്പാടത്തും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്.

കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി, മാഞ്ഞാംകുഴി റെഗുലേറ്റർ പാലങ്ങളിൽ മരങ്ങൾ വന്ന് തടഞ്ഞാൽ കൂടുതൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയേറെയാണ്. മുപ്ലിപ്പുഴ കരകവിഞ്ഞ് ചൊക്കന പാലപ്പിള്ളി റോഡിൽ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. പ്രദേശത്തെ വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. കുറുമാലിപ്പുഴ നിറഞ്ഞൊഴുകിയതോടെ പുഴയോരത്തുള്ള പല പ്രദേശങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ്.
വടക്കാഞ്ചേരി

ജില്ലാ ആശുപത്രിയിൽ മണ്ണിടിഞ്ഞു

വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ ലേബർ വാർഡിനുസമീപം മണ്ണിടിഞ്ഞു. ആളാപയമില്ല.ആശുപത്രി വളപ്പിലെ പുതിയ കെട്ടിടത്തിന് തൊട്ടടുത്താണ് മണ്ണിടിഞ്ഞ് താഴ്ന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. അപകടസാധ്യതമുന്നിൽകണ്ട് ഉടൻതന്നെ അധികൃതർ ചുവന്ന റിബ്ബൺകെട്ടി താത്കാലിക സുരക്ഷ ഒരുക്കിയിട്ടുണ്ട്.

സംഭവത്തിനു പിന്നാലെ ആശുപത്രി സൂപ്രണ്ട് പ്രവീൺകുമാർ റവന്യൂ വിഭാഗത്തെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് തലപ്പിള്ളി തഹസിൽദാർ സി സന്തോഷ്, ഡെപ്യൂട്ടി തഹസിൽദാർ ജയശ്രി എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലന്നും തകർന്നുപോയ സെപ്റ്റിക്‌ടാങ്ക് സുരക്ഷിതമായിമൂടുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും സന്ദർശനത്തിനുശേഷം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തൃക്കൂരില്‍ മണ്ണിടിഞ്ഞ്  വീട്ടിലേക്ക് പതിച്ചു

തൃക്കൂര്‍: ശക്തമായ മഴയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മണ്ണിടിഞ്ഞ് വീട്ടിലേക്ക് പതിച്ചു. തൃക്കൂര്‍ മുട്ടന്‍സിന് സമീപം മുളങ്ങാട്ടുപറമ്പില്‍ വിമല ഗോപാലന്‍റെ വീടിന്‍റെ പിറകിലേക്കാണ് മണ്ണും കല്ലുകളും പതിച്ചത്. വീടിന്‍റെ അടുക്കളയുടെ ഭാഗത്തേക്കാണ് വലിയ കല്ലുകള്‍ എത്തിയത്. വീടിന്‍റെ പിറകുവശത്ത് മേഞ്ഞ ഷീറ്റിനും വാട്ടര്‍ ടാങ്കിനും കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാവിലെ 11 നാണ് സംഭവം. ഉയര്‍ന്നഭാഗത്തുള്ള പറമ്പിലെ മണ്ണ് ഇടിഞ്ഞതോടൊപ്പം കല്ലുകളും വീട്ടിലേക്ക് പതിക്കുകയായിരുന്നു.വീടിന്‍റെ പിറകുവശത്ത് വീട്ടുകാര്‍ ഉണ്ടാകാതിരുന്നത് വലിയഅപകടം ഒഴിവായി. തൃക്കൂര്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി.

വീടിന്‍റെ സംരക്ഷണഭിത്തി തകർന്നു

പുത്തൂർ: ശക്തമായ മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വടക്കൻ - രാമകൃഷ്ണൻ ദമ്പതികളുടെയും മകൾ സരിതയുടെയും പുത്തൂർ കല്ലുംകുന്നിലെ വീട് അപകടാവസ്ഥയിലായിപുതായി നിർമിച്ച രണ്ടുനില വീടിന്‍റെ സംരക്ഷണ ഭിത്തിയാണ് മഴക്കെടുതിയിൽ പൂർണമായും തകർന്നത്. ഇതോടെ വീടിന് വിള്ളലുകൾ വീണു.

സംഭവം അറിഞ്ഞ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീവിദ്യ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ കെ.വി. സജു, പി.എസ്. അഖിൽ, മെമ്പർ സേതുമാധവൻ എന്നിവരടങ്ങിയ ജനപ്രതിനിധികളും വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

മയിലാട്ടുംപാറയിൽ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു

പീച്ചി: മയിലാട്ടുംപാറയിൽ വീടിനോട് ചേർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കുടുംബത്തെ മറ്റൊരുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. അംബേദ്ക്കർ നഗറിൽ താമസിക്കുന്ന മരയ്ക്കാത്ത് വീട്ടിൽ മണിയുടെ വീടിനോടുചേർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

District News

മാന്ദാമംഗലം പള്ളിയിലേക്ക് പദയാത്ര ഇന്ന്

പുത്തൂർ: പുരോഹിതരുടെ വിശുദ്ധനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് തൃശൂർ അതിരൂപത പുത്തൂർ ഫൊറോന കൗൺസിലിന്‍റെ നേത്യത്വത്തിൽ മൂന്നാമത് പദയാത്ര ഇന്ന് നടക്കും. രാവിലെ പത്തിന് വിശുദ്ധ കുർബാനയ്ക്കു ശേഷം പുത്തൂർ ഫൊറോന പള്ളി അങ്കണത്തിൽ നിന്ന് പദയാത്ര ആരംഭിക്കും. മാർ ബോസ്കോ പുത്തൂർ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

പുത്തൂർ ഫൊറോന വികാരി ഫാ. ജോജു പനയ്ക്കൽ അധ്യക്ഷത വഹിക്കും. രാജൻ പല്ലൻ എംഎൽഎ, ഫാ. പ്രിൻസ് നായങ്കര തുടങ്ങിയവർ പങ്കെടുക്കും. വിശുദ്ധ ജോൺ മരിയ വിയാനിയുടെ നാമധേയത്തിലുള്ള തൃശൂർ രൂപതയിലെ ഏക ഇടവകയായ മാന്ദാമംഗലം സെന്‍റ് ജോൺ മരിയ വിയാനി പള്ളിയിലേക്കാണ് പദയാത്ര. പദയാത്ര ഉച്ചയ്ക്ക് 12ന് മാന്ദാമംഗലം പള്ളിയിൽ എത്തിച്ചേരും. പുത്തൂർ ഫൊറോന വികാരി ഫാ. ജോജു പനയ്ക്കൽ, മാന്ദാമംഗലം പള്ളി വികാരി ഫാ.സെബി വെളിയൻ, അഡ്വ.ഡേവീസ് കണ്ണൂക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകും.

District News

പച്ചക്കറിത്തൈകൾ വിതരണം ചെയ്തു

തൃശൂർ: കോലഴി കൃഷിഭവന്‍റെയും കാർഷിക ഉപഭോക്തൃസംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ പച്ചക്കറിത്തൈകൾ വിതരണംചെയ്തു. വിഷരഹിതഭക്ഷണത്തിലൂടെ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ തിരൂർ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലാണു തൈകൾ വിതരണം ചെയ്തത്.

കൃഷി ഓഫീസർ വിഷ്ണു സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിലെ വിദ്യാർഥികൾക്ക് തൈകൾ കൈമാറി ഉദ്ഘാടനം ചെയ്തു. വാർഡ് മെന്പർ എസി ബിജു, കാർഷിക ഉപഭോക്തൃസംഘം പ്രസിഡന്‍റ് വറീത് തരകൻ, സംഘം പ്രതിനിധികളായ റോയ്, സൈമണ്‍, ആന്േ‍റാ പേരാമംഗലത്ത്, പ്രധാനാധ്യാപിക ബിത ഫ്രാൻസിസ് തരകൻ, പിടിഎ പ്രസിഡന്‍റ് കെ.എൽ. ഡെയ്സണ്‍ എന്നിവർ പ്രസംഗിച്ചു. സ്കൗട്ട് മാസ്റ്റർ അജിൻ ജോർജ്, മരിയ, മർഫി, സിജോ, സ്നേഹ, പ്രീതി എന്നിവർ നേതൃത്വം നൽകി.

District News

മതിലകം അടിപ്പാത: അനിശ്ചിതകാലസമരം 17 ദിവസം പിന്നിട്ടു

ശ്രീനാരായണപുരം: പള്ളിനടയിൽ എൻഎച്ച് 66 അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരം 17 ദിവസം പിന്നിട്ടു.

ദേശീയപാതയുടെ ഇരുവശങ്ങളി ലുമായി സ്ഥിതിചെയ്യുന്ന എംഎആർഎം ഹയർ സെക്കൻഡറി സ്കൂൾ, ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, നിർദിഷ്ട സിവിൽസ്റ്റേഷൻ, ആയുർവേദ ആശുപത്രി, മുസിരിസ് സെയ്തുമുഹമ്മദ് സ്മാരക ലൈബ്രറി, എംഎൽഎ ഓഫീസ്, സാഹിബിന്‍റെ പള്ളി തുടങ്ങിയ പ്രധാനസ്ഥാപന ങ്ങളിലേക്ക് ജനങ്ങൾക്ക് എത്തിപ്പെടുന്നതിന് കിലോമീറ്റ റുകൾ വളഞ്ഞു വരേണ്ട അവസ്ഥയാണ്.അതുകൊണ്ടുതന്നെ ഹൈവേക്ക് കുറുകെ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തും എംഎൽഎയും നിരവധി നിവേദനങ്ങൾ കേന്ദ്രഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിക്കും നാഷണൽ ഹൈവേ അഥോറിറ്റി സംസ്ഥാന റീജണൽ ഓഫിസർക്കും ബെന്നിബെഹന്നാൻ എംപിക്കും നിവേദനങ്ങൾ നൽകിയിരുന്നു.

തുടർന്നാണ് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുൻ എംഎൽഎ ഇ. ടി.ടൈസൻ പതിനാറാം ദിവസത്തെ സമരം ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്് മിനി ഷാജി അധ്യക്ഷത വഹിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്.മോഹനൻ, വൈസ് പ്രസിഡന്‍റ് സി.എൻ.സതീഷ് കുമാർ, ടി.എസ്. ബീരു, ഇബ്രാഹിം കുട്ടി, പി.എ നൗഷാദ്, പി.എ.ഉണ്ണികൃഷ്ണൻ, കെ.വി. അജയകുമാർ, സി.പി. ലാലു തുടങ്ങിയവർ പ്രസംഗിച്ചു.

District News

ഇ.കെ. ദിവാകരൻപോറ്റി വിവർത്തന പുരസ്കാരം തുന്പൂർ ലോഹിതാക്ഷനു സമ്മാനിച്ചു

കുഴിക്കാട്ടുശേരി: ഭാഷയേയും ഭാവുകത്വത്തേയും നവീകരിക്കുന്നതാണ് വിവർത്തന സാഹിത്യമെന്നും പൊതുമണ്ഡലത്തെ നിരന്തരം നവീകരിക്കാനും പ്രതിരോധസജ്ജമാക്കാനും അതുസഹായകമാകുമെന്നും കെ.ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു.

പ്രമുഖ വിവർത്തന സാഹിത്യകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഇ.കെ.ദിവാകരൻ പോറ്റിയുടെ 21-ാം ചരമ വാർഷികത്തിൽ കുഴിക്കാട്ടുശേരി ഗ്രാമിക സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദിവാകരൻ പോറ്റിയുടെ പേരിലുള്ള വിവർത്തന പുരസ്കാരം അദ്ദേഹം തുന്പൂർ ലോഹിതാക്ഷനു സമ്മാനിച്ചു. പോറ്റി മാഷിന്‍റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെയാണ് 20, 000 രൂപയും സ്മൃതിഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം ഏർപ്പെടുത്തിയത്. ഗ്രാമിക ആരംഭിക്കുന്ന ഇ.കെ. ദിവാകരൻ പോറ്റി സ്മാരക വായനശാല ആൻഡ് ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും കെജിഎസ് നിർവഹിച്ചു. കവി പി.എൻ. ഗോപീകൃഷ്ണൻ അധ്യക്ഷനായി.

ഇന്ത്യൻ ഭരണഘടനയും പൗരത്വസങ്കല്പവും എന്ന വിഷയത്തിൽ അഡ്വ.വി.എൻ. ഹരിദാസ് സ്മാരകപ്രഭാഷണവും പ്രഫ. കുസുമം ജോസഫ് അനുസ്മരണപ്രസംഗവും നടത്തി. വടക്കേടത്ത് പത്മനാഭൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ആശ എടമന പ്രശസ്തിപത്രം വായിച്ചു. ഡോ. ടി.എം.സോമലാൽ, ഗ്രാമിക പ്രസിഡന്‍റ് പി.കെ. കിട്ടൻ, സെക്രട്ടറി എൻ.പി. ഷിന്‍റോ എന്നിവർ പ്രസംഗിച്ചു. ചാലക്കുടി ഗവ. പിഎംജി കോളജ് മലയാള വിഭാഗത്തിന്‍റെ സഹകരണത്തോടെയായിരുന്നു പരിപാടി.

District News

ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് ഒന്നും രണ്ടും ഐഎസ്ഒ നിലവാരത്തിലേക്ക്

ഇരിങ്ങാലക്കുട: നഗരസഭയ്ക്കു കീഴിലുള്ള സിഡിഎസ് ഒന്നും രണ്ടും ഐഎസ്ഒ നിലവാരത്തിലേക്ക്. സിഡിഎസുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‍റെ ഭാഗമായാണ് ഐഎസ്ഒ ഓഡിറ്റ് നടന്നത്. കുടുംബശ്രീ സിഡിഎസുകള്‍ ഐഎസ്ഒ ഗുണനിലവാരത്തിലേക്കുയര്‍ത്തുന്നതിനാവശ്യമായ രീതിയില്‍ മാറ്റുന്നതിനും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കണ്‍സള്‍ട്ടന്‍സി ഏജന്‍സി കിലയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സമയബന്ധിതമായ സേവനങ്ങള്‍, ഫയലുകള്‍, റിക്കാർഡുകള്‍ എന്നിവ മൂന്നു മിനിറ്റിനുള്ളില്‍ എടുക്കാനുള്ള രീതിയില്‍ അടുക്കും ചിട്ടയോടെയും ക്രമീകരണം നടത്തിയതും ശുചിത്വമുള്ള ഓഫീസാക്കി മാറ്റുകയും അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തിയുമാണ് അംഗീകാരം.

ഐഎസ്ഒ ഓഡിറ്റര്‍ സി.ഡി. പ്രേമാനന്ദ് സിഡിഎസ് ഒന്നിന്‍റെ ചെയര്‍പേഴ്‌സണ്‍ സുജിത സനീഷ്, രണ്ടിന്‍റെ ചെയര്‍പേഴ്‌സണ്‍ സന്ധ്യ ചന്ദ്രന്‍ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ മിഷന്‍ കോ-ഒാർഡിനേറ്റര്‍ അഭിജിത് കെ. ദീപക്, കുടുംബശ്രീ ഡിപിഎം റെജി തോമസ്, അക്കൗണ്ടന്‍റുമാരായ ടി.വി. സിനിജ, ഐ.ജി. നിഷ, മെമ്പര്‍ സെക്രട്ടറിമാരായ വി. സജിത, സി.എന്‍. ലളിത, വൈസ് ചെയര്‍പേഴ്‌സണ്‍മാരായ എം.കെ. ശാന്ത, ശാലിനി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ചിന്ത ധര്‍മരാജന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി ചാക്കോള, ടി.എ. പോള്‍, പ്രവീണ്‍സ് ഞാറ്റുവെട്ടി, നഗരസഭ സൂപ്രണ്ട് ഹസീന എന്നിവര്‍ പ്രസംഗിച്ചു.

District News

സംസ്ഥാന ജൂണിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്: ലോഗോ പ്രകാശനം ചെയ്തു

പള്ളിവളവ്: കേരള സ്പോർട്സ് കൗൺസിലിന്‍റെയും മതിലകം സെന്‍റ് ജോസ ഫ്സ് സ്കൂൾ പൂർവവിദ്യാർഥി സംഘടന കോസ്മോസിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന ജൂണിയർ വോളിബോൾ ചാമ്പ്യൻഷി പ്പിന്‍റെ ഓഫീസ് ഉദ്ഘാടനവും ലോഗോപ്രകാശനവും നടന്നു.

മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്് സുമതി സുന്ദരൻ ഓഫീസ് ഉദ്ഘാട നവും ലോഗോ പ്രകാശനവും നിർവഹിച്ചു. സംഘാടകസമിതി വർക്കിംഗ് ചെയർമാൻ വി.കെ. മുജീബ് റഹ്മാൻ അധ്യക്ഷനായി. ജനറൽ കൺവീനർ ഹംസ വൈപ്പിപ്പാടത്ത് , സെക്രട്ടറി സാലി ലൂയിസ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സാംബശിവൻ, സാജു ലൂയിസ്, ജമാൽ എറിയാട് തുടങ്ങിയവർ പ്രസംഗിച്ചു.

മതിലകം സെന്‍റ്് ജോസഫ്സ് സ്കൂൾ , കാതിക്കോട് അൽ അഖ്സ പബ്ലിക് സ്കൂൾ , കാതിക്കോട് ഇമാമുനഗർ ജവഹർ ലൈബ്രറി എന്നിവിടങ്ങളിലായി ഈ മാസം 28 മുതൽ 30 വരെ നടക്കുന്ന നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പതിനാലു ജില്ലകളി ൽ നിന്നായി 28 ഓളം പുരുഷ - വനിതാ ടീമുകൾ മാറ്റുരയ്ക്കും.

District News

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു

ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് ശ്രീജിത്ത് പട്ടത്ത് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ജി. ശങ്കരനാരായണന്‍ മുഖ്യാതിഥി യായിരുന്നു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്‍റ് സരള വിക്രമന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ജെ. ഡിക്‌സന്‍, ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്തംഗങ്ങളായ സുനിത മുരളി, എ.എം. ജോണ്‍സന്‍, സി.എസ്. അജീഷ്, സുനില്‍കുമാര്‍, വി.ആര്‍. ഷൈജു, മാനേജര്‍ എ.എന്‍. വാസുദേവന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ കെ.പി. ലിയോ, പ്രധാനാധ്യാപകന്‍ ടി. അനില്‍കുമാര്‍, ബി. ബിജു, സി.പി. ജോബി, ധന്യ ബിജു, ഇ.പി. ഹരി എന്നിവര്‍ പ്രസംഗിച്ചു.

District News

കൊടകരയില്‍ വീടുകളില്‍ വെള്ളംകയറി, അഞ്ചുകുടുംബങ്ങള്‍ ദുരിതാശ്വാസക്യാമ്പില്‍

കൊടകര: ശക്തമായ മഴയില്‍ കൊടകരയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊടകര വല്ലപ്പാടിയില്‍ അഞ്ചു വീടുകളിലേക്കാണു വെള്ളം കയറിയത്. വല്ലപ്പാടി കാവനാട് റോഡും വെള്ളത്തിനടിയില്‍ ആയി. തയ്യില്‍ കുമാരി, കുഴുപ്പുള്ളി ഉണ്ണികൃഷ്ണന്‍, കുഴുപ്പുള്ളി സിജില്‍ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്.

ഈ വീടുകളില്‍ ഉണ്ടായിരുന്നവരെ കൊടകര ഗവ. എല്‍പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാന്പിലേക്കു മാറ്റി. കൊടകര ഗവ. എല്‍പി സ്‌കൂളില്‍ ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. പത്തുപേരാണ് ക്യാമ്പില്‍ ഉള്ളത്. മഴ ഇനിയും കനക്കുകയാണെങ്കില്‍ കൂടുതല്‍പേര്‍ ക്യാമ്പിലേക്ക് എത്താന്‍ സാധ്യതയുണ്ട്.

കപ്പത്തോട് കവിഞ്ഞൊഴുകി;
റോഡ് വെള്ളത്തിൽ

കുറ്റിക്കാട്: കനത്ത മഴയെത്തുടർന്ന് കപ്പത്തോട് കവിഞ്ഞൊഴുകി റോഡിലേക്കു വെള്ളം കയറി. കുണ്ടുകുഴിപ്പാടം - കുറ്റിക്കാട് റോഡിൽ കൂർക്കമറ്റം സെമിനാരി ഭാഗത്ത് കപ്പത്തോടിൽനിന്നു വെള്ളം റോഡിലേക്ക് കയറി. താഴൂർ പോത്തോടി റോഡിലേക്കും വെള്ളം കയറിയിട്ടുണ്ട്.

District News

മാലിന്യം തള്ളിയതിന് പിഴചുമത്തി

കൊരട്ടി: ഗ്രാമപഞ്ചായത്തിലെ പാതയോരങ്ങളിലും പൊ തു ഇടങ്ങളിലും മാലിന്യം തള്ളിയ സംഭവങ്ങളിൽ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യം കണ്ടെത്തി. ചിറങ്ങര അമ്പലത്തിന് എതിർവശത്ത് നടത്തിയ പരിശോധനയിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള മാലിന്യമാണ് കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ കൊരട്ടി - പുളിക്കകടവ് റോഡിലെ തെക്കെ അങ്ങാടിയിൽ മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയെ കണ്ടെത്തി 5000 രൂപ പിഴ ചുമത്തി.

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണെന്നും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ തുടർന്നും കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് ക്ലാർക്ക് കെ.കെ. ബിജു, ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്ര, എം.സി.എഫ്. കെയർടേക്കർ എം.ആർ. രമ്യ, പഞ്ചായത്ത് ജീവനക്കാരൻ ഷാജി പയ്യപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹരിത കർമ സേന അംഗങ്ങളായ രാജേഷ്, സ്റ്റെഫി റാണി എന്നിവർ തെളിവുകൾ ശേഖരിക്കുന്നതിനു നേതൃത്വം നൽകി.

District News

വീട്ടിൽ കുടുങ്ങിയ അഞ്ചംഗ കുടുംബത്തെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കൂട്ടിക്കൽ: കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ അഞ്ചംഗ സംഘത്തെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കൂട്ടിക്കൽ പഞ്ചായത്തിലെ ഞർക്കാട് മുതലക്കുഴിയിൽ ബാലകൃഷ്ണൻ നായരെയും കുടുംബത്തെയുമാണ് രക്ഷപ്പെടുത്തിയത്.

ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയെ തുടർന്ന് ബാലകൃഷ്ണൻ നായരുടെ വീടിന് മുകളിലേക്ക് മൺതിട്ട ഇടിഞ്ഞു വീഴുകയായിരുന്നു. വീടിന്‍റെ പ്രധാന ഭാഗങ്ങളിലേക്കും മുറികൾക്കുള്ളിലേക്കും മണ്ണും ചെളിയും ഇരച്ചുകയറിയതോടെ ഉള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ പുറത്തെത്താനാകാതെ അകപ്പെടുകയായിരുന്നു.

ഓട്ടിസം ബാധിച്ച പ്രായമായ സ്ത്രീ ഉൾപ്പെടെയുള്ളവരാണ് വീടിനുള്ളിൽ കുടുങ്ങിപ്പോയത്. വീട് ഭാഗികമായി തകരുകയും ചെയ്തു.
തുടർന്ന് കൂട്ടിക്കൽ പഞ്ചായത്ത് അധികൃതരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും നിർദേശാനുസരണം കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തുകയും വീടിനുള്ളിൽ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തുകയുമായിരുന്നു.

ഇവരെ ഏന്തയാറ്റിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ സമീപവാസികളോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

District News

സര്‍ക്കാര്‍ സഹായം നല്കും: മന്ത്രി മോന്‍സ്

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും സംസ്ഥാന സര്‍ക്കാര്‍ സഹായം നല്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രത്യേക നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കുടുംബത്തിന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കും. നഷ്ടമുണ്ടായ വ്യാപാരികള്‍ക്കും അര്‍ഹമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെ ദുരന്തങ്ങളിലെ നഷ്ടപരിഹാരത്തുക കിട്ടാനുള്ളവര്‍ക്ക് അത് നല്‍കാന്‍ നടപടിയുണ്ടാകും. ദുരന്തബാധിതരെയും ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെയും അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ വി.പി. നാസര്‍, ആന്‍റോ ആന്‍റണി എംപി, ജില്ലാ കളക്ടര്‍ ചേതര്‍ കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് സാബു മാത്യു, തദ്ദേശ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

District News

ഉരുൾപൊട്ടൽ സ്ഥലത്തുനിന്നു 15 പവൻ സ്വർണമടങ്ങിയ ബാഗ് ലഭിച്ചു

പൂഞ്ഞാർ: പയ്യാനിത്തോട്ടം ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ടു പേർ മരിച്ച സ്ഥലത്തുനിന്ന് ലഭിച്ച ബാഗിനുള്ളിൽ 15 പവനോളം സ്വർണം കണ്ടെത്തി. ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശികളായ കുട്ടികൾക്കാണ് ബാഗ് ലഭിച്ചത്. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്‍റ് സുബ്രഹ്മണ്യനെ ഏൽപ്പിച്ച ബാഗ് പയ്യാനിത്തോട്ടം പള്ളി വികാരിയെ ഏൽപ്പിക്കു മെന്ന് അദ്ദേഹം പറഞ്ഞു.

District News

ദുരിതബാധിതര്‍ക്ക് അഭയം ഒരുക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: സംസ്ഥാനത്ത് അതിതീവ്ര മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് സഹായം ഒരുക്കണമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തര അഭയം നല്‍കുന്നതിനായി രൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സ്‌കൂളുകളും കോളജുകളും ഇടവകകളും സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റികളും തുറന്നുനല്‍കാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ അധ്യക്ഷതയില്‍ അടിയന്തരമായി ഓണ്‍ലൈനില്‍ ചേര്‍ന്ന രൂപത കൂരിയയുടെയും ആലോചനാസമിതിയുടെയും പാസ്റ്ററല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സിലുകളുടെ ചെയര്‍മാന്‍, സെക്രട്ടറിമാര്‍ എന്നിവരുടെയും യോഗത്തില്‍ തീരുമാനിച്ചു.

യോഗത്തില്‍ ചൂണ്ടച്ചേരി സെന്‍റ് ജോസഫ്‌സ് കോളജില്‍ ജോലി ചെയ്തിരുന്ന ജോസഫൈന്‍റെയും അമ്മയുടെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും സുരക്ഷിത താവളം ആവശ്യമുള്ളവര്‍ക്കും അടുത്തുള്ള ഇടവകകളുമായും രൂപതയുടെ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുമായും ബന്ധപ്പെടാന്‍ രൂപത അറിയിച്ചു.

District News

വെള്ളത്തിൽ മുങ്ങി പാലാ

പാലാ: അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ ജനം വലഞ്ഞു. ഒറ്റ രാത്രി പെയ്ത മഴയിൽ പാലാ മുങ്ങി. കിഴക്കൻ മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും പാലായെ വെള്ളത്തിലാഴ്ത്തുകയായിരുന്നു. പുലർച്ചെയാണ് പാലായിലേക്ക് വെള്ളം ഒഴുകിയെത്തിയത്. കൂടാതെ മീനച്ചിലാറിന്‍റെ പോഷകനദികളും കരകവിഞ്ഞതോടെ ജലനിരപ്പ് ഉയരുകയും ക്രമേണ ടൗൺ വെള്ളത്തിൽ മുങ്ങുകയുമായിരുന്നു.
ഗതാഗതം തടസപ്പെട്ടു
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാലായില്‍ നിന്നുള്ള മിക്ക റൂട്ടുകളിലും ഗതാഗതം തടസപ്പെട്ടു. ബൈപാസ് വഴി മാത്രമാണ് ഏതാനും റൂട്ടുകളില്‍ സര്‍വീസ് നടത്തിയത്. പാലാ ടൗണില്‍ വെള്ളം കയറി. സ്‌റ്റേഡിയം ജംഗ്ഷന്‍, ടൗണ്‍ ബസ് സ്റ്റാന്‍ഡ്, കുരിശുപള്ളിക്കവല, ബിഷപ്പ് ഹൗസിന് മുന്‍വശം, അരുണാപുരം, പാലാ കോട്ടയം റൂട്ടില്‍ കൊട്ടാരമറ്റം, അരുണാപുരം, മരിയന്‍ ജംഗ്ഷന്‍, ആണ്ടൂര്‍ക്കവല, ഇന്‍ഡ്യാര്‍ ഫാക്ടറി എന്നിവിടങ്ങളില്‍ വെള്ളം കയറി. കൊടുങ്ങൂര്‍ റൂട്ടില്‍ മുത്തോലി ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ മുതല്‍ മുത്തോലിക്കടവ് വരെ വെള്ളം കയറി. പൊന്‍കുന്നം റൂട്ടില്‍ മുരിക്കുംപുഴ, പന്ത്രണ്ടാം മൈല്‍, കടയം, മീനച്ചില്‍, പൂവരണി എന്നിവിടങ്ങളിലും ഇടമറ്റം, വിലങ്ങുപാറ, പൂവത്തോട് എന്നിവിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ഈരാറ്റുപേട്ട റൂട്ടില്‍ മൂന്നാനി, ചെത്തിമറ്റം, പനയ്ക്കപ്പാലം എന്നിവിടങ്ങളില്‍ വെള്ളം കയറി. രാമപുരം റൂട്ടില്‍ മാര്‍ക്കറ്റ് ഭാഗം, മുണ്ടുപാലം, കരൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

കോഴി ഫാമില്‍ നാശനഷ്ടം

വെള്ളപ്പൊക്കത്തില്‍ പാറപ്പള്ളിയിലെ കോഴി ഫാമിലെ 2500 ൽപരം കോഴികൾ ചത്തു. മൂളയ്ക്കല്‍ ജിനീഷ് അലക്‌സിന്‍റെ നാല്പതു ദിവസം പ്രായമായ കോഴികളാണ് ചത്തത്.

ഗാന്ധിപ്രതിമ സുരക്ഷിതമായി മാറ്റി

പാലാ മൂന്നാനിയില്‍ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച ഗാന്ധിപ്രതിമ വെള്ളപ്പൊക്കത്തെ തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രതിമയ്ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും വെള്ളം ഇറങ്ങിയാലുടന്‍ ഗാന്ധിസ്‌ക്വയര്‍ പൂര്‍വസ്ഥിതിയിലാക്കി അടുത്ത ആഴ്ച തന്നെ പ്രതിമ വീണ്ടും സ്ഥാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പ് തുറന്നു

പ്രളയബാധിതര്‍ക്കായി പാലാ നഗരസഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, താമസം, ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും നഗരസഭ ഉറപ്പാക്കുമെന്ന് ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ അറിയിച്ചു. മാണി സി. കാപ്പന്‍ എംഎല്‍എ ക്യാമ്പ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. നിലവില്‍ 31 പേരാണ് ക്യാമ്പിലുള്ളത്. ക്യാമ്പിലുള്ളവരില്‍ 12 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ പുരുഷന്മാരാണ്. ക്യാമ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജിത പ്രകാശും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രളയസാഹചര്യം തുടരുന്നതിനാല്‍ ക്യാമ്പിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കാനും നഗരസഭ നടപടി സ്വീകരിച്ചുവരികയാണ്.

District News

മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിൽ

മൂന്നിലവ്: കനത്ത മഴയിൽ മൂന്നിലവ് മങ്കൊമ്പിൽ വീടിനു പിന്നിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം. ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് മങ്കൊമ്പ് കൊച്ചുപറമ്പിൽ ജോസഫ് ജോർജിന്‍റെ വീടിന് പിന്നിലെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. മണ്ണു വീണ് മുറ്റത്തെ കിണർ മൂടുകയും ജീപ്പ് മണ്ണിനടിൽ ആവുകയും ചെയ്തു.

സംഭവം നടക്കുമ്പോൾ ജോസഫും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. ചെറിയതോതിൽ മണ്ണിടിഞ്ഞതോടെ മൂവരും ഇവിടെ നിന്നു മാറാൻ തീരുമാനിച്ചു. എന്നാൽ 10 മിനിറ്റിനുള്ളിൽ വൻതോതിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കിണർ പൂർണമായും മണ്ണ് മൂടിയ നിലയിലാണ്. കുഴമ്പ് പരുവത്തിലുള്ള മണ്ണിനടിയിലാണ് ജീപ്പ്.

വീടിന് പിന്നിൽ ഒരാൾ പൊക്കത്തിൽ മണ്ണുണ്ട്. വീടിന് തകരാറുകൾ ഇല്ല. വീടിന് പിന്നിൽ ഘടിപ്പിച്ചിരുന്ന ഷീറ്റുകൾ മണ്ണ് വീണ് തകർന്നു. സംഭവത്തെ തുടർന്ന് മൂവരും തൊടുപുഴയിലുള്ള ജോസഫിന്‍റെ സഹോദരന്‍റെ വീട്ടിലേക്ക് മാറി. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

District News

കൊല്ലപ്പള്ളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി

കൊല്ലപ്പള്ളി: കനത്ത മഴയില്‍ കൊല്ലപ്പള്ളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി. പുലര്‍ച്ചെ നാലിനാണ് ടൗണില്‍ വെള്ളം കയറി തുടങ്ങിയത്. ഇതോടെ ടൗണില്‍ അന്തീനാട്- മേലുകാവ് റോഡില്‍ ആറ് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പാലാ - തൊടുപുഴ ഹൈവേയിലും ഗതാഗത തടസമുണ്ടായി. കൊല്ലപ്പള്ളി ടൗണില്‍ കടകളില്‍ വെള്ളം കയറി വ്യാപാരികള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായി.
കാവുംകണ്ടത്ത് കോഴി ഫാമില്‍ വെള്ളം കയറി 7500 ഓളം കോഴികള്‍ ചത്തൊടുങ്ങി. കോഴിക്കോട്ട് ജിബിന്‍റെ കോഴിഫാമിലാണ് വെള്ളം കയറി കോഴികള്‍ ചത്തത്.

കാവുംകണ്ടത്ത് വിസിബ് ഗോഡൗണില്‍ വെള്ളം കയറി പത്തുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. കൊല്ലപ്പള്ളി-കടനാട് റോഡില്‍ എട്ടടിയോളം വെള്ളം ഉയര്‍ന്ന് ഗതാഗതം മണിക്കൂറുകള്‍ തടസപ്പെട്ടു.

നീലൂര്‍ നൂറുമലയില്‍ ശശി കുറ്റിയാങ്കല്‍, മോട്ടേല്‍ തങ്കമണി സുകുമാരന്‍ എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

മറ്റത്തിപ്പാറ പൊട്ടന്‍ പ്ലാക്കല്‍ നിരപ്പ് ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. നീലൂര്‍ - അരിഞ്ചി - വട്ടപ്പാറ റോഡിലും മണ്ണിടിച്ചിലുണ്ടായി. ഈ പ്രദേശത്തെ റോഡിനും നിരവധി പുരയിടങ്ങള്‍ക്കും നാശമുണ്ടായി. നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ മാണി സി. കാപ്പന്‍ എംഎല്‍എ സന്ദര്‍ശിച്ചു. കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ഡിസിസി സെക്രട്ടറി ആര്‍. സജീവ്, പഞ്ചായത്ത് മെംബമ്പര്‍ വി.ജി. സോമന്‍, കെഡിപി മണ്ഡലം പ്രസിഡന്‍റ് സിബി അഴകന്‍പറമ്പില്‍, സെക്രട്ടറി സന്തോഷ് വഞ്ചിക്കച്ചാലില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത്, റവന്യൂ അധികൃതര്‍ സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

District News

കാലവര്‍ഷം: കെഎസ്ഇബി കണ്‍ട്രോള്‍റൂം തുറന്നു

പാലാ : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ പരിധിയില്‍ വൈദ്യുതി സംബന്ധമായി സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളും തകരാറുകളും പരിഹരിക്കുന്നതിന് പാലാ വൈദ്യുത ഭവനില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. വൈദ്യുത സംബന്ധമായ അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം പൊതുജനങ്ങള്‍ക്ക് 1912, 9496001912 എന്നീ ടോള്‍ ഫ്രീ നമ്പറുകൾ മുഖേന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്ക് വിവരം അറിയിക്കാം. കൂടാതെ പാലാ, പൊന്‍കുന്നം വൈദ്യുതി ഡിവിഷന്‍ പരിധിയിലുള്ള പരാതികള്‍, അപകടങ്ങള്‍ 9496008230, 9496018397 എന്ന നമ്പറിലേക്കും 9496018397 എന്ന വാട്ട് ആപ്പ് നമ്പര്‍ മുഖേനയും നല്‍കാം. വൈദ്യുതി തകരാറുകള്‍ സംബന്ധിച്ച പരാതികള്‍ അതത് സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ മുഖേനയും അറിയിക്കാം.

397 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ

പാലാ: മീനച്ചില്‍ താലൂക്കില്‍ വെള്ളപ്പൊക്കം മൂലം 397 ആളുകളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. പുലിയന്നൂര്‍, തലനാട്, പൂവരണി, ളാലം, മീനച്ചില്‍, ഭരണങ്ങാനം, കൊണ്ടൂര്‍, തീക്കോയി, പൂഞ്ഞാര്‍ നടുഭാഗം വില്ലേജുകളിലായി 13 ക്യാമ്പുകളാണ് തുടങ്ങിയത്. തീക്കോയി, തലനാട് വില്ലേജുകളിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരോട് വീടുകളില്‍ നിന്ന് മാറി താമസിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടന്ന് തഹസില്‍ദാര്‍ സജി മാത്യു പറഞ്ഞു. ഇതിന് തയാറാകാത്തവരെ ബലമായി മാറ്റി താമസിപ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകളിലുള്ളവരുടെ എണ്ണം ഇനിയും ഉയരുവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

District News

ആഞ്ഞിലി മരം വീടിനുള്ളിലേക്ക് കുത്തിക്കയറി; വീട്ടുടമസ്ഥന്‍റെ കാലിനു ഗുരുതര പരിക്ക്

പെരിങ്ങളം: ഉരുള്‍പൊട്ടലിന്‍റെ കുത്തൊഴുക്കില്‍ ഒഴുകിയെത്തിയ വലിയ ആഞ്ഞിലി മരം വീടിനുള്ളിലേക്ക് കുത്തികയറി വീട്ടുടമസ്ഥന്‍റെ കാലിനു ഗുരുതര പരിക്ക്. പെരിങ്ങുളം വെട്ടുകല്ലേല്‍ മാര്‍ട്ടിന്‍റെ വീട്ടിലേക്കാണ് ഉരുള്‍ മലവെള്ളപ്പാച്ചില്‍ വലിയ ആഞ്ഞിലിമരം ഒഴുകിയെത്തിയത്.

ഇവിടെ മൂന്ന് ഉരുളുകളാണ് പൊട്ടിയത്. ആദ്യ ഉരുളില്‍ ചെറിയ മുഴക്കത്തോടെ വെള്ളത്തിന്‍റെ കുത്തൊഴുക്കുണ്ടായി. രണ്ടാമതും മലവെള്ളപ്പാച്ചിലുണ്ടായി. മൂന്നാമത്തെ മലവെള്ളപ്പാച്ചിലിലാണ് വലിയ മരങ്ങള്‍ ഉള്‍പ്പെടെ കുത്തിയൊഴുകിയെത്തിയത്.

മാര്‍ട്ടിന്‍റെ ഭാര്യയേയും മക്കളേയും ഈ സമയം വീട്ടില്‍ നിന്നു മാറ്റിയിരുന്നു. മാര്‍ട്ടിന്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് ശക്തമായ കുത്തൊഴുക്കില്‍ ആഞ്ഞിലി മരം ഒഴുകിയെത്തി വീടിന്‍റെ ഭിത്തിയിലിടിച്ച് മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തേക്ക് കയറിയത്. ഈ സമയം മാര്‍ട്ടിന്‍റെ ഒരു കാല്‍ വീടിനകത്തായി പോയി. കാലിന്‍റെ മുട്ടിനു താഴെ അസ്ഥിപൊട്ടി തൊലി പൊളിഞ്ഞുപോയിരിക്കുകയാണ്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഒരു വീട് ഒലിച്ചു പോകുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു.

District News

ദുരന്തബാധിത മേഖലയുടെ പുനർനിർമാണം ഉറപ്പാക്കുമെന്ന്

പൂഞ്ഞാര്‍: ദുരന്തബാധിത മേഖലയുടെ പുനർനിർമാണം ഉറപ്പാക്കുമെന്ന് പൂഞ്ഞാര്‍ തെക്കേക്കര മേഖലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ പറഞ്ഞു. ദുരിത ബാധിതര്‍ക്ക് ആശ്വാസമെത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മേഖലയിലാകെ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. ക്യാമ്പുകളിലേക്ക് മാറിയവര്‍ക്കും വീടുകളിലുള്ളവര്‍ക്കും കുടിവെള്ളവും ഭക്ഷണവും എത്തിക്കണം. രണ്ടോ മൂന്നോ മണിക്കൂര്‍ പെയ്യുന്ന മഴകൊണ്ടൊന്നും മുന്പ് ഈരാറ്റുപേട്ടയിലോ പൂഞ്ഞാറിലോ ഇതുപോലുള്ള ദുരന്തങ്ങള്‍ ഉണ്ടായിട്ടില്ല. മണിക്കൂറുകള്‍ തുടര്‍ച്ചയായി മഴ പെയ്യുമ്പോഴാണ് ഉരുള്‍ പൊട്ടലും മറ്റും സംഭവിച്ചിരുന്നത്.

അതുകൊണ്ടുതന്നെ മുന്നറിയിപ്പു നല്‍കിയാലും ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത ഇടങ്ങളിലേക്കോ മാറാന്‍ തയാറാകാത്ത സാഹചര്യമുണ്ട്. മലനിരകളില്‍ സൈറണ്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ കൂടുതല്‍ ശക്തമായ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കേണ്ടതുണ്ടെന്നും എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Latest News

Corehub Up