Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ഭാഷയുടേയും സംസ്കാരത്തിന്റേയും തനിമ സംരക്ഷിക്കപ്പെടണം
Tuesday, September 17, 2019 11:01 PM IST
ഒരു ദേശത്തിന്റെയും ജനതയുടെയും സ്വത്വബോധത്തിന്റെയും സംസ്കാരികപൈതൃകത്തിന്റെയും പരിച്ഛേദമാണു മാതൃഭാഷ. ഇതിന്റെ വളർച്ചയും കരുത്തും ജനങ്ങളുടെയും നാടിന്റെയും ഒൗന്നിത്യത്തിനു നിദാനമായാണ് നിലകൊള്ളുന്നത്. ഒടു വടവൃക്ഷത്തിന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും ആധാരം അതിന്റെ കരുത്തുറ്റ തായ്വേരാണ്. തായ്വേര് എത്രമാത്രം ദുർബലമാകുന്നോ അത്രത്തോളം തന്നെ ആ വൃക്ഷം അപകടാവസ്ഥയെ നേരിടേണ്ടതായിവരും. ഇതുതന്നെയാണ് മാതൃഭാഷയുടെ പരിപുഷ്ടിയിലൂടെയും ബലഹീനതയിലൂടെയും ഒരു നാടിനും അഭിമുഖീകരിക്കേണ്ടതായി വരിക.
ഇന്ത്യയിൽ മാതൃഭാഷയോട് ഏറെ പ്രതിബന്ധതയും വൈകാരികതയും എന്നും പുലർത്തിപോന്ന സംസ്ഥാനമാണു തമിഴ്നാട്. ഭാഷയുടെ സംരക്ഷണാർഥം രക്തരൂഷിത പ്രഷോഭത്തിനു തന്നെ അവർ മുതിർന്ന ഘട്ടങ്ങളുമുണ്ടായിട്ടുണ്ട്. തമിഴ്ഭാഷയുടെ ശക്തമായ അടിത്തറയ്ക്കും വിപുലീകരണത്തിനും അവിടുത്തെ ഭരണസാരഥികളും നിശ്ചയദാർഢ്യത്തോടു കൂടിയ ഭരണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ, കേരളത്തിലെ മാറിമാറി വന്ന ഭരണസംവിധാനങ്ങളും ഒപ്പം ജനതയും മാതൃഭാഷയോടു പുലർത്തുന്നതു നിസംഗതയാണ്. ഭാരതമെന്നു കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരന്പുകളിൽ എന്നു മഹാകവി വള്ളത്തോൾ ഉണർത്തിച്ചതുപോലെ മലയാളമെന്നു കേട്ടാൽ തമിഴ് ജനതയെപ്പോലെ കേരളീയരുടെ ചോര തിളയ്ക്കാത്ത അവസ്ഥ എങ്ങനെയുണ്ടായി? മാതൃഭാഷയുടെ പ്രാധാന്യവും വൈകാരികതയും അവരിൽ സൃഷ്ടിക്കാനും അവരെ ഉൽബുദ്ധരാക്കാനും കേരളത്തിനു കഴിഞ്ഞില്ല.
ഇന്ത്യ റിപ്പബ്ലിക് ആയപ്പോൾ 15 ഭാഷകളിൽ മലയാളവും അംഗീകരിക്കപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട സംസ്ഥാനങ്ങൾക്കു ഭരണനിർവഹണത്തിന് അതാതു മാതൃഭാഷ വിനിയോഗിക്കാൻ ഭരണഘടനയിൽ തന്നെ വ്യവസ്ഥചെയ്തിരുന്നു. 1956 നവംബർ ഒന്നിന് കേരളസംസ്ഥാനം രൂപംകൊണ്ട ഘട്ടംമുതൽ ഇതിനായി ഭാഷാസ്നേഹികൾ ശബ്ദമുയർത്തി തുടങ്ങിയതാണ്. ഭരണഭാഷ മലയാളത്തിലാക്കുന്നതിന് ഒരു കമ്മീഷനെ 1957ൽ തന്നെ അന്നത്തെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മീഷൻ ഒരു വർഷത്തിനകം റിപ്പോർട്ടും നൽകി. എന്നാൽ തുടർ നടപടിയുണ്ടായില്ല. പിന്നീടും രണ്ടു റിപ്പോർട്ടുകൾ ഇതു സംബന്ധമായി സമർപ്പിക്കപ്പെട്ടു. എന്നിട്ടും യാതൊരു ഫലവുമുണ്ടായില്ല. മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബിൽ കേരള നിയമസഭ 2015ൽ പസാക്കി നിയമമാക്കി. എല്ലാ തലങ്ങളിലും ഭരണഭാഷ മലയാളത്തിലാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. 2017 മേയ് ഒന്നു മുതൽ സമസ്ത മേഖലകളിലും ഭരണഭാഷ മലയാളത്തിലാകുമെന്നു പ്രഖ്യാപനവുമുണ്ടായി. എന്നിട്ടും അതിന്നും യാഥാർഥ്യമായിട്ടില്ല.
കഥാപ്രസംഗം, നോവൽ, നാടകം, കഥകൾ, ചെറുകഥകൾ, സിനിമ തുടങ്ങിയ കലാ സാഹിത്യ രൂപങ്ങളിലൂടെ മലയാളഭാഷ കുതിച്ചെങ്കിലും പാഠ്യക്രമത്തിൽ മലയാള ഭാഷയ്ക്കു മുൻഗണന നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് ക്രമേണ കാര്യങ്ങൾ എത്തിച്ചേർന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പിന്നീട് പ്രാമുഖ്യം വന്നുചേർന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നാടാകെ പെരുകി. കുട്ടികൾക്കു മലയാളത്തിലോ ഇംഗ്ലീഷിലോ പ്രാവണ്യം കിട്ടാത്ത ദുരവസ്ഥയാണ് ഇതിലൂടെ സംജാതമായത്. ഇംഗ്ലീഷ് പഠനവും ഹിന്ദി ഉൾപ്പെടെയുള്ള മറ്റു ഭാഷകളുടെ പഠനവും ആവശ്യമാണ്. എന്നാൽ മലയാള ഭാഷ പഠനം അനിവാര്യമാണെന്നുള്ള ചിന്ത മലയാളികളിൽനിന്ന് അകന്നുപോയതിലൂടെ നമ്മുടെ സംസ്കാരത്തിനും മാതൃഭാഷയ്ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തം നാം വേണ്ടത്ര ഗൗരവത്തിൽ കാണുന്നില്ല. അതിനാൽ നമുക്കൊരു പുനർവിചിന്തനവും തിരിച്ചുപോക്കും ഇക്കാര്യത്തിൽ ആവശ്യമാണ്.
നമ്മുടെ സംസ്കാരത്തിനു ഗുണകരമായതു സ്വീകരിച്ചുകൊണ്ടു നമ്മുടെ ഭാഷയുടെയും സംസ്കാരത്തിന്റെയും തനിമയും വിശുദ്ധിയും കാത്തുസംരക്ഷിക്കാൻ ഓരോ കേരളീയനും ബോധവാനാമാകണം. അല്ലെങ്കിൽ നമ്മുടെ പൈതൃകത്തിന്റെ സന്പൂർണ തിരസ്കരണത്തിലേക്ക് നാം അറിയാതെ അകപ്പെടും.
എ. റഹീംകുട്ടി, പരവൂർ, കൊല്ലം
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.