Letters
പഴഞ്ചൊല്ലിൽ ഇപ്പോഴും പതിരില്ല
Tuesday, September 8, 2020 1:01 AM IST
നീണ്ടകാലത്തെ സമ്പൂർണ ലോക്ക്ഡൗൺ, പ്രചാരണങ്ങൾ, മാസ്ക് സാനിറ്റൈസർ പിപിഇ കിറ്റ് ഉപയോഗങ്ങൾ, വിവരശേഖരണത്തിലടക്കം വിവിധ കാര്യങ്ങളിൽ വ്യത്യസ്ത പക്ഷങ്ങളിലെ നേതാക്കളുടെ പൊരിഞ്ഞ വാക് പോരാട്ടങ്ങൾ, ടെലിവിഷൻ ചാനലുകളിലെ അന്തിച്ചർച്ചകൾ അങ്ങനെയെന്തെല്ലാം നാം നടത്തികോവിഡ് പോസിറ്റീവ് കേസുകൾ നൂറിനു താഴെയായിരുന്നപ്പോൾ.

പോസിറ്റീവായവരെയും കുടുംബാംഗങ്ങളേയും ചീത്ത വിളിച്ചു, ശപിച്ചു, റൂട്ട് മാപ്പ് കണ്ടപ്പോൾ പേടിച്ചു, ചില പ്രദേശങ്ങളിലുള്ളവർക്ക് ഊരുവിലക്കേർപ്പെടുത്തി.ഒടുവിലിപ്പോൾ നൂറും ആയിരങ്ങളും കടന്ന് പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുമ്പോൾ നാം കോവിഡിനെ പേടിച്ച കാലം ഒരു തമാശപോലെ കണ്ട് എല്ലാം സാധാരണപോലെന്ന രീതിയിൽ പെരുമാറുന്നു. പുലി വരുന്നേ പുലി എന്ന് പറഞ്ഞ് ഒടുവിൽ പുലി വന്നപ്പോൾ സംഭവിച്ചത് സംഭവിക്കുമോ?
പഴഞ്ചൊല്ലിൽ ഇപ്പോഴും പതിരില്ലെന്നത് ഓർമപ്പെടുത്തണ്ടേ?

അഡ്വ. പ്രദീപ് കൂട്ടാല, ആലപ്പുഴ‌