തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച നിലന്പൂരിലെ യുഡിഎഫ് പ്രതിനിധി ആര്യാടൻ ഷൗക്കത്ത് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു നിയമസഭാംഗമായി. സ്പീക്കർ എ.എൻ. ഷംസീർ മുൻപാകെയാണ് ആര്യാടൻ ഷൗക്കത്ത് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്.

നിയമസഭാ നടപടിക്രമങ്ങളിൽ അഗാധമായ അറിവുള്ള തന്‍റെ പിതാവ് ആര്യാടൻ മുഹമ്മദാണ് തന്‍റെ മാതൃകയെന്ന് ആര്യാടൻ ഷൗക്കത്ത് പിന്നീടു പറഞ്ഞു. ആര്യാടൻ മുഹമ്മദിനെ പോലെ മികച്ച പാർലമെന്‍ററിയൻ ആകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നാളുകളിലൊന്നും നിയമസഭാ സമ്മേളനം ചേരാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് ആര്യാടൻ ഷൗക്കത്തിന്‍റെ സത്യപ്രതിജ്ഞ പ്രത്യേകമായി നടത്തിയത്.


മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ.രാജൻ, എം.ബി. രാജേഷ്, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, പി.കെ. ബഷീർ എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും പൂച്ചെണ്ടുനൽകി എംഎൽഎയെ അഭിനന്ദിച്ചു. സത്യപ്രതിജ്ഞാ ചടങ്ങു കാണാൻ ഷൗക്കത്തിന്‍റെ ഭാര്യ മുംതാസ് ഷൗക്കത്ത്, മകൾ ഡോ. ഒഷിൻ സാഗ, പേരക്കുട്ടി മലീഹ തുടങ്ങിയവരുമെത്തി.