തൃശൂർ: ഭാരതാംബവിവാദം കൊഴുക്കുന്നതിനിടെ തൃശൂർ ജില്ലാ ആസ്ഥാനത്ത് ‘ഭാരത് മാതാ കീ ജയ് ’ വിളിച്ച് ദേശീയപതാക ഉയർത്തി സിപിഐ. രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രംവച്ചുള്ള പരിപാടി മന്ത്രി പി. പ്രസാദ് ഒഴിവാക്കിയതു വിവാദമായതിനു പിന്നാലെയാണു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണത്തിന്‍റെ ഭാഗമായി പതാക ഉയർത്തിയത്. സിപിഐ ജില്ലാ കമ്മിറ്റി വളപ്പിൽ വൃക്ഷത്തൈയും നട്ടു. മന്ത്രി കെ. രാജൻ, കെ.പി. രാജേന്ദ്രൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

ഭാരതമാതാവിനെ ഭരണഘടനാവിരുദ്ധ ദേശവിരുദ്ധആശയങ്ങളുടെ പ്രചാരണത്തിന് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനുള്ള പ്രതികരണമായാണ് പരിപാടി നടത്തിയതെന്നു നേതാക്കൾ പറഞ്ഞു. സംഘ്പരിവാർ പറയുന്ന ഭാരത് മാതാ സങ്കൽപത്തിനു വിരുദ്ധമായി എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതാണ് സിപിഐയുടെ ആശയം.


രാജ്യത്തെ എല്ലാ ജനത്തിന്‍റെയും പ്രതീകമാണ് ഭാരത് മാതാ എന്ന നെഹ്റുവിന്‍റെ ആശയമെന്നു ബിനോയ് വിശ്വം പറഞ്ഞു. സിംഹത്തിന്‍റെ പുറമേറി കാവിക്കൊടി പിടിച്ചതല്ല യഥാർഥ ഭാരതാംബയെന്നും പിടിക്കേണ്ടതു ദേശീയപതാകയാണെന്നും അദ്ദേഹം പറഞ്ഞു.