വട്ടമല ആദിവാസി കോളനിയിൽ കാട്ടാന ശല്യം രൂക്ഷം
Saturday, June 14, 2025 5:53 AM IST
കരുവാരകുണ്ട്: വട്ടമല ആദിവാസി കോളനിയിൽ കാട്ടാനശല്യം രൂക്ഷം. കാട്ടാനകളെ തുരത്താൻ പടക്കം പൊട്ടിച്ചാലും രക്ഷയില്ലെന്നാണ് ആദിവാസി യുവാവ് രാജൻ പറയുന്നത്. നേരത്തെ ഡ്രമ്മിനുള്ളിലിട്ട് പടക്കം പൊട്ടിച്ചാൽ കാട്ടാനകൾ പ്രദേശം വിട്ടുപോയിരുന്നു.

എന്നാൽ ഇപ്പോൾ അതൊന്നും ഫലമില്ലെന്നാണ് രാജൻ പറയുന്നത്. പ്രകൃതിക്ഷോഭത്തോടൊപ്പം വന്യജീവി ശല്യവും അതിജീവിച്ചാണ് കോളനിയിലെ കുടുംബങ്ങൾ കഴിയുന്നത്. സുരക്ഷിതമായ വീടുകളില്ലാത്തതും ഇവരെ വീർപ്പുമുട്ടിക്കുന്നു.

കാടിറങ്ങുന്ന കാട്ടുപന്നികളും ആദിവാസികൾക്ക് ഭീഷണിയാകുന്നു. കോളനിയുടെ പരിസരങ്ങളിൽ കൃഷി ചെയ്തിരുന്ന വിളകളെല്ലാം കാട്ടാനകൾ നശിപ്പിക്കുന്നു. മഴ ആരംഭിച്ചതോടെ പറയൻമാട് തുണ്ടു വനഭൂമിയിൽ നിന്നാണ് കാട്ടാനകൾ കോളനി പരിസരത്തെത്തുന്നത്. പ്ലാവുകളിലെ ചക്കകൾ ഒന്നടങ്കം ഇവ ഭക്ഷിക്കുന്നു.

ചെറിയ പ്ലാവുകൾ ചവിട്ടി നശിപ്പിക്കുകയും ചെയ്യുന്നു. പുൽവെട്ട വാർഡഗം പി. കുഞ്ഞാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ചു വരുന്നത്.

കരുവാരകുണ്ട്: അടക്കാക്കുണ്ടിൽ യുവാവിനെ ഇരയാക്കിയ നരഭോജി കടുവയെ പിടികൂടാനുള്ള തെരച്ചിൽ ദൗത്യസംഘം തുടരുന്നതിനിടെ കേരള എസ്റ്റേറ്റിനോട് ചേർന്നുള്ള സുൽത്താനയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനം വകുപ്പ് സ്ഥാപിച്ച കാമറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. ഇതോടെ സുൽത്താന എസ്റ്റേറ്റിൽ നാല് കാമറകളും കെണിയും വനപാലകർ സ്ഥാപിച്ചു. കരുവാരകുണ്ട് പഞ്ചായത്തിലെ കേരള എസ്റ്റേറ്റിലേക്ക് നീങ്ങിയ കടുവ പിന്നീട് അടയ്ക്കാക്കുണ്ട് ഭാഗത്തേക്ക് വന്നിട്ടില്ല.

കടുവ തോട്ടം മേഖല വിട്ടു പോകാത്തത് നാട്ടുകാരെ പ്രയാസത്തിലാക്കിയിട്ടുണ്ട്. തൊഴിൽ മുടങ്ങിയതോടൊപ്പം കടുവ ജനവാസ കേന്ദ്രത്തിലെത്തുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ആളുകൾക്ക് വീടിന്‍റെ പുറത്തിറങ്ങാൻ പേടിയാണ്. ഒരു മാസം പിന്നിട്ട കടുവയെ പിടികൂടുന്നതിനുള്ള ദൗത്യ സംഘത്തിന്‍റെ ശ്രമം തുടരുന്നുണ്ട്. കാര്യമായ പുരോഗതിയില്ലാത്തതോടെ നാട്ടുകാർ നിരാശയിലും ഭീതിയിലുമാണ്.