തൃക്കലങ്ങോട് പ്രദേശത്ത് വീണ്ടും പുലി സാന്നിധ്യം? ജാഗ്രത പാലിക്കാൻ നിർദേശം
Sunday, June 15, 2025 4:43 AM IST
മഞ്ചേരി: തൃക്കലങ്ങോട് പ്രദേശത്ത് വീണ്ടും പുലി സാന്നിധ്യത്തെത്തുടർന്ന് ജാഗ്രത പാലിക്കാൻ വനം വകുപ്പിന്‍റെ നിർദേശം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ച് പേരാണ് തൃക്കലങ്ങോട് പഞ്ചായത്തിൽ പുലിയെ കണ്ടതായി പറഞ്ഞത്. ആദ്യം ചെരണി - പന്നിപ്പാറ റോഡിൽ രണ്ടു പേർ പുലിയെ കണ്ടതായി പറഞ്ഞിരുന്നു.

എന്നാൽ മതിയായ തെളിവില്ലാത്തതിനാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇത് മുഖവിലക്കെടുത്തില്ല. എന്നാൽ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തര മണിക്ക് മരത്താണി - കിടങ്ങഴി റോഡിൽ വച്ച് പുലിയെ കണ്ടതായി പള്ളിയാളി നിധിൻ എന്ന ബൈക്ക് യാത്രികനും പറഞ്ഞതോടെ നാട്ടുകാരിൽ ആശങ്കയേറിയിരിക്കയാണ്.

വാർഡ് മെംബർ കെ.ടി. ലൈല ജലീലും വില്ലേജ് ഓഫീസർ നാരായണൻകുട്ടിയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ ഫോട്ടോയെടുത്ത് വനംവകുപ്പുദ്യോഗസ്ഥർക്ക് അയച്ചു നൽകിയെങ്കിലും ഇത് പുലിയുടേതല്ലെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു. പുലി ഭീതിയിൽ നാട്ടുകാർ കഴിയുന്പോൾ
വനം ഉദ്യോഗസ്ഥർ ഇതിന് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതിനിടെ വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് മരത്താണി പുൽക്കലക്കണ്ടി ഭാഗത്ത് വച്ച് സുനിൽ പേരൂരും 12.30ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊങ്ങൻ നിസാമും പുലിയെ കണ്ടതായി വാർത്ത പരന്നു.

മഞ്ചേരി നഗരസഭയുടെയും തൃക്കലങ്ങോട് പഞ്ചായത്തിന്‍റെയും അതിർത്തി പ്രദേശമാണിത്. മേലേ മരത്താണി സ്വദേശികളായ നിസാം കൊങ്ങൻ, സുനീർ പേരൂർ എന്നിവരാണ് പുലിയെ കണ്ടതായി അവകാശപ്പെട്ടത്. ഇതോടെ ഭയവിഹ്വലരായ നാട്ടുകാർ വനം വകുപ്പിന് പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ എടവണ്ണ റേഞ്ച് ഫോറസ്റ്റ് ഓഫീസിന് കീഴിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി.

പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളൊന്നും കണ്ടെത്താനായില്ല. എങ്കിലും രാത്രി 10ന് ശേഷം പുറത്തിറങ്ങരുതെന്നും കന്നുകാലികളെ വളർത്തുന്നവർ ജാഗ്രത പാലിക്കണമെന്നും വനം ഉദ്യോഗസ്ഥർ നിർദേശം നൽകി. പുലിയെ കണ്ടെന്ന് പറയുന്ന രണ്ട് സ്ഥലങ്ങളിലും ഉദ്യോഗസ്ഥർ പരിശോധിച്ചു.

കഴിഞ്ഞ മാർച്ച് നാലിന് തൃക്കലങ്ങോട് കുതിരാടത്ത് ജനവാസ മേഖലയിൽ പുലി ഏഴ് ആടുകളെ കടിച്ചുകൊന്നിരുന്നു. നെല്ലിക്കുന്ന് വള്ളിയേമ്മൽ എൻ.സി. കരീമിന്‍റെ ഫാമിലെ ആടുകളെയാണ് പുലി ആക്രമിച്ചത്. എന്നാൽ അന്ന് തന്നെ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി അകപ്പെട്ടതോടെ ആശങ്ക ഒഴിഞ്ഞു. പിന്നീട് നെടുങ്കയത്ത് നിന്ന് 20 കലോമീറ്റർ ദൂരെയുള്ള വനത്തിലേക്ക് പുലിയെ തുറന്നു വിടുകയായിരുന്നു. രണ്ട് മാസത്തിന് ശേഷമാണ് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്.

ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി. പ്രബീഷ്, പി.കെ. ജോണ്‍സണ്‍, ഫോറസ്റ്റ് വാച്ചർ എം.ആർ. ബാബു, തൃക്കലങ്ങോട് വില്ലേജ് ഓഫീസർ കെ. നാരായണൻകുട്ടി, 22-ാം വാർഡ് മെംബർ ലൈല ജലീൽ, കെ.ടി. ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.