തണ്ണിക്കടവിൽ ഒറ്റയാൻ കൃഷി നശിപ്പിച്ചു
Sunday, June 15, 2025 4:43 AM IST
എടക്കര: തണ്ണിക്കടവ് ജനവാസ കേന്ദ്രത്തിൽ കാട്ടാന വ്യാപക കൃഷിനാശം വിതച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് തണ്ണിക്കടവ് കോറിപ്പടിയിൽ ഒറ്റയാൻ കൃഷിനാശം വരുത്തിയത്. കരിയംമുരിയം വനത്തിൽ നിന്നെത്തിയ കാട്ടാന കോറിപ്പടിയിലെ തോട്ടേക്കാട് ഹുസൈൻ എന്ന ടി.കെ. കുഞ്ഞുട്ടി, തോട്ടേക്കാട് അബ്ദുൾസലാം എന്നിവരുടെ കൃഷിയിടമാണ് നശിപ്പിച്ചത്.

ഇവരുടെ തോട്ടത്തിലെ വാഴ, കമുക്, തെങ്ങ് എന്നിവയെല്ലാം വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
കർഷകർ സ്ഥാപിച്ച ഫെൻസിംഗ് തകർത്താണ് കാട്ടാന കൃഷിയിടത്തിലേക്ക് പ്രവേശിച്ചത്. കാടിറങ്ങിയെത്തിയ ഒറ്റയാൻ പാലേമാട് തണ്ണിക്കടവ് റോഡിലൂടെയാണ് കൃഷിയിടങ്ങളിലേക്ക് എത്തിയത്. പുലർച്ചെ സമയത്ത് വാഹനങ്ങളില്ലാത്തതിനാൽ അപകടമൊഴിവായതായി നാട്ടുകാർ പറയുന്നു.

ഒരു മാസത്തിലധികമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനം വകുപ്പ് തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം.