അങ്ങാടിപ്പുറം സ്വാന്തന കേന്ദ്രത്തിന് സ്വന്തം കെട്ടിടമായി
Sunday, June 15, 2025 4:43 AM IST
അങ്ങാടിപ്പുറം : ഒരുകോടിയോളം രൂപ ചെലവിൽ നിർമിച്ച പുത്തനങ്ങാടിയിലെ അങ്ങാടിപ്പുറം പാലിയേറ്റീവ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം 22ന് നടക്കും. കെട്ടിടം നിർമിക്കാൻ 23 സെന്‍റ് സ്ഥലം വിരമിച്ച സൈനികൻ ഹവിൽദാർ ടി.പി. കുഞ്ഞിരാമൻ നായർ സൗജന്യമായാണ് നൽകിയത്. അദ്ദേഹം തന്നെയാണ് രാവിലെ 10 മണിക്ക് സ്വാന്തന കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നത്.

2500 ചതുരശ്രഅടി വിസ്തീർണമുള്ള ഇരുനില കെട്ടിടത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു കോടി രൂപയോളം മതിപ്പു ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടം നിർമിക്കുവാൻ വിവിധ സ്ഥാപനങ്ങളും ഉദാരമതികളായ ജനങ്ങളും മറ്റും സംഭാവന നൽകിയാണ് കെട്ടിടം പണിതത്. കുട്ടികളും മുതിർന്നവരും സ്ഥാപനങ്ങളും ക്ലബുകളും ഇതിൽ പങ്കാളികളാണ്.

സ്വന്തം കെട്ടിടത്തിലേക്ക് സ്വാന്തന കേന്ദ്രം മാറുന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ സ്വാന്തന പരിചരണ വ്യാപിക്കുവാൻ കഴിയുമെന്ന് പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹികൾ പറഞ്ഞു. 2017 മുതലാണ് അങ്ങാടിപ്പുറം പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്. 265ൽ പരം രോഗികൾക്ക് ഒരു മാസത്തിൽ പാലിയേറ്റീവ് സേവനം നൽകിവരുന്നുണ്ട്.