ആദിവാസി ഭൂസമരം പരിഹരിക്കണം: രമേശ് ചെന്നിത്തല
Saturday, June 14, 2025 5:53 AM IST
മുഖ്യമന്ത്രിക്ക് കത്ത് നൽകി

നിലന്പൂർ: സുപ്രീംകോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും നിലന്പൂരിലെ ആദിവാസികൾക്ക് ഭൂമി നൽകാത്തത് സർക്കാരിന്‍റെ ക്രൂരതയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സർക്കാരിന് കത്ത് നൽകി.

സുപ്രീംകോടതി ഉത്തരവുപ്രകാരം 2024 ഡിസംബർ 31ന് മുന്പ് വസ്തു അളന്നു നൽകാമെന്നാണ് കളക്ടർ വാക്ക് നൽകിയിരുന്നത്. എന്നാൽ ഈ ഉറപ്പ് നൽകി ഒരു വർഷം കഴിഞ്ഞിട്ടും സർക്കാർ വാക്കുപാലിക്കാത്തതിനെ തുടർന്നു നിലന്പൂരിലെ ആദിവാസി കുടുംബങ്ങൾ മലപ്പുറം കളക്ടറേറ്റിനു മുന്നിൽ മുന്നിൽ സമരം നടത്തുകയാണ്.

ഇവരുടെ നഷ്ടപ്പെട്ട കൃഷിഭൂമി കണ്ടെത്തി തിരിച്ചു നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്. അത് എത്രയും പെട്ടെന്ന് നിർവഹിക്കണമെന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

ഓരോ ആദിവാസി കുടുംബത്തിനും 50 സെന്‍റ് ഭൂമി വീതം ആറ് മാസത്തിനകം നൽകണം. കണ്ണംകണ്ടിൽ പതിച്ചുകൊടുത്തതിൽ ബാക്കിയുള്ള ഭൂമി 50 സെന്‍റ് വീതം ആദ്യം സമരസമിതിയിലെ കുടുംബങ്ങൾക്ക് പതിച്ചു നൽകുന്നതിന് പരിഗണിക്കേണ്ടതും സമരസമിതിയിലെ ശേഷിക്കുന്ന കടുംബങ്ങൾക്ക് 50 സെന്‍റ് വീതം നെല്ലിപ്പൊയിലിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

സമരസമിതി അംഗങ്ങളായ 60 പേരുടെ അപേക്ഷകൾ നിലന്പൂർ ഐടിഡിപി പ്രൊജക്ട് ഓഫീസർ മുഖേന സ്വീകരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുക, ഇതിൽ അനർഹരായവരുടെ അപേക്ഷകൾ പരിശോധിച്ച് ഒഴിവാക്കുക, 50 സെന്‍റ് വീതമുള്ള പ്ലോട്ടുകളായി തിരിക്കുന്നതിനുള്ള സർവേ നടപടികൾ വേഗമാക്കുക.

സർവേ പ്രവർത്തനങ്ങളിൽ സമരസമിതിയുടെ സാന്നിധ്യം അനുവദിക്കണം എന്നിവയും കത്തിൽ പരാമാർശിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങൾ ഉടൻ പ്രാവർത്തികമാക്കി നിലന്പൂരിലെ ആദിവാസി വിഭാഗങ്ങൾക്ക് അർഹമായ ഭൂമി വിതരണം ചെയ്യണമെന്നും ഭൂസമരം അടിയന്തരമായി ഒത്തുതീർപ്പാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സർക്കാർ വാക്ക് പാലിക്കാത്തതിന്‍റെ പേരിൽ ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റിനു മുന്നിൽ ആദിവാസികൾ രണ്ടാംഘട്ട സമരം നടത്തിവരികയാണ്.