കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ആദിവാസി വയോധികൻ രക്ഷപ്പെട്ടു
Sunday, June 15, 2025 4:43 AM IST
എടക്കര: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ആദിവാസി വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. നല്ലംതണ്ണി മണക്കാട് ഉൗരിലെ വയോധികനാണ് ഉദിരകുളം ഉടുന്പൊയിൽ വനത്തിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം.

മണക്കാട് ഉൗരിൽ നിന്ന് മലച്ചി ഉൗരിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഉടുന്പൊയിൽ വനാതിർത്തിയിൽ കാഞ്ഞിര മരത്തിന്‍റെ തൂന്പ കൈ നോക്കാൻ കയറിയ ഇയാളെ കാട്ടാന ആക്രമിച്ച് ഓടിക്കുകയായിരുന്നു.

കാട്ടാന ആക്രമിക്കാനൊരുങ്ങുന്നത് കണ്ട വനാതിർത്തിയിലെ താമസക്കാരനായ വാകത്താനം ബെന്നിയുടെ ഭാര്യ ഒച്ചവച്ചതോടെ നാട്ടുകാരും ഇറങ്ങി കാട്ടാനയെ ഓടിച്ചു. വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗിനടിയിൽ കൂടി നൂഴ്ന്ന് കടന്നാണ് വയോധികൻ രക്ഷപ്പെട്ടത്.

പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിന് മുന്പ് ഇവിടെ കാണാത്ത ചെറിയ ആനയാണ് ഇന്നലെ ആക്രമണ ശ്രമം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.