കടുവ കൊലപ്പെടുത്തിയ ഗഫൂറലിയുടെ വീട്ടിൽ പ്രിയങ്കയെത്തി
Monday, June 16, 2025 5:36 AM IST
കാളികാവ്: ടാപ്പിംഗിനിടെ കടുവ കടിച്ചുകൊന്ന ഗഫൂറലിയുടെ വീട്ടിൽ പ്രിയങ്കാഗാന്ധി എംപിയെത്തി. ഗഫൂറലിയുടെ കുടുംബാംഗങ്ങളോടൊപ്പം 20 മിനിറ്റ് നേരം സംസാരിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്. കെ.സി. വേണുഗോപാൽ എംപി, എ.പി. അനിൽകുമാർ എംഎൽഎ എന്നിവർക്കൊപ്പമാണ് പ്രിയങ്കഗാന്ധി ഇന്നലെ ഗഫൂറലിയുടെ വീട് സന്ദർശിച്ചത്. കനത്ത സുരക്ഷാ വലയത്തിലായിരുന്നു സന്ദർശനം. കഴിഞ്ഞ മേയ് മാസം 15 നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

അടക്കാക്കുണ്ട് പാറശേരിയിലെ റാവുത്തൻകാട്ടിൽ സ്വകാര്യറബർ തോട്ടത്തിൽ ടാപ്പിംഗ് ചെയ്ത് കൊണ്ടിരിക്കെ രാവിലെ ഏഴ് മണിയോടെ കടുവ ഗഫൂറലിയുടെ മേലെ ചാടി വീഴുകയായിരുന്നു. കൂടെ ജോലി ചെയ്യുന്ന സമദ് സംഭവം നേരിൽ കാണുകയും ചെയ്തു. ഉടൻ ബഹളം കൂട്ടി നാട്ടുകാരുമായി എത്തിയപ്പോഴേക്കും ഗഫൂറലിയെ കടുവ കൊന്നിരുന്നു.

ഈ സംഭവത്തിന് ശേഷം കൃത്യം ഒരു മാസമായ ഇന്നലെയാണ് സ്ഥലം എംപി കൂടിയായ പ്രിയങ്കാഗാന്ധി ഗഫൂറലിയുടെ വീട്ടിലെത്തിയത്. നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണഥമാണ് പ്രിയങ്കയെത്തിയത്.

ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.പി. സിറാജുദ്ദീൻ, വൈസ് പ്രസിഡന്‍റ് ശ്രീകല ജനാർദ്ദനൻ, അറക്കൽ സക്കീർ ഹുസൈൻ, പി. ഖാലിദ് തുടങ്ങിയവരും സംബന്ധിച്ചു. മാധ്യമ പ്രവർത്തകരെ കാണാൻ പ്രിയങ്ക തയാറായില്ല. കഴിഞ്ഞദിവസം വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും വ്യവസായ മന്ത്രി പി. രാജീവും കല്ലാമൂലയിൽ ഗഫൂറലിയുടെ വീട്ടിൽ എത്തിയിരുന്നു.